Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗമ്യ.. ജിഷ.. ചന്ദ്രബോസ്.. ഈ പാവങ്ങളെ കുറിച്ച് അനിത ചേച്ചി കേട്ടിട്ടുണ്ടോ? അഭിനയിച്ച സീരിയലുകളിലെ നിലവാരമെങ്കിലും കാത്തു സൂക്ഷിച്ചൂടേ..! ദെണ്ണമില്ലെന്ന് നിങ്ങൾ പറഞ്ഞ ആ കുട്ടിക്കൊപ്പമാണ് കേരളത്തിലെ മാധ്യമങ്ങൾ! വിനു വി ജോണിനെ പച്ചത്തെറി വിളിച്ച സീരിയൽ നടി അനിത നായർക്ക് ലല്ലു നൽകിയ മറുപടി

സൗമ്യ.. ജിഷ.. ചന്ദ്രബോസ്.. ഈ പാവങ്ങളെ കുറിച്ച് അനിത ചേച്ചി കേട്ടിട്ടുണ്ടോ? അഭിനയിച്ച സീരിയലുകളിലെ നിലവാരമെങ്കിലും കാത്തു സൂക്ഷിച്ചൂടേ..! ദെണ്ണമില്ലെന്ന് നിങ്ങൾ പറഞ്ഞ ആ കുട്ടിക്കൊപ്പമാണ് കേരളത്തിലെ മാധ്യമങ്ങൾ! വിനു വി ജോണിനെ പച്ചത്തെറി വിളിച്ച സീരിയൽ നടി അനിത നായർക്ക് ലല്ലു നൽകിയ മറുപടി

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ബലാത്സംഗ ഗൂഢാലോചന കേസിൽ അഴിക്കുള്ളിലായ നടൻ ദിലീപിന് വേണ്ടി ഫാൻസുകാരും കാശു വാങ്ങിയുള്ള പിആർ ഏജൻസുകളും സോഷ്യൽ മീഡിയയിൽ ആഞ്ഞു പരിശ്രമിക്കുകയാണ്. ദിലീപേട്ടന്റെ മാഹാത്മ്യം വിളമ്പലുകൾക്ക് ഇനിയും അവസാനമായിട്ടില്ല. അതിനായി ഇരയെ അധിക്ഷേപിച്ചു കൊണ്ടുള്ള പ്രചരണങ്ങളും ശക്തമാണ്. ഇത്തരക്കാർക്ക് ഒപ്പം ചേർന്ന് ഏട്ടൻ ഫാൻസുകാരെ തൃപ്തിപ്പെടുത്താൻ രംഗത്തെത്തിയത് സീരിയൽ നടി അനിതാ നായർ ആയിരുന്നു. ലക്ഷ്മി നായരുടെ കുക്കറി ഷോയിൽ അവരെ പച്ചത്തെറി വിളിച്ചിറങ്ങിപ്പോയ അനിതയുടെ വീഡിയോ ആരും മറന്നിട്ടുണ്ടായിട്ടുണ്ടാക്കില്ല.

അന്ന് പച്ചത്തെറി വിളിച്ച നടി തന്റെ സംസ്‌ക്കാരം വെളിപ്പെടുത്തിയ നടിയാണ് ഇപ്പോൾ ദിലീപിനെ പിന്തുണക്കാൻ ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെ അസഭ്യം വിളിച്ച് വീഡിയോ രംഗത്തെത്തിയത്. ഈ വീഡിയോ ദിലീപിന് വേണ്ടി പണം മുടക്കി പ്രചരണം നടത്തുന്നവർ ശക്തമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ വീഡിയക്ക് മറുപടി പറഞ്ഞു കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് ന്യൂസ് 18 കേരള ചാനൽ അവതാരകൻ ലല്ലു ശശിധരൻ പിള്ളയാണ്. അനിതാ നായർമാരോട് പറയാനുള്ളത് എന്നു പറഞ്ഞു കൊണ്ട് തന്റെ പരിപാടിയായ ലല്ലു സ്‌കോപ്പ് പരിപാടിയിലാണ് അനിത നായർക്ക് മറുപടി നൽകിയിരിക്കുന്നത്.

ഇതുപോലൊരു കേസിൽ ഇത്രയും പ്രശസ്തനായ ആരും അടുത്തിടെ കേരളത്തിൽ അറസ്റ്റിലായിട്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് ലല്ലുവിന്റെ വീഡിയോ തുടങ്ങുന്നത്. കോടതി നടപടികൾ നടക്കട്ടെ എന്നും ലല്ലു വ്യക്തമാക്കുന്നു. എന്നാൽ, ഇത്രയും കാലം കേസ് തേച്ചു മാച്ചു കളയാൻ മാധ്യമങ്ങളും മറ്റും ശ്രമിക്കുന്നു എന്ന് പറഞ്ഞു രംഗത്തെത്തിയവർ തന്നയാണ് ദിലീപ് അറസ്റ്റിലായപ്പോൾ താരത്തെ രക്ഷിക്കാൻ വേണ്ടി രംഗത്തിറങ്ങിയത് എന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ പണിയുമായി മുന്നോട്ടു പോകുമെന്ന് മാത്രമേ ഇതിൽ പറയാനുള്ളൂവെന്നനും ലല്ലു പറഞ്ഞു.

എന്നാൽ വിനുവിനെ പച്ചത്തെറി വിളിച്ചു ഒരു അഭിനേത്രി നടത്തിയ പ്രതികരണത്തിന് മറുപടി പറയുമെന്ന് തന്നെ പറഞ്ഞു കൊണ്ടാണ് ലല്ലുവിന്റെ മറുപടി. മ്ലേച്ഛമായ ഭാഷയിൽ നടി അസഭ്യം വിളിച്ചതിനെ അപലപിച്ചു കൊണ്ടാണ് ലല്ലു ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കാതെ ഈ വിഷയത്തിൽ മാത്രം പ്രതികരിച്ച നടിയുടെ ധാർമ്മികതയെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. ഇവിടെ മാധ്യമങ്ങളുടെ ഇടപെടൽ ഒന്നു കൊണ്ട് മാത്രമാണ് സൗമ്യ.. ജിഷ.. ചന്ദ്രബോസ് കേസുകളിൽ പ്രതികൾ അറസ്റ്റിലായതെന്ന കാര്യവു ലല്ലു ഓർമ്മപ്പെടുത്തുന്നു. ഇങ്ങനെയൊക്കെ പ്രതികരിക്കുമ്പോൾ സ്വന്തം സീരിയലുകളുടെ നിലവാരമെങ്കിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരയാക്കപ്പെട്ട കുട്ടിക്ക് ദെണ്ണമില്ലെന്നാണ് അനിതാ നായർ പറഞ്ഞത്. ഇങ്ങനെ ദെണ്ണമില്ലെന്ന് നിങ്ങൾ പറഞ്ഞ ആ കുട്ടിക്കൊപ്പമാണ് കേരളത്തിലെ മാധ്യമങ്ങളെന്നും അവർ വ്യക്തമാക്കി. ഏഷ്യാനെറ്റ് അവതാരകൻ വിനുവിനെ കുറിച്ച് തനിക്കു നാണമില്ലേ താൻ ഒരു ആണല്ലേ ചെയ്യുന്ന ജോലി നല്ലതുപോലെ ചെയ്തുകൂടെ എന്നൊക്കെ പറഞ്ഞാണ് നടിയുടെ അസഭ്യം വിളി. ദിലീപ് തെറ്റ് ചെയ്‌തെന്ന് വീഡിയോയുടെ ആദ്യ ഭാഗത്തു തന്നെ അനിത പറഞ്ഞുവെക്കുന്നു. ദിലീപേട്ടന് കുറച്ച് സമയംകൊടുക്കണമെന്നും അനിത പറയുന്നു. വിനുവിന്റെ ആവേശവും പരവേശവും കണ്ടാൽ സ്വന്തം പെണ്ണുമ്പിള്ളയോ അമ്മയോ ആണ് റെയ്‌പ്പ്ചെയ്യപ്പെട്ടതെന്ന് തോന്നുമെന്നും അനിത പറയുന്നു. വാർത്ത വായിക്കാതെ വീട്ടിൽപോയിരിക്കാൻ അനിത വിനുവിനെ ഉപദേശിക്കുന്നു.

 ദിലീപിനെക്കുറിച്ച് ചർച്ച ചെയ്യുന്ന സമയത്തിന് പോയി, നഴ്‌സുമാർക്ക് നീതി വാങ്ങിക്കൊടുക്കാനും അവർ ഉപദേശിക്കുന്നു. സ്റ്റുഫിയോയിലിരുന്ന് വിനു പറയുന്നത് പുറത്തുപോയി പത്തുപേരുടെ മുന്നിൽ പറഞ്ഞാൽ വായിൽ പല്ലുകാണില്ലെന്നും അനിത പറഞ്ഞു. വിനുവിന്റെ വിചാരമെന്താണെന്നും പോയി ചത്തൂടെടോ എന്നുമെല്ലാം ചോദിച്ചാണ് അട്ടഹാസം. ഇങ്ങനെ അസഭ്യം വിളികളാൽ നിറഞ്ഞ നടിയുടെ വീഡിയോക്കാണ് ലല്ലു മറുപടി നൽകിയിരിക്കുന്നത്. ഈ മറുപടി  വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP