'മാന്നാർ മത്തായിയുടെ ഉർവശി തീയറ്റേഴ്‌സ്' പൊളിച്ചു; റാംജിറാവു സ്പീക്കിങ്ങിൽ താരമായ ആലപ്പുഴയിലെ വീട് ഇനി ഓർമയിൽ മാത്രം
ആലപ്പുഴ: ഒടുവിൽ മാന്നാർ മത്തായിയുടെ ഉർവശി തീയറ്റേഴ്‌സ് പൊളിച്ചു. ഓർമയില്ലേ, റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിൽ ബാലകൃഷ്ണനും ഗോപാലകൃഷ്ണനും മത്തായിച്ചനുമെല്ലാം താമസിച്ച ഉർവശി തീയറ്റേഴ്‌സിന്റെ ബുക്കിങ് ഓഫീസ്.
സിനിമയ്ക്കു വേണ്ടി ഉപയോഗിച്ച ആലപ്പുഴ കൈതവനയിലെ വീടാണ് ഏറെ വർഷങ്ങൾക്കുശേഷം പൊളിച്ചുമാറ്റുന്നത്. മാന്നാർ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനുമൊക്കെ പരസ്പരം പോരടിക്കുകയും വേദനകൾ പങ്കുവയ്ക്കുകയും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്ത വീടാണ് പൊളിച്ചത്.
നാട്ടിലെ സിനിമാ താരങ്ങളെക്കാൾ പ്രശസ്തി ഒറ്റച്ചിത്രത്തിലൂടെ ഈ വീട് നേടിയെടുത്തിരുന്നു. പഴക്കം ചെന്ന കിണറുള്ള ഒരു വീടുതേടിയുള്ള യാത്രയാണ് സംവിധായകരായ സിദ്ദിഖ് ലാലുമാരെ കൈതവനയിലെ വീട്ടിലെത്തിച്ചത്. സൂപ്പർഹിറ്റായ ചിത്രത്തിന്റെ ഓർമ്മകൾ പേറി ഇത്രയും നാൾ ആലപ്പുഴക്കാർക്കിടയിൽ വീട് തലയുയർത്തിപ്പിടിച്ചു നിൽക്കുകയായിരുന്നു.
വീടു പൊളിക്കാൻ പണിക്കാരെത്തിയപ്പോൾ ഉള്ളിൽ നിന്നു പുറത്തുവന്ന അന്തേവാസികളിൽ പഴുതാര മുതൽ പാമ്പുവരെ ഉണ്ടായിരുന്നുവത്രെ. റാംജിറാവു സ്പീക്കിങ്ങിൽ മാന്നാർ മത്തായിയോടു ബാലകൃഷ്ണൻ പണ്ടേ ചോദിച്ചിരുന്നു ഇവിടെ പാമ്പുണ്ടോ എന്ന്. എന്തായാലും വീടു പൊളിക്കാറായപ്പോൾ ബാലകൃഷ്ണന്റെ സംശയവും ശരിയായിരിക്കുകയാണ്.
ബാലൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വീട്. വീടും സ്ഥലവും മക്കൾ വിൽക്കാൻ താരുമാനിച്ചതോടെയാണ് മാന്നാർ മത്തായിയുടെ ബുക്കിങ് ഓഫീസ് കം വീട് പൊളിച്ചടുക്കുന്നത്. ചങ്ങനാശ്ശേരിക്കാരനായ നാസറാണ് വീട് പൊളിച്ചത്.
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍