ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായി സംഘപരിവാർ മുഖമായി; സോഷ്യൽ മീഡിയയിലും ആരാധകരായപ്പോൾ ടി ജി മോഹൻദാസ് മാദ്ധ്യമ വിമർശന പരിപാടിയുമായി രംഗത്ത്; ആർഎസ്എസ് ചാനൽ ജനത്തിലെ 'പൊളിച്ചെഴുത്ത്' മാദ്ധ്യമ നുണകൾക്കെതിരെ എന്ന് അവകാശവാദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിയെ പ്രതിനിധികരിച്ച് എന്ത് അഭിപ്രായവും ചാനൽ ചർച്ചകളിൽ ആധികാരികമായി പറയുന്ന ടി ജി മോഹൻദാസ് ആരാണ് എന്ന ചോദ്യം അടുത്തിടെ സോഷ്യൽ മീഡിയ സജീവമായി ഉന്നയിച്ചിരുന്നു. ബിജെപിയിലും സംഘപരിവാറിലും ഔദ്യോഗിക സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും ചാനൽ ചർച്ചകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബിജെപി നയങ്ങളെ പ്രതിരോധിച്ച അദ്ദേഹം ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ബിജെപി അനുഭാവികളുടെ കൈയടി നേടി. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരും വിമർശകരും ടി ജി മോഹൻദാസിനുണ്ട്.
ഇങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് സംഘപരിവാർ പരിവേഷം ലഭിച്ച ടി ജി മോഹൻദാസ് പുതിയ ചാനൽ പരിപാടിയുമായി രംഗത്തെത്തി. ആർഎസ്എസിന്റെ മലയാളം ചാനൽ ജനം ടിവിയിലാണ് മോഹൻദാസിന്റെ പുതിയ പരിപാടി ആരംഭിച്ചിരിക്കുന്നത്. നിലവിൽ ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ ലേഖനങ്ങൾ എഴുതാറുണ്ട് അദ്ദേഹം. മാദ്ധ്യമ നുണകൾ പൊടിച്ചടുക്കാൻ എന്ന വിധത്തിൽ മാദ്ധ്യമ വിമർശന പരിപാടിക്കാണ് അദ്ദേഹം ജനം ചാനലിലൂടെ തുടക്കമിടുന്നത്. നാളെ മുതൽ എല്ലാ ബുധനാഴ്ച്ചകളിലും രാത്രി 8.30നാണ് മാദ്ധ്യമ വിമർശന പരിപാടി. പ്രധാനമായും ബിജെപിക്കെതിരായി വരുന്ന വാർത്തകളെയും വിമർശനങ്ങളെയും പ്രതിരോധിക്കുക എന്നതാണ് ഈ പരിപാടിയിലൂടെയും ടി ജി മോഹൻദാസ് ഉദ്ദേശിക്കുന്നത്.
നിലവിൽ മീഡിയാ വൺ ചാനലിൽ യാസിൻ അഷ്റഫിന്റെ മീഡിയാ സ്കാൻ എന്ന പരിപാടിയും ചാനൽ-പത്ര വിമശനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നേരത്തെ കൈരളി ചാനലിൽ എൻ പി ചന്ദ്രശേഖരൻ അവതരിപ്പിച്ച പൊളിച്ചുപണി എന്ന പരിപാടിയും ചാനൽ വിമർശനം അടങ്ങിയതായിരുന്നു. ഈ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ പരിപാടി അഡ്വ. ജയശങ്കർ ഇന്ത്യാവിഷനിൽ അവതരിപ്പിച്ചിരുന്ന വാരാന്ത്യമായിരുന്നു. എന്നാൽ ചാനൽ പൂട്ടിയതോടെ ഈ മാദ്ധ്യമ വിമർശന പരിപാടിക്കും അവസാനമായി. ഈ പരിപാടികളുടെ മാതൃക തന്നെയാകും പൊളിച്ചെഴുത്തും സ്വീകരിക്കുക.
പരിപാടിയുടെ പ്രമോ വീഡിയോ ഏതാനും ദിവസങ്ങളായി ചാനൽ സംപ്രേഷണം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഇത് ചർച്ചാ വിഷയം ആയിട്ടുണ്ട്. നേരത്തെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ കണക്കുകൾ നിരത്തി ചാനൽ അവതാരകരുടെ വായടപ്പിക്കുന്നത് പതിവാക്കിയ ആളാണ് ടി ജി മോഹൻദാസ്. അങ്ങനെ അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞ കണക്കുകൾ സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരുന്നു. അങ്ങനെ ചാനൽ ചർച്ചയിൽ നുണകൾ നിരത്തിയ വ്യക്തി എങ്ങനെ മാദ്ധ്യമ നുണകളെ പൊളിച്ചെഴുതും എന്ന ചോദ്യമാണ് പ്രമോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.
ദേവസ്വം വരുമാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ടി ജി മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. ക്ഷേത്രവരുമാനത്തിൽ നിന്നും ഒരു രൂപ പോലും സർക്കാർ ഖജനാവിലേക്ക് എടുത്തിട്ടില്ലെന്ന് മന്ത്രിയുടെ വാദം തെറ്റെന്ന് സമർത്ഥിക്കാൻ മോഹൻദാസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായിരുന്നത്. ഫേസ്ബുക്കിലൂടെ താൻ കണ്ടെത്തിയ വലിയ കാര്യം എന്ന വിധത്തിൽ വിവരാവകാശ രേഖ സംബന്ധിച്ച രേഖ പുറത്തുവിടുകയായിരിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റാണ് പുറത്തുവിട്ടത്. ഇത് പ്രകാരം ട്രഷറിയിൽ പണം നിക്ഷേപിച്ച കാര്യമാണ് വലിയ കാര്യമായി പൊക്കിക്കാണിച്ചത്. ഇതെല്ലാം അധികം ഒരു വീഡിയോ ആക്കി ടി ജി മോഹൻദാസ് ''ദേവസ്വം... ഹിന്ദുക്കൾ കളി തുടങ്ങിയിട്ടേ ഉള്ളൂ!!! എന്ന തലകെട്ടോടു കൂടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്.
സർക്കാർ ദേവസ്വം ബോർഡ് ഭരണത്തിൽ നിന്നും പിന്മാറണം എന്നും ഈ വീഡിയോയിൽ ടി ജി മോഹൻദാസ് ആഹ്വാനം ചെയ്തു. കൂടുതൽ രേഖകൾ ആവശ്യമുണ്ടെങ്കിൽ ഹാജരാക്കാമെന്നുമാണ് മോഹൻദാസ് പറഞ്ഞത്. മോഹൻദാസ് പുറത്തുവിട്ട രേഖ അതേപടി ഏറ്റെടുത്ത് അദ്ദേഹത്തിന്റെ അനുഭാവികൾ ആഘോഷിക്കുകയും ചെയ്തു. എന്നാൽ പിന്നാലെ വിശദീകരണവും വന്നതോടെ ടി ജി മോഹൻദാസിന്റെ വാദങ്ങളും മുറിയുകയായരിുന്നു.
പൊളിച്ചെഴുത്ത്സംശയാലുക്കളോട്...നിങ്ങൾ വന്നാൽ നിങ്ങളുടെ കൂടെ...നിങ്ങൾ വന്നില്ലെങ്കിൽ നിങ്ങളെ കൂടാതെ...നിങ്ങൾ എതിർത്താൽ അത് കൂട്ടാക്കാതെ...കൂടെയോ... കൂടാതെയോ... കൂട്ടാക്കാതെയോ...കേരളത്തിൽ മാറ്റം വന്നേ തീരൂ...മാദ്ധ്യമ നുണകൾക്കൊരു പൊളിച്ചെഴുത്ത്...പൊളിച്ചെഴുത്ത്ഡിസംബർ 23 മുതൽ എല്ലാ ബുധനാഴ്ചയും രാത്രി 8.30ന്Janam TV #janamtv #janam_polichezhuthu
Posted by Janam TV on Saturday, December 19, 2015
കൊച്ചിൻ ദേവസ്വം ബോർഡ് സ്വകാര്യ ബാങ്കുകളിൽ അടക്കം വിവിധ ഇടങ്ങളിലായി പണം നിക്ഷേപിച്ചിരുന്നു. 41 ബാങ്കുകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. ഇതിനൊപ്പം നിക്ഷേപിച്ചിരുന്നതാണ് നാല് ട്രഷറി അക്കൗണ്ടുകളിലായി സൂക്ഷിച്ച 13 ലക്ഷം രൂപ. എന്നാൽ ബാങ്ക് സ്വന്തം ഇഷ്ടപ്രകാരം നിക്ഷേപമായി നൽകിയ പണം ഏത് സമയവും തിരിച്ചെടുക്കാൻ സാധിക്കും. കൂടാതെ കൂടുതൽ പലിശയും ലഭിച്ചു. ഇക്കാര്യം പരിശോധിക്കാതെയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ടിജി മോഹൻദാസ് രംഗത്തെത്തിയത്. എന്തായാലും ടി ജി മോഹൻദാസിന്റെ വാദം സംഘപരിവാറുകാരെ കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍