കേരളത്തിൽ അങ്ങോളമിങ്ങോളം ബൈപ്പാസുകൾ നിർമ്മിച്ചത് ആയിരക്കണക്കിന് ഹെക്ടർ വയലുകൾ നികത്തി; കണ്ണൂർ ജില്ലയിലും ബൈപ്പാസ് നിർമ്മാണത്തിനായി വ്യാപകമാക്കി വയൽ നികത്തി; അവർക്കൊന്നും ഇല്ലാത്ത പ്രശ്നം കീഴാറ്റൂരിൽ എന്തെന്ന് നികത്തൽ പട്ടിക നിരത്തി ജെയിംസ് മാത്യു എംഎൽഎയുടെ ചോദ്യം; കീഴാറ്റൂർ സമരം പരാജയപ്പെട്ടാൽ കേരളത്തിലെ തണ്ണീർത്തടങ്ങളും വയലും ഇല്ലാതാവുമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് കീഴാറ്റൂർ; അതിവേഗം അപ്രത്യക്ഷമാകുന്ന പാടങ്ങളുടെ കണക്കു കേട്ട് ഞെട്ടി മലയാളികൾ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: കേരളത്തിൽ എങ്ങോട്ടു തിരിഞ്ഞാലും പാടങ്ങളും വയലുകളുമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, വികസനത്തിന്റെ പേരു പറഞ്ഞ് എല്ലായിടത്തും വയൽനികത്തൽ വ്യാപകമായി നടന്നു. ഇതോടെ തണ്ണീർത്തടം സംരക്ഷിക്കാൻ സമരം ചെയ്യുന്നവർ വികസന വിരോധികളായി മാറുകയും ചെയ്തു. എന്തായാലും കീഴാറ്റൂരിലെ കർഷകരുടെ ചെറുത്തുനിൽപ്പ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലേക്ക് മാറിയിട്ടുണ്ട്. ഈ വിഷയത്തെ അധികരിച്ച് ഇന്നലെ നടന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചയിലെ നികത്തപ്പെട്ട വയലുകളുടെ കണക്കുകൾ കേട്ട് മലയാളികൾ ശരിക്കും ഞെട്ടി.
കേരളത്തിൽ അങ്ങോളമിങ്ങോളം ദേശീയപാതാ ബൈപ്പാസുകൾ നിർമ്മിക്കാൻ വേണ്ടി വ്യാപകമായി വയൽ നികത്തപ്പെട്ടു എന്നാണ് ജെയിംസ് മാത്യു വ്യക്തമാക്കിയത്. കേരളത്തിൽ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് ഹെക്ടർ വയലുകളും തണ്ണീർത്തടങ്ങളുമാണ് ദേശീയ പാതാ വികസനത്തിന് വേണ്ടി നികത്തപ്പെട്ട വിവരമാണ് തളിപ്പറമ്പ് എംഎൽഎ വ്യക്തമാക്കിയത്. വേങ്ങള മുതൽ രാമനാട്ടുകര വരെ കോഴിക്കോടുള്ള ബൈപ്പാസ് നിർമ്മിച്ചത് തണ്ണീർത്തടങ്ങളും വയലും മണ്ണിട്ട് നികത്തിയാണെന്നാണ് അദ്ദേഹം പ്രധാനമായി ചൂണ്ടിക്കാട്ടിയ കാര്യം. നിലവിൽ രണ്ടു വരി പാതയാണ് ഇതെങ്കിലും ഇപ്പോൾ നാലുവരി പാതയാക്കാൻ പോകുന്നു. അപ്പോൾ വീണ്ടും നികത്തൽ വേണ്ടിവരും. അത് അനിവാര്യമായി കാര്യം തന്നെയാണ്. വികസന പ്രവർത്തിക്ക് തുരങ്കം വെക്കാൻ സാധിക്കില്ല.
കീഴാറ്റൂർ സമരക്കാരുടെ പ്രശ്നം ഉയർത്തിയ വി ഡി സതീശൻ എംഎൽഎ ശ്രദ്ധിക്കേണ്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊടുങ്ങല്ലൂരിൽ ബൈപ്പാസ് നിർമ്മാണത്തിന് വേണ്ടി വ്യാപകമായാണ് തണ്ണീർത്തടങ്ങൾ നികത്തപ്പെട്ടത്. 68 കുളങ്ങൾ നികത്തിയാണ് ബൈപ്പാസ് നിർമ്മിച്ചതെന്ന കാര്യമാണ് എംഎൽഎ ചൂണ്ടിക്കാട്ടിയ പ്രധാനപ്പെട്ട കാര്യം. എന്താനാണ് സതീശൻ കുളങ്ങൾ നിർത്താൻ അനുമതി നൽകിയതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
അവിടം തീർന്നില്ല ബൈപ്പാസിനായുള്ള വയൽനികത്തലിന്റെ കണക്കുകൾ. കൊല്ലം ബൈപാസ് നിർമ്മാണത്തിനായും തണ്ണീർത്തടം നികത്തിയിട്ടുണ്ട്. കഴക്കൂട്ടം- കാരോട് ബൈപാസും ആക്കുളം തണ്ണീർത്തടങ്ങളും വയലും മണ്ണിട്ട് നികത്തിയാണ് പാത നിർമ്മിച്ചത്. ആലപ്പുഴയിലും മറ്റ് മിക്ക ജില്ലകളിലും ഇതു തന്നെയാണ് അവസ്ഥയെന്ന് ജെയിംസ് മാത്യു ചൂണ്ടിക്കാട്ടി. അവിടെയൊന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ പിന്നെ എങ്ങനെയാണ് കീഴാറ്റൂരിൽ മാത്രം വയൽനികത്തൽ ഒരു പ്രശ്നമായി മാറുന്നതെന്നാണ് എംഎൽഎ ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം. റോഡപകടങ്ങൾ കുറയാൻ വേണ്ടി ബൈപ്പാസ് അനിവാര്യമാണെന്നും അദ്ദേഹം വാദിക്കുന്നു.
കണ്ണൂർ ജില്ലയിൽ മാത്രം ബൈപ്പാസ് നിർമ്മാണത്തിനായി വ്യാപകമായി വയൽ നികത്തൽ നടക്കുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കുന്നു. നാല് ബൈപ്പാസ് ഇവിടെ നിർമ്മാണത്തിലാണ്. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി തുടങ്ങിയവായാണ്. ഇതിൽ പലരും സ്ഥലമെടുപ്പ് അടക്കം കാലങ്ങളായി മുടങ്ങിക്കിടക്കുന്ന അവസ്ഥയിലായിുന്നു. ഈ ബൈപ്പാസ് ഭൂമിയിൽ 88 ഹെക്ടറിലേറെ സ്ഥലം തണ്ണീർത്തടമോ വയലുകളോ ആണ്. അവിടെ എങ്ങുമില്ലാത്ത പ്രതിഷേധമാണ് അഞ്ച് ഹെക്ടർ ഉൾപ്പെടുന്ന കീഴാറ്റൂരിൽ ഉള്ളതെന്നും എംഎൽഎ വ്യക്തമാക്കുന്നു. എല്ലായിടത്തും തണ്ണീർത്തടം നികത്തുന്നുണ്ട് പിന്നെ കീഴാറ്റൂരിൽ മാത്രമെന്താണ് പ്രശ്നമെന്ന ചോദ്യമാണ് ജെയിംസ് മാത്യു പ്രധാനമായു ഉന്നയിച്ചത്.
കീഴാറ്റൂരിന്റെ കാര്യത്തിൽ മറ്റ് അലൈൻെമെന്റുകൾ സ്വീകാര്യമല്ലെന്നും ജെയിംസ് മാത്യു വ്യക്തമാക്കുന്നു. സിപിഎമ്മുകാർ അടക്കമുള്ളവരുടെ വീടുകൾ പോകുന്ന അവസ്ഥയിലാണ് തണ്ണീർത്തടം നികത്തിയുള്ള അലൈന്മെന്റിന് സ്വീകാര്യത ലഭിച്ചത്. ദേശീയ പാതാ അതോരിറ്റി തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു. ബൈപ്പാസ് നിർമ്മാണത്തിനെതിരെ മുമ്പും സിപിഎമ്മുമാർ സമരം ചെയ്തിരുന്നു. ഇതിൽ ഭൂരിപക്ഷം പേരെയും സമരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിച്ചു. കീഴാറ്റൂരിൽ അറുപതിൽ അമ്പത്തിയാറു പേരും സ്ഥലം വിട്ടു നൽകാൻ സമ്മതം നൽകി. നാല് പേർ മാത്രമാണ് സമരം ചെയ്തതെന്നും അദ്ദേഹം വാദിക്കുന്നു. കഴിഞ്ഞ ഡിസംബർ 31നകം സ്ഥലം ഏറ്റെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചതിന് അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങിയതെന്നും ജെയിംസ് മാത്യു വിമർശിച്ചു.
അതേസമയം ചർച്ചയിൽ പങ്കെടുത്ത വയൽകിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന് പറയാനുള്ളത് മറ്റൊരു കാര്യമായിരുന്നു. ഇത്രയും വേഗതയിൽ കേരളത്തിൽ വയൽ നികത്തൽ നടക്കുന്നുണ്ടെങ്കിൽ കീഴാറ്റൂർ സമരം വിജയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇടതു മുന്നണി സർക്കാർ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുമെന്ന് വാക്കു നൽകിയതു കൊണ്ടാണ് താനടക്കമുള്ള ഇടതുപ്രവർത്തകർ പാർട്ടിക്ക് വോട്ടു ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെയിംസ് മാത്യുവിന്റെ പ്രകടന പത്രികയിലെ വാഗ്ദാനവും ഇതുതന്നെയായിരുന്നു. വയലിന് നടുവിലൂടെ റോഡ് കടന്നുപോയാൽ വയൽ നശിക്കുമെന്നും സുരേഷ് ചൂണ്ടിക്കാട്ടി.
കേരളത്തിൽ അങ്ങോളമിങ്ങോളം വയൽ നികത്തൽ മൂലം കൃഷി നശിച്ചിട്ടുണ്ട്. വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിൽ എങ്ങനെ കൃഷി ചെയ്യും? കടൽ നിരപ്പാണ് ഭൂമിയെന്നതിൽ കൃഷി ചെയ്യാൻ സാധ്യമല്ല, കീഴാറ്റൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിപ്പോർട്ടാണ് ആധിരമാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചർച്ചയിൽ പങ്കെടുത്ത ജോസഫ് സി മാത്യുവും പരിസ്ഥിതി സൗഹൃദമായ വികസനായിരിക്കണം ഒരു ഇടതു സർക്കാരിന്റേതെന്ന് ചൂണ്ടിക്കാട്ടി.
കേരളത്തിൽ റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ കാര്യമായി ചർച്ച ആവശ്യമാണെന്ന കാര്യമാണ് ചൂണ്ടിക്കാട്ടിയത്. തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തപ്പെടുന്നത് കേരളത്തിന്റെ ഭാവിയെയും പരിസ്ഥിതിയെയും കാര്യമായി ബാധിക്കുമെന്നത് ഉറപ്പാണ്. പൊതുവേ പരിസ്ഥിതി സൗഹൃദ വികസനം നടത്തുമെന്ന് പറയുന്ന സിപിഎമ്മിന്റെ നിലപാട് തന്നെ തണ്ണീർത്തടം നികത്തുന്നതിനെ അനുകൂലിക്കുന്നതാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് പൊതുവാദം. അതിനിടെ വയലുകളും കുന്നുകളും നിരത്തപ്പെട്ടാൽ കേരളം മരുപ്പറമ്പാകുമെന്ന് പറഞ്ഞ് കീഴാറ്റൂർ സമരത്തെ വി എസ് അച്യുതാനന്ദൻ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ജലസ്രോതസുകൾ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വവികസനമാതൃകകളാണ്. പ്ലാച്ചിമടയിലെ ജനകീയസമരം കൂടി ഓർമിപ്പിച്ചായിരുന്നു വി.എസിന്റെ ജലദിനസന്ദേശം.
കീഴാറ്റൂർ വിഷയത്തിൽ കേന്ദ്രസർക്കാറും ഇടപെടുന്നതിന്റെ സൂചനകളു ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. വസ്തുതകൾ പഠിച്ച ശേഷം ഗൗരവപൂർവം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹർഷവർധൻ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിനാണ് അദ്ദേഹം ഉറപ്പ് നൽകിയത്. 25 ഏക്കർ പാടം നികത്തുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. മണ്ണ് മാഫിയക്കും, വൻകിട കരാറുകാർക്കും സിപിഎം കൂട്ടുനിൽക്കുകയാണെന്നും കുമ്മനവും ആരോപിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്