ലാഹോർ ജയിലിൽ ഭഗത് സിങ്ങിന് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്ന മോദി; ഇത് ചെറിയ കളിയല്ല...ഞങ്ങൾ എല്ലാം വാച്ച് ചെയ്യുന്നുണ്ട് ഷാനി.. എന്ന് ശോഭാ സുരേന്ദ്രൻ; കർണ്ണാടകയിലെ പ്രധാനമന്ത്രിയുടെ 'വലിയ പിഴ' ആഘോഷമാക്കി മലയാളം ട്രോളർമാരും; ഭഗത് സിങിനെ ജയിലിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന മോദിയുടെ കള്ളം പറച്ചിലിലെ മനോരമ കൗണ്ടർ പോയിന്റ് ചർച്ച വൈറലാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഭഗത് സിങിനെ ജയിലിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന പ്രധനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് ചരിത്രം ഉദ്ധരിച്ച് വിശദീകരിക്കുന്ന മാധ്യമറിപ്പോർട്ടുകൾ തള്ളി ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രൻ. മനോരമ ന്യൂസ് കൗണ്ടർപോയിന്റിലാണ് ബിജെപി നേതാവ് വിചിത്ര വിശദീകരണവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല നേതാവായ ഭഗത് സിങ് ജയിലിൽ കിടക്കുമ്പോൾ കോൺഗ്രസ് കുടുംബത്തിൽ നിന്ന് ഒരാൾ പോലും അദ്ദേഹത്തെ സന്ദർശിച്ചില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകത്തിൽ പ്രസംഗിച്ചത്. ഇത് ശുദ്ധ നുണയാണെന്ന് ചരിത്രകാരന്മാർ തെളിയിക്കുകയും ചെയ്തു.
ഈ വിഷയത്തിലായിരുന്നു മനോരമയിലെ ചർച്ച. ആദ്യം പ്രധാനമന്ത്രി പറഞ്ഞത് ശരിയെന്ന് വാദിച്ച ശോഭ സുരേന്ദ്രൻ, പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ശഹീദ് ഭഗത് സിങ്ങെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മരണശേഷം അദ്ദേഹത്തെ ആരും സന്ദർശിച്ചില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നുമാണ് ശോഭാ സുരേന്ദ്രന്റെ വാദം. ജവഹർ ലാൽ നെഹ്റു ഭഗത് സിങിനെ ജയിലിൽ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരന്മാർ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ തെറ്റ് വ്യക്തമാക്കുന്നത്. ഇതിലെ ചർച്ചയാണ് ശോഭയെ വെട്ടിലാക്കിയത്. നിരവധി ട്രോളുകളും ഇറങ്ങുന്നു.
ഭഗത് സിങ്ങിനേയും ബത്തുകേശ്വർ ദത്തിനേയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾ ജയിലിൽ കിടന്നപ്പോൾ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞുനോക്കിയില്ലെന്ന കള്ളംപറഞ്ഞ പ്രധാനമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരുന്നു. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കർണാടകയിലെ ബിഡാറിൽ സംസാരിക്കവേയായിരുന്നു മോദി ഇത്തരമൊരു പരാമർശം നടത്തിയത്. ജയിലിൽ കഴിയവേ താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പെഴുതി നൽകിയ സവർക്കറെയും 'സ്വാതന്ത്ര്യസമരസേനാനിയെന്ന്' വിശേഷിപ്പിച്ചായിരുന്നു മോദി സംസാരിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ ഉദ്ധരിച്ച അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ മോദിയുടെ ചരിത്രബോധമില്ലാത്ത പ്രസ്താവനകളെ വിമർശിച്ച് ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയും പരിഹാസവും വിമർശനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
ഭഗത് സിങ്ങിനെ മോദി സന്ദർശിക്കുന്നതിന്റെ 'ചിത്രം' പങ്കുവച്ചാണ് ട്വിറ്ററിൽ ചിലർ മോദിയെ കളിയാക്കുന്നത്. ' ലാഹോർ സെൻട്രൽ ജയിലിൽ ഭഗത് സിങ്ങിന് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്നു മോദി' എന്നു പറഞ്ഞുകൊണ്ടാണ് ഈ ഫോട്ടോഷോപ്പ് ചെയ്ത ഇമേജ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മലയാളി ട്രോളർമാർക്ക് ശോഭാ സുരേന്ദ്രനിലൂടെ പുതിയ ഇരയെ കിട്ടിയത്. മോദിയുടെ വാക്കുകൾ വ്യക്തമാണ്. എന്നിട്ടും അത് സമ്മതിച്ചു കൊടുക്കാൻ ശോഭയ്ക്ക് കഴിയുന്നില്ല. പകരം ഭീഷണിപ്പെടുത്തുകയും ചെയ്തു.
മനോരമ ചർച്ചയിൽ ഭഗത് സിങ്ങിനെ ജയിലിൽ സന്ദർശിച്ചില്ല എന്നല്ല പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു ശോഭയുടെ വാദം തുടങ്ങിയത്. ശഹീദ് ആയതിന് ശേഷം ഭഗത് സിങ്ങിനെ സന്ദർശിച്ചില്ല എന്നാണ് മോദി ഉദ്ദേശിച്ചത് എന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. ഇത് ഷാനി പൊളിച്ചടുക്കിയെങ്കിലും, ഷാനിയോട് പോയി ഹിന്ദി പഠിക്കാൻ ആയിരുന്നു ശോഭയുടെ ഉപദേശം. അതോടൊപ്പം ഒരു ഭീഷണിയും ഉണ്ടായിരുന്നു. ഒരു കാര്യം ഞാൻ പറയട്ടേ എന്ന് പറഞ്ഞുകൊണ്ടാണ് ശോഭ സുരേന്ദ്രൻ ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് മറുപടി കൊടുത്ത് തുടങ്ങുന്നത്. എന്തിനാണ് പ്രധാനമന്ത്രി അസത്യ പ്രചാരണം നടത്തുന്നത് എന്നായിരുന്നു ചോദ്യം.
ഇന്ന് ജീവിച്ചിരിക്കുന്ന കോൺഗ്രസ് പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്ക്, പ്രധാനമന്ത്രി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞുകൊണ്ട്, ഈ വിഷയത്തിൽ കോടതിയെ സമീപിക്കാനുള്ള തന്റേടമുണ്ടോ എന്നായിരുന്നു ശോഭയുടെ ചോദ്യം. കളവ് പറഞ്ഞു എന്ന് പറഞ്ഞാൽ മാത്രം പോര, അത് തെളിയിക്കാനുള്ള ഇച്ഛാശക്തി കൂടി വേണം എന്നാണ് ശോഭ പറഞ്ഞത്. പ്രധാനമന്ത്രി സത്യമേ പറഞ്ഞിട്ടുള്ളൂ എന്നാണ് ശോഭ പറയുന്നത്. അദ്ദേഹം പറഞ്ഞത് ചരിത്രമാണെന്നുും ശോഭ ആവർത്തിക്കുന്നുണ്ടായിരുന്നു. പച്ചക്കള്ളം പറഞ്ഞിട്ട്, അതിനെ ന്യായീകരിക്കാൻ ഇങ്ങനെയുള്ള വാദമുഖങ്ങളുമായി വരുമ്പോൾ അതിന് എന്ത് മറുപടിയാണ് പറയുക എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് പ്രതിനിധി ആന്റോ ആന്റണി പ്രതികരിച്ചത്.
ചരിത്രം തെളിയിക്കേണ്ടത് കോടതിയിൽ ആണോ എന്ന ചോദ്യമാണ് പിന്നീട് ഷാനി ശോഭ സുരേന്ദ്രന് ഇട്ടുകൊടുത്തത്. ഇന്ത്യയുടെ പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ഒരാൾ തെളിയിക്കട്ടെ, വെറുതേ ചർച്ചയിൽ പറഞ്ഞാൽ പോരല്ലോ എന്നായി ശോഭ. ഷാനി ചോദ്യം ആവർത്തിച്ചപ്പോൾ ശോഭ സുരേന്ദ്രൻ ശരിക്കും പ്രകോപിതയായി. എന്തടിസ്ഥാനത്തിൽ ആണ് പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ചർച്ച നയിക്കുന്ന ഷാനി പറയുന്നത് എന്നായി ശോഭയുടെ ചോദ്യം. എന്താണ് പ്രധാനമന്ത്രി പറഞ്ഞ കള്ളം എന്ന് ഷാനി വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചരിത്രത്തെ കുറിച്ച് നന്നായിട്ട് അറിയാം എന്നായി ശോഭ. എങ്ങനെയാണ് വീരനായ സുഭാഷ് ചന്ദ്രബോസിനെ കാണാതായത് എന്നതിനെ കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിക്ക് അറിയാം. അത് ചരിത്രത്തിന്റെ രേഖകളിൽ ഉണ്ടാകും... ഇങ്ങനെയൊക്കെ ചർച്ചയെ വഴിതെറ്റിക്കുന്ന രീതിയിൽ ശോഭ സുരേന്ദ്രൻ മുന്നോട്ട് പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അതിനും ഷാനി തടയിട്ടു. ഭഗത് സിങ്ങിനെ സന്ദർശിച്ച നേതാക്കൾ ആരൊക്കെ ആണെന്ന് ചർച്ചയിൽ ഉള്ള കോൺഗ്രസ് നേതാക്കൾ പറയട്ടേ എന്നായി ശോഭ. ജവഹർ ലാൽ നെഹ്റുവിന്റെ ആത്മകഥയിൽ ഇക്കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഷാനി പ്രഭാകർ വിശദമാക്കിക്കൊടുത്തു. പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാൻ ഇന്ത്യൻ പൊതുസമൂഹത്തിന് മുന്നിൽ ഞങ്ങൾ വരാം എന്നായി അപ്പോൾ ശോഭ സുരേന്ദ്രൻ. ഷാനിയുടെ ചോദ്യത്തിന് അപ്പോഴും ഉത്തരം നൽകിയില്ല!
ഷാനീ... ഇത് ചെറിയ കളിയല്ല. ഷാനി ഇതിന് മുമ്പും പല ചർച്ചകളിൽ പ്രധാനമന്ത്രിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പലതും പറഞ്ഞിട്ടുണ്ട് എന്നായി ശോഭ സുരേന്ദ്രൻ. ഇത് ചെറിയ കളിയല്ല.... ഷാനിയെ കൂടി കോടതിയുടെ മുന്നിലേക്ക് കൊണ്ടുവരാൻ തങ്ങളെക്കൊണ്ട് സാധിക്കും എന്നായി പിന്നീടുള്ള ഭീഷണി. പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് അവതാരികയ്ക്ക് പറയാൻ പാടില്ലെന്നായി പിന്നീട്. താൻ എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്നായി ഷാനിയുടെ ചോദ്യം. ചരിത്ര രേഖയുടെ അടിസ്ഥാനത്തിൽ ആണ് പ്രധാനമന്ത്രി പ്രസംഗിച്ചിട്ടുള്ളത് എന്നായി പിന്നീട് ശോഭ സുരേന്ദ്രൻ. അത് ഇന്ത്യയുടെ ജനങ്ങളുടെ മുന്നിൽ വയ്ക്കുമെന്നും അവർ പറഞ്ഞു.
ഏത് ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് അത് എന്നായി ഷാനിയുടെ ചോദ്യം. ശോഭ സുരേന്ദ്രൻ അക്ഷരാർത്ഥത്തിൽ വിയർത്തുപോയി. ഏത് ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ഷാനി പറയുന്നത് എന്നായി ശോഭയുടെ ചോദ്യം. കോൺഗ്രസിന്റെ നേതാക്കന്മാർ സന്ദർശിച്ചിട്ടില്ല എന്നല്ലേ പ്രധാനമന്ത്രി പറഞ്ഞത് എന്നായി പിന്നീട് ശോഭ സുരേന്ദ്രൻ. ഏതെങ്കിലും വ്യക്തി സന്ദർശിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ശോഭ പറയുന്നുണ്ട്. പ്രസംഗത്തിന്റെ മുഴുവൻ ഭാഗവുമായി പൊതു സമൂഹത്തിന് മുന്നിൽ വരാം എന്നായി ശോഭ സുരേന്ദ്രൻ. എന്നാൽ രണ്ട് ദിവസം ഒന്നും കാത്തിരിക്കണ്ട, ഇപ്പോൾ തന്നെ ആ പ്രസംഗം കേൾപ്പിക്കാം എന്നായി ഷാനി. ആ പ്രസംഗം കേൾപ്പിക്കുകയും ചെയ്തു!
എനിക്ക് ഹിന്ദി അത്രയ്ക്ക് അറിയില്ല, ഹിന്ദി നന്നായി അറിയുന്ന ശോഭ സുരേന്ദ്രൻ തന്നെ പരിഭാഷപ്പെടുത്തു എന്നായി ഷാനി. അതിന് ശേഷം ശോഭ സുരേന്ദ്രൻ നടത്തിയ തർജ്ജമ കേട്ട് ഹിന്ദി അറിയുന്നവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. ശഹീദ് ആയ ഭഗത് സിങ്ങിനെ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആരും സന്ദർശിച്ചില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു ശോഭയുട െവിവർത്തനം. ജീവിച്ചിരിക്കുന്ന ഭഗത് സിങിനെ സന്ദർശിച്ച കഥയല്ല ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത് എന്നും ശോഭ പറഞ്ഞുകളഞ്ഞു. ഷാനീ, ഇത് ചെറിയ കൽയല്ലെന്ന ഭീഷണി വീണ്ടും ഉയർത്തുന്നുണ്ട് ശോഭ സുരേന്ദ്രൻ. എന്തായാലും ഈ ചർച്ച താൻ അവസാനിപ്പിക്കുകയാണ് എന്നാണ് ചിരിച്ചുകൊണ്ട് ഷാനി പറഞ്ഞത്. പ്രബുദ്ധരായ മലയാളികൾക്ക് മുന്നിൽ ഇത്തരത്തിൽ ഈ ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലെന്നും ഷാനി പറഞ്ഞു.
ഹിന്ദി പഠിച്ചിട്ട് ചർച്ചയിൽ വന്നിരുന്നാൽ മതി എന്നായി പിന്നീട് ശോഭ. ഹിന്ദിയല്ല പഠിക്കേണ്ടത് എന്നായി ശോഭ. ഷാനിക്ക് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. വീണ്ടും ശോഭ സുരേന്ദ്രൻ തന്റെ പഴയ നിലപാടിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ശഹീദ് എന്ന വാക്കിന്റെ അർത്ഥം എന്താണെന്നും ചോദിച്ചുകൊണ്ടിരുന്നു.
Stories you may Like
- ത്രികോണ പോരിൽ 'ശോഭയെ' തകർക്കാൻ ശ്രമിക്കുന്ന ചാനൽ ഏത്?
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്