ഡിസൈനുകൾ ഞങ്ങൾ കഷ്ടപ്പെട്ട് ചെയ്യുന്നതാണ് അല്ലാതെ മുറ്റത്തെ മരത്തിൽ നിന്നും ഉലുത്തിയിടുന്നതല്ല; ടൈറ്റിൽ വർക്കുകൾ ചെയിപ്പിച്ച ശേഷം വർക്ക് മറ്റൊരാൾക്ക് നൽകിയ പൃഥ്വിരാജ് ചിത്രം ആദത്തിന്റെ സംവിധായകൻ ജിനു എബ്രഹാമിന് ഡിസൈനർ ജിത്തു ചന്ദ്രന്റെ മറുപടി
ഡിസൈനർ ജിനു ചന്ദ്രൻ ഫേസ്ബുക്കിലൂടെയാണ് തന്റെ ദുരനുഭവം വ്യക്തമാക്കുന്നത്. പൃഥ്വിരാജ് ചിത്രം ആദത്തിന്റെ ഡയറക്ടാറായ ജിനു എബ്രഹാം ടൈറ്റിൽ വർക്കുകൾക്കായി സമീപിച്ചെന്നും പിന്നീട് വഞ്ചിച്ചെന്നും പോസ്റ്റിൽ പറയുന്നു. നിരവധി ഡിസൈനുകളാണ് ഇതിനായി തയാറാക്കിയത്. ഇതിൽ പല ഡിസൈനുകളും കണ്ട ഡയറക്ടർ ചില മാറ്റങ്ങൾ പറയുകയും അതെല്ലാം ചെയ്തു കൊടുത്തതായും ജിത്തു പറയുന്നുണ്ട്.
പിന്നീട് പടത്തിന്റെ ഷൂട്ടിങ്ങ നീണ്ടു പോയി. പിന്നീട് ചിത്രീകരണം തുടങ്ങുന്നുവെന്നറിഞ്ഞ് വീണ്ടും വിളിച്ചപ്പോഴും വർക്ക് തുടരനാണ് നിർദ്ദേശമുണ്ടായത്. ഇത് പ്രകാരം ചെയ്ത വർക്കുകൾക്ക് പൊളിച്ചുവെന്ന മറുപടിയാണ് ഉണ്ടായത്.എന്നാൽ പിന്നീട് ഒരു വാക്കുപോലും പറയാതെ വർക്ക് മറ്റൊരാളെ ഏൽപ്പിക്കുകയായിരുന്നു. തന്റെ വർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൻ മാന്യമായി അത് പറഞ്ഞാൽ പോരെയെന്നാണ് ജിത്തു ചോദിക്കുന്നത്.
ഡയറക്ടർ ജിനു എബ്രഹാമിന്റെ ഈ നെറികേട് ഇനിയാർക്കും ഉണ്ടാകാതിരിക്കാനാണ് ഇക്കാര്യം പോസ്റ്റ് ചെയതത്. സ്ക്രിപ്റ്റ് എഴുതുന്നതും, ഡയറക്റ്റ് ചെയ്യുന്നതുമൊക്കെ പോലെ തന്നെ കഷ്ട്ടപ്പെട്ടു തന്നെയാണ് ഓരോ ഡിസൈനും തയാറാക്കുന്നത് അല്ലാതെ മുറ്റത്തെ മരത്തിൽ നിന്നും ഉലുത്തിയിടുന്നതല്ല ഡിസൈനുകളെന്നും ജിത്തു പറയുന്നുണ്ട്.
ജിനു എബ്രഹാമിന്റെ ഈ നേറികേട് ഫെഫ്കയെ അറിയിച്ചുണ്ട്. ഈ പ്രവണത നിലനിൽക്കുന്നിടത്തോളം ഈ ഗതികേട് അനുഭവിക്കേണ്ടിവരും.ഇക്കാര്യം തുറന്ന് പറയാൻ പലരും മടിക്കുകയോ പേടിക്കുകയോ ആണ്. ഞങ്ങളും വിശപ്പടക്കാൻ ആഹാരം കഴിക്കാറുണ്ട്, കറണ്ട് ബിൽ അടയ്ക്കാറണ്ട്, ഉറക്കം ത്യജിക്കാറുണ്ട്, അതിലൊക്കെ ഉപരി സിനിമയെ സ്വപ്നം കാണാറുണ്ട് ഇത് എല്ലാവരും മനസ്സിലാക്കണം. ഞങ്ങളൊക്കെ കൂലി പണിക്കാരം നിങ്ങൾ കൊ്മ്പത്തെ ആൾക്കാരും എന്ന ചിന്തയുണ്ടോയെന്നും ജിത്തു ചോദിക്കുന്നുണ്ട്. രൂക്ഷമായ ഭാഷയിൽ തന്നെയായിരുന്നു ജിനു എബ്രഹാമിനെതിരെയുള്ള വിമർശനങ്ങൾ.
ജിത്തു ചന്ദ്രന്റെ ഫെയ്സബുക്ക് പോസ്റ്റിന്റ പൂർണ്ണരൂപം:
ഏകദേശം ഒരു വർഷം മുന്നെയാണ് മിസ്ടർ ജിനു എബ്രഹാം, " ആദം " എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈൻ ചെയ്യാൻ ഏൽപ്പിച്ചത്...പ്രിത്വിരാജ് ചിത്രമായതുകൊണ്ട് തന്നെ ഒന്നും നോക്കാതെ ചാടി വീണുചെയ്തു കൊടുക്കാൻ സന്നദ്ധനായി...ടൈറ്റിൽ ഇഷ്ട്ടപ്പെട്ടാൽ പോസ്റ്റർ ഡിസൈൻ തരും എന്ന ഉറപ്പിൽ അഞ്ചിലധികം ടൈറ്റിൽ വരച്ചിരുന്നു അന്ന്, " അമേൻ " പോലെ അല്ലെങ്കിൽ, അതുപോലെ ആർട്ടിസ്ടിക്ക് ആയിട്ട്
വള്ളികളും, തൊങ്ങലുകളും, പഴവും കൊലയുമൊക്കെ വച്ച് വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പലതും ചെയ്യിപ്പിച്ചു...അന്നൊക്കെ പൂർണ്ണ സന്തോഷത്തോടെ സ്വീകരിച്ച കാര്യങ്ങൾ ആയിരുന്നു അതെല്ലാം...കാരണം
വലിയൊരു ടീം ആയിരുന്നു അണിയറയിൽ എന്നതുകൊണ്ടുണ്ടായ അതിയായ സന്തോഷം തന്നെയായിരുന്നു...നിർദ്ദേശങ്ങൾ അനുസരിച്ച് മറ്റൊരു സുഹ്രത്തിനെ കൊണ്ടുപോലും ടൈറ്റിലുകൾ വരപ്പിച്ചു...അതിനിടയിൽ ചിത്രം നീങ്ങി, ഡിലെ ഉണ്ടാകുമെന്ന്
അറിഞ്ഞു...മാസങ്ങൾക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നറിഞ്ഞപ്പോൾ പ്രസ്തുത ഡയറക്ടറോഡ് ഡിസൈൻ ടീം ആയിട്ടുണ്ടോ എന്നു ചോതിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി...പിന്നീട് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ
വീണ്ടും മൂന്നു ടൈറ്റിലുകൾ വരയ്ക്കുകയും, അദ്ദേഹം പറഞ്ഞ വിധം ഒരു ബാക്ക്ഗ്രൗണ്ടിൽ അത് സെറ്റ് ചെയ്ത് എടുക്കുകയുമുണ്ടായി...അവസാനം ചെയ്ത് അയച്ച ടൈറ്റിലിന് " പൊളിച്ചു " എന്നുള്ള മറുപടിയും തുടർന്ന് ബാക്ക്ഗ്രൗണ്ട് കൂടി അതിൽ ത്നന്നെ സെറ്റ് ചെയ്യ് എന്ന നിർദ്ദേശവും
കിട്ടിയിരുന്നു...അദ്ധേഹത്തിന്റെ നിർദ്ദേശ പ്രകാരം ഒരു ബാക്ക്ഗ്രൗണ്ടും ചെയ്ത് അയച്ച് കൊടുത്തിരുന്നു...പിന്നീടുള്ള ഓരോ ദിവസവും ഞാൻ വർക്കിനെ പറ്റി അപ്ഡേറ്റ് ചെയ്തിരുന്നെങ്കിലും ഒരു റിപ്ലേ പോലും തരാനുള്ള മര്യാദ
അദ്ദേഹം കാണിച്ചിരുന്നില്ല, സ്കോട്ട്ലാൻഡിൽ ഷൂട്ട് ഉണ്ടായിരുന്നതുകൊണ്ടാകാം എന്ന് കരുതി സമാധാനിച്ചു അപ്പോഴെല്ലാം, കൊള്ളാം പൊളിച്ചു ഇതിൽ വർക്ക് ചെയ്തോളു എന്ന് പറഞ്ഞ ഒരു വർക്ക് കൈവിട്ടു പോകുമെന്ന പ്രതീഷ് തീരെ ഇല്ലായിരുന്നു..
എല്ലാത്തിലുമുപരി ആ വർക്ക് പിന്നീട് വേണ്ടെന്നു വയ്ക്കുമ്പോളും, മറ്റൊരാളെ എല്പിക്കുംബോലും ഞങ്ങളെ അറിയിക്കുക എന്ന സാമാന്യ മര്യാദയെങ്കിലും മിസ്ടർ ജിനു
അബ്രഹാമിന് കാണിക്കാമായിരുന്നു...ഇഷ്ട്ടപ്പെട്ടില്ല എന്ന് പറഞ്ഞിരുന്നെങ്കിലും താങ്കളുടെ മര്യാദയായി തന്നെ കണക്കാക്കിയിരുന്നെനെ...ഇത് ആദ്യത്തെ
അനുഭവമല്ല, ഞങ്ങൾക്കും സുഹ്രത്തുക്കൾക്കും... ഇപ്പോൾ ഇതിവിടെ അവതരിപ്പിക്കാൻ ഉണ്ടായ കാരണം മറ്റൊന്നല്ല, ഇനി ഒരാളോടും നിങ്ങളുടെ
ഈ നെറികെട്ട ഏർപ്പാട് കാണിക്കരുത്...നിങ്ങൾ സ്ക്രിപ്റ്റ് എഴുതുന്നതും, ഡയറക്റ്റ് ചെയ്യുന്നതുമൊക്കെ പോലെ തന്നെ കഷ്ട്ടപ്പെട്ടു തന്നെയാണ് ഓരോ ഡിസൈനറും
നിങ്ങൾക്ക് പറയുന്നതൊക്കെ ചെയ്തു തരുന്നത്...അല്ലാതെ ഞങ്ങൾ മുറ്റത്തെ മരത്തിൽ നിന്നും ഉലുത്തിയിടുന്നതല്ല ഡിസൈനുകൾ...
" FML-TTChithiraBold " എന്ന ഫോണ്ടിൽ ഒരു കുഞ്ഞിനെ കുത്തിക്കയറ്റി ടൈറ്റിൽ ചെയ്താൽ മതിയായിരുന്നു എങ്കിൽ താങ്കൾ എന്തിനാണ് ഇത്രയും ഘോരം ഘോരം
ഡയലോഗുകൾ അടിച്ച്, ഇത്രയും നാൾ കഷ്ട്ടപ്പെടുത്തിയത് ഞങ്ങളെ ???
അതോ ഞങ്ങളൊക്കെ വെറും കൂലിപ്പണി എടുക്കുന്നവരും നിങ്ങളൊക്കെ കൊമ്പത്തെ ആൾക്കാരും എന്ന വൃത്തികെട്ട ചിന്തയോ ??? അങ്ങനെ ആണെങ്കിൽ തന്നെ പണി
എടുത്തതിനുള്ള കൂലി തരാൻ മര്യാദ കാണിച്ചോ നിങ്ങൾ ??? ഈ പ്രവണത മലയാള സിനിമ ഇന്ടസ്ട്രിയിൽ നില നിൽക്കുന്നിടത്തോളം
നമ്മൾ ഇതൊക്കെ വീണ്ടും അനുഭവിച്ചു കൊണ്ട്തന്നെ ഇരിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല, സിനിമാ സംഘടനയായ FEFKA യിലെ മെമ്പർ എന്ന നിലയ്ക്ക് ബന്ധപ്പെട്ട
ഭാരവാഹിയെ അറിയിക്കാനുള്ള മര്യാദ ഞാൻ കാണിച്ചിട്ടുണ്ട്...പല പോസ്റ്റർ ഡിസൈനർമാരും കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന
അല്ലെങ്കിൽ പോയിട്ടുള്ള സാഹചര്യം തന്നെയാണിത്, പലരും പറയാൻ മടിക്കുന്നതും, പേടിക്കുന്നതുമായ കാര്യങ്ങൾ തന്നെയാണ് ഇതെല്ലാം...ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്ന,
ചെയ്യിപ്പിക്കാനിരിക്കുന്ന സുഹൃത്തുക്കൾ ഒരു കാര്യം മനസ്സിലാക്കൂ...ഞങ്ങളും വിശപ്പടക്കാൻ ആഹാരം കഴിക്കാറുണ്ട്,
കരണ്ട് ബിൽ അടയ്ക്കാറണ്ട്, ഉറക്കം ത്യജിക്കാറുണ്ട്, അതിലൊക്കെ ഉപരി സിനിമയെ സ്വപ്നം കാണാറുണ്ട് ! അവസാനത്തെ പോയിൻറ് തന്നെയാണ് നിങ്ങളൊക്കെ അറിഞ്ഞോ അറിയാതെയോ മുതലെടുക്കുന്നതെന്ന് മനസ്സിലാക്കിയാൽ നന്ന്...!
ആദം എന്നാ ചിത്രത്തിന് വേണ്ടി ചെയ്ത ടൈറ്റിൽ ഡിസൈനുകൾ ആണ് ചുവടെ ചേർക്കുന്നത്, ഇതിൽ അവസാനത്തെ ഡിസൈൻ ആണ് സംവിധായകൻ ഇഷ്ട്ടമായി എന്നും അതിൽ വർക്ക് ചെയ്തോളു എന്നും പറഞ്ഞത്...
ഇതിൽ എന്റെ സുഹ്രത്ത് ശ്രീ Sanesh Mvsanesh വരച്ച ഒരു ഡിസൈനും ഉൾപ്പെടുന്നു..അളിയാ അഡ്വാൻസ് കിട്ടുമ്പോ അതിന്റെ കാശ് തരാൻ ഇരിക്കുവായിരുന്നു , എന്തൊക്കെ സംഭവിച്ചാലും അത് ഞങ്ങൾ തന്നിരിക്കും !
Stories you may Like
- ഫഹദിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ബി ഉണ്ണിക്കൃഷ്ണൻ മറുനാടനോട്
- ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്കേർപ്പെടുത്തി
- പിവിആർ ഗ്രൂപ്പിന്റെ സ്ക്രീനുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കും
- താരങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്താൻ തയ്യാറാകണം: മന്ത്രി
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്