മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് പറയുന്നത് പച്ചക്കള്ളം; 26ന് യോഗം ചേരുന്നത് തീയറ്ററുകളുടെ പ്രശ്നം ചർച്ച ചെയ്യാനല്ല; 356 തീയറ്ററുകളിൽ ഭൂരിപക്ഷവും ലിബർട്ടി ബഷീറിനെ തള്ളി: സമരം തീർന്നാലും പ്രതിസന്ധി തീരാതെ തീയറ്റർ ഉടമകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിന്റെ ഇപ്പോഴത്തെ അവസ്ഥ. മലയാള സിനിമ വ്യവസായം കോടികൾ കൊയ്യുന്ന വിധത്തിലേക്ക് മാറിയതോടെ കൂടുതൽ ലാഭം കൊയ്യാൻ വേണ്ടിയാണ് തീയറ്റർ ഉടമകൾ രംഗത്തെത്തിയത്. ഈ ലക്ഷ്യം മാത്രമായിരുന്നു അവരുടെ സമരത്തിന് പിന്നിൽ. എന്നാൽ, ജനങ്ങൾക്ക് എളുപ്പം കാര്യം മനസിലായതും രാഷ്ട്രീയക്കാർ ആരും പിന്തുണക്കാത്തതും കൂടിയായപ്പോൾ ലിബർട്ടി ബഷീറിന്റെ ലാഭക്കൊതിക്ക് അനിവാര്യമായ പതനമായി.
ദിലീപും ടീമും കയറി ഗോളടിച്ചതോടെ ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെ വളച്ചൊടിച്ചാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ സ്വന്തം സംഘടനിയിൽ ലിബർട്ടി ബഷീർ തീർത്തും ഒറ്റപ്പെട്ടവനായി മാറിയെന്നതാണ് അനന്തിരഫലം. മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നത് എന്നാണ് ബഷീർ പലയിടത്തും പറഞ്ഞത്. എന്നാൽ, വാസ്തവം അതായിരുന്നില്ല, മുഖ്യമന്ത്രിയിൽ നിന്നും യാതൊരു ഉറപ്പും ലഭിക്കാതെയാണ് ലിബർട്ടി ബഷീർ സമരം പിൻവലിച്ചത്. ഈമാസം 26ന് ചേരുന്ന യോഗത്തിൽ തീയറ്ററുകളുടെ പ്രശ്നം ചർച്ച ചെയ്യുകയുമില്ല.
ദിലീപിന്റെ നേതൃത്വത്തിൽ ബി ക്ലാസ് തിയറ്റർ ഉടമകളെയും എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയിലെ അസംതൃപ്തരെയും ഉൾപ്പെടുത്തി പുതിയ സംഘടന ഉണ്ടാക്കാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തിലാണ് സമരം പിൻവലിച്ച് തടിയൂരാൻ ലിബർട്ടി ബഷീർ തീരുമാനിച്ചത്. വെറുതേ സമരം പിൻവലിച്ചാൽ കൂടുതൽ നാണക്കേടാകുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയെ അവർ കൂട്ടുപിടിച്ചത്. തിയേറ്റർ ഉടമകൾക്കിടയിലെ പ്രധാന സംഘടനയായ ഫെഡറേഷനിൽ പിളർപ്പുണ്ടാക്കുന്നത് ബഷീറിനും അദ്ദേഹത്തിന് ഒപ്പം നിൽക്കുന്നവർക്കും ക്ഷീണമുണ്ടാക്കും.
356 തിയറ്റർ ഉടമകൾ അംഗങ്ങളായുള്ള സംഘടനയിൽ നിന്ന് നൂറോളം തിയേറ്ററുകൾ പിന്മാറിയിരുന്നു. കൂടുതൽ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുന്നതിനാണ് ഇപ്പോൾ സമരം പിൻവലിച്ച് സിനിമകൾ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതിനാലും ചർച്ചയ്ക്ക് വിളിച്ചതിനാലുമാണ് സമരം പിൻവലിക്കുന്നതെന്നാണ് ഫെഡറേഷൻ നൽകുന്ന വിശദീകരണമെങ്കിലും മുഖ്യമന്ത്രിയിൽ നിന്ന് സംഘടനയ്ക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിയെ സിനിമാ സമരം ചർച്ച ചെയ്യാനായി ചെന്നപ്പോൾ സമരം പിൻവലിച്ചിട്ട് വരു, ചർച്ച നടത്താം എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ മാദ്ധ്യമങ്ങളുടെ ഓഫീസുകളിൽ ഫോൺ വിളിച്ച് സമരം അവസാനിപ്പിക്കുകയാണെന്നും 26ന് സർക്കാരുമായി ചർച്ച നിശ്ചയിച്ചിട്ടുണ്ടെന്നുമുള്ള കാര്യം ലിബർട്ടി ബഷീർ അറിയിച്ചത്.
മൾട്ടിപ്ലെക്സ് തിയേറ്ററുകൾക്ക് നൽകുന്നത് പോലെ 50:50 അനുപാതത്തിൽ കളക്ഷൻ വിഹിതം ആവശ്യപ്പെട്ടുകൊണ്ടാണ് തിയേറ്റർ ഉടമകൾ സമരം ആരംഭിച്ചത്. എന്നാൽ, തുടക്കത്തിൽ ആവശ്യപ്പെട്ട കാര്യങ്ങളൊന്നും നേടിയെടുക്കാതെയാണ് സമരം ഇപ്പോൾ അവസാനിപ്പിക്കുന്നത്. ക്രിസ്മസ്, ന്യൂഇയർ കളക്ഷനുകൾ മുടങ്ങിയതുവഴി ഏതാണ്ട് നൂറു കോടി രൂപയോളം മലയാള സിനിമാ മേഖലയ്ക്ക് നഷ്ടമുണ്ടായി എന്നാണ് കണക്ക്. ജനുവരി 19ന് ജോമോന്റെ സുവിശേഷങ്ങൾ, 20ന് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകൾ റിലീസ് ചെയ്യുമ്പോൾ ഉത്സവ സീസണിൽ ലഭിക്കാമായിരുന്ന കളക്ഷൻ ലഭിക്കാൻ സാധ്യതയില്ല. ഇതാണ് ലിബർട്ടി ബഷീറിനോട് സിനിമാക്കാർക്ക് ദേഷ്യം വർദ്ധിക്കാൻ പ്രധാന കാരണം.
ക്രിസ്മസ് കളക്ഷൻ ആഗ്രഹിക്കുന്ന നിർമ്മാതാക്കൾ വഴങ്ങുമെന്ന് കരുതിയാണ് ലിബർട്ടി സമരം പ്രഖ്യാപനം നടത്തിയത്. നോട്ട് നിരോധനത്തിൽ ഉഴലുന്ന സർക്കാർ ഖജനാവിലേക്കുള്ള ഉൽസവകാലത്തെ നികുതി വേണ്ടെന്ന് വയ്ക്കില്ലെന്നും കരുതി. അതുകൊണ്ട് തന്നെ അമ്പത് ശതമാനം കിട്ടിയില്ലെങ്കിലും 45 എങ്കിലും കിട്ടുമെന്ന് ലിബർട്ടി ബഷീർ കരുതി. ഇവിടെയാണ് അടി തെറ്റിയത്. കിട്ടുന്നത് കിട്ടട്ടേയെന്ന ആലോചനയിൽ പ്രഖ്യാപിച്ച സമരം അക്ഷരാർത്ഥത്തിൽ ലിബർട്ടി ബഷീറിനെ ആരുമല്ലാതെയാക്കി. ഇനി ലിബർട്ടി ബഷീറിന് മലയാള സിനിമയിൽ പഴയ പ്രതാപവുമില്ല. സർക്കാരും സിനിമാ മേഖലയും ചേർന്ന് കരുത്ത് വെട്ടിയെടുത്തിരിക്കുന്നു. പത്തുകൊല്ലം മുമ്പാണ് ലിബർട്ടി ബഷീർ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തലപ്പത്ത് എത്തിയത്. അതിന് രണ്ട് കൊല്ല മുമ്പ് ചെറിയ പദവയിലൂടെ സംഘടനയിലെത്തി. പ്രസിഡന്റായതോടെ സംഘടനയെ മൊത്തത്തിൽ വിഴുങ്ങുകയായിരുന്നു ഈ തലശ്ശേരിക്കാരൻ.
ഇടത് സർക്കാർ അധികാരത്തിലെത്തിയാൽ താൻ കൂടതൽ കരുത്തനാകുമെന്നായിരുന്നു ലിബർട്ടി ബഷീറിന്റെ കണക്ക് കൂട്ടൽ. തലശ്ശേരി കേന്ദ്രീകരിച്ചായിരുന്നു ലിബർട്ടി ബഷീറിന്റെ ആസ്ഥാനം. ഇവിടെയാണ് തിയേറ്ററുകളും ഉള്ളത്. എ ക്ലാസ് തിയേറ്ററുകൾക്ക് വേണ്ടി ബി ക്ലാസ് തിയേറ്ററുകളെ തകർത്തു. വൈഡ് റിലീസിംഗിന് പാരവച്ചു തോൽപ്പിച്ചു. ഗണേശ് കുമാർ കൊണ്ടു വന്ന ആധുനിക വൽക്കരണവും അട്ടിമറിച്ചു. ഇതെല്ലാം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ചായിരുന്നു ലിബർട്ടി ബഷീർ സമർത്ഥമായി തകർത്തത്. ഇതെല്ലാം തിയേറ്റർ ഉടമകൾക്ക് കൈനഷ്ടം ഉണ്ടാക്കുന്ന തീരുമാനമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളിൽ എ ക്ലാസ് തിയേറ്ററുകൾ ലിബർട്ടി ബഷീറിനെ അനുകൂലിച്ചു. അതുകൊണ്ട് തന്നെ ഒറ്റ പ്രസ്താവനയിലൂടെ സിനിമാ മേഖലയെ നിശ്ചലമാക്കാൻ ഈ തലശ്ശേരിക്കാരന് കഴിഞ്ഞു. നാക്കിന്റെ കരുത്ത് തന്നെയായിരുന്നു പ്രധാന ആയുധം.
അതുകൊണ്ട് തന്നെ ലിബർട്ടി ബഷീർ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും വില്ലനായി. പലപ്പോഴും ലിബർട്ടി ബഷീറിന്റെ കരുത്ത് കുറയ്ക്കാനുള്ള നീക്കം പലരും നടത്തി. എന്നാൽ ഒന്നും സംഭവിച്ചില്ല. യുഡിഎഫ് ഭരണകാലത്ത് സിനിമാ മന്ത്രിയായിരുന്ന കെബി ഗണേശ് കുമാർ ചില നിയന്ത്രണങ്ങൾ കൊണ്ടു വന്നത് ലിബർട്ടി ബഷീറിനെ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ വിവാദങ്ങളിൽ കുടുങ്ങി ഗണേശ് മന്ത്രിസ്ഥാനം രാജിവച്ചതോടെ വീണ്ടും സിനിമയുടെ നിയന്ത്രണം ലിബർട്ടി ബഷീറിന്റെ കൈയിലെത്തി. വലിയ പ്രതിസന്ധികളെയാണ് സിനിമാ മേഖല കുറച്ചു കാലമായി നേരിട്ടത്. എന്നാൽ പുലിമുരുകന് എത്തിയത് പുതുപ്രതീക്ഷയായി. ഇതിന്റെ ആശ്വാസത്തിൽ ക്രിസ്മസ് റിലീസിന് മലയാള സിനിമ മുന്നോട്ട് പോയപ്പോഴായിരുന്നു ലിബർട്ടി ബഷീറിന്റെ സമര പ്രഖ്യാപനം. എന്തിനായിരുന്നു സമരമെന്ന് ആർക്കും മനസ്സിലായില്ല. ന്യായവും ഏവരും തള്ളി. ഈ സമരക്കളിയുടെ ക്ലൈമാക്സിലാണ് ദിലീപ് സ്റ്റാറായതും ലിബർട്ടി സീറോ ആയതും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍