വിവരം വച്ചാൽ എല്ലാവരും ആർഎസ്എസും സേവാഭാരതിയും ഒക്കെയാകുമെന്ന് സെൻകുമാർ; വിവരമില്ലാത്ത കാലത്താണോ താങ്കൾ പൊലീസ് മേധാവിയായിരുന്നതെന്ന് തിരിച്ചടിച്ച് ഡിവൈഎഫ്ഐ നേതാവ്; അറിവില്ലാത്തപ്പോൾ എന്നെ സഖാവ് സെൻകുമാറെന്നാണ് വിളിച്ചിരുന്നതെന്ന് മറുപടി നൽകി മുൻ പൊലീസ് മേധാവി; എന്റെ ആർജവം റഹിമിന്റെ മുമ്പിൽ തെളിയിക്കേണ്ട ആവശ്യമില്ലെന്നും വിശദീകരണം; ഏഷ്യാനെറ്റ് ന്യൂസ് അവറിൽ നിറഞ്ഞത് സെൻകുമാറിന്റെ രാഷ്ട്രീയം; ഒരടി മുന്നോട്ട്... രണ്ടടി പിന്നോട്ട് ചർച്ച ആവേശം നിറച്ചത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വിവരം വച്ചാൽ എല്ലാവരും ആർഎസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു ടിപി സെൻകുമാർ. ടിപി സെൻകുമാർ ആർഎസിഎസിന്റെ പ്രതിനിധിയായാണ് ചർച്ചയിൽ പങ്കെടുക്കുന്നത് എന്ന് സിപിഎം പ്രതിനിധി എഎ റഹീമിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ടിപി സെൻകുമാർ. താങ്കൾ അപ്പോൾ വിവരമില്ലാത്ത കാലത്താണോ കേരളത്തിന്റെ പൊലീസ് മേധാവിയായിരുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം ചോദിച്ചെങ്കിലും അറിവില്ലാത്ത കാലത്ത് എന്നെ സഖാവ് സെൻകുമാർ എന്നാണ് വിളിച്ചിരുന്നതെന്ന് പറഞ്ഞ് സെൻകുമാർ തിരിച്ചടിച്ചു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തുന്നുവോ? ഒരടി മുന്നോട്ട്; രണ്ടടി പിന്നോട്ട് എന്ന ടാഗ് ലൈനുമായാണ് എഷ്യാനെറ്റ് ന്യൂസ് അവർ ഇന്നലെ ചർച്ച നടത്തിയത്. ഇതിനെ ശ്രദ്ധേയമാക്കിയത് സെൻകുമാറും റഹിമും തമ്മിലെ വാദപ്രതിവാദമാണ്.
ഓപ്പൺ കോർട്ടിൽ റിവ്യൂ എടുത്ത ശേഷം ശബരിമലയിൽ തീരുമാനമെടുക്കണമെന്ന വികാരമാണ് ടിപി സെൻകുമാർ ചർച്ചയിൽ വിശദീകരിച്ചത്. ഹിന്ദു സ്ത്രീകൾക്ക് മാത്രം ബാധകമാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയിൽ ആറിടത്ത് ഇത് വ്യക്തമാണ്. അതുകൊണ്ട് തന്നെ രഹ്നാ ഫാത്തിമയേയും കൊണ്ട് മല ചവിട്ടിയ പൊലീസ് നടപടി തെറ്റാണ്. നിയമവിരുദ്ധമായ കാര്യം പലവട്ടം പൊലീസ് ചെയ്തു. അഹിന്ദുക്കളെ കോടതി വിധി ലംഘിച്ചു കൊണ്ട് പോയത് തന്നെ തെറ്റാണ്. ഡിക്ലറേറ്റീവ് വിധിയാണ് ഉണ്ടായത്. അതുകൊണ്ടാണ് അത് സ്റ്റേ ചെയ്യാത്തതെന്നും സെൻകുമാർ പറഞ്ഞു.
വിശ്വാസിയായ സ്ത്രീ ആചാരങ്ങൾ പാലിച്ച് ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ടാൽ പൊലീസും സർക്കാരും അനുവദിച്ചു കൊടുക്കേണ്ടി വരുമെന്നും സെൻകുമാർ വിശദീകരിച്ചു. ചർച്ചയുടെ രണ്ടാം ഭാഗമായാണ് ഡിവൈഎഫ്ഐ നേതാവ് പി റഹിം ചർച്ചയ്ക്കെത്തിയത്. ശബരിമലയിൽ പ്രശനങ്ങളുണ്ടാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നും അതുകൊണ്ടാണ് യുവതി പ്രവേശനത്തിൽ സർക്കാർ കരുതലോടെ തീരുമാനം എടുക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ആർഎസ്എസ് ക്രിമിനൽ സംഘം അവിടെയുണ്ട്. അവർക്കെതിരെ ബലപ്രയോഗത്തിന് പറ്റുന്ന അവസ്ഥയില്ലെന്ന് പൊലീസും മനസ്സിലാക്കുന്നുണ്ടെന്നും പി റഹിം പറഞ്ഞു. ഭക്തരുടെ വേഷം കെട്ടിയാണ് ആർ എസ് എസുകാർ എത്തുന്നത്. ഭക്തർ ആരാണ് വിശ്വാസികൾ ആരാണെന്ന് അറിയില്ല.
സെൻകുമാർ മുൻ ഡിജിപിയായല്ല. അദ്ദേഹം ഇപ്പോൾ ആർ എസ് എസിന്റേയും സേവാഭാരതിയുടേയും അയ്യപ്പ കർമ്മസമിതിയുടേയും എല്ലാം വക്താവായാണ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളെ അങ്ങനെ കണ്ടാൽ മതി. രഹ്നാഫാത്തിമയ്ക്കൊപ്പം മാധ്യമ പ്രവർത്തകയും പോയി. അവരേയും തടഞ്ഞു. മറ്റ് വിശ്വാസികളേയും തടഞ്ഞുവെന്നും റഹിം വിശദീകരിച്ചു. മെൻസസുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് എന്ത് ഉപകരണമാണ് താങ്കളുടേയും ആർ എസ് എസിന്റേയും കൈയിലുള്ളതെന്ന് ചോദിച്ചും റഹിം പ്രകോപനമുണ്ടാക്കി. അഹിന്ദുക്കളല്ലെങ്കിൽ നിങ്ങൾ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുമോ എന്നും റഹിം ചോദിച്ചു. സർക്കാർ ശബരിമലയിലേക്ക് യുവതികളെ കൊണ്ടു പോയി അപമാനിക്കുകയാണെന്നാണ് ആശ ഉണ്ണിത്താൻ നിലപാട് എടുത്തത്. ഓടിയ സ്ത്രീകൾ മാത്രമല്ല എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടുവെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു. ആർഎസ്എസ് അക്രമികളുടെ കൈയിലേക്ക് സ്ത്രീകളെ ഇട്ടുകൊടുക്കുകയാണ് സർക്കാരെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു.
എല്ലാ സുപ്രീംകോടതി വിധിയും സർക്കാർ നടപ്പിലാക്കിയിട്ടുണ്ടോ എന്റെ കാര്യം തന്നെ നോക്കാം. എന്റെ കാര്യത്തിൽ കോടതി വിധി വന്നിട്ട് എന്താണ് സംഭവിച്ചതെന്ന് അറിയാമോ? 25000 രൂപ പിഴ അടച്ച ശേഷമാണ് ഡിജിപിയായി നിയമനം നൽകിയത്. ശബരിമലയിൽ മൂന്ന് നാല് കോടി ക്രിമിനലുകൾ വരുന്നുണ്ട്. അത് നിർത്താൻ റഹിം വിചാരിച്ചാൽ നടക്കില്ല. മെൻസസ് പീരിഡീൽ ആണോ ക്ഷേത്രത്തിൽ വന്നതെന്ന് കേരളത്തിൽ ഏതെങ്കിലും ക്ഷേത്രത്തിൽ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? ഈ ആധുനിക ലോകത്ത് മെൻസസ്സ് ഒഴിവാക്കി 100 ദിവസം വേണമെങ്കിലും വൃതം നോക്കാൻ പറ്റും. അത് ദേവസ്വം ബോർഡിന് പറ്റിയ തെറ്റാണെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.
ഞാൻ ആർ എസ് എസിന്റേയോ സേവാഭാരതിയുടേയോ ആളായളിട്ടുണ്ടെങ്കിൽ വിവരം വച്ചുതകൊണ്ട് മാത്രമാണെന്നേ പറയാൻ കഴിയൂ. എല്ലാവരും ആകും റഹിം. അതുകൊണ്ടാണ് ഇന്ത്യ നിലനിൽക്കുന്നത്. പുണ്യ മനോഹര ഭൂമിയിൽ മുഹമ്മദ് എന്ന് ആർക്കെങ്കിലും പേരിടാൻ പറ്റുമോ? എന്നൊക്കെയായി സെൻകുമാറിന്റെ ചോദ്യങ്ങൾ. എല്ലാ ക്രിമനിലുകൾക്കും നല്ല ആളുകളെ ക്രിമിനലുകളായി തോന്നുമെന്നും കൂട്ടി ചേർത്തു. ഇതോടെയാണ് താങ്കൾ വിവരമില്ലാത്തകാലത്തായിരുന്നോ സംസ്ഥാനത്തെ ഡിജിപിയായിരുന്നതെന്ന് റഹിം തിരിച്ചടിച്ചത്. വീണ്ടും ആർ എസ് എസിനെ കടന്നാക്രമിച്ചു. കലാപമുണ്ടാക്കി വിളവെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടത്തിനാണ് ആർഎസ്എസ് ശ്രമമെന്നും റഹിം പറഞ്ഞു. സെൻകുമാറിനെ ബിജെപിക്കാരനായും റഹിം ചിത്രീകരിച്ചു.
റഹിമിന് എനിക്ക് ബിജെപി മെമ്പർഷിപ്പ് തരാൻ കഴിയുമോ എന്ന് അറിയില്ല. റഹിമിന്റെ മെമ്പർഷിപ്പ് ഞാൻ എടുത്തിട്ടില്ല. ബിജെപിക്കാർ എനിക്ക് മെമ്പർഷിപ്പും തന്നിട്ടില്ല. എന്റെ അറിവന്റെ കാര്യത്തിൽ പറയാനുള്ളത്. എന്റെ അറിവില്ലാത്ത കാലത്ത് എന്ന് വിളിച്ചത് സഖാവ് സെൻകുമാറെന്നാണ്. പിറവത്തും കോതമംഗലത്തും കോടതി വിധികളുണ്ട്. ഈ കോടതി വിധികൾ നടപ്പാക്കുന്ന കാര്യത്തിൽ എല്ലായിടത്തും ഒരുപോലെ സർക്കാർ മുൻകൈയെടുക്കണമെന്നും സെൻകുമാർ പറഞ്ഞു. ആവേശം ഒന്നിന് മാത്രമാകുമ്പോഴാണ് പ്രശ്നമെന്നും സെൻകുമാർ പറഞ്ഞു. ചർച്ചയിൽ വീണ്ടും സെൻകുമാറിനെ ബിജെപിക്കാരനാക്കാൻ റഹിം ശ്രമിച്ചു. ബിജെപിയോ മറ്റാരെങ്കിലും വങ്കത്തരം കാണിച്ചാൽ അത് ന്യായീകരിക്കേണ്ട ഉത്തരവാദിത്തം എനിക്കില്ലെന്നും സെൻകുമാർ പറഞ്ഞു. എന്റെ ആർജവം റഹിമിന്റെ മുമ്പിൽ തെളിയിക്കേണ്ട ആവശ്യമുണ്ടെന്ന് കേരളത്തിൽ ആർക്കും സംശയമുണ്ടാകില്ലെന്നും സെൻകുമാർ വിശദീകരിച്ചു.
സുപ്രീംകോടതി വിധിപ്രകാരം ഹിന്ദു സ്ത്രീകൾക്ക് ശബരിമലയിൽ പോകാൻ അവസരമുണ്ടാക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. താൻ ഡിജിപി യാണെങ്കിലും ഇത് ചെയ്യേണ്ടിവരും. സത്രീകൾക്ക് പോകണമെങ്കിൽ പ്രത്യേക പാത്ത് വേയുണ്ടാക്കണം. ഇതില്ലാതെ സ്ത്രീകളെ കൊണ്ടു പോകാനാകില്ല. അല്ലാത്ത പക്ഷം അവിടെ നരവധി 364 വകുപ്പ് പ്രകാരമുള്ള കേസുകൾ ഉണ്ടാകുമെന്നും സെൻകുമാർ പറഞ്ഞു. ഇതിന് ശേഷം പിറവം-കോതംമംഗലം പള്ളിയിലെ സർക്കാർ നടപടിയെ ന്യായീകരിക്കാനും റഹിം ശ്രമിച്ചു. ഇത് ഏകമുദ്രവും ദ്വിമുഖവുമാണെന്നും സെൻകുമാർ ആവർത്തിച്ചു. ഇതിനിടെയിൽ ചർച്ച അവസാനിക്കുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍