ഗോവ ചലച്ചിത്രമേളയും സംസ്ഥാന പുരസ്‌ക്കാരവും അംഗീകരിച്ച പാർവ്വതിയെ തേടി ഒടുവിൽ ദേശീയ പുരസ്‌ക്കാരവും; ടേക്ക് ഓഫിലെ അഭിനയത്തിന് പാർവതി പ്രത്യേക ജൂറി പരാമർശം നേടിയപ്പോൾ മികച്ച സഹനടനായി ഫഹദും: സഹനടനു വേണ്ടി ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും നടത്തിയത് ഇരുവറിൽ മോഹൻലാലും പ്രകാശ് രാജും നടത്തിയ മത്സരത്തെ അനുസ്മരിപ്പിക്കും വിധം
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: മലയാള സിനിമയിലെ ഒറ്റയാനാണ് നടി പാർവ്വതി. സ്വന്തം നിലപാടിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് മുന്നിൽ അവാർഡുകൾ വാരിക്കൂട്ടിക്കൊണ്ടിരിക്കുകയാണ് താരം. ഈ പട്ടികയിലേക്കാണ് ദേശിയ ചലച്ചിത്ര പുരസ്‌ക്കാര സമർപ്പണത്തിലും പാർവ്വതിക്ക് കിട്ടിയ അംഗീകാരം കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. പ്രത്യേക ജൂറി പരാമർശം ലഭിച്ച പാർവ്വതിയുടെ പേര് അവാർഡ് പ്രഖ്യാപന വേളയിൽ ശേഖർ കപൂർ എടുത്തു പറയുകയും ചെയ്തു.
ടേക്ക് ഓഫ് എന്ന സിനിമയിലെ മികച്ച അഭിനയത്തിനാണ് പാർവതിയെ തേടി ദേശിയ ചലച്ചിത്ര പുരസ്‌ക്കാരവും എത്തിയത്. ടേക്ക് ഓഫിലെ പാർവതിയുടെ സമീറ എന്ന കഥാപാത്രത്തിന് നിരവധി അവാർഡുകളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡു പ്രഖ്യാപിച്ചപ്പോഴും മികച്ച നടി പാർവ്വതിയായിരുന്നു. കൂടാതെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും നിരവധി പേരെ പിന്നിലാക്കി മികച്ച നടിക്കുള്ള പുരസ്‌ക്കാരം പാർവ്വതി കരസ്ഥമാക്കിയത് ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള അഭിനേതാക്കളോട് പടപൊരുതിയാണ്.
മലയാള സിനിമയിലെ മാറ്റത്തിന് തുടക്കം കുറിച്ച നായികയാണ് പാർവ്വതി. മലയാളം സിനിമയിൽ കുത്തിനിറച്ചിരുന്ന സ്ത്രീവിരുദ്ധത നിറഞ്ഞ ഡയലോഗിനെ ചോദ്യം ചെയ്തതിന്റെ പേരിൽ പാർവ്വതി എന്ന നടി ക്രൂശിക്കപ്പെട്ടതിന് അതിരില്ല. കസബ എന്ന സിനിമയിലെ നായകന്റെ ഒരു ഡയലോഗിനെ വിമർശിച്ച നടിയെ സിനിമ സംവിധായകരും നടന്മാരും അടക്കം അതിശക്തമായി വിമർശിച്ചു. സോഷ്യൽ മീഡിയയിലും പാർവ്വതിക്കെതിരെ വൻ ആക്രമണം ഉണ്ടായി. എന്നിട്ടും തന്റെ നിലപാടുകളിൽ ഉറച്ച് നിന്ന് പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയാണ് പാർവതി വിമർശിച്ചവർക്കെല്ലാം മറുപടി നൽകിയത്.
മലയാള സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ മുതൽക്കൂട്ടാണ് ഫഹദ് ഫാസിൽ എന്ന നടൻ. ഫഹദിന്റെ ഈ അസാധാരണ പ്രതിഭ തന്നെയാണ് മികച്ച സഹനടനുള്ള ദേശിയ പുരസ്‌ക്കാരത്തിന് ഫഹദിനെ അർഹനാക്കിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഫഹദിനെ തേടി രാജ്യത്തെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം എത്തിയത്. പച്ചയായ മനുഷ്യ ജീവിത്തിന്റെ കഥ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വെച്ച സിനിമയാണ് തൊണ്ടി മുതലും ദൃക്സാക്ഷിയും. ഈ സിനിമയിൽ ഫഹദ് കാഴ്ചവെച്ച കള്ളന്റെ വേഷം മികവുറ്റതായിരുന്നു. അതേസമയം ഫഹദും സുരാജ് വെഞ്ഞാറമൂടും തമ്മിൽ ഈ ചിത്രത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്.
കള്ളനായി ഫഹദ് മികച്ച അഭിനയം കാഴ്‌ച്ചവെച്ചപ്പോൾ ഇരയായി സുരാജ് വെഞ്ഞാറമൂടും ഗംഭീര പ്രകടനം തന്നെ കാഴ്‌ച്ചവെച്ചു. അതുകൊണ്ട് തന്നെ ഇവരിൽ ആർക്ക് അവാർഡ് ലഭിക്കുമെന്നതും പ്രേക്ഷകർ ഉറ്റു നോക്കിയിരുന്നു. ഒരിക്കൽ നടൻ മോഹൻലാലും പ്രകാശ് രാജും തമ്മിൽ ഇത്തരത്തിൽ സഹനടനു വേണ്ടിയുള്ള ഒരു മത്സരം നടന്നിരുന്നു. മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മോഹൻലാലും പ്രകാശ് രാജും തമ്മിൽ മത്സരിച്ചത്. ഒടുവിൽ ദേശിയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പ്രകാശ് രാജിനെയാണ് മികച്ച സഹനടനായി പ്രഖ്യാപിച്ചത്. മോഹൻലാൽ അവാർഡ് പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. മികച്ച നടനായും മോഹൻലാലിനെ പരിഗണിച്ചില്ല. ആ വർഷം കളിയാട്ടം എന്ന സിനിമയിലെ അഭിനയത്തിന് സുരേഷ് ഗോപിയായിരുന്നു മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. സമാനമായ മത്സരമാണ് ഫഹദും സുരാജ് വെഞ്ഞാറമൂടും തമ്മിൽ ഉണ്ടായത്. എന്നാൽ അവസാന നിമിഷം സുരാജിന പിന്തള്ളി ഫഹദ് അവാർഡ് കരസ്ഥമാക്കുകയായിരുന്നു.
ടേക്ക് ഓഫിലൂടെ മികച്ച ജൂറീ പരാമർശം നേടിയ പാർവതിയുടെ അവാർഡ് നേട്ടം എടുത്ത് പറയേണ്ടതാണ്. പാർവ്വതിയെ വെല്ലുവിളിച്ച നിരവധി പേർക്കുള്ള ചുട്ടമറുപടിയാണ് പാർവതിയുടെ അവാർഡ് നേട്ടം. മമ്മൂട്ടിക്കും മോഹൻലാലിനും നേടാൻ സാധിക്കാത്ത ഒരു അപൂർവ അവാർഡ് കൂടി നേടിയ വ്യക്തിയാണ് അവർ. ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്‌ക്കാരം. എന്നാൽ, സ്ത്രീശബ്ദങ്ങൾ ഉയരാൻ അനുവദിക്കരുത് എന്ന പുരുഷ മേധാവിത്വം പുലർത്തുന്ന മലയാളം സിനിമാക്കാർക്ക് പാർവതിയുടെ നേട്ടവും അവരുടെ നിലപാടുകളും ദഹിച്ച മട്ടില്ല. ഇതിനിടെ മമ്മൂട്ടിയുടെ കസബയിൽ കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ആരാധകർ നിരന്തരം ആക്രമണം തൊടുക്കുകയാണ് അവർക്കെതിരെ.
എന്നാൽ, ഈ ആക്രമണങ്ങളിലും കുലുങ്ങാതെ അതിന് ചുട്ട മറുപടി നൽകാൻ പാർവതിക്ക് സാധിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ജൂഡ് ആന്റണിയുടെ പരിഹാസം നിരഞ്ഞ പോസ്റ്റിനോട് ഒഎംകെവി കാണിച്ച് ചുട്ട മറുപടിയും നൽകി അവർ. തന്റെ നിലപാടുകൾ ഉറക്കെ പറയാൻ ധൈര്യം കാണിച്ച പാർവതിക്ക് പിന്തുണയുമായി പലരും രംഗത്തുണ്ട്. മന്ത്രി തോമസ് ഐസക്ക് പോലും അവരുടെ നിലപാടുകളെ അനുകൂലിച്ച് രംഗത്തുണ്ട്.
മെഗാതാരത്തെ നോവിച്ചൽ സിനിമയിൽ നിലനിൽക്കാൻ സാധിക്കുമോ എന്നു ചോദിക്കുന്നവർക്ക് കൃത്യമായ മറുപടിയും അവർക്കുണ്ട്. നടിയെന്ന നിലയിൽ മാറ്റുതെളിയിച്ച പ്രകടനം തന്നെയാണ് പാർവതിയുടേത്. അങ്ങനെയുള്ള പ്രയാണം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. സഹ നടിയായി തുടങ്ങി അഭിനയ മികവു കൊണ്ടാണ് അവർ തന്റേതായ സ്ഥാനം മലയാള സിനിമയിൽ നേടിയെടുത്തത്. ആ പ്രയാണത്തിന്റെ കഥ ഇങ്ങനെയാണ്:
'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലെ സഹതാരമായി അഭിനയ രംഗത്ത്
കോഴിക്കോട് സ്വദേശിനിയായ പാർവതി 2006ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. കാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ഗായത്രി എന്ന കഥാപാത്രമായിട്ടാണ് പാർവതിയുടെ അരങ്ങേറ്റം. നോട്ട്ബുക്കിലെ പൂജ എന്ന വ്യത്യസ്ത കഥാപാത്രമായെത്തിയാണ് പാർവതി മേനോൻ പിന്നെ പ്രേക്ഷകരിൽ അറിയപ്പെട്ടത്. ആദ്യ ചിത്രത്തിൽ നായികാ വേഷം അവർക്കായിരുന്നില്ല. പിന്നീട് പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു പാർവതിക്ക്. നായികാ തുല്യമായ വേഷത്തിൽ അവർ ശരിക്കും തിളങ്ങുകയും ചെയ്തു.
പിന്നീട് പുറത്തിറങ്ങിയ വിനോദയാത്ര, ഫ്ലാഷ് എന്നീ ചിത്രങ്ങളിലും വലിയ പ്രാധാന്യം പാർവതിക്ക് ലഭിച്ചില്ല. പിന്നീട് കുറച്ചു കാലത്തേക്ക് അവരെ കണ്ടുമില്ല. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മലയാളത്തിൽ സിറ്റി ഓഫ് ഗോഡിലൂടെ നടി തിരിച്ചുവരവ് നടത്തിയത്. ഈ സിനമയിലെ വേഷവും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനിടെ അന്യഭാഷയിലേക്ക് ചുവടുവെച്ചു അവർ അവിടെ ശക്തമായ വേഷങ്ങൾ ചെയ്തു അവർ. മാരിയാൻ , ചെന്നൈയിൽ ഒരു നാൾ , ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും പാർവ്വതി തിളങ്ങി. ഇതോടെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിയായി അവർ മാറി.
അതിനുശേഷം 2014ൽ ആണ് പാർവതിയെ ബാംഗ്ലൂർ ഡെയ്‌സിലേക്ക് വിളിക്കുന്നത്. പരാജയങ്ങൾക്കിടയിൽ മലയാളത്തിൽ ബാംഗ്ലൂർ ഡെയ്‌സാണ് പാർവതിയെ തുണച്ചത്. ശക്തമായ അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്. അങ്ങനെ സെറ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. തന്റെ ഉള്ളിലെ മികച്ച അഭിനേത്രിയെ കണ്ടെത്തിയ ചിത്രം കൂടിയായിരുന്നു അത്. ഇതിന് ശേഷം മലയാളം സിനിമയിൽ കൂടുതൽ സെലക്ടീവായി അവർ.
കരിയർ ബെസ്റ്റായി മൊയ്തീന്റെ കാഞ്ചനമാല
മലയാള സിനിമയിൽ നായികാപ്രാധാന്യമുള്ള വേഷമായിരുന്നു എന്നു നിന്റെ മൊയ്തീൻ എന്ന സിനിമ. ഈ സിനിമ പാർവതിയുടെ സിനിമാ ജീവിതം തന്നെ മാറ്റിമറിച്ചു. ജീവിച്ചിരിക്കുന്ന കാഞ്ചനമാലയുടെ വേഷത്തെ ഗംഭീരമായി തന്നെ കോഴിക്കോട്ടുകാരിയായ ഈ നടി ചെയ്തു. കാഞ്ചന മാലയാകാൻ മാനസികമായ തയ്യാറെടുപ്പുകളും പാർവ്വതി നടത്തി. ഇതോടെ എല്ലാവരുടെയും പ്രിയപ്പെട്ട നടിയായി എന്നു പറയാം. ഭാഗ്യം പാർവതിയുടെ കൂടെയായി.
തമിഴകത്തിൽ മാരിയാനിലെ മികച്ച അഭിനയത്തിന് ഒട്ടേറെ അവാർഡുകൾ താരത്തെ തേടിയെത്തിയിരുന്നു. പാർവ്വതിയുടേതായി വന്ന ചാർലി എന്ന സിനിമയും വളരെ ഹിറ്റായി മാറി. ദുൽഖർ നായകനായി ചിത്രം ബോക്‌സോഫീസിലും തരംഗമായതോടെ ബോളിവുഡിൽ നിന്നും വിളിയെത്തി. ഇതിനിടെയാണ് ടോക്ക് ഓഫ് എന്ന ചിത്രത്തിന്റെ ആത്മാവായി തന്നെ നടിയെത്തിയത്. ഈ ചിത്രത്തിലൂടെ രാജ്യന്തര പ്രശ്തി തന്നെ തേടിയെുത്തും.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് പാർവതിയെ മികച്ച നടിയാക്കിയത്. പത്തുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് ആദ്യമായാണ് ഒരു നടി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ചിത്രത്തിൽ സമീറയെന്ന ഇന്ത്യൻ നേഴ്‌സായി വേഷമിട്ട പാർവതി ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ജൂറി വിലയിരുത്തി. അത് വലിയൊരു അഗീകാരമായും മാറി
പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലെത്തിയ പാർവതി, അന്തരിച്ച സംവിധായകൻ രാജേഷ്പിള്ളയുടെ ഓർമ്മകളിൽ വിതുമ്പിയതും മാധ്യമ ശ്രദ്ദ നേടി. രാജേഷ്പിള്ളയെന്ന സംവിധായകന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതെന്നും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു. മേളയിൽ മലയാളത്തിൽ നിന്ന് ഇടംപിടിച്ച ഏക കഥാചിത്രവും ഇതുതന്നെയായിരുന്നു. മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പടെ മൂന്ന് വിഭാഗത്തിലാണ് ടേക്ക് ഓഫ് മാറ്റുരച്ചു വിജയിച്ചത്.
പേരിലെ മോനോൻ ഉപേക്ഷിച്ചു, പാർവതി എന്നു മാത്രം വിളിക്കൂവെന്നു പറഞ്ഞ സാമൂഹ്യ ജീവി
സിനിമയിൽ എത്തിയപ്പോൾ പേരിനൊപ്പം പാർവതി മേനോൻ എന്നും നായിക കൂട്ടിച്ചേർന്നിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ അടക്കം ജാതിവാൽ ഉപേക്ഷിക്കാൻ ആഹ്വാനങ്ങൾ ഉണ്ടായതോടെ ജാതിപ്പേരിൽ അറിയപ്പെടാൻ താൽപര്യമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു അവർ. തന്റെ പേരിനോടു കൂടെ മേനോൻ ചേർത്ത് ഇനിയും വിളിക്കരുത്. പാർവതി എന്നു മാത്രം വിളിക്കപ്പെടാനാണ് തനിക്ക് ആഗ്രഹം. കഴിഞ്ഞ പത്തുവർഷമായി തെറ്റായ പേരിലാണ് താൻ അറിയപ്പെട്ടത്. പാർവതി എന്നാണ് തന്റെ പേര്. എന്നാൽ പലരും പാർവതി മേനോൻ എന്നാണ് വിളിക്കുന്നത്. ജാതിപ്പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും പാർവതി പറഞ്ഞു.
ബോളിവുഡിലും കൈവെച്ചു
വ്യത്യസ്ത വേഷങ്ങൾ തെരഞ്ഞെടുക്കാനാണ് പാർവ്വതിക്ക് താൽപര്യം. അതുകൊണ്ട് തന്നെ തുടർച്ചയായി സിനിമകൾ ചെയ്യുന്നതിനും അവർക്ക് താൽപ്പര്യമില്ല. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞാൽ ഇടവേള അനിവാര്യമാണെന്നാണ് താരത്തിന്റെ പോളിസി. ഇത് അഭിനയത്തിന് ഉപകാരം ചെയ്യുമെന്നും അവർ പറയുന്നു. സെലക്ഷനിലെ മികവ് തന്നെയാണ് അവരുടെ സിനിമകളിലെ മികച്ച പ്രകടനത്തിന് ആധാരവും. ർഫാൻ ഖാൻ നായകനായി എത്തിയ ഖ്വരീബ് ഖ്വരീബ് സിങ്കിൾ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലും പാർവതി കൈവെച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
പലപ്പോഴും പലരും തന്നെ അഹങ്കാരിയായി കണ്ടു തുടങ്ങിയത് അഭിനയിക്കുന്ന സിനിമയുടെ സ്‌ക്രിപ്ട് കാണണമെന്ന് പറഞ്ഞപ്പോഴാണെന്നും അവർ തുറന്നു പറയാൻ മടിച്ചില്ല പാർവത്. സോഷ്യൽ മീഡിയയിലെ മീ ടൂ കാമ്പയിനുകളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു പാർവതി. കാലഘട്ടമാണ് തന്റെ തന്റേടിയാക്കിയതും വായാടിയാക്കിയതുമെന്നാണ് പാർവതി തുറന്നു പറഞ്ഞത്. സ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ വായാടിയൊന്നുമായിരുന്നില്ല. എന്നാൽ കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഒരായിരം ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് പാർവതി പറഞ്ഞു. ഒരുകാലത്ത് മലയാളത്തിൽ നിന്ന് എനിക്ക് നിരവധി സിനിമകൾ ലഭിച്ചിരുന്നു. സ്‌ക്രിപ്റ്റ് വായിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ അവർ അഹങ്കാരിയായി കണ്ടു. കലയെ സ്‌നേഹിക്കുന്നവരെ ആർക്കും തടയാനാകില്ല. കലയേയും. നിങ്ങൾക്ക് ഒരാളോട് എത്രകാലം വഴക്കടിക്കാൻ സാധിക്കും പാർവതി ചോദിച്ചു.
വിമൻ ഇൻ കളക്ടീവിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പാർവതി സംസാരിച്ചു. പീഡനത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവരുണ്ടെങ്കിൽ അവരെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അഭിനന്ദിക്കുന്നു. ഭൂരിപക്ഷം ആളുകളും ഈ അനുഭവത്തിലൂടെ കടന്നുപോയവരായിരിക്കും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പിന്തുണയ്ക്കുന്ന ഒരു സംസ്‌കാരം നമ്മൾ ഇതുവരെ വളർത്തി എടുത്തിട്ടില്ല. അതിജീവിച്ചവർ എല്ലായ്‌പ്പോഴും ഒറ്റപ്പെടും. പീഡിപ്പിച്ചയാളുടെ പേര് പറയാൻ പലരും എന്നെ നിർബന്ധിച്ചിട്ടുണ്ട്. അത് പുറത്തു പറഞ്ഞാൽ ഞാൻ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവർ കർട്ടന് പിന്നിൽ ഒളിക്കും. എന്റെ കൈയിൽ തെളിവില്ല. അതുകൊണ്ട് എല്ലാവരും മുന്നോട്ട് വന്ന് പറയണം. എങ്കിൽ മാത്രമേ ഇത്തരക്കാരുടെ ശല്യം അവസാനിക്കൂ എന്നായിരുന്നു പാർവതിയുടെ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍