Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അമ്മേ കാണണം, അമ്മേ.. അമ്മേ', 'ഒരു ഫോൺ വരുന്നു, നിങ്ങൾ ഓണാഘോഷത്തെ കുറിച്ചും സദ്യയെ കുറിച്ചുമൊക്കെ ചോദിക്കൂ.. അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ.... അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ? അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഊർമിള ഉണ്ണിയുടെ ഭരതനാട്യം കളി ഇങ്ങനെ

'അമ്മേ കാണണം, അമ്മേ.. അമ്മേ', 'ഒരു ഫോൺ വരുന്നു, നിങ്ങൾ ഓണാഘോഷത്തെ കുറിച്ചും സദ്യയെ കുറിച്ചുമൊക്കെ ചോദിക്കൂ.. അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ.... അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ? അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഊർമിള ഉണ്ണിയുടെ ഭരതനാട്യം കളി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായ ശേഷം തുടർച്ചയായി ഊർമ്മിള ഉണ്ണി ദിലീപിനെ പിന്തുണച്ച് രംഗത്തുവരുന്നുണ്ട്. അമ്മ യോഗത്തിൽ ഊർമ്മിള ഉണ്ണിയാണ് ദിലീപ് വിഷയം എടുത്തിട്ടത്. ഈ നിലപാടിനെതിരെ കടുത്ത വിമർശനം ഉയർന്നപ്പോഴും അവർ തന്റെ നിലപാടിൽ ഉറച്ചു നിന്നു. ഇന്നലെ കോഴിക്കോട് വെച്ച് മാധ്യങ്ങളെ കണ്ടപ്പോൾ കൊഞ്ചിക്കുഴഞ്ഞു കൊണ്ട് മാധ്യമങ്ങളെ പരിഹസിക്കുന്ന നടിയെയാണ് കണ്ടത്. ഈ വീഡിയോ എന്ന് സൈബർ ലോകത്ത് വൈറലാണ്. നടിയുടെ പ്രതികരണം കണ്ടവർ തങ്ങളെ ക്ഷമ പരീക്ഷിക്കരുതെന്ന വികാരമാണ് പൊതുവിൽ പങ്കുവെച്ചത്.

ദിലീപിനെ എന്തുകൊണ്ട് പിന്തുണച്ചു എന്ന ചോദ്യമാണ് നടിക്കെതിരെ ചാനലുകൾ ഉയർത്തിയത്. ഇതിന് കൊഞ്ഞിക്കുഴഞ്ഞു കൊണ്ട് മുഖം കൊണ്ട് ചേഷ്ടകൾ കാണിച്ച് ഭരതനാട്യം കളിച്ചു കൊണ്ടായിരുന്നു ഈ പ്രതികരണം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാൻ അമ്മ യോഗത്തിൽ താൻ ആവശ്യപ്പെട്ടിരുന്നെുവെന്ന് സ്ഥിരീകരിച്ച് ഊർമിള ഉണ്ണി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകർ നടിയെ ആക്രമിച്ച കേസിൽ ഊർമിളയുടെ നിലാപാടെന്തെന്ന് ആരാഞ്ഞത്. എന്നാൽ ചോദ്യങ്ങളെ അപഹാസ്യപരമായി നേരിട്ട് നടി ഒഴിഞ്ഞ് മാറുകയായിരുന്നു.

നിങ്ങളും ഒരമ്മയല്ലേ, മകളുടെ ഭാവിയിൽ ആശങ്കയില്ലേ? ഇത്തരം ഒരു സംഭവത്തെ എങ്ങനെയാണ് ഇങ്ങനെ കാണാൻ സാധിക്കുക എന്ന ചോദ്യത്തിന്, തീർത്തും പരിഹാസരൂപത്തിലുള്ള മറുപടിയാണ് നടി നൽകിയത്. 'അമ്മേ കാണണം, അമ്മേ.. അമ്മേ', 'ഒരു ഫോൺവരുന്നു' എന്നീതരത്തിൽ അപഹാസ്യമായ പ്രതികരണമാണ് നടി നടത്തിയത്. മകൾ ഉത്തരയ്ക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഒരമ്മ എന്ന നിലയിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന ചോദ്യത്തോടും അത് വേറെ വ്യക്തിത്വം അല്ലേയെന്നൊക്കെ പറഞ്ഞ് ഉരുണ്ടു കളിച്ചു നടി. ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴും പരസ്പര വിരുദ്ധമായ മറുപടികളിലൂടെ നടി ഒഴിഞ്ഞുമാറി.

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ? കുറ്റാരോപിതനായ ദിലീപിന് ഒപ്പമാണോ എന്ന ചോദിച്ചപ്പോൾ 'അതെങ്ങനാണ് പറയാൻ പറ്റുക, കേസ് തെളിയട്ടെ' എന്നാണ് നടി മറുപടി പറഞ്ഞത്. ചോദ്യങ്ങൾ തുടർന്നപ്പോൾ ഓണമല്ലെ വരുന്നത് ഓണാഘോഷത്തെക്കുറിച്ചും സദ്യയെ പറ്റിയുമൊക്കെ ചോദിക്കു എന്നായി നടി. അതിനെപ്പറ്റി പറയാമെന്നായി താരം. നടിയുടെ അപഹാസ്യമായ മറുപടിക്കെതിരെ വൻ രോഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

പുറത്തേക്കിറങ്ങിയപ്പോ പുറത്ത് മാധ്യമങ്ങളുടെ ഒരു വലിയ പട തന്നെയുണ്ടായിരുന്നു. ഇവരെക്കെ എന്നെ കാത്തിരിക്കുകയാണോ എന്ന ചോദിച്ചു കൊണ്ടായിരുന്നു നടി ആദ്യം എത്തിയത്. 'ഇവരൊക്കെ എന്നെയും കാത്തിരിക്കാണോന്ന് അഭിമാനത്തോടെ ചോദിച്ചുകൊണ്ടാണ് നടി മാധ്യമങ്ങൾക്കു മുമ്പിലെത്തിയത്. ദിലീപിനെ തിരിച്ചെടുക്കാനാവശ്യം ഉന്നയിച്ചത് നിങ്ങളാണോന്ന് ചോദ്യത്തോട് നടി മുഖം തിരിച്ചു
'എനിക്കിതിനെ കുറിച്ച് പ്രതികരിക്കാനെ താത്പര്യമില്ല..! 'മേഡം അല്ലാന്നാണോ പറയുന്നത്..? 'ആണെന്നും അല്ലാന്നും പറയില്ല..!

കൂടെ നടനെ കുറ്റാരോപിതനെന്ന് വിശേഷിപ്പിച്ച മാധ്യമപ്രവർത്തകനെ അഭിനന്ദിക്കുകയും ചെയ്തു.. 'പണ്ട് നിങ്ങളെ കാലത്തേതിനെ അപേക്ഷിച്ച് ഭയപ്പെടുത്തുന്ന ഒരു സംഭവമല്ലേ ഇതെന്ന ചോദ്യത്തിന് പണ്ടൊക്കെ കുറേ ഇങ്ങിനെ ഉണ്ടായിട്ടുണ്ടാവും.. ആരും ഇതുപോലെ പിറകെ നടക്കാത്തോണ്ട് അവരൊക്കെ രക്ഷപ്പെട്ടെന്ന മറുപടി..

ഊർമ്മിള ഉണ്ണിയുടെ വീഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് സൈബർ ലോകത്ത് ഉണ്ടായത്. അടിമുടി റേസിസം നിറഞ്ഞ കമന്റുകളും അവർക്ക് ഊർമിള ഉണ്ണിയിൽ നിന്നുണ്ടായി. അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ.... അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ? അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! എന്നിങ്ങനെയായിരുന്നു ദിലീപിന് വേണ്ടി ഉയർത്തിയ ചോദ്യത്തോടുള്ള മറുപടി. എന്തായാലും ഊർമ്മിള ഉണ്ണിയുടെ ഭരതനാട്യം കളി സൈബർ ലോകത്തിന്റെ പൊങ്കാലയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP