ലക്ഷ്മി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് കുടുംബ വേരുകൾ അന്വേഷിക്കാതെ; 27 വർഷമായി സീരിയൽ രംഗത്തു വന്നിട്ട്, ഇതുവരെ ജയൻ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ല; ജയന്റെ അനിയന്റെ ഒരേയൊരു മകൾ ലക്ഷ്മിയാണ്, ആ സ്ഥാനം തട്ടിയെടുക്കേണ്ട ആവശ്യവും തനിക്കില്ല: ബന്ധുത്വ തർക്കത്തിൽ ലക്ഷ്മി ശ്രീദേവിക്ക് മറുപടിയുമായി നടി ഉമ നായർ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ ബന്ധുത്വം അവകാശപ്പെട്ട് നടി ഉമാ നായർ ചാനൽഷോയിൽ പറഞ്ഞ കാര്യങ്ങളെ എതിർത്ത് ന്യൂസിലാൻഡിൽ താമസിക്കുന്ന മലയാളി യുവതി ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ പങ്കെടുക്കവേയാണ് താൻ ജയന്റെ സഹോദരന്റെ മകളാണെന്ന് ഉമ പരിചയപ്പെടുത്തിയത്. ജയനെ വല്യച്ഛൻ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉമ ജയന്റെ അമ്മയും തന്റെ അച്ഛന്റെ അമ്മയും അനുജത്തി ജ്യേഷ്ഠത്തി മക്കളാണെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രശസ്ത നടി ജയഭാരതി തന്റെ അച്ഛന്റെ കസിൻ ആണെന്നും ഉമ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു ജയഗൻങ് സഹോദരൻ സോമൻ നായരുടെ മകൾ ലക്ഷ്മി ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചത്.
നടൻ ജയന് ഒരേയൊരു സഹോദരനെ ഉള്ളൂവെന്നും, ആ സഹോദരന് താൻ ഉൾപ്പടെ മൂന്ന് മക്കളാണെന്നും അതിൽ ഒരാൾ സീരിയലിലും മറ്റും സജീവമായി പ്രവർത്തിക്കുന്ന നടൻ ആദിത്യനാണെന്നും ലക്ഷ്മി പറയുകയുണ്ടായി. ഇതുവരെ ഉമയെ താൻ കണ്ടിട്ടുപ്പോലുമില്ലെന്നും എന്തടിസ്ഥാനത്തിലാണ് അവർ ഇത്തരം അവകാശവാദം ഉന്നയിക്കുന്നതെന്നും ലക്ഷ്മി വീഡിയോയിൽ ചോദിക്കുകയുണ്ടായി. വീഡിയോ സോഷ്യലൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി ഉമ നായരും രംഗത്തെത്തി.
ലക്ഷ്മി ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് ഉമ നായർ രംഗത്തെത്തിയത്. ലക്ഷ്മിയുടെ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചുകൊണ്ട് ഫേസ്ബുക് ലൈവിലൂടെ സീരിയൽ താരം ഉമ നായർ രംഗത്തെത്തിയത്. തന്നെയും ആ ചാനലിനെയും അവതാരകയെയും അപമാനിക്കുന്ന വിഷയമായതിനാലാണ് താനൊരു മറുപടിയുമായി രംഗത്ത് വന്നതെന്ന് ഉമ പറഞ്ഞു. ലക്ഷ്മി എന്ന് പറയുന്ന പെൺകുട്ടി കുടുംബത്തിന്റെ വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വർഷമായി താൻ സീരിയൽ രംഗത്ത് വന്നിട്ട് ഇതുവരെ ജയൻ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു.
ജയന് ഒരു സഹോദരൻ മാത്രമേ ഉള്ളു അദ്ദേഹത്തിന് ഒരേ ഒരു മകളും അത് ലക്ഷ്മിയാണ്. ഒരുപക്ഷെ ആ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാകാം ലക്ഷ്മി ഇത്തരം പ്രതികരണം നടത്തിയത്. എന്നാൽ തനിക്ക് അങ്ങനെ ഒരു സ്ഥാനം ആവശ്യമില്ലെന്നും താൻ മാനഷ്ടക്കേസിന് പോയാൽ കോടതിയിൽ ലക്ഷ്മി ഉത്തരം പറയേണ്ടി വരുമെന്നും ഉമ പറഞ്ഞു.
ലക്ഷ്മിക്ക് മറുപടിയായി ഫേസ്ബുക്ക് വീഡിയോയിൽ ഉമ നായർ പറയുന്നത് ഇങ്ങനെ:
സുഹൃത്തുക്കൾക്ക് വേണ്ടിയാണ് വീഡിയോ എന്നു പറഞ്ഞാണ് അവർ വീഡിയോയിൽ തുടങ്ങുന്നത്. ലക്ഷ്മി ശ്രീദേവിയുടെ വീഡിയോ കണ്ട ശേഷമാണ് പ്രതികരണവുമായി താൻ എത്തുന്നതെന്നും ഉമ പറയുന്നു. ഈ പറയുന്ന ലക്ഷ്മി എന്നു പറയുന്ന പെൺകുട്ടി വളരെ മോശമായി എന്നെ അവഹേളിക്കുകയാണ് ചെയ്തത്. അത് വളരെ മോശമായ കാര്യമായിപ്പോയി. എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ച ചാനലും മോശക്കാരായി പോകും. അതുകൊണ്ടാണ് താൻ പബ്ലിക് പ്ലാറ്റഫോമിൽ തന്നെ മറുപടി പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്.
ഒരു ഫോട്ടോ ഉയർത്തിക്കാണിച്ചു കൊണ്ടാണ് ഉമ മറുപടി പറയുന്നത്. ഫോട്ടോയിൽ കാണുന്നത് ലൈവിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മിയുടെ അമ്മയാണെന്ന് ഉമ നായർ പറയുന്നു. ഇവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഫോട്ടോയിലുള്ള മറ്റൊരാൾ എന്റെ അച്ഛമ്മയാണെന്നും അവർ പറയുന്നു. ഈ ഫോട്ടോ കൈയിലെടുത്ത് സംസാരിക്കാൻ വേണ്ടിയാണ് താൻ മറുപടി നൽകാൻ കാത്തിരുന്നതെന്നും നടി വ്യക്തമാക്കുന്നു. വീഡിയോ ഇറക്കിയ നിമിഷം ഞാൻ ലൊക്കേഷനിലായിരുന്നു. ഫോട്ടോയിൽ കാണുന്നത് അവരുടെ അമ്മയല്ല എന്ന് അവർ പറയുമോ എന്നറിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഉമയുടെ മറുപടി.
എന്നെ മോശമായി പറഞ്ഞതിനേക്കാൾ സങ്കടം തോന്നിയത് 27 വർഷമായി ഞാൻ ഈ ഇൻഡ്സ്ട്രിയിൽ വന്നിട്ട്. ഒരു അവസരത്തിനും ഞാൻ വല്ല്യച്ചന്റെ പേര് പറയുകയോ അതിന് മുകളിൽ ആളാകുകയോ ചെയ്തിട്ടില്ല. ഇതിനെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന തലത്തിലേക്കൊന്നും ചിന്തിച്ചിട്ടു പോലുമില്ലെന്നും ഉമ പറയുന്നു.
എന്റെ വകയിലെ വല്ല്യച്ചനാണ് ജയൻ, സ്വന്തപ്രകാരം അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തു തന്നെയാണത്. അച്ഛന്റെ ജ്യേഷ്ഠൻ എന്നു പറഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ ഇതിന് വല്ല്യച്ഛൻ എന്നാണ് പറയുന്നത്. വല്യച്ചന്റെ സ്ഥാനത്തായതു കൊണ്ട് അങ്ങനെ പറയുന്നു. ഈ പെൺകുട്ടിക്ക് ഫീൽ ചെയ്ത കാര്യം എനിക്കു തോന്നുന്നു. ഇവരുടെ ബന്ധങ്ങളിലും കൃഷ്ണൻ നായർ എന്ന ജയന് ഒരു സഹോദരനേ ഉള്ളൂ. അത് സോമൻ നായരാണ്. അദ്ദേഹത്തിന് ഒരു മകളേയുള്ളൂ എന്നു പറയുന്നത്. ഇനി ആ മകളുടെ സ്ഥാനം ഞങ്ങൾ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്നു കരുതിയാകും ആ കുട്ടി തനിക്കെതിരെ രംഗത്തെത്തിയത്. എന്നാൽ, പൊന്നു സഹോദരീ ഞങ്ങൾക്കൊന്നും ആ സ്ഥാനം വേണ്ട. ഇന്നു വരെ ഞങ്ങൾ ആരും തന്നെ അവരുടെ കുടുംബത്തിലേക്ക് പോകാൻ പോയിട്ടില്ല. അതിന്റെ ആവശ്യവുമില്ല.- ഉമ നായർ പറഞ്ഞു.
പിന്നെ തെളിവുകളിലേക്ക് പോകുകയാണെങ്കിൽ അത് തെളിയിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണ്. ഞങ്ങളെ അവഹേളിക്കുന്ന വിധത്തിൽ ഒരു മീഡിയയുടെ മുന്നിലൂടെ പ്രതികരിക്കുക എന്നത് മോശമായ കാര്യമാണ്. ലക്ഷ്മിയുടെ സഹോദരൻ ആദിത്യനെ പോലും ഞാൻ കാണുന്നത് ഒരു സീരിയൽ ചെയ്യുന്ന സമയത്താണ്. അദ്ദേഹത്തിനും അന്ന് ബന്ധങ്ങളെ കുറിച്ച് സംസാരിച്ചപ്പോഴാണ് അറിയുന്നത്. ഞാൻ അതിന് ശേഷവും ഒരു നടനെ പോലെ അല്ലെങ്കിൽ സുഹൃത്തിനെ പോലെ കാണുകയും ചെയ്തിട്ടില്ല. പിന്നല്ലേ, ഈ കൂട്ടി. ഞാൻ ഈ കുട്ടിയെ കണ്ടിട്ടുപോലുമില്ല. ഈ കുട്ടി എന്നെയും കണ്ടിട്ടുമില്ല. കണ്ടില്ല എന്ന കാരണം കൊണ്ട് എന്നെ അറിയില്ല എന്നതു കൊണ്ട് എന്ന അപമാനിച്ചതിന് മറുപടി പറയണം. തീർച്ഛയായും ഞാൻ ഇതിന് മാനനഷ്ട കേസുമായി മുന്നോട്ടു പോകും- ഉമ വ്യക്തമാക്കി.
നിങ്ങൾക്ക് ഇത്രയും കേട്ടതിൽ നിന്നും എന്തു തോന്നുന്നു എന്താണ് ശരിയെന്ന് വിലയിരുത്തുക എന്നും ഉമ നായർ പറയുന്നു. മോശമായ രീതിയിൽ സമൂഹത്തെ കബളിപ്പിച്ച് എനിക്ക് ആളാകേണ്ട കാര്യമില്ല. ഞാനും ലക്ഷ്മിയും തമ്മിലാണ് ഇനി കോടതി മുറിയിൽ കണ്ടുമുട്ടേണ്ടത്. അത് അവകാശങ്ങൾ നേടിയെടുക്കാനോ അത് ചർച്ച ചെയ്യപ്പെടാൻ വേണ്ടിയോ അല്ല. ഇത്രയേറെ എന്ന അപമാനിച്ച സ്ഥിതിക്ക് എന്നോടു കാണിച്ച നീതികേടിനാണ് മറുപടി പറയേണ്ടി വരും. ഇന്ന് ഇതുവരെ ഞാൻ ഇത്തരമൊരു വിമർശനം നേരിടേണ്ടി വന്നിട്ടില്ല- ഉമ നായർ പറഞ്ഞു.
18ാം വയസിൽ സീരിയൽ രംഗത്തതെത്തിയ വ്യക്തിയാണ് ഉമ നായർ മൗനം, മകൾ, ബാലഗണപതി, കല്യാണ സൗഗന്ധികം, കാണാകൺമണി, കൃഷ്ണതുളസി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. ജയിംസ് ആൻഡ് ആലീസ്, ഹരിഹരൻ പിള്ള ഹാപ്പിയാണ്, ഡിസംബർ എന്നീ സിനിമകളിൽ അഭിനയിച്ചു. 'നിനൈത്താലെ സുഖം താനെടി' എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 2014ൽ ആയിരുന്നു ഉമ നായരുടെ രണ്ടാംവരവ്. പതിമൂന്നു സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 'മകളി'ൽ അമ്മയുടെ വേഷവും മകളുടെ വേഷവും ചെയ്തത് ഉമയാണ്.
Stories you may Like
- ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- ഒരുപാട് പേർക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീടിന്റെ സുന്ദര കാഴ്ചകൾ...
- പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
- വെളിപ്പെടുത്തലുമായി സീരിയൽ നടി; വെള്ളയാണിയിലെ ഉപദ്രവം ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍