അവശേഷിച്ച തിയേറ്റർ ഉടമകൾ കൂടി ദിലീപിനൊപ്പം പോയപ്പോൾ ലിബർട്ടി ബഷീറിന് തിയേറ്ററുകൾ പൂട്ടുകയല്ലാതെ മറ്റൊരു വഴിയില്ലാതായി; തിയേറ്ററുകൾ പൂർണ്ണമായും സിനിമാക്കാരുടെ നിയന്ത്രണത്തിൽ; മലയാള സിനിമയെ പതിറ്റാണ്ടുകാലം ഭരിച്ച ലിബർട്ടി ബഷീറിന്റെ പതനം സുഹൃത്തുക്കൾ പോലും ആലോചിക്കാത്ത വിധം ദയനീയമായി
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: മലയാള സിനിമയിലെ അവസാന വാക്കായിരുന്നു 2016ൽ ലിബർട്ടി ബഷീർ. ഒരു പതിറ്റാണ്ടായി തിയേറ്ററുകളുടെ സംഘടനാ തലപ്പത്തിരുന്ന് കാര്യങ്ങളെല്ലാം ലിബർട്ടി ബഷീർ തീരുമാനിച്ചു. ആർക്കും ഒന്നും എതിരഭിപ്രയം പറയാനില്ലാത്ത അവസ്ഥ. എന്നാൽ കഴിഞ്ഞ ക്രിസ്മസ് കാലത്തെ അസമയത്തുള്ള സമര പ്രഖ്യാപനം ലിബർട്ടി ബഷീറിനെ ചതിച്ചു. സമർത്ഥമായ കരുനീക്കവുമായി ദിലീപെത്തിയപ്പോൾ തകർന്നടിഞ്ഞത് വന്മതിലായിരുന്നു. ഇന്ന് ലിബർട്ടി ബഷീർ സിനിമയിൽ ആരുമല്ല. ഇത് തുറന്നു പറയാൻ ലിബർട്ടി ബഷീറിനും മടിയില്ല. ഇതോടെ സിനിമാ മേഖലയുടെ നിയന്ത്രണം സിനിമാക്കാരുടെ കൈയിലേക്ക് എത്തുകയാണ്. സംവിധായകരും ടെക്നീഷ്യന്മാരും നടന്മാരുമാകും ഇനി ഇവിടുത്തെ രാജാക്കന്മാർ.
മലയാള സിനിമയെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ച വിനയനെ കെട്ടുകെട്ടിച്ച അതേ തന്ത്രമാണ് ലിബർട്ടി ബഷീറിനെതിരേയും നടപ്പാക്കിയത്. മാക്ടയുമായെത്തി സിനിമാ മേഖലയിൽ തൊഴിൽ സമരങ്ങളിലൂടെ വിനയൻ നിയന്ത്രണമേറ്റെടുത്തപ്പോൾ നടന്മാരുടേയും നിർമ്മാതാക്കളുടേയും പിന്തുണയോടെ ഫെഫ്കയുമായി ബി ഉണ്ണിക്കൃഷ്ണൻ സജീവമായി. ഇതോടെ മാക്ട അപ്രസക്തമായി. ലിബർട്ടി ബഷീറിന്റെ ഭീഷണിയടെ നേരിടാനെത്തിയത് ദിലീപും. സിനിമയിലെ പ്രാദേശിക വികാരവും ജാതിയും മതവുമെല്ലാം ലിബർട്ടി ബഷീറിനായി മാറ്റി വച്ച് സിനിമാക്കാർ ഒരുമിച്ചു. അങ്ങനെ ലിബർട്ടി ബഷീർ സിനിമ തന്നെ ഉപേക്ഷിക്കുകായണ്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലനിൽപ്പ് തന്നെ ഇല്ലാതവുകയാണ്. ഈ സംഘടന ഇനി മലയാള സിനിമയിൽ നിന്ന് തന്നെ അപ്രത്യക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.
ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റുമായി രൂപീകരിച്ചതാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന പുതിയ സംഘടന വന്നതാണ് ഇതിനെല്ലാം കാരണം. കേരളത്തിലെ എല്ല തിയറ്ററുടമകളും, തിയറ്ററുടമകളായ നിർമ്മാതാക്കളും ഈ സംഘടനയുടെ ഭാഗമാണ്. സിനിമാ സമരത്തിന് മുമ്പ് 350ലേറെ തിയറ്ററുകളും 150നടുത്ത് അംഗങ്ങളും ഉണ്ടായിരുന്ന സംഘടനയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. ക്രിസ്മസ് റിലീസ് അനുവദിക്കാതെ തിയറ്റർ വിഹിതം 50-50 ആയി ഉയർത്തണമെന്ന ആവശ്യത്തിൽ സമരത്തിലെത്തിയതാണ് ഫെഡറേഷനെ തളർത്തിയത്. നിലവിൽ ആരും ലിബർട്ടി ബഷീറിനൊപ്പമില്ല. പുതിയ സിനിമ വേണേൽ ദിലീപിന്റെ ക്യാമ്പിൽ ചേരണം. അത് എല്ലാവരും ചെയ്തു. ദിലീപിന്റെ സംഘടനയുമായി കരാറിലൊപ്പിടാൻ ലിബർട്ടി ബഷീറിന്റെ അഭിമാനം അനുവദിച്ചില്ല. അതുകൊണ്ട് തന്നെ സിനിമയിൽ നിന്ന് വിരമിക്കുകയാണ് ലിബർട്ടി ബഷീർ.
ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിൽ തലശ്ശേരിയിലുള്ള തീയേറ്റർ സമുച്ചയത്തിൽ അഞ്ച് സ്ക്രീനുകളാണുള്ളത്. ഇതിൽ ലിബർട്ടി പാരഡൈസിൽ ഇപ്പോൾ പ്രദർശനമില്ല. ലിറ്റിൽ പാരഡൈസിലും ലിബർട്ടി മൂവി ഹൗസിലും മിനി പാരഡൈസിലുമൊക്കെ ഒരുകാലത്ത് സി ക്ലാസ് തീയേറ്ററുകാർ പ്രദർശിപ്പിച്ചിരുന്നതരം സിനിമകളാണ്.സെമി-പോൺ വിഭാഗത്തിൽപ്പെടുത്താവുന്ന തമിഴ്, ഇംഗ്ലീഷ് സിനിമകൾ. എല്ലാം പഴയവ തന്നെ. പതിമൂന്നാംപക്കം പാർക്കാം, സീക്രട്ട് ഗേൾസ് 009, പാരെ വെള്ളയ്യ ദേവ, പൊല്ലാത്തവൾ എന്നീ സിനിമകൾ. ലിബർട്ടി സ്യൂട്ട് എന്ന സ്ക്രീനിൽ മാത്രമാണ് പുതിയ ചിത്രമുള്ളത്. ബോളിവുഡിൽ നിന്നുള്ള ഷാരൂഖ് ഖാന്റെ റയീസ്. റയീസ് വിടവാങ്ങിയാൽ ഇനി ഇവിടേയും പുതിയ സിനിമ കിട്ടില്ല. ഇങ്ങനെ എന്തിനാണ് തിയേറ്റർ നടത്തുന്നതെന്ന ചിന്തയാണ് ലിബർട്ടി ബഷീറിനുള്ളത്. അതുകൊണ്ട് തന്നെ സിനിമയിൽ നിന്ന് വിടവാങ്ങുകയാണ് ബഷീറെന്ന തലശ്ശേരിക്കാരൻ.
ക്രിസ്മസ് റിലീസ് വൈകിപ്പിച്ചതിലും, ന്യായമല്ലാത്ത ആവശ്യം ഉന്നയിച്ച് ചലച്ചിത്ര വ്യവസായത്തിന് കനത്ത നഷ്ടമുണ്ടാക്കിയതിനാലും ലിബർട്ടി ബഷീർ ഉൾപ്പെടെ ഏഴ് ഫെഡറേഷൻ ഭാരവാഹികളുടെ 25 തിയറ്ററുകൾക്ക് സിനിമ നൽകേണ്ടെന്ന് നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ലിബർട്ടി ബഷീർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ദിലീപും വിതരണക്കാരുടേയും നിർമ്മാതാക്കളുടേയും നിലപാടിനെ പിന്തുണയ്ക്കുകയാണ് സർക്കാരും ചെയ്തത്. തലശ്ശേരി കൂടാതെ മാവേലിക്കര, കഴക്കൂട്ടം, ഇടപ്പള്ളി, തൃപ്പൂണിത്തുറ, മഞ്ചേരി, ചാലക്കുടി, കാഞ്ഞാണി എന്നീ ഏഴ് സ്റ്റേഷനുകളിലെ തീയേറ്ററുകൾക്കാണ് പുതിയ സിനിമകൾ കിട്ടാത്ത അവസ്ഥയുണ്ടായത്. പ്രതിസന്ധി മൂർച്ഛിച്ചതോടെ ലിബർട്ടി ബഷീറിനെ കൈവിട്ട് മറ്റ് ആറു പേരും മറുകണ്ടം ചാടി. ഇതോടെ ലിബർട്ടി ബഷീർ എല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ടു. ഇത്തരത്തിലൊന്ന് മലയാള സിനിമയിലെ ബഷീറിന്റെ ശത്രുക്കൾ പോലും പ്രതീക്ഷിച്ചില്ല.
സമരവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പുതിയ സംഘടനയിലെ ആളുകൾ തന്നോട് പ്രതികാരം തീർക്കുകയാണെന്ന് ലിബർട്ടി ബഷീർ പറയുന്നു. റിലീസുകൾ ഇല്ലാത്ത സാഹചര്യത്തിൽ തലശേരിയിലെ തിയറ്റർ കോംപ്ലക്സ് ഇടിച്ചുതകർത്ത് ഷോപ്പിങ് കോംപ്ലക്സ് പണിയാനാണ് തീരുമാനമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. 'പുതിയ സംഘടനയിലേക്ക് ചേർന്നാൽ മാത്രമേ സിനിമാ റിലീസുകൾ നൽകൂ എന്ന നിലപാടിലാണ് പുതിയ സംഘടനയിലെ നേതാക്കൾ. എന്നാൽ അതിന് ഞാൻ വഴങ്ങില്ല. എന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കും. പുതിയ സിനിമകൾ റിലീസ് ചെയ്യാത്തതുകൊണ്ട് നഷ്ടവും സംഭവിച്ചിട്ടില്ല. ബഷീർ പറഞ്ഞു.
സമരം മൂലം ഒരു മാസത്തോളം വൈകിയ ക്രിസ്മസ് റിലീസ് സിനിമകൾ എല്ലാം തന്നെ തിയറ്ററുകളിൽ റിലീസിനെത്തി. ജോമോന്റെ സുവിശേഷങ്ങൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഫുക്രി, എസ്ര എന്നീ മലയാള ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഇതിൽ ഒരു ചിത്രം പോലും ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ റിലീസ് അനുവദിച്ചിരുന്നില്ല. 'അൻപത് ജോലിക്കാരുണ്ട്. തിയറ്റർ പൂട്ടികഴിഞ്ഞാൽ അവർ പട്ടിണിയാകും. അവരുെട ജീവിതവരുമാനം തിയറ്ററിൽ നിന്നുമാത്രമാണ് അതുകൊണ്ടാണ് രണ്ടാം കിട സിനിമകൾ തന്റെ തിയേറ്ററിൽ റിലീസ് ചെയ്യാൻ നിർബന്ധിതനായത്.'ലിബർട്ടി ബഷീർ വിശദീകരിക്കുന്നു.
ഈ മാസത്തിൽ മാത്രം നാല് തവണ പാർട്ടി സെക്രട്ടറിയെ കണ്ട് പ്രശ്നത്തിലിടപെട്ടണമെന്നാവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയേയും പലതവണ നേരിൽ കണ്ടു, ഈ ദിവസങ്ങളിലെല്ലാം വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ടു. എല്ലാം ശരിയാക്കാം വിളിച്ചു പറയാം എന്നെല്ലാം അവർ ഉറപ്പു തന്നതാണ്. ഒന്നും നടന്നില്ല, ഒരു പക്ഷേ അവർ വിളിച്ചു പറഞ്ഞിട്ടുണ്ടാവും എന്നാൽ കേൾക്കേണ്ടവർ കേട്ടു കാണില്ല. എന്റെ സ്വന്തം കാര്യത്തിന് വേണ്ടിയല്ല കേരളത്തിലെ 350-ഓളം തീയേറ്റർ ഉടമകൾക്ക് വേണ്ടിയാണ് താൻ സമരത്തിന് ഇറങ്ങിയത്. എന്നാൽ ദീലിപ് എന്ന താരം വന്നതോടെ കൂടെ നിന്നവരെല്ലാം അയാൾക്ക് പിറകേ പോയി. എന്റെ തീയേറ്ററുകൾ അടച്ചു പൂട്ടാൻ ദിലീപിനായി. എന്നാൽ എന്നെ തകർക്കാൻ ആവില്ല. ദൈവം സഹായിച്ച് തീയേറ്ററുകൾ ഇല്ലെങ്കിലും ജീവിക്കാനുള്ളത് എനിക്കുണ്ട്-ലിബർട്ടി ബഷീർ പറയുന്നു.
നേരത്തെ നിർമ്മാണരംഗത്ത് സജീവമായിരുന്ന ലിബർട്ടി ബഷീർ ഇപ്പോൾ വർഷങ്ങളായി ചിത്രങ്ങളൊന്നും നിർമ്മിക്കുന്നില്ല. തീയേറ്ററുകൾ കൂടി അടച്ചു പൂട്ടുന്നതോടെ സിനിമ മേഖലയിൽ നിന്ന് താൻ പൂർണമായും വിരമിക്കുകയാണെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. കൽപ്പറ്റ ജൈത്ര തീയേറ്ററിലും സമാനമായ പ്രതിസന്ധി നിലനിൽക്കുന്നുണ്ട് അവർ അടച്ചു പൂട്ടുമോ എന്നറിയില്ല. എന്തായാലും തനിക്ക് മുൻപിൽ മറ്റു വഴികളില്ല. ആരുടെയെങ്കിലും കാല് പിടിച്ച് തീയേറ്ററിൽ സിനിമ ഓടിക്കേണ്ട ഗതിക്കേട് എനിക്കില്ല, അതുകൊണ്ട് തീയേറ്ററുകൾ അടച്ചു പൂട്ടുന്നു നിലപാട് വ്യക്തമാക്കി കൊണ്ട് ലിബർട്ടി ബഷീർ പറഞ്ഞു.
തിയറ്ററുകളിൽ നിന്ന് ഉടമകൾക്കു ലഭിക്കുന്ന വരുമാന വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഫെഡറേഷൻ നേതൃത്വം നിർമ്മാതാക്കളും വിതരണക്കാരുമായി ഇടഞ്ഞതോടെ ആഴ്ചകളോളം മലയാള സിനിമാ ലോകം സ്തംഭിച്ചിരുന്നു. തിയറ്റർ വിഹിതം നിലവിലെ 40-60 എന്ന ശതമാനക്കണക്കിൽ നിന്ന് 50-50 ശതമാനത്തിലേക്ക് മാറ്റണമെന്നായിരുന്നു എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം. നേതൃത്വത്തിനെതിരെ എതിർപ്പുയർന്നതോടെ ഫെഡറേഷൻ പിളർന്നു. ഫെഡറേഷൻ വിട്ടുവന്നവരും സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ അംഗങ്ങളും മൾട്ടിപ്ലെക്സ് ഉടമകളുമെല്ലാം ഉൾപ്പെട്ട സംഘടനയുടെ താൽക്കാലിക ചെയർമാനായി നടൻ ദിലീപിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിരഞ്ഞെടുത്തിരുന്നു.
Stories you may Like
- 60 വർഷമായിട്ടും തിളങ്ങി നിൽക്കുന്ന ഭാർഗവീ നിലയത്തിന്റെ കഥ
- സിനിമകൾ കുറവെങ്കിലും മുഖ്യധാരയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ദിലീപ് ശക്തൻ തന്നെ
- ഹോളിവുഡ് സമരത്തിൽ കണ്ണുനട്ട് ചലച്ചിത്ര ലോകം
- ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും നിർമ്മാണ രംഗത്തേക്ക്
- നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് മന്ത്രി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്