വൈകിവന്ന വൈൽഡ് കാർഡ് എൻട്രി തകർത്ത് എറിഞ്ഞത് സുജോയുടേയും അലക്സാൻട്രയുടേയും അനശ്വര പ്രണയം; നിനക്ക് മറ്റൊരു കാമുകിയില്ലേടാ.. നാണമില്ലേടാ..എന്ന് മസിൽമാൻ പവൻ വെളിപ്പെടുത്തിയതോടെ സുജോയുടേയും സഞ്ജനയുടേയും ദിവ്യപ്രണയം നാട്ടിലാകെ പാട്ട്; നാട്ടിൽ മറ്റൊരു കാമുകിയുണ്ടെന്ന് പുറത്തായതോടെ തങ്ങൾ 'തിക്ക്' ഫ്രണ്ട്സെന്ന് സുജോ; ബിഗ്ബോസിലെ ഇണക്കുരുവികളെ വേർപ്പെടുത്താൻ നീക്കം; സോഷ്യൽ മീഡിയയിൽ ചർച്ചയായി സുജോയുടെ പ്രണയം !
മറുനാടൻ ഡെസ്ക്
ബിഗ്ബോസിലെ ഇണക്കുരുവികളായ സുജോയും അലക്സാൻട്രയും ഇപ്പോൾ പ്രേക്ഷകരുടെ ചർച്ചാ വിഷയം. ആദ്യദിനങ്ങൡ രജിത് മാഷിന്റെ ുപദേശവും പിന്നീട് യുക്തിവാദിയായ ജസ്ല മാടശ്ശേരിയുമൊക്കെയാണ് സ്കോർ ചെയ്തതെങ്കിൽ ഇപ്പോൾ ബിഗ്ബോസിലെ മറ്റൊരു പ്രണയകഥയാണ് പ്രേക്ഷകരെ ബിഗ്ബോസിലേക്ക് അടുപ്പിക്കുന്നത്. ലക്ഷ്വറി ബജറ്റിന് വേണ്ടി കഴിഞ്ഞദിവസമാണ് നാടകീയ രംഗങഅഹൾ കോർത്ത് കോൾ സെന്റർ ടാസ്ക് നടത്തിയത്. ഇവിടെ സുജോയും അലക്സാൻട്രയും തന്നെയായിരുന്നു ചർച്ചാ വിഷയം.
വൈകിവന്ന വൈൽഡ് കാർഡ് എൻട്രിയായ പവൻ എന്ന മസിൽമാൻ സുജോയുടെ പൂർവകാലം വിളമ്പിയതോടെ സുജോയുടെ ബിഗ്ബോസ് പ്രണയം തകർന്ന് തരിപ്പണമായ നിലയിലാണ്. കഴിഞ്ഞ ദിവസത്തെ കളിയാണ് പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയത്. ടാസ്കിൽ ആരാകും കൂടുതൽ സ്കോർ ചെയ്യുക എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് വിജയികളായ ടീമിനെ പ്രഖ്യാപിക്കുക. മത്സരത്തിന്റെ ഭാഗമായി ബിഗ് ബോസ് വീടിള്ളിൽ വച്ച് നടന്ന കാര്യങ്ങൾ ഉപയോഗിച്ച് പരസ്പരം മത്സരിക്കാൻ ആയിരുന്നു നിർദ്ദേശമെങ്കിലും വീടിനു പുറത്തെ കാര്യങ്ങളെയും ചില മത്സരാർത്ഥികൾ മത്സരത്തിന്റെ വിജയത്തിനായി ഉപയോഗിച്ചു.
ബിഗ് ബോസിനുള്ളിലെ പ്രധാന ചർച്ച സുജോ - അലസാൻഡ്ര ബന്ധമാണ്. തങ്ങൾ തിക്ക് ഫ്രണ്ട്സ് എന്നാണ് സുജോ സാൻഡ്രയുമായി ഉള്ള ബന്ധത്തെ പറ്റി സൂചിപ്പിക്കുന്നത് എന്നാൽ ഇരുവരും തമ്മിൽ പ്രണയം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. രാത്രി വൈകിയുള്ള സംസാരവും, ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങൾ എണ്ണിയും, സുജോയുടെ പിറന്നാൾ ദിനം സാൻഡ്രയുടെ സ്പെഷ്യൽ ഗിഫ്റ്റും എല്ലാം ഇതിനുള്ള ഉദാഹരണങ്ങളായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സുജോയ്ക്ക് വീടിനു പുറത്തു മറ്റൊരു ഗേൾ ഫ്രണ്ട് ഉണ്ട് എന്നാണ് മസിൽമാൻ പവന്റെ വാദം. ഇതോടെ ഇവരുടെ പ്രണയം പൊളിയുന്ന മട്ടാണ്.
പവന്റെ വാദം തെറ്റ് അല്ലെന്നു ചൂണ്ടിക്കാണിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചേർന്ന ശേഷമുള്ള ദിവസങ്ങളിൽ സുജോയുടെ കൈയിൽ ഉണ്ടായിരുന്ന ടി ഷർട്ടും ഒപ്പം സുജോ ബിഗ് ബോസിൽ എത്തും മുൻപ് സഞ്ജന എന്ന കുട്ടിയുമായി പങ്കിട്ട സോഷ്യൽ മീഡിയ ചിത്രങ്ങളും കമന്റുകളും ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ സുജോയുടെ വാദങ്ങൾ പ്രേക്ഷകർ പൊളിച്ചടുക്കുന്നത്.
സഞ്ജനയുമായി സുജോയ്ക്ക് ഉണ്ടായിരുന്നത് വെറും സൗഹൃദം മാത്രമല്ല എന്ന് ചിത്രങ്ങളിൽ നിന്നും അവരുടെ സോഷ്യൽ മീഡിയ അകൗണ്ടിൽ നിന്നും തങ്ങൾക്ക് മനസിലാകുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. സഞ്ജന സുജോയുടെ പിറന്നാൾ ദിവസം ആശംസകൾ അറിയിച്ചുകൊണ്ട് ഇരുവരും തമ്മിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും ആരാധകർക്ക് സംശയം കൂട്ടിയിട്ടുണ്ട്. മാത്രമല്ല വൈൽഡ് കാർഡ്സ് എൻട്രി വഴി ഈ പെൺകുട്ടിയെയും ബിഗ് ബോസ് വീട്ടിലേക്ക് എത്തിക്കണമെന്നും, സാൻഡ്രയെ പുറത്താക്കണം എന്നുള്ള ആവശ്യവും പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്.
മത്സരാർത്ഥികളുടെ ക്ഷമയും സഹനശേഷിയും അളക്കുന്ന ഗെയിമിൽ ഇന്നലത്തെ എപ്പിസോഡിലും വാക്കു തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ രജിത്തും രേഷ്മയും തമ്മിലും ഫുക്രുവും വീണ നായരും തമ്മിലുമാണ് മത്സരം നടന്നതെങ്കിൽ ഇന്നത്തെ ആദ്യത്തെ അവസരം അലസാൻഡ്രയ്ക്കും പവൻ ജിനോ തോമസിനുമായിരുന്നു. ടീം ബിക്കാണ് ഇന്ന് ഉപഭോക്താക്കളാവാൻ അവസരം എന്നതിനാൽ അലസാൻഡ്ര ഉപഭോക്താവും പവൻ കോൾ സെന്റർ എക്സിക്യൂട്ടീവും ആയിരുന്നു. കോൾ സെന്റർ എക്സിക്യൂട്ടീവിനെക്കൊണ്ട് കോൾ കട്ട് ചെയ്യിക്കുക എന്നതാണ് ലക്ഷ്യം എന്നതിനാൽ മറ്റുള്ളവർ ഇന്നലെ ചെയ്തതുപോലെ പവനെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിൽ സംസാരിക്കുകയായിരുന്നു അലസാൻഡ്ര.
23 വയസ്സായിട്ടും ജോലി ചെയ്ത് സമ്പാദിക്കാതെ ഭാര്യയുടെ ചെലവിൽ കഴിയുകയാണ് പവനെന്നും ബിഗ് ബോസിലേക്ക് വരാൻ എന്ത് യോഗ്യതയാണ് താങ്കൾക്കുള്ളതെന്നും അലസാൻഡ്ര ചോദിച്ചു. ചെന്നൈയിലേക്ക് വീട്ടുകാർ വിട്ടിരിക്കുക പഠിക്കാൻ ആയിരിക്കുമെങ്കിലും അവിടെപ്പോയി ഒരു പെൺകുട്ടിയെ പ്രേമിച്ച് വിവാഹം കഴിക്കുകയാണ് പവൻ ചെയ്തതെന്നും അലസാൻഡ്ര ആരോപിച്ചു. മാത്രമല്ല പണം നോക്കിയാണ് ആ പെൺകുട്ടിയെ വിവാഹം കഴിച്ചതെന്നുകൂടി അലസാൻഡ്ര പറഞ്ഞു. പരിശ്രമിച്ചിട്ടാണെങ്കിലും അലസാൻഡ്രയുടെ വാക്കുകൾ ഏറെ ക്ഷമയോടെയാണ് പവൻ കേട്ടിരുന്നത്. ഒരിക്കൽപ്പോലും മോശം വാക്കുകൾ ഉപയോഗിക്കാതെയും, തിരിച്ച് ആരോപണങ്ങൾ ഉയർത്താതെയും അലസാൻഡ്ര പറഞ്ഞതെല്ലാം പവൻ കേട്ടിരുന്നു. എന്നാൽ മത്സരം അവസാനിച്ചതായ ബിഗ് ബോസിന്റെ ബസർ ശബ്ദം എത്തിയതോടെ കളി മാറി.
മത്സരത്തിനുവേണ്ടി ബിഗ് ബോസ് സജ്ജീകരിച്ച കോൾ സെന്റർ ക്യാബിനിൽ വിങ്ങിപ്പൊട്ടുന്ന പവനെ കാണാമായിരുന്നു. തന്റെ ഭാര്യ ഇവിടെ ഇല്ലല്ലോ എന്നും ഇതൊക്കെ കേൾക്കുന്നുണ്ടാുമെന്നുമൊക്കെ പറഞ്ഞായിരുന്നു പവൻ സങ്കടപ്പെട്ടത്. ഫുക്രുവും ആര്യയും രജിത്തും ഉൾപ്പെടെയുള്ള മറ്റ് ടീം അംഗങ്ങൾ ആശ്വസിപ്പിച്ചാണ് പവനെ ഹാളിലേക്ക് കൊണ്ടുപോയത്. എന്നാൽ അവിടെവച്ച് അലസാൻഡ്രയോട് പവൻ നിയന്ത്രണംവിട്ട് പെരുമാറുകയായിരുന്നു. പറഞ്ഞതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് പറയുകയാണെങ്കിൽ തനിക്കും കുറേ കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞാണ് പവൻ പറഞ്ഞുതുടങ്ങിയത്.
നിനക്ക് ഗെയിമിൽ നിൽക്കാൻ എന്ത് ക്വാളിറ്റി ആണ് ഉള്ളതെന്നും പവൻ ചോദിക്കുന്നുണ്ട്. സുജോയ്ക്ക് പുറത്ത് ഗേൾഫ്രണ്ട് ഉണ്ടെന്നും അത് അറിഞ്ഞിട്ടും സുജോയുടെ പിറകെ നടക്കാൻ നാണമില്ലേയെന്നും പവൻ ചോദിച്ചു. ഇതുകേട്ട് തനിക്കടുത്തേക്ക് എത്തിയ സുജോയോട് നിനക്ക് ഗേൾഫ്രണ്ടഡ് ഇല്ലേ പുറത്തെന്നും പവൻ ചോദിച്ചു. ആരാടാ എന്റെ ഗേൾഫ്രണ്ട് എന്നായിരുന്നു സുജോയുടെ തിരിച്ചുള്ള ചോദ്യം. 'സഞ്ജന നിന്റെ ഗേൾഫ്രണ്ട് അല്ലേ, ഉളുപ്പുണ്ടോ', എന്ന് പവന്റെ മറുചോദ്യം. 'ഉളുപ്പില്ല' എന്ന് സുജോയുടെ മറുപടി. 'ഇവളും എന്റെ ഗേൾഫ്രണ്ട് ആണെ'ന്നുപറഞ്ഞ് തർക്കത്തിനിടെ സുജോ അലസാൻഡ്രയെ ചേർത്തുപിടിക്കുകയായിരുന്നു.
ഹൗസിനുള്ളിൽവച്ച് നടന്ന തർക്കം ഏകദേശം അവസാനിച്ച് സ്വന്തം ടീമംഗങ്ങൾക്ക് ഒപ്പമിരിക്കുമ്പോഴും പവൻ തന്റെ ഭാഗം ന്യായീകരിക്കുകയായിരുന്നു. 'സഞ്ജനയും സുജോയും ഞാനും ഒരുമിച്ച് ഹാങ്ഔട്ട് ചെയ്തിട്ടുള്ളതാ, അറിയാമോ', പവൻ ചോദിച്ചു. 'സുജോയുടെ കൈയിലുള്ള ആ മഞ്ഞ ജാക്കറ്റ്, 5000 രൂപയുടെ ജാക്കറ്റ് സുജോയുടെ ഗേൾഫ്രണ്ട് എന്റെ കൈയിൽ തന്നതാ, പിറന്നാൾ സമ്മാനമായി കൊണ്ടുക്കൊടുക്കാൻ പറഞ്ഞ്.. അത് ഉളുപ്പില്ലാതെ മേടിച്ച സുജോയാണ് ഈ പറയുന്നത് സഞ്ജന എന്ന പെണ്ണിനെ എനിക്ക് അറിയത്തില്ലെന്ന്. എനിക്ക് ഗേൾഫ്രണ്ട് ഇല്ലെന്ന്..', പവൻ പറഞ്ഞുനിർത്തി.
പിന്നീട് തനിക്ക ഗിഫ്റ്റ് കിട്ടിയ ജാക്കറ്റ് സുജോ എല്ലാവർക്കും ധരിച്ച് കാണിക്കുകയും ചെയ്തിരുന്നു. ഇത് തന്റെ സുഹൃത്തുക്കളിൽ ആരാണ് കൊടുത്തയച്ചതെന്ന് അറിയില്ലെന്നും ആരാണെങ്കിലും നന്ദിയെന്നുമാണ് സുജോ പറഞ്ഞത്. പിന്നീടും സുജോയും പവനും തമ്മിൽ വാക്ക് തർക്കത്തിലാകുന്നതും പ്രേക്ഷകർ കണ്ടു.
അലക്സാന്ട്രയും സുജോയും അറിഞ്ഞുകൊണ്ട് പ്രണയ നാടകം കളിക്കുകയാണെന്നും ഇതേക്കുറിച്ച് സുജോയുടെ ഗേൾ ഫ്രണ്ട് സഞ്ജനയും അറിയാമായിരിക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്നാൽ ഇത് പവന്റെ ഗെയിം സ്ട്രാറ്റജി ആകാമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. യഥാർത്ഥത്തിൽ ഇവിടെ ഗെയിം കളിക്കുന്നത് ആരാണെന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്