Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞാൻ ബ്രിട്ടനിൽ തിരിച്ചെത്തും; അനവധി തലകൾ കൊയ്‌തെടുക്കും; വളർത്തി വലുതാക്കിയ രാജ്യത്തോട് കലി തീരാതെ ജിഹാദി ജോണിന്റെ പുതിയ വീഡിയോ

ഞാൻ ബ്രിട്ടനിൽ തിരിച്ചെത്തും; അനവധി തലകൾ കൊയ്‌തെടുക്കും; വളർത്തി വലുതാക്കിയ രാജ്യത്തോട് കലി തീരാതെ ജിഹാദി ജോണിന്റെ പുതിയ വീഡിയോ

ബ്രിട്ടനിൽ നിന്നും ഇറാഖിലേക്കും സിറിയയിലേക്കും ഭീകരവാദത്തിന് പലായനം ചെയ്തവരിൽ ആദ്യത്തെ ഭീകരന്മാരിൽ കുപ്രസിദ്ധനാണ് ജിഹാദി ജോൺ. നിരവധി കൊലപാതകങ്ങൾ ചെയ്ത ജിഹാദി ജോൺ മാസങ്ങൾക്ക് മുമ്പെ വാർത്തകളിൽ സ്ഥിരസാന്നിധ്യമായിരുന്നു. ഇപ്പോഴിതാ ജനുവരിക്ക് ശേഷം ജിഹാദി ജോണിന്റെ പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. താൻ മാതൃരാജ്യമായ ബ്രിട്ടനിൽ തിരിച്ചെത്തുമെന്നും നിരവധി തലകൾ കൊയ്‌തെടുക്കുമെന്നുമാണ് ഇയാൾ ഇതിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.തന്നെ വളർത്തി വലുതാക്കിയ രാജ്യത്തോടുള്ള ജിഹാദി ജോണിന്റെ തീരാത്ത കലിയാണ് പുതിയ വീഡിയോ വെളിപ്പെടുത്തുന്നത്.

രണ്ടുമാസം മുമ്പ് തെക്ക് കിഴക്കൻ സിറിയയിൽ വച്ചാണീ വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് അനുമാനിക്കുന്നത്. ബ്രിട്ടനിൽ തിരിച്ചെത്തി അവിശ്വാസികളെ കൊല്ലുമെന്നാണ് ജിഹാദി ജോൺ ഇതിലൂടെ വെളിപ്പെടുത്തുന്നത്. മുഹമ്മദ് എംവാസി എന്ന പേര് സ്വീകരിച്ച് ജിഹാദി ആയ ശേഷം ഇയാൾ ഇതു വരെ പരസ്യമായി നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ല. സാധാരണ മുഖം മറച്ചാണ് മിക്ക വീഡിയോയിലും ഇയാൾ പ്രത്യക്ഷപ്പെടാറുള്ളതെനങ്കിലും പുതിയയിൽ ഇയാളുടെ മുഖം ദൃശ്യമാണ്. ഒരു മിനുറ്റും 17 സെക്കൻഡുമാണീ വീഡിയോ ഉള്ളത്. രണ്ടു ബ്രിട്ടീഷുകാരടക്കം ഏഴ് തടവുകാരെയാണ് ജിഹാദി ജോൺ വകവരുത്തിയിരിക്കുന്നത്.

ജനുവരി അവസാനമാണ് ജിഹാദി ജോണിന്റെ വീഡിയോ അവസാനമായി പുറത്ത് വന്നിരുന്നത്. ഐസിസ് തടവിലാക്കിയ ജപ്പാൻകാരൻ കെൻജി ഗോട്ടോയെ വധിക്കുമ്പോഴായിരുന്നു ഇത്. സൗത്ത് ഈസ്റ്റ് സിറിയയിലെ ഐസിസ് നിയന്ത്രിത പ്രദേശമായ ഡെർ എസോറിൽ വച്ച് ഒരു മൊബൈൽ ക്യാമറയിലാണീ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രസ്തുത പത്രത്തിനാണ് ഈ വീഡിയോ ലഭിച്ചിരിക്കുന്നത്. താൻ ഇനിയും തലകൾ കൊയ്യുമെന്ന് ബ്രിട്ടീഷ് ആക്‌സന്റിലുള്ള ഇംഗ്ലീഷിൽ ജിഹാദി ജോൺ വ്യക്തമായി പറയുന്നത് ഈ വിഡിയോയിലൂടെ കേൾക്കാം. ഫ്രീ സിറിയൻ ആർമിയിലെ റിബൽ ഫൈറ്റർമാർക്കാണീ വീഡിയോ രഹസ്യമായി ലഭിച്ചിരിക്കുന്നത്. ഇത് അവർ ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിലുള്ള തങ്ങളുടെ ഒരു സഹപ്രവർത്തകനായ അബു റാഷിദിന് അയച്ച് കൊടുക്കുകയായിരുന്നു.

ഡെയിലിൽ മെയിൽ ഈ വിഡിയോ യുകെയിലെ പ്രശസ്ത ഫേഷ്യൽ മാപ്പിങ് എക്‌സ്പർട്ടിനെ കാണിച്ച് ഇത് ജിഹാദി ജോൺ തന്നെയാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. കോടതിയിലെത്തുന്ന കേസുകളിൽ മുഖം തിരിച്ചറിയാൻ ഈ മുൻ പൊലീസുകാരന്റെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. ഇത് ജിഹാദി ജോൺ തന്നെയാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുന്നുണ്ട്. സിറിയൻ നഗരമായ അലിപ്പോവിലെ അബു റഷീദിന് ഈ വീഡിയോ വീഡിയോ മെസേജിങ് ആപ്പായ വൈബറിലൂടെയാണ് ലഭിച്ചത്. തുടർന്ന് ഇയാൾ അത് ബൾഗേറിയൻ കൗണ്ടർ ടെററിസ്റ്റ് പൊലീസിന് അയച്ചു കൊടുക്കുകയായിരുന്നു.

ജിഹാദി ജോണിന്റെ ഐഡന്റിറ്റി തിരിച്ചറിഞ്ഞതിന് ശേഷം അയാളുടെ യുകെയിലെ സ്‌കൂൾ കാലത്തെ നിരവധി ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇതിലൊന്ന് വെസ്റ്റ് മിൻസ്റ്റർ യുണിവേഴ്‌സിറ്റി സ്റ്റുഡന്റ് കാർഡിൽ നിന്നെടുത്തിട്ടുള്ളതാണ്. ഇതിൽ അയാൾ ഒരു ബേസ്‌ബോൾ കാപ്പും ധരിച്ചിരിക്കുന്നത് കാണാം. കഴിഞ്ഞ മാസം ഇയാൾ ലിബിയയിലേക്ക് പോയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇയാൽ സിറിയയിലെ ഉൾഗ്രാമങ്ങളിലേക്ക് പോയതായാണ് മറ്റ് ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ലോകത്തിലെ മോസ്റ്റ് വാണ്ടഡ് ആയ കുറ്റവാളികളിലൊരാളാണ് ജിഹാദി ജോൺ യുഎസിൽ ഇയാളുടെ തലയ്ക്ക് 6 മില്യൺ പൗണ്ടാണ് ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP