സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വി മുരളീധരൻ; എങ്കിൽ കേട്ടോളൂ.. എന്നു പറഞ്ഞ് വീഡിയോ ക്ലിപ്പ് പ്ലേ ചെയ്ത് ഷാനി പ്രഭാകർ; ഭയ്യാജി ജോഷി സ്ത്രീ പ്രവേശനത്തെ പിന്തുണച്ചുവെങ്കിൽ താൻ സ്ഥാനമൊഴിയാമെന്നും വെല്ലുവിളി; ഭയ്യാജിയുടെ വാക്കുകൾ കാണിച്ചു കൊടുത്തപ്പോൾ മിണ്ടാട്ടം മുട്ടി; സ്വയം പറഞ്ഞ കാര്യത്തെ കുറിച്ചെങ്കിലും ഓർത്തുവെക്കണം എന്നു പറഞ്ഞ് അവതാരക; മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റെ വി മുരളീധരനെ പൊളിച്ചടുക്കി ഷാനി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായാണ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ എത്തിയതും പിണറായി സർക്കാറിനെ വലിച്ചു താഴയിടുമെന്ന പ്രസംഗം നടത്തിയതും. ഈ പ്രസംഗം വിവാദമായ സാഹചര്യത്തിൽ ബിജെപി ഷാ പിണറായി സർക്കാറിനെ അട്ടിമറിക്കുമെന്ന് പറഞ്ഞിരുന്നില്ലെന്നാണ് ബിജെപി നേതാക്കൾ വാദിച്ചത്. എന്നാൽ, ഈ വിഷയത്തെ അധികരിച്ചായിരുന്നു ഇന്നലെ മനോരമ ന്യൂസ് ചാനലിലെ കൗണ്ടർ പോയിന്റിൽ ചർച്ച. ഈ ചർച്ചയിൽ ഷാനി പ്രഭാകരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പതറി സമ്പൂർണമായി പരാജയമാകുന്ന കാഴ്ച്ചയാണ് കണ്ടത്.
ബിജെപി അമിത് ഷായുടെ വിവാദ പ്രസംഗം തർജ്ജമ ചെയ്ത വി മുരളീധരൻ താൻ അമിത്ഷായെ വലിച്ചു താഴയിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് വാദിച്ചതോടെയാണ് ചർച്ച ചൂടുപിടിച്ചതും വിവാദം ഊർജ്ജിതമായതും. അമിത് ഷാ കേരളത്തിലെ സർക്കാരിനെ വലിച്ച് താഴെ ഇടുമെന്ന് പറഞ്ഞിട്ടില്ലെന്നും താൻ അങ്ങനെ തർജ്ജമ ചെയ്തിട്ടില്ലെന്നുമാണ് മുരളീധരൻ ചർച്ചയിൽ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ കൃത്യത വരുത്തുന്നതിന് വേണ്ടി ആവർത്തിച്ച് അവതാരക ചോദ്യങ്ങൾ ചോദിച്ചെങ്കിലും മുരളീധരൻ സമ്മതിച്ചില്ല. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് ഷാനി മുരളീധരന്റെ വാദങ്ങൾ ഖണ്ഡിച്ചത്.
വീഡിയോ തെളിവ് വി മുരളീധരന്റെ വാദങ്ങൾക്ക് ഉണ്ടെങ്കിലും താൻ അങ്ങനെ പറഞ്ഞില്ലെന്നായിരുന്നു രാജ്യസഭാ എംപി വാദിച്ചത്. ചർച്ചയിൽ പങ്കെടുത്ത സാമൂഹ്യ നിരീക്ഷകൻ എം എൻ കാരശേരിയും ജോസഫ് വാഴയ്ക്കനും മുഹമദ് റിയാസുമടക്കമുള്ളവർ മുരളീധരന്റെ വാദം കേണ്ട് അമ്പരന്നു. അങ്ങനെയെങ്കിൽ വിഷ്വൽ കണ്ടോളൂ എന്നു പറഞ്ഞാണ് അവതാരക മുരളിയുടെ വാദങ്ങൾ പറഞ്ഞിരിക്കുന്നത്. എന്നാൽ വീഡിയോ ദൃശ്യങ്ങൾ കാണിച്ചതോടെ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് മുരളിയുടെ വാദം.
ഇതിന്റെ തർജമയായി '1500 ൽ അധികം ഡിവൈഎഫ്ഐക്കാരെ വച്ച് ശബരിമലയിലെ അയ്യപ്പ ഭക്തന്മാരെ അടിച്ച് അമർത്താനുള്ള നീക്കങ്ങൾ നടത്തുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ഞാന്‍ താക്കീത് നൽകാൻ ആഗ്രഹിക്കുകയാണ് ഈ മർദ്ദന സമീപനം, ഈ അടിച്ചമർത്തൽ സമീപനവുമായിട്ടാണ് പോകുന്നതെങ്കിൽ ഈ സർക്കാരിനെ ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തകർ വലിച്ച് താഴെയിടാൻ മടിക്കില്ലെന്ന് ഞാൻ മുന്നറിയിപ്പ് നൽകുകയാണ്'.
തുടർന്ന് ഈ കാര്യത്തിൽ തർക്കമില്ലല്ലോ എന്ന് ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് തർക്കമുണ്ടല്ലോ മർദ്ദന സമീപനവുമായി മുന്നോട്ട് പോയാൽ ഈ സർക്കാരിനെ താഴെയിറെക്കും അതിലെന്താ തെറ്റ് വെറുതെയിരിക്കുന്ന സർക്കാരിനെയല്ല മർദ്ദന സമീപനവുമായി മുന്നോട്ട് പോകുന്ന സർക്കാരിനെ താഴെയിറക്കും അതിലെന്താണ് തെറ്റ് എന്നായി വാദം. താഴെയിറക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഇപ്പോൾ തെളിഞ്ഞല്ലോ എന്ന് വീണ്ടും ചോദിച്ചപ്പോൾ താഴെയിറക്കും എന്ന് പറഞ്ഞിട്ടില്ല എന്ന് മുരളീധരൻ ആവർത്തിച്ചു. പ്രേക്ഷകർ ഇത് കാണുന്നുണ്ടെന്നും താങ്കൾ പ്രധാനപ്പെട്ട് ഒരു രാഷ്ട്രീയ നേതാവാണെന്നും അവതാരിക ഓർമപ്പെടുത്തുന്നുമുണ്ട്.
മറ്റൊരു വിഷയത്തിലും മുരളീധരന്റെ നിലപാട് മാറ്റം അറിഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി തുടക്കത്തിൽ ആർ എസ് എസും ബിജെപി കേന്ദ്ര നേതാക്കളും പിന്തുണച്ചുവെന്നും എന്നാൽ പിന്നീട് രാഷ്ട്രീയ ലക്ഷ്യം വെച്ച് ഇവർ മലക്കം മറിഞ്ഞുവെന്നും അവതാരക വ്യക്തമാക്കി. ആർ എസ് എസിന്റെ രണ്ടാമൻ ഭയ്യാജി ജോഷി തന്നെ ശബരി മല വിഷയത്തിൽ സ്ത്രീ പ്രവേശനം വേണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്നെയുമല്ല പുരുഷന്മാർ കയറുന്നിടത്തെല്ലാം സ്ത്രീപ്രവേശനവും വേണമെന്നാണ് ആർ എസ് എസ് നിലപാടെന്നും അദ്ദേഹം അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാനി പറഞ്ഞതോടെ മുരളീധരൻ ഇടപ്പെട്ടു.
ഭയ്യാജി ജോഷി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാമെന്നായിരുന്നു പാർട്ടിയുടെ മുൻ അധ്യക്ഷന്റെ വീരവാദം. അതിന്റെ വിഷ്വലുണ്ടെന്നും പാർട്ടിയുടെ ദേശീയ നേതാക്കൾ ഇത്തരം കാര്യങ്ങൾ അറിയാതെ പോകുന്നത് ശരിയല്ലെന്നും ഷാനി പറഞ്ഞപ്പോൾ അതു തന്നെയാണ് താൻ പറഞ്ഞതെന്നും മുരളി ആവർത്തിച്ചു. ഭയ്യാജി ജോഷി അങ്ങനെ പറഞ്ഞിട്ടില്ലെന്നും അങ്ങനെയാണെങ്കിൽ ബിജെപി യുടെ ദേശീയ നേതാവ് എന്ന സ്ഥാനം ഞാൻ ഒഴിയാമെന്നാണ് മുരളീധരൻ വെല്ലുവിളി നടത്തിയത്. ജോഷി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്റെ സ്ഥാനം ഷാനിക്ക് നൽകാമെന്നും മുരളിധരൻ വ്യക്തമാക്കി. എന്നാൽ താങ്കൾ പൊതുപ്രവർത്തനം അവസാനിപ്പിക്കണ്ട എന്ന വ്യക്തമാക്കികൊണ്ട് ഷാനി ഭയ്യാജി ജോഷി പറഞ്ഞ വിഷ്വൽ ഇടുകയായിരുന്നു. അതിനും പതിവു പോലെ മുരളീധരൻ ഉരുണ്ട് കളിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍