മന്ത്രിസഭാ യോഗങ്ങളിലും പൊതു ചടങ്ങുകളിലും സുസ്മേരവദനനായി താങ്കൾ ഇരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തകരുന്നതു ഞങ്ങളുടെ നെഞ്ചകം: മന്ത്രി എം കെ മുനീറിന് ഇന്ത്യാവിഷൻ ജീവനക്കാരുടെ തുറന്ന കത്ത്
മലയാളിയുടെ വാർത്താസങ്കൽപ്പങ്ങളെത്തന്നെ മാറ്റിമറിച്ച ഇന്ത്യാവിഷൻ എന്ന ചാനൽ ഇപ്പോൾ നാമാവശേഷമായിരിക്കുകയാണ്. മന്ത്രി എം കെ മുനീറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചാനൽ ഇപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലേക്കു കൂപ്പുകുത്തുകയും ചെയ്തു.
ചാനലിലെ ജീവനക്കാരിൽ പലരും മറ്റൊരു വഴിയും കാണാതെ നിസ്സഹായാവസ്ഥയിലാണ്. ചാനൽ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും അടഞ്ഞമട്ടാണിപ്പോൾ. തങ്ങൾ ദുരിതത്തിലായിരിക്കുമ്പോഴും വെളുക്കെ ചിരിച്ചുകൊണ്ടു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന മന്ത്രി മുനീറിനോട് ഇന്ത്യാവിഷൻ ജീവനക്കാർക്കു പറയാനുള്ളത് എന്താണ്? നിസ്സഹായരായ ജീവനക്കാർ തങ്ങളുടെ ദുരിതം വിവരിച്ചു മുനീറിനെഴുതിയ തുറന്ന കത്തു വായിക്കാം...
''കേരള രാഷ്ട്രീയത്തിൽതന്നെ വിസ്ഫോടനം സൃഷ്ടിക്കുകയും മലയാളിയെ വാർത്ത കാണാൻ പഠിപ്പിക്കുകയും ചെയ്ത ഇന്ത്യാവിഷൻ ചാനലിലെ അവസാനത്തെ തലമുറകളെന്ന് വേണമെങ്കിൽ ഞങ്ങളെ വിശേഷിപ്പിക്കാം. കേരളത്തിൽ ഇന്ന് വിവിധ ദൃശ്യമാദ്ധ്യമങ്ങളിൽ ജോലി ചെയ്യുന്ന പ്രമുഖരായ ജേർണലിസ്റ്റുകളെയും നോൺ ജേർണലിസ്റ്റുകളെയും വാർത്തെടുത്ത സ്കൂളായിരുന്നല്ലൊ ഇപ്പോൾ നിശ്ചലാവസ്ഥയിലായിക്കിടക്കുന്ന ഇന്ത്യാവിഷൻ. ഒരാൾ മരിക്കാൻ നേരത്ത് ഒരു തുള്ളി വെള്ളം ചോദിക്കുമ്പോൾ നാം എന്താണ് ചെയ്യാറ്. അതുകൊടുക്കാത്തവനെ നാം എന്തു വിളിക്കും. ഒരാൾ ചോരയൊലിച്ച് നടുറോഡിൽ കിടക്കുമ്പോൾ നാം എന്തു ചെയ്യും. അയാളെ കോരിയെടുത്ത് ആശുപത്രിയിലെത്തിക്കാറില്ലെ? കാരണം അയാളെ ആശ്രയിച്ച് കഴിയുന്ന നിരവധി പേരുണ്ടാകുമല്ലൊ? ഇവിടെ മരണത്തെ മുഖാമുഖം കണ്ട് ഇന്ത്യാവിഷൻ ജീവിക്കാൻ പോരാടിയപ്പോൾ അതിന്റെ പെട്ടിക്ക് അവസാനത്തെ ആണിയുമടിച്ച് നിങ്ങൾ കാലപുരിയിലേക്കയച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയർത്തെഴുന്നേൽക്കാനുള്ള ആ ചാനലിന്റെ ശ്രമങ്ങളെ വീണ്ടും വീണ്ടും നിങ്ങൾ ചവിട്ടി കുഴിയിലേക്ക് തന്നെ താഴ്ത്തിക്കൊണ്ടിരിക്കുന്നു. മന്ത്രിസഭാ യോഗങ്ങളിലും പൊതു ചടങ്ങുകളിലും സുസ്മേരവദനയായി താങ്കൾ ഇരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ ഞങ്ങൾക്ക് നെഞ്ചകം തകരുകയായിരുന്നു. ഞങ്ങളുടെ ആത്മാവായി കണ്ട സ്ഥാപനത്തെ നിർദാക്ഷിണ്യം കൊന്നിട്ട് നിങ്ങൾ ചിരിക്കുന്നു. ഇന്ത്യാവിഷന്റെ പിതാവ് നിങ്ങൾ തന്നെയാണ്, സംശയമില്ല. പിതാവ് മകനെ(മകളെ) കൊല്ലുമ്പോൾ കാലനെന്ന് വിളിക്കുന്നതിൽ അതിശയോക്തിക്ക് വകയുണ്ടോ സർ?
ഞങ്ങൾക്ക് അധികാരമില്ല സർ. പക്ഷേ, ജനാധിപത്യം ചൈതന്യവത്ക്കരിക്കപ്പെടുന്നത് ഞങ്ങളുടെ കയ്യിൽ മഷി പുരളുമ്പോഴാണെന്ന് താങ്കളെപ്പോലൊരാൾക്ക് പറഞ്ഞുതരാനുള്ള പ്രാപ്തിയും സാമൂഹ്യബോധവുമൊന്നും ഞങ്ങൾക്ക് തുലോം കുറവാണ്താനും. 2015 ഫെബ്രുവരി ഒമ്പതിന് ഇന്ത്യാവിഷൻ നിലച്ചപ്പോൾ നിരവധി ജീവിതങ്ങളാണ് കുടയില്ലാതെ മഴയത്തായ കുട്ടിയെപ്പോലെ ദുരിതത്തിലായത്. താങ്കളുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും ചാനൽ റസിഡന്റ് ഡയറക്ടറുമായ ജമാലുദ്ധീൻ ഫാറൂഖിയുടെ വിലയില്ലാത്ത വാക്കുകൾ കേട്ട് മടുത്തപ്പോൾ പലരും മറ്റ് സ്ഥാപനങ്ങളിൽ തുച്ഛമായ വേതനത്തിന് പോലും ജോലി ചെയ്യാൻ നിർബന്ധിതരായി. ചാനൽ തിരിച്ചുവരുമെന്ന് ഇടയ്ക്കിടെ നിങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നതിനാൽ അത് വിശ്വസിച്ച് നോൺ ജേർണലിസ്റ്റുകളിൽ പ്രബലവിഭാഗം ഇപ്പോഴും തൊഴിൽ രഹിതരായി കഴിയുന്നുണ്ട്. ജോലിയുണ്ടായിരുന്ന കാലത്ത് ഉറപ്പിച്ച പലരുടെയും വിവാഹങ്ങൾ മുടങ്ങി. വായ്പയിനത്തിൽ എടുത്ത വീടിന്റെയും മറ്റും തിരിച്ചടവ് തെറ്റി പലരും ജപ്തിഭീഷണിയിലാണ്. കുടുംബബന്ധം തകർന്നവരുമുണ്ട്. പണം വായ്പക്ക് തന്നവരുടെയുൾപ്പെടെ അസഭ്യവും മർദ്ധനവുമേറ്റവർ നിരവധി. ഫീസടക്കാതെ ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ നിന്നും കോളജുകളിൽ നിന്നുമൊക്കെയായി ഇറക്കിവിട്ടിരിക്കുന്നു. ചിലരുടെ കുട്ടികൾ ലഭ്യമായ സാധാരണ സർക്കാർ സ്കൂളുകളിലുൾപ്പെടെ പഠിക്കുന്നു.
ഉന്നത വിദ്യാഭ്യാസവും സാങ്കേതികമായ പരിജ്ഞാനവുമൊക്കെയുള്ളവർ മറ്റ് ജോലികൾ ലഭിക്കാതെ വന്നതോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നത് താങ്കൾക്ക് കാണണമെങ്കിൽ കൊച്ചിയിലേക്ക് വരിക. ഇന്ത്യാവിഷനിൽ നിന്ന് പുറത്തായി പുറംതള്ളപ്പെട്ട പലരുടെയും ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് താങ്കൾ മനസ്സിലാക്കുന്നത് നന്നായിരിക്കും സർ. കഴിഞ്ഞ ഒക്ടോബർ മുതൽ ചാനൽ പൂട്ടുന്നത് വരെയുള്ള ശമ്പള കുടിശ്ശികയിനത്തിൽ കിട്ടാനുള്ള തുകയെങ്കിലും തരാമായിരുന്നു നിങ്ങൾക്ക്. രണ്ട് കോടിയുടെ താഴെയുണ്ടെങ്കിൽ ഇത് തന്ന് തീർക്കാമായിരുന്നു. കൂടാതെ ഓരോ ജില്ലകളിലെയും ഓഫീസ് കെട്ടിടങ്ങളുടെ വാടക, ഇവിടങ്ങളിൽ ടാക്സി ഓടിയതിന്റെ തുക, പത്രവും വെള്ളവും ഓഫീസുകളിലേക്ക് വാങ്ങിയതിന്റെ തുക ഇതൊക്കെ കൊടുക്കേണ്ട ഉത്തരവാദിത്വം ഞങ്ങളുടേതാണോ? ഇത്തരം ബാധ്യതകൾ കാരണം അതത് ഓഫീസുകളിലെ ജീവനക്കാർ എത്ര തവണ ആൾക്കൂട്ടത്തിന് മുന്നിൽ അപമാനിതനായെന്ന് താങ്കൾക്ക് അറിയുമോ? ഇടുക്കിയും വയനാടുമൊക്കെപ്പോലുള്ള പിന്നോക്ക ജില്ലകളിൽ കൊടുംതണുപ്പിൽ സൈക്കിൾ ചവിട്ടി നമ്മുടെ ഓഫീസിൽ പത്രം കൊണ്ടിട്ട പാവം പത്രവിതരണക്കാരെപ്പോലും കബളിപ്പിച്ച നിങ്ങൾക്ക് ഒരുമന്ത്രിയായിരിക്കാൻ എന്തു യോഗ്യതയാണുള്ളത്? ഒരു പഞ്ചായത്തംഗംപോലും ആകാൻ യോഗ്യതയില്ലാത്ത ഒരു തട്ടിപ്പുകാരനെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് ജനങ്ങൾ തിരഞ്ഞെടുക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അത്രത്തോളം മണ്ടന്മാരാണോ കേരളത്തിലെ ജനങ്ങൾ? അല്ലെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. ചാനൽ പൂട്ടിയ ഒരു വർഷത്തെ കാലയളവിൽ പരസ്യയിനത്തിൽ കിട്ടാനുള്ള രണ്ടരകോടി രൂപ റസിഡന്റ് ഡയറക്ടറും മാർക്കറ്റിങ് വിഭാഗവും ചേർന്ന് പിരിച്ചെടുത്തതായി ഞങ്ങൾ അറിഞ്ഞു.
ഇതിൽ നിന്ന് എന്തുവിഹിതമാണ് ഞങ്ങൾക്ക് കിട്ടിയത്. ഞങ്ങളുടെ വേതനത്തിൽ നിന്ന് പിടിച്ച പിഎഫ് ഗഡുപോലും നിങ്ങൾ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ കവർന്നെടുത്തില്ലെ? ഇതിനിടെ ചാനൽ ഏറ്റെടുക്കാൻ എത്രപേർ രംഗത്ത് വന്നു. ചാനലിൽ നിക്ഷേപമിറക്കി മുന്നോട്ടുകൊണ്ടുപോകാൻ സന്നദ്ധത അറിയിച്ചെത്തിയ പലരെയും താങ്കൾ അപമാനിച്ചയച്ചില്ലെ? എക്സിക്യൂട്ടിവ് എഡിറ്റർ ബി. ദിലീപ് കുമാർ മുതൽ ചാനലിലെ ഏറ്റവും ജൂനിയറായ പ്രദീപ് നാരായണൻ ഉൾപ്പെടെയുള്ളവർ കൊണ്ടുവന്ന ഇൻവെസ്റ്റേഴ്സിന് പണമിറക്കാൻ താൽപര്യമുണ്ടായപ്പോഴും പണം വാങ്ങിച്ചെടുത്ത് അധികാരം വിട്ടൊഴിയാതെ നിങ്ങൾ തനി രാഷ്ട്രീയക്കാരന്റെ കുടില ബുദ്ധി കാണിച്ചത് ഞങ്ങൾക്ക് മറക്കാനാവില്ല. ശമ്പളത്തിനായി നിങ്ങളുടെ വീട്ടുപടിക്കൽ ഉൾപ്പെടെ ഞങ്ങൾ കുത്തിയിരുന്നപ്പോൾ നിങ്ങൾക്ക് അപമാനമായെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചില്ലെ താങ്കൾ. അപ്പോൾ ഞങ്ങൾ അഭിമാനമില്ലാത്തവരാണോ സർ? ആകാശത്തിന് കീഴിലെ എല്ലാ വിഷയങ്ങളിലും ഇടപെടുകയും അനീതിയോട് സന്ധിയില്ലാസമരം നടത്തുകയും ചെയ്യുന്ന ഞങ്ങളെ പ്രതികരണശേഷി നഷ്ടപ്പെട്ടൊരു ഷണ്ഡന്മാരാക്കാൻ താങ്കൾ കിണഞ്ഞുശ്രമിച്ചതിന്റെ അനന്തരഫലമാണല്ലൊ ഞങ്ങളുടെ ശമ്പളംപോലും നിഷേധിക്കപ്പെടാൻ കാരണം. ഇനിയും ഞങ്ങൾ മിണ്ടാതിരിക്കണോ? അതോ നിയമത്തിന്റെ വഴിക്ക് പോകണോ?
തിരുവനന്തപുരത്തെ താജിലും കോഴിക്കോട്ടെ സാഗറിലും പാരഗണിലുമൊക്കെ കയറി സുഭിക്ഷം ഭക്ഷണം കഴിച്ച് നിങ്ങളും കുടുംബവും ചിരിച്ചോണ്ട് ഇറങ്ങിവരുമ്പോൾ കരയുന്ന കുട്ടികൾക്ക് കഞ്ഞിനൽകാൻപോലും ഞങ്ങളിൽ പലർക്കും കഴിഞ്ഞില്ല സർ. ഇന്ത്യാവിഷനിൽ ജോലിക്ക് ചേർന്നതാണ് ഞങ്ങൾ ചെയ്ത തെറ്റെങ്കിൽ ഇങ്ങനെയൊരു ക്രൂരത വേണോ? ഇനിയുള്ളൊരു തലമുറയ്ക്ക് പകർന്നുകൊടുക്കേണ്ട മാദ്ധ്യമബാലപാഠം ഞങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ചാവണമെന്നുള്ള താങ്കളുടെ നിർബന്ധബുദ്ധിയാണിതെന്നേ തോന്നുകയുള്ളു. ചാനൽ പൂട്ടിയപ്പോൾതന്നെ മറ്റ് സ്ഥാപനങ്ങളിലേക്ക് പോകാനിരുന്ന ഞങ്ങളെ നിർബന്ധിച്ച് ഒരുവർഷക്കാലം നിർത്തിയിട്ട് എന്തു ലാഭമുണ്ടായി സർ നിങ്ങൾക്ക്? കരിയർ ബ്രേക്കായതിനൊപ്പം എടുത്താൽപൊങ്ങാത്ത കടബാധ്യതയും നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ അപമാനിതനുമായിരിക്കുന്നു. നിങ്ങളെക്കൊണ്ട് ചെയ്യാൻ കഴിഞ്ഞത് ഇത് മാത്രമാണ്. താങ്കൾ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചല്ലൊ. തരാനുള്ള പണമെങ്കിലും തന്നിട്ട് വോട്ടർമാരെ സമീപിക്കുകയല്ലെ ഞങ്ങളോട് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം?
നിങ്ങൾക്ക് എങ്ങനെ ചിരിക്കാൻ കഴിയുന്നു സർ, ഞങ്ങൾ ഉള്ളിൽ കരയുമ്പോൾ? സ്ഥാപനം തുറക്കുന്നത് സ്വപ്നം കണ്ടിരിക്കുന്ന കുറെ പേരുണ്ട്. അവരെ സത്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും കൊടുക്കാനുള്ള പണം നൽകി റിലീവിങ് ലെറ്റർ നൽകി പറഞ്ഞുവിടാനുള്ള മഹാമനസ്കതയെങ്കിലും അങ്ങേയ്ക്കുണ്ടാകണം. മലയാളികൾ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത സി.എച്ചിന്റെ പേര് എന്തിനാണ് സർ നിങ്ങൾ ഇങ്ങനെ കളങ്കപ്പെടുത്തുന്നത്? നിങ്ങളൊരു സത്യസന്ധനായ വ്യക്തിയാണെന്ന് പൊതുസമൂഹത്തിനൊരു ധാരണയുണ്ട്. ഇന്ത്യാവിഷനെ നിങ്ങൾ കൊന്നതോടെ അത് തെറ്റിദ്ധാരണയായിരുന്നെന്ന് കേരള സമൂഹം മനസ്സിലാക്കിയിരിക്കുന്നു. 3800ഓളം പേരുടെ നിക്ഷേപം സ്വീകരിച്ച് 2013ൽ തുടങ്ങിയ ഇന്ത്യാവിഷൻ ചാനൽ എല്ലാകാലവും നഷ്ടത്തിലായിരുന്നു. അതിൽ അഴിമതി നടന്നെന്നും പണംവെട്ടിച്ചെന്നുമൊന്നും ഞങ്ങൾ പറയുന്നില്ല. അതിന് തക്ക തെളിവുകളും ഞങ്ങളുടെയൊന്നും പക്കലില്ല. എന്നാലും കാര്യബോധമില്ലാത്തവരല്ല ഞങ്ങളൊന്നും. ഒരുപാട് പ്രതിഭകളുടെ വിയർപ്പുകൊണ്ടാണ് സർ ഇന്ത്യാവിഷൻ എന്ന മാദ്ധ്യമസ്ഥാപനം കേരളസമൂഹത്തിൽ സ്വീകാര്യമായത്. അല്ലാതെ എം കെ മുനീർ എന്ന വ്യക്തിയുടെ സ്വഭാവസവിശേഷത കൊണ്ടായിരുന്നില്ല. ഭൂതകാലത്തെ വിസ്മരിച്ചുകൊണ്ട് താങ്കൾക്ക് എത്രകാലം സുസ്മേരവദനനായി നടക്കാനാകും?താങ്കളുടെ മന:സാക്ഷിയെ എത്രകാലം കബളിപ്പിക്കാനും? താങ്കളൊരു നല്ല മന്ത്രിയായിരിക്കാം, പക്ഷേ ഹൃദയമുള്ളൊരു മനുഷ്യനിലേക്ക് ഒരുപാട് ദൂരമുണ്ട് സർ.
എന്ന് ബഹുമാനപൂർവം
ഇന്ത്യാവിഷനിൽ നിന്ന് വഴിയാധാരമായവർ.''
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്