ഇന്ത്യയിൽ 28 സംസ്ഥാനങ്ങൾ ആണോ ഉള്ളത്? ബിജെപി ഭരിക്കുന്നത് എത്ര സംസ്ഥാനത്ത് ? കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയുടെ പഴയൊരു ചാറ്റ് ഷോ വീണ്ടും വൈറലാകുമ്പോൾ
ന്യൂഡൽഹി: മന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ സ്മൃതി ഇറാനി വിവാദങ്ങളുടെ കളിത്തോഴിയാണ്. വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു പലപ്പോഴും സ്മൃതി ഇറാനിയെ പ്രതീക്കൂട്ടിൽ നിർത്തിയത്. എന്നാൽ വിദ്യാഭ്യാസ യോഗ്യത കാര്യശേഷിയെ ബാധിക്കില്ലെന്ന് അവർ ഭരണത്തിലൂടെ തെളിയിക്കുകയും ചെയ്തു. എന്നാൽ, ഹൈദരാബാദ് സർവകലാശാലയിലെ ദലിത് ഗവേഷണ വിദ്യാർത്ഥി രോഹിത് വേമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണശരങ്ങൾ ഏറെ ഏൽക്കേണ്ടി വന്നു സ്മൃതിക്ക്. എന്തായാലും സ്മൃതി ഇറാനിയുടെ പഴയ കാല അബദ്ധങ്ങൾ ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയ എതിരാളികൾ ഓരോന്നായി കുത്തിപ്പൊക്കുന്നുണ്ട്.
സ്മൃതി ഇറാനിയുടെ മണ്ടത്തരങ്ങൾ ഓരോന്നോടി ഉയർത്തിക്കൊണ്ടു വന്ന് അവരെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 2011ൽ ശേഖർ സുമന്റെ 'ക്യാരി ഓൺ ശേഖർ' എന്ന ചാറ്റ്ഷോയിൽ സ്മൃതി പങ്കെടുക്കുന്നതിന്റെ വിഡിയോയാണു കഴിഞ്ഞ ദിവസം ആരോ കുത്തിപ്പൊക്കി സമൂഹമാദ്ധ്യമങ്ങളിലിട്ടത്. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട് എന്ന ചോദ്യത്തിന് 'എനിക്ക് അറിയില്ല, 28 ആണോ?' എന്നായിരുന്നു മറുപടി. എത്ര സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലുണ്ടെന്ന ചോദ്യത്തിനും ഉത്തരം തെറ്റിപ്പോയി. എന്നാൽ അഭിമുഖത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ സ്മൃതി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്. ചോദ്യകർത്താവിനോട് മികച്ച രീതിയിൽ തന്നെ സ്മൃതി പ്രതികരിക്കുകയും ചെയ്തു.
2003ൽ സ്മൃതി ബിജെപിയിൽ ചേർന്നപ്പോൾ എടുത്ത ഇന്റർവ്യൂ ഷോയാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. സോണി സാബ് ടിവിയിലായിരുന്നു കാരി ഓൺ ശേഖർ എന്ന പരിപാടി. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ടെന്ന ചോദ്യത്തിന് എനിക്കറിയില്ല എന്ന് സ്മൃതി ഉത്തരം നൽകിയത്. ഇന്ന് ബിജെപി എത്ര സംസ്ഥാനങ്ങളിൽ ഭരിക്കുന്നുവെന്ന ചോദ്യത്തിനും അവർക്ക് വ്യക്തതയില്ലായിരുന്നു. മൂന്നാണെന്ന് തോന്നുന്നുവെന്ന് പറഞ്ഞ സ്മൃതിയോട് ഏഴ് സംസ്ഥാനങ്ങളാണെന്ന് ശേഖർ സുമൻ ഓർമിപ്പിച്ചു. ഷോയിൽ ബിജെപിയുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾക്ക് അവർ മറുപടി നൽകുന്നുമുണ്ട്. 2011ലാണ് ഇത് സാബ് ടിവി യൂട്യൂബിലിട്ടത്.
എന്നും വിവാദങ്ങളുടെ തോഴിയായിരുന്നു സ്മൃതി ഇറാനി. അതുകൊണ്ട് പഴയകാല വീഡിയോ അവരെ അലോസരപ്പെടുത്തുന്നുമില്ല. സ്മൃതിയുടെ പേരിലുള്ള ആദ്യത്തെ വിവാദം അവരുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചായിരുന്നു. 2004ൽ അവർ സമർപ്പിച്ച രേഖ പ്രകാരം ഡൽഹി സർവ്വകലാശാലയിൽ നിന്ന് ആർട്ട്സിൽ ബിരുദം നേടിയെന്നാണ്. എന്നാൽ 2014തെരഞ്ഞെടുപ്പ് കാലത്ത് തന്റെ വിദ്യാഭ്യാസ യോഗ്യത കൊമേഴ്സിൽ 1994ൽ ബിരുദം നേടിയെന്നാണ് സ്മൃതി വ്യക്തമാക്കിയത്. പക്ഷെ 2013ലാണ് അവർ കോഴ്സിന് ചേർന്നതെന്നും പരീക്ഷ എഴുതിയിട്ടില്ലെന്നുമാണ് പ്രചരിച്ച വാർത്തകൾ.
ആർഎസ്എസ് പശ്ചാത്തലമുള്ളവരെ മന്ത്രാലയത്തിൽ നിയമിച്ചു എന്നതാണ് അടുത്ത വിവാദം. വിശ്റാം രാമചന്ദ്ര ജംദാർ( വിശ്വേശരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, നാഗ്പൂർ), പ്രൊഫസർ ഇന്ദർ മോഹൻ കപഹി (യുജിസി), ബാൽദേവ് ശർമ്മ (ആർഎസ്എസ് മുഖപത്രം മുൻ എഡിറ്റർ ഇപ്പോൾ നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ), പ്രൊഫസർ വൈ.സുദർശൻ റാവു (ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്ററിക്കൽ റിസേർച്ചിന്റെ ചെയർപേഴ്സൺ) എന്നിവരെ നിയമിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.
ഇത് കൂടാതെ അദ്ധ്യാപക ദിനം ഗുരു ഉത്സവ് ആഘോഷമാക്കാൻ ശ്രമം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരം അന്ന് ഒരുക്കി. കടുത്ത വിമർശമുയർന്നെങ്കിലും അത് പരിഗണിക്കേണ്ട കാര്യം ഇല്ലെന്നാണ് സ്മൃതി പ്രതികരിച്ചത്. 2013ൽ ഡൽഹി യൂണിവേഴ്സിറ്റി നാലു വർഷമുള്ള ബിരുദ കോഴ്സ് ആരംഭിച്ചു. എന്നാൽ ഒരു വർഷത്തിനു ശേഷം യുജിസിയുമായി തർക്കം നിലനിന്നിരുന്ന പശ്ചാത്തലത്തിൽ കോഴ്സ് പിൻവലിച്ചു. യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ദിനേഷ്സിങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനി പ്രസിഡന്റ് പ്രണബ് മുഖർജിയുടെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു.
കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നും സെൻട്രൽ സ്കൂളുകളിൽ നിന്നും മൂന്നാം ഭാഷയായി ജർമൻ പഠിപ്പിക്കുന്നത് തടയാൻ മാനവ വിഭവശേഷി വകുപ്പ് ശ്രമിച്ചു എന്നതാണ് അടുത്ത വിവാദം. വിവാദം സുപ്രിം കോടതിയിലും പിന്നീട് ജി20 ഉച്ചകോടിയിൽ വരെ ഉന്നയിക്കപ്പെട്ടു. ഡൽഹി ഐഐടിയിൽ നിന്ന് സസ്യേതര ഭക്ഷണം നിരോധിക്കാൻ മാനവവിഭവശേഷി മന്ത്രാലയം ശ്രമിക്കുന്നതായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. എന്നാൽ യുപിഎ ഭരണ കാലത്ത് തന്നെ സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു എന്ന് കാണിച്ചാണ് ഇതിനെ സ്മൃതി പ്രതിരോധിച്ചത്.
ഡൽഹി ഐഐടി ഡയറക്ടർസ്ഥാനത്തുനിന്നു രഘുനാഥ് കെ. ഷെവഗോങ്കറിന്റെ രാജിയെച്ചൊല്ലി വിവാദം. കാലാവധി പൂർത്തിയാക്കാൻ രണ്ടു വർഷം കൂടി അവശേഷിക്കെയായിരുന്നു രാജി. മാനവവിഭവശേഷി മന്ത്രാലയത്തിൽനിന്നുള്ള സമ്മർദത്തിന്റെ പശ്ചാത്തലത്തിലാണു രാജിയെന്നായിരുന്നു ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്ക് ഐഐടിയിലെ അദ്ധ്യാപകനായിരിക്കേയുള്ള ശമ്പളക്കുടിശിക നൽകണമെന്നാവശ്യമുന്നയിച്ചുള്ള സമ്മർദ്ദമായിരുന്നു രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.
ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന കിരൺ ബേദിയുടെ പേര് പരാമർശിക്കാതെ മോദിയെ മാത്രം പ്രശംസിച്ചത് വാർത്തകളിലിടം പിടിച്ചിരുന്നു. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി അനുഷ്ഠിക്കാൻ തീരുമാനിച്ചതിലും സ്!മൃതി ഇറാനിയുടെ ഇടപെടൽ ചർച്ച ചെയ്യപ്പെട്ടു. അമിത് ഷാ പാർട്ടി മേധാവിയാകുമെന്ന് ബിജെപി വെളിപ്പെടുത്തിയപ്പോൾ സ്!മൃതിയുടെ പേര് ദേശീയ അംഗത്വ പട്ടികയിൽ ഇല്ലാതിരുന്നതും മാദ്ധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. മാനവവിഭവശേഷി മന്ത്രിപദം അലങ്കരിക്കാൻ തുടങ്ങിയതു മുതൽ വിവാദങ്ങൾ സ്മൃതിയെ വിടാതെ പിടികൂടിയിരുന്നു.
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- 'സോറോസിന്റെ അടുപ്പക്കാരുമായി കൂടിക്കാഴ്ച' രാഹുലിനെതിരെ കേന്ദ്രമന്ത്രി
- മുസ്ലിംലീഗ് പിന്തുണയിൽ രാഹുൽ ഗാന്ധി ലജ്ജിക്കുന്നു; സ്മൃതി ഇറാനി
- ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്
- മദീനയിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍