ഉരുളക്കുപ്പേരി പോലെ കണക്കുകൾ നിരത്തി ബിജെപിയുടെ രക്ഷകൻ ആകുന്ന ടി ജി മോഹൻദാസ് ബിജെപിയുടെ ആരായിട്ടും വരും? കണക്കുകളിലെ കള്ളങ്ങൾ തുറന്നുകാട്ടി സോഷ്യൽ മീഡിയ: അന്തിചർച്ച സൈബർ ലോകത്ത് ചർച്ചയാകുമ്പോൾ
ആവണി ഗോപാൽ
തിരുവനന്തപുരം: ബിജെപിയുടെ വക്താക്കൾ ചാനലിൽ അന്തിചർച്ചകളിൽ ഇടം പിടിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല. എന്നാൽ വ്യത്യസ്തരായ ഒട്ടേറെ നേതാക്കൾ തന്നെ ബിജെപി ഇതിനിടയിൽ രംഗത്തിറക്കി. കെ സുരേന്ദ്രനും വി വി രാജേഷുമാണ് ഇക്കൂട്ടത്തിൽ ഏറെ തിളങ്ങിയവർ. അതിനിടയിൽ അപ്രതീക്ഷിതമായി ചാനൽ ചർച്ചകളിൽ നിരഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ടി ജി മോഹൻദാസ്. ആരാണ് ഈ ടി ജി മോഹൻദാസ് ന്ന് ബിജെപി നേതാക്കൾക്ക് പോലും നിശ്ചയിമില്ലെങ്കിലും മോഹൻദാസ് പെട്ടന്നു തന്നെ ചാനല്‍ ചർച്ചകളിൽ താരമായി. ബിജെപിയുടെ വക്താവിനെ പോലെ തൊട്ടാൽ പൊട്ടാത്ത കണക്കുകൾ കൃത്യമായി അവതരിപ്പിച്ചാണ് അവതാരകരുടെ പോലം കണ്ണു മിഴിപ്പിക്കാൻ ടി ജി മോഹൻദാസിന് കഴിഞ്ഞത്.
സത്യത്തിൽ ഈ മോഹൻദാസിന്റെ കണക്കുകളിൽ പലതിനും യാതൊരു അടിസ്ഥാനവും ഇല്ലെന്ന അടിസ്ഥാന സത്യമാണ് ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. കോളേജ് കാമ്പസുകളിൽ ഡിബേറ്റുകൾ നടക്കുമ്പോൾ വിജയിക്കാൻ വേണ്ടി ഒരു കണക്ക് സൃഷ്ടിക്കുന്ന കുട്ടി നേതാക്കളുടെ മെയ് വഴക്കമാണ് മോഹൻദാസിന്റെ ചർച്ചകളുടെ അടിത്തറ എന്ന് ആദ്യം കണ്ടെത്തിയത് ഡെക്കാൻ ക്രോണിക്കിളിന്റെ ലേഖകനും ഇടതുസഹയാത്രികനുമായ കെ ജെ ജേക്കബ് ആണ്.
ബിജെപിയെ പ്രതിനിധീകരിക്കുന്നു എന്ന വിധത്തിൽ ചർച്ചകളിൽ എത്തുന്ന ടി ജെ മോഹൻദാസിന് പാർട്ടിയിൽ ഔദ്യോഗിക ഭാരവാഹിത്വങ്ങൾ വഹിക്കുന്ന വ്യക്തിയാണോ എന്നകാര്യം പാർട്ടിക്കാർക്ക് പോലും വ്യക്തമല്ല. ചർച്ചകൾക്ക് എത്തുമ്പോൾ ആങ്കറെയും സഹ പാനലിസ്റ്റുകലെയും നിശ്ശബ്ദരാക്കുക, എന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുത് എന്ന് ഭീഷണിപ്പെടുത്തുന്ന വിധത്തിലാണ് ടി ജെ മോഹൻദാസിന്റെ പെരുമാറ്റമെന്നാണ് കണ്ടിരിക്കുന്നവർക്ക് തോന്നുക. തന്റെ ഭാഗം വിജയിക്കാൻ വേണ്ടി കണക്കുകൾ നിരത്തുമ്പോൾ പെട്ടന്ന് തന്നെ ഇത് പരിശോധിക്കാൻ അവതാരകനും സാധിക്കാറില്ല. അതുകൊണ്ട് മറ്റുള്ളവർ നിശബ്ദരകുകയും ചെയ്യും.
ഇങ്ങനെ ടി ജെ മോഹൻദാസ് നിരത്തുന്ന കണക്കുകൾ തെറ്റാണെന്ന് വ്യക്തമാക്കാൻ ചില കണക്കുകൾ തന്നെയാണ് കെ ജെ ജേക്കബ് നിരത്തുന്നത്. ഒരുവിധത്തിൽ പറഞ്ഞാൽ മോഹൻദാസ് നിരത്തുന്ന കണക്കുകളുടെ സോഷ്യൽ ഓഡിറ്റിംഗാണ് നടക്കുന്നത്. മനപ്പൂർവ്വമായി ടി ജെ മോഹൻദാസ് കള്ളം പറയുന്നു എന്നാണ് കെ ജെ ജേക്കബിന്റെ വാദം. സംഘപരിവാർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ മോഹൻദാസ് പറഞ്ഞ വാദങ്ങൾ ചൂണ്ടിയായിരുന്നു വിമർശനം. ഇതേക്കുറിച്ച് ജേക്കബ് ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങനെ:
'പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിച്ച് കാണിക്കുന്നതെന്ന് ബിജെപിയുടെ വാദമാണ്. ആ വാദം ഉന്നയിക്കാൻ അവർക്ക് അവകാശവുമുണ്ട്. പക്ഷെ മോഹൻദാസ് അങ്ങിനെയല്ല. ഇതൊക്കെ ഗൂഢാലോചനയാണ് എന്നാണ് അങ്ങേരു പറയുന്നത്. അതിനൊക്കെ ഉള്ള തെളിവുകൾ കുറേശ്ശെ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.''
കുൽക്കർണിയുടെ പുസ്തക റിലീസുമായി ബന്ധപ്പെട്ട വിവാദം. അത് ശിവസേനയുമായുള്ള ഒരു അണ്ടർസ്റ്റാൻഡിങ് ആയിരുന്നുവെന്നാണ് മോഹൻദാസ് വാദിച്ചത്. 'ഈ പെയിന്റടിച്ച്ചതിന്റെ തൊട്ടു തലേ ദിവസം മാതോശ്രീയിൽച്ചെന്നു ഉദ്ധവ് താക്കറെയെ ഈ കുൽക്കർണി കണ്ടിരുന്നോ? കണ്ടിരുന്നോ ഇല്ലയോ എന്ന് സുധീന്ദ്ര കുൽക്കർണി വെളിപ്പെടുത്തണം''- ഇതറിയാൻ ടൈംസ് നൗ കാണണമെന്നായിരുന്നു മോഹൻദാസിന്റെ വാദം. എന്നാൽ ഇങ്ങനെയുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും ടൈംസ് നൗവിൽ അങ്ങനെ ഒരു കാരം പരാമർശിച്ചു പോലുമല്ലെന്നാണ് കെ ജെ ജേക്കബ് വ്യക്തമാക്കുന്നത്.
ഇത് കൂടാതെ ചർച്ച പുരോഗമിക്കവേ വോട്ടെടുപ്പുമായി ബന്ധപ്പെട്ട ശതമാന കണക്കുകളിൽ മോഹൻദാസ് കള്ളം പറഞ്ഞുവെന്നാണ് അദ്ദേഹം വാദിക്കുന്നത്. 1984ലെ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ വച്ചുള്ള ചർച്ചയിൽ ചർച്ചയ്ക്കിടയിൽ എം ഐ ഷാനവാസ് പറയുന്നു, നിങ്ങൾക്ക് 31 ശതമാനം വോട്ടേ കിട്ടിയുള്ളൂ, 69 ശതമാനം അപ്പുറത്താണ് എന്നോർക്കണം എന്ന്.
അതിനുള്ള മോഹൻദാസിന്റെ മറുപടി:'മുപ്പതിയൊന്നു ശതന്മാനം കിട്ടി, അപ്പൊ ബാക്കി 69 ശതമാനം എതിര്. 424 സീറ്റൂള്ളപ്പോ രാജീവ് ഗാന്ധിക്ക് 30 ശതമാനം ആണ് വോട്ടു കിട്ടിയത്. നമ്മുടെ ഇലക്ട്രൽ പൊളിടിക്സ് നമുക്കറിയാമല്ലോ. എന്നാൽ ഈ കണക്കുകൾ തെറ്റാണെന്നും ജേക്കബ് ചൂണ്ടിക്കാട്ടുന്നു. രാജീവ് ഗാന്ധിക്ക് കിട്ടിയത് 49.1 ശതമാനം വോട്ടും 404 സീറ്റും നേടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിയാണ് ജേക്കബ് ടി ജി മോഹൻദാസിന്റെ കണക്കുകളെ ഖണ്ഡിക്കുന്നത്. ജേക്കബിന്റെ വിശദമായ വാദങ്ങൾ ഇങ്ങനെയാണ്:
മോഹൻദാസിന്റെ നമ്പറുകൾബുദ്ധിപരമായ സത്യസന്ധത കാണിക്കണം എന്ന നിർബന്ധമില്ലാത്ത ബിജെപി /പരിവാരുകരോടൊപ്പം ടെലിവിഷൻ ചർച്ചയ്ക...
Posted by KJ Jacob on Thursday, October 22, 2015
ജേക്കബ് നിരത്തിയ വാദഗതികളെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്ബുക്കിൽ ചർച്ച കൊഴുക്കുന്നുമുണ്ട്. എന്നാൽ, മറ്റൊരു ബിജെപി നേതാക്കൾക്കും ഇല്ലാത്തെ വിധത്തിൽ ആവേശത്തോടെയും അഗ്രസീവായും ജേക്കബ് പെരുമാറുന്നതിൽ ബിജെപി നേതാക്കൾക്കിടയിൽ തന്നെ എതിർപ്പുണ്ട്.
ഏഷ്യാനെറ്റുമായി സഹകരിക്കുന്നതിൽ ബിജെപി വിലക്കേർപ്പെടുത്തിയ വേളയിലാണ് മോഹൻദാസ് ചാനലിലെ ചർച്ചാതാരമായി മാറിയത്. എന്തായാലും ചാനൽ ചർച്ചയിലെ അന്തിച്ചർച്ച സോഷ്യൽ മീഡിയയിലും വാദപ്രതിവാദങ്ങൾക്ക് ഇടയാക്കി. ഇതിനെ കുറിച്ചുള്ള ചർച്ചകളും കൊഴുക്കുകയാണ്. നേരത്തെ അബ്ദുൾ നാസർ മദനി അടക്കമുള്ളവർക്കെതിരെ അടക്കം തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ ലേഖനങ്ങൾ എഴുതിയെന്നതിൽ ആരോപണ വിധേയനായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍