കഥകളിയിൽ നിന്നും സിനിമയിലെത്തി; അവിടെ നിന്നും സീരിയലിലേക്കും; മഞ്ചേരിക്കാരി ദേവിക നമ്പ്യാർ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയായ കഥ
മഞ്ചേരിയിലെ ഒരു ഗ്രാമത്തിൽ നിന്നെത്തിയ ദേവികാ നമ്പ്യാർ ഇപ്പോൾ ബാലാമണിയാണ്. കുടുംബപ്രേക്ഷകരുടെ സ്വന്തം ബാലാമണി. ദേവികയെ ബാലാമണിയിൽ നിന്ന് അടർത്തി മാറ്റാൻ സാധിക്കാത്ത വിധം കുടുംബ സദസുകൾ ബാലാമണിയെ സ്വന്തം നെഞ്ചോടേറ്റി കഴിഞ്ഞു. അരങ്ങിൽ കൃഷ്ണനായും അർജുനനായും ആടിത്തിമിർക്കുന്ന ദേവികയ്ക്ക് കഥകളി കഴിഞ്ഞേ മറ്റെന്തുമുള്ളൂ.
സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി എത്തിയ ദേവിക പക്ഷേ കൂടുതൽ പ്രശസ്തയായത് കുടുംബപ്രേക്ഷകർക്കിടയിലാണ്. മുമ്പ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പരിണയത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ദേവികയെ വീട്ടമ്മമാരുടെ സ്വന്തം ബാലാമണിയാക്കിയത് ബാലാമണി എന്ന സീരിയലാണ്.
കഥകളി പഠനം ഇപ്പോഴും തുടരുന്ന ദേവിക ഇടവേളകളിൽ കിട്ടുന്ന അരങ്ങ് അവസരങ്ങൾ കൈവിട്ടു കളയാറില്ല. അവിടെ മിനിസ്ക്രീനിലെ മിന്നും താരമല്ല. കൃഷ്ണനും അർജുനനും ഉഷയുമൊക്കെയായി ദേവിക നിറഞ്ഞാടുന്നു. മഞ്ചേരിയിൽ നിന്ന് ദേവിക നമ്പ്യാർ ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ കഥ ദേവിക വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവരിച്ചു. ദേവിക ബാലാമണിയായ ആ കഥ കേൾക്കാം.
- കഥകളിയിൽ നിന്ന് സിനിമയിലേക്ക് മനസ്സ് തിരിഞ്ഞത് എപ്പോഴാണ്?
മഞ്ചേരി ടൗണിലെ എൻഎസ്എസ് സ്ക്കൂളിലാണ് ഞാൻ പത്താം ക്ലാസ് വരെ പഠിച്ചത്. നാലാം ക്ലാസ് മുതൽ കഥകളി പഠിക്കുന്നു. കലാമണ്ഡലം മനോജാണ് ഗുരു. സ്ക്കൂളിൽ എല്ലാ കലാമത്സരങ്ങൾക്കും പങ്കെടുക്കും. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് അഞ്ചാം ക്ലാസിലാണ്. ഞങ്ങളുടെ വീടിനടുത്ത് ഒരു ഇല്ലത്ത് കുഞ്ചാക്കോ ബോബൻ നായകനായ ഈ സ്നേഹതീരത്ത് എന്ന സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. ചാക്കോച്ചന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനുള്ള ചാൻസ് കിട്ടുമോന്ന് നോക്കാനാണ് ഞാനും ചേച്ചിമാരും കൂടെ പോയത്.
അവിടെ ചെന്നപ്പോൾ കുറച്ച് കുട്ടികൾ കരയുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ആ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തി. പക്ഷേ സിനിമ വന്നപ്പോൾ ഞാൻ കരഞ്ഞു തകർത്ത ആ രംഗം കാണാനില്ല. വലിയ സങ്കടമായി. എന്നെങ്കിലും ഞാൻ സിനിമയിൽ അഭിനയിക്കും. അങ്ങനെ വളർന്നു തുടങ്ങിയ മോഹമാണ് അഭിനയം. മലബാറിൽ ഹോം സിനിമ വലിയ സംഭവമാണ്. ഒമ്പതിൽ പഠിക്കുമ്പോഴാണ് സലാം കൊടിയത്തൂരിന്റെ കുടുംബ കലഹം നൂറാം ദിവസം എന്ന ഹോം സിനിമയിൽ അഭിനയിക്കുന്നത്. അതിലെ റസിയ എന്ന കഥാപാത്രം ഹിറ്റായി.
പത്താംക്ലാസ് കഴിഞ്ഞപ്പോൾ പിന്നെ പഠനത്തിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു. തമിഴ്നാട്ടിൽ പഠിച്ചാൽ അവിടെ മെറിറ്റിൽ മെഡിക്കൽ പ്രവേശനത്തിനു വലിയ ബുദ്ധിമിട്ടില്ല. അങ്ങനെ ഗൂഡല്ലൂർ മോണിങ്ങ് സ്റ്റാർ സ്ക്കൂളിൽ ചേർന്നു. കഷ്ടകാലത്തിനു ഞാൻ പാസായ വർഷം അവിടെ പുതിയ നിയമം വന്നു. കുറഞ്ഞത് അഞ്ചുകൊല്ലമെങ്കിലും തമിഴ്നാട്ടിൽ പഠിച്ചവർക്കേ മെറിറ്റിലുള്ള മെഡിക്കൽ പ്രവേശനം നടക്കൂ. പിന്നെ നാട്ടിൽ വന്ന് എൻട്രൻസ് പഠനം തുടങ്ങിയപ്പോഴാണ് കളഭമഴ എന്ന ആദ്യ സിനിമയിലേക്കുള്ള അവസരം കിട്ടിയത്. മൂന്നുവർഷമെടുത്തു സിനിമ പൂർത്തിയാകാൻ. എന്റെ അഭിനയക്കളരിയായിരുന്നു ആ സിനിമ.
സംവിധായകൻ സുകുമേനോനും തിലകനുമാണ് എനിക്ക് ബാലപാഠങ്ങൾ പറഞ്ഞു തന്നത്. ഡയലോഗ് പറയുമ്പോഴുള്ള ശബ്ദവ്യതിയാനം വരുത്തേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചത് തിലകൻ സാറാണ്. ആ മഹാനടനൊപ്പമായിരുന്നു എന്റെ ആദ്യ സിനിമ എന്നത് ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. പിന്നെ മൂന്നു സിനിമകൾ ചെയ്തു. ടുലെറ്റ് അമ്പാടി ടാക്കീസ്, വസന്തത്തിന്റെ കനൽവഴികൾ, പറയാൻ ബാക്കി വച്ചത്.
- സിനിമയിൽ അവസരം കുറഞ്ഞപ്പോഴാണോ സീരിയലിലേക്കു തിരിഞ്ഞത്?
സിനിമ തന്നെയായിരുന്നു പ്രധാന മോഹം. മഴവിൽ മനോരമയിൽ എഎം നസീർ സംവിധാനം ചെയ്ത പരിണയം എന്ന സീരിയലിലൂടെയാണ് മിനി സ്ക്രീനിലേക്ക് വരുന്നത്. അതിൽ ഊമയായ പെൺകുട്ടിയായിരുന്നു എന്റെ കഥാപാത്രം. ഗുരുവായൂരപ്പന്റെ ഭക്തയാണ് ഞാൻ. എല്ലാ മാസവും തൊഴാൻ പോകും. ഒരു ദിവസം ദർശനത്തിനു ക്യൂ നിൽക്കുകയാണ്. ഞാൻ അമ്മയോട് എന്തൊക്കെയോ വർത്തമാനം പറയുന്നു. പുറകിൽ നിന്ന മുത്തശ്ശി മകളോട് അത്ഭുതത്തോടെ പറയുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
ദേ മോളേ ഊമ സംസാരിക്കുന്നു. മുത്തശ്ശിക്ക് സ്ക്രീനിലെ ഊമ പെൺകുട്ടിയെ അത്രയ്ക്ക് ഇഷ്ടമായിരിക്കുന്നു. എന്റെ കൈപിടിച്ച് കുറെ നേരം സംസാരിച്ചു. കുറച്ചു നല്ല കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യണമെന്ന് മോഹമുണ്ട്. പക്ഷേ ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ സ്നേഹവും അംഗീകാരവും തന്നത് സീരിയലാണ്.
- അഭിനയിക്കുന്നതിനേക്കാൾ എളുപ്പമാണോ അവതാരയാകുന്നത്?
മഴവിൽ മനോരമയിൽ കോമഡി ഫെസ്റ്റിവലിലാണ് ആദ്യം അവതാരകയായത്. ഇപ്പോൾ സിനിമ ചിരിമ എന്ന പ്രോഗ്രാമിൽ അവതാരകയാണ്. അഭിനയത്തേക്കാൾ ടെൻഷൻ ഉള്ള ജോലിയാണത്. കലോത്സവവേദികൾ മുതൽ സ്റ്റേജിൽ കയറുന്നതാണെങ്കിലും ഇപ്പോഴും എനിക്ക് സ്റ്റേജ് കണ്ടാൽ പേടിയാണ്. ആദ്യത്തെ രണ്ടു മിനിട്ട് കഴിയുന്നതുവരെ ടെൻഷനാണ്. അവതാരകയായപ്പോഴും പ്രധാന പ്രശ്നം അതു തന്നെ. കോമഡി ഫെസ്റ്റിവലിൽ സുരാജ് വെഞ്ഞാറമൂട് അതിഥിയായി വന്നപ്പോൾ എനിക്കൊരു ഉഗ്രൻ പണികിട്ടി. പശു പ്രമേയമായ സ്കിറ്റായിരുന്നു അന്ന് ഉണ്ടായിരുന്നത്. നീയും പശുവും തമ്മിൽ ഒരു വ്യത്യാസമേയുള്ളൂ, പശു ലിപ്സ്റ്റിക് ഇട്ടിട്ടില്ല. എന്നായിരുന്നു സുരാജേട്ടന്റെ ആദ്യഡയലോഗ്.
എന്റെ നാടിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞാനങ്ങ് വാചാലനായി. ഞങ്ങൾക്ക് അവിടെ കൃഷിയൊക്കെയുണ്ട്. വീട്ടിൽ രണ്ടു മൂന്ന് പശുക്കളുണ്ട്. കുളത്തിൽ കുളിക്കാൻ പോകുന്ന വഴിക്കാണ് തൊഴുത്ത്. പശു മൂത്രമൊഴിക്കുന്നത് കാണാൻ വലിയ ഇഷ്ടമാണ്. ഞങ്ങൾ കുട്ടികളൊക്കെ അത് നോക്കി നിൽക്കാറുണ്ടായിരുന്നു എന്നു പറഞ്ഞതും എല്ലാവരും ചിരി തുടങ്ങി. അത് ടെലികാസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ യൂട്യൂബിൽ വീഡിയോ വൈറലായി. പിന്നെ ചോദ്യം അങ്ങനെയായി പശുവിനെ ഇഷ്ടമാണെന്നു പറഞ്ഞ കുട്ടിയല്ലേ. പിന്നെ, പറഞ്ഞു പിരിയാൻ നേരം അമ്മമാർ ചെറുചിരിയോടെ പറയും. പശു മൂത്രമൊഴിക്കുന്നത് കാണാൻ ഇഷ്ടമാണെന്ന് പറഞ്ഞതൊക്കെ ഞങ്ങൾ കണ്ടു കേട്ടോ. അങ്ങനെ ഒരു നിമിഷത്തെ വെള്ളി പിന്നെ, കുറെക്കാലത്തേക്ക് വെള്ളിടിയായി കൂടെ ഉണ്ടായിരുന്നു.
- പഠനം എവിടെ വരെയെത്തി?
ഡോക്ടർ മോഹം പാതിവഴിയിൽ മുടങ്ങി. പിന്നെ പഠനം പാളരുതെന്ന തോന്നലായിരുന്നു പ്രധാനം. ഈ വർഷം ബിഎസ്സി കൗൺസലിങ് സൈക്കോളജി ബിരുദം പാസായി. ഇപ്പോൾ അതിന്റെ ഡിപ്ലോമ കോഴ്സ് ചെയ്യുന്നുണ്ട്. അടുത്ത വർഷം പിജി ചെയ്യണം. കൗൺസിലിങ് എനിക്ക് ഇഷ്ടമുള്ള ജോലിയാണ്. കല്യാണാലോചനകൾ നടക്കുന്നുണ്ട്. വിവാഹത്തിനു ശേഷമായാലും പഠനം തുടരും വെറുതെ വീട്ടിലിരിക്കാൻ എനിക്കിഷ്ടമല്ല.
- അഭിനയം അല്ലാതെയുള്ള ഇഷ്ടങ്ങൾ?
പാചകം ഒരുപാടിഷ്ടമാണ്. ഞങ്ങൾ വെജിറ്റേറിയനാണ്. +1നു പഠിക്കുമ്പോൾ തന്നെ അമ്മ പാചകമൊക്കെ പഠിപ്പിച്ചു. ഓണത്തിനൊക്കെ വീട്ടിൽ സദ്യ ഉണ്ടാക്കാനുള്ള അവകാശം എനിക്കാണ്. പായസത്തിലാണ് എന്റെ സ്പെഷ്യലൈസേഷൻ.
- സീരിയലിൽ ദേവികയുടെ കോസ്റ്റ്യൂംസിനു നല്ല അഭിപ്രായമുണ്ടല്ലോ?
എനിക്കു വേണ്ടി ആഭരണങ്ങൾ കളക്റ്റ് ചെയ്യുന്നതും കഥാപാത്രത്തിനു ചേരുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുത്തു തരുന്നതും എല്ലാം അമ്മ രാധികയാണ്. അമ്മയ്ക്ക് അതിലൊരു ടേസ്റ്റുണ്ട്. മുത്തശ്ശിയുടെ സഹോദരിയാണ് പഴയകാല നടി കുമാരി തങ്കം. അതുപോലെ ഞാനും അഭിനയത്തിന്റെ വഴിയിലേക്ക് വരണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. അച്ഛൻ ശ്രീധരൻ നമ്പ്യാർ സ്ക്കൂൾ മാനേജരാണ്. തലശ്ശേരിയിലെ നമ്പ്യാർ സ്ക്കൂൾ നടത്തുന്നത് അച്ഛനും അമ്മാവന്മാരും കൂടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്