Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിലും വെപ്പാട്ടിമാരുടെ കഷ്ടകാലം തുടരുന്നു; ഭാര്യയും കൂട്ടുകാരികളും ചേർന്ന് ഭർത്താവിന്റെ കാമുകിയെ പട്ടാപ്പകൽ നടുറോഡിൽ തുണിയുരിച്ച് മർദ്ദിച്ചു

ചൈനയിലും വെപ്പാട്ടിമാരുടെ കഷ്ടകാലം തുടരുന്നു; ഭാര്യയും കൂട്ടുകാരികളും ചേർന്ന് ഭർത്താവിന്റെ കാമുകിയെ പട്ടാപ്പകൽ നടുറോഡിൽ തുണിയുരിച്ച് മർദ്ദിച്ചു

മാന്യമായി കുടുംബജീവിതം നയിക്കുന്ന ചൈനയിലെ ഭർത്താക്കന്മാരെ കൈയും കലാശവും കാണിച്ച് വളച്ചെടുത്ത തരുണീമണികൾ ജാഗ്രതൈ...! നിങ്ങൾ വശീകരിച്ച് കസ്റ്റഡിയിൽ വച്ചിരിക്കുന്ന പുരുഷന്മരുടെ ഭാര്യയും കൂട്ടുകാരികളും ഏത് സമയവും നിങ്ങളെ ആക്രമിച്ചേക്കാം. ആക്രമിക്കുകയെന്നാൽ ചില്ലറ ആക്രമണമായിരിക്കുമത്. തെരുവിൽ പരസ്യമായി തുണിയുരിച്ച് കുനിച്ച് നിർത്തി അവർ കൂമ്പിനിട്ടിയിച്ചേക്കാം... ഇതൊന്നും ചുമ്മാ പറയുന്നതല്ലെ കേട്ടോ..? ഇത്തരത്തിലുള്ള ഒരു സംഭവം ചൈനയിൽ അരങ്ങേറിയിരിക്കുകയാണ്.

ചൈനയിലെ ലിൻ യാഒ ലി എന്ന 38കാരിക്കാണ് ഈ കഷ്ടകാലമുണ്ടായിരിക്കുന്നത്. തന്റെ കാമുകന്റെ ഭാര്യയും നാല് കൂട്ടുകാരികളും ചേർന്ന് അവരെ ഒരു തിരക്കേറിയ ഷോപ്പിങ് സ്ട്രീറ്റിൽ വച്ച് തുണിയുരിച്ച് മർദിക്കുകയായിരുന്നു. ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും പൊലീസ് ആ സ്ഥലത്തേക്ക് എത്തിയതേയില്ലെന്നും റിപ്പോർട്ടുണ്ട്. കണ്ടു നിന്നവരാരും സ്ത്രീയെ രക്ഷിക്കാൻ മിനക്കെട്ടതുമില്ല. ഒരു സ്ത്രീയുടെ ഭർത്താവിനെ വളച്ചെടുത്ത് ഒപ്പം കിടന്ന ലിക്ക് അത്ര ശിക്ഷ കിട്ടിയാൽ പോരെന്ന മനോഭാവമായിരുന്നു കണ്ടുനിന്നവർക്ക്...!!. അവിഹിത ബന്ധത്തിന്റെ പേരിൽ ചൈനയിൽ ഇത്തരം ശിക്ഷാവിധികൾ നടക്കുന്നത് പതിവായിരിക്കുകയാണ്. ചുരുക്കത്തിൽ ചൈനയിലെ വെപ്പാട്ടികളുടെ കഷ്ടകാലം തുടരുകയാണെന്ന് സാരം.

കിഴക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ പുയാംഗ് പട്ടണത്തിലായിരുന്നു സംഭവം അരങ്ങേറിയത്. വീട്ടിൽ നിന്നും അവിടുത്തെ ഒരു ഷോപ്പിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് അവളുടെ കാമുകന്റെ ഭാര്യയും കൂട്ടുകാരികളും വളഞ്ഞിട്ട് പിടിച്ച് മർദിച്ചത്. അവർ പിടിച്ച് ഇടിക്കാൻ തുടങ്ങിയപ്പോൾ ലി എതിർത്തതിനെത്തുടർന്ന് സ്ത്രീകളുടെ സംഘം ലിയെ തൊഴിച്ച് നിലത്തേക്കിടുകയും വസ്ത്രങ്ങൾ വലിച്ച് കീറി ക്രൂരമായി മർദിക്കുകയുമായിരുന്നു.

സ്ത്രീയുടെ ഭർത്താവ് ലിയുടെയും മൂന്ന് കൂട്ടുകാരികളുടെയുമൊപ്പം വഴിവിട്ട ബന്ധത്തിലേർപ്പെടുന്നതറിഞ്ഞ ചിലർ ഈ വിവരം സ്ത്രീയെ അറിയിച്ചതിനെത്തുടർന്നാണ് ഈ മർദനമുറകൾ അരങ്ങേറിയത്.

ജുൻ ഫെൻഗ് എന്ന ഒരാളാണ് അവസാനം ഈ സ്ത്രീയെ രക്ഷിച്ചത്. ആശുപത്രിയിലെത്തിച്ച ഈ സ്ത്രീക്ക് ചികിത്സകൾ നൽകി വരികയാണ്. കഴിഞ്ഞ മാസം കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ ജിനാൻ സിറ്റിയിൽ ഇതേ പോലുള്ള സംഭവം നടന്നിരുന്നു. സൗത്ത് ഈസ്‌റ്റേൺ സിറ്റിയായ യുലിനിൽ കഴിഞ്ഞ ജൂലൈയിൽ ഇതിനു സമാനമായ മറ്റൊരു ആക്രമണവും അരങ്ങേറിയതായി റിപ്പോർട്ടുണ്ട്.

Humiliation: It is only the latest in a number of similar incidents in which it seems there is placid acceptance in Chinese society of such humiliation, as long as the victim is seen as deserving in having caused a man to cheat on his partner

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP