സായിപ്പന്മാരുടെ നാട്ടിലെ പുലിമുരുകൻ മാജിക്ക് തുടരുന്നു: മൂന്ന് ദിവസത്തെ കലക്ഷൻ ഒരു കോടിയോളം രൂപയുടെ; രണ്ടാം വാരത്തിലും 71 തീയറ്ററുകളിൽ ഓടുന്നു; 17ന് ലോകത്തെ ഏറ്റവും വലിയ തീയറ്റുകളിൽ ഒന്നിൽ പ്രത്യേക പ്രദർശനം!
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മലയാള സിനിമക്ക് പുത്തൻ ആവേശം പകർന്നാണ് മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിന്റെ പുതിയ സിനിമ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മലയാളം ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി കോടികൾ വാരുന്ന ചിത്രം യുകെയിലെ മലയാളം സിനിമാ ചരിത്രവും തിരുത്തു കുറിച്ചുകയാണ്. ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ കൂടി ലക്ഷ്യം വച്ച് മുംബൈയിലും മറ്റു ഉത്തരേന്ത്യൻ നഗരങ്ങളിലും റിലീസ് ചെയ്ത പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ മലയാള ചിത്രം വെറും 3 ദിവസത്തെ പ്രദർശനം കൊണ്ട് ഏകദേശം ഒരു കോടിയോളം രൂപയ്ക്കടുത്ത് കലക്ട് ചെയ്ത് മികച്ച വാണിജ്യവിജമായിട്ടുണ്ട്. അടുത്ത കാലത്തൊന്നും തകർക്കാൻ സാധിക്കാത്ത റെക്കോർഡാണ് ഇത്. ദിവസവും സകല മലയാളികളെയും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഇതോടെ അടുത്ത ആഴ്ച മുതൽ ലാഭത്തിന്റെ വേട്ട തുടങ്ങും എന്നുറപ്പായി കഴിഞ്ഞു.
പുലി വേട്ടയെക്കാൾ റിസ്ക് എടുത്തു വൻ തുകയുടെ വിതരണാവകാശവും 141 തിയറ്ററുകൾക്കായുള്ള മുൻകൂർ വാടകയായി ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും നെഞ്ചിൽ ഏറി ഏതാനും ദിവസമായി തീ തിന്നുന്ന യുകെ വിതരണക്കാരായ പിജെ എന്റർടൈന്‍മെന്റ് ഉടമ പ്രജീഷ് കുമാറും പുലിമുരുകന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും യുകെയിലെ പണംവാരലിന്റെ വിവരം മറുനാടനെ അറിയിച്ചു. ഇക്കഴിഞ്ഞ ആഴ്ചയിൽ വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലായി നടത്തിയ പ്രദർശനങ്ങളിൽ നിന്നും പുലിമുരുകൻ നേടി എടുത്തിരിക്കുന്നത് 90162 പൗണ്ടാണ്.
ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ യുകെയിലും അയർലണ്ടിലുമായി 71 തീയേറ്ററുകളിലാണ് പ്രദർശനം തുടരുന്നത്. ഇപ്പോൾ പ്രദർശനം നടക്കുന്ന 141 തീയേറ്ററുകളിൽ 90 ശതമാനത്തോളവും ഹൗസ് ഫുളാണ്. യുകെയിൽ ജനുവരിയിൽ പ്രദർശനത്തിനെത്തിയ ടു കൺട്രിസീന്റെ റെക്കോർഡിനെ മറികടന്നാണ് പുലിമുരുകൻ കുതിച്ചു പായുന്നത്. വെസ്റ്റ് ഫീൽഡ് സ്ട്രാറ്റ്ഫോഡ് സിറ്റിയിൽ 17ന് വൈകിട്ട് ഏഴുമണിക്ക് 4കെ പ്രൊജക്ടർ സൗകര്യത്തോടെ സ്പെഷ്യൽ ഷോയും ഒരുങ്ങുന്നുണ്ട്.
ചിത്രത്തിന്റെ ആസ്വാദന നിലവാരം ഉറപ്പിക്കാനായി 4കെ പ്രൊജക്ടറിൽ കവൻട്രിയിലും മാഞ്ചസ്റ്ററിലും അതോടൊപ്പം ഈസ്റ്റ്ഹാമിലും ബർമിങ്ഹാമിലും നടത്തിയ അഡ്വാൻസ് സ്ക്രീൻ പ്രദർശനം കൂടി കണക്കിലെടുത്താൽ ഇതിനകം പുലിമുരുകൻ യുകെയിൽ നിന്നും ഒരു ലക്ഷം പൗണ്ട് സ്വന്തമാക്കിയിരിക്കാൻ സാധ്യത ഏറെയാണ്. കേരളത്തിൽ മനോരമ ചിത്രത്തിന്റെ ഔദ്യോഗിക പ്രചാരകരായതു പോലെ യുകെയിൽ ചിത്രത്തിന്റെ വിതരണക്കാർ ബ്രിട്ടീഷ് മലയാളിയെ ആശ്രയിക്കുന്നതിനാൽ കളക്ഷൻ റെക്കോർഡ് സംബന്ധിച്ച വിശദംശങ്ങളും ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മുന്നിലേക്ക് തന്നെയാണ് ആദ്യം എത്തുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ ഔദ്യോഗിക ചാർട്ടിങ്ങിലും ചിത്രം മുൻനിരയിലേക്ക് കുതിക്കുകയാണ്.
സ്വകാര്യ തീയേറ്ററുകളിലെ കണക്കു ഉൾപ്പെടുത്താതെ പുറത്തു വരുന്ന ഈ കണക്കിൽ ആദ്യ ആഴ്ചയിലെ പ്രകടനത്തിൽ പുലിമുരുകന്റെ നേട്ടം 92,000 പൗണ്ട് ആണ്. 98 തീയേറ്ററിൽ നിന്നാണ് ഈ തുക ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയിലും വിദേശത്തും തകർപ്പൻ പ്രകടനം നടത്തി കോടികൾ വാരിക്കൂട്ടുന്ന ഹിന്ദി ചിത്രം എയ് ദിൽ ഹായ് മുഷ്കിൽ മാത്രമാണ് ഇപ്പോൾ യുകെയിൽ പുലിമുരുകന് മുന്നിൽ ഉള്ളത്. വിദേശ വിപണിയിൽ അമേരിക്കൻ മലയാളികളെ കടത്തി വെട്ടിയ വിജയവും യുകെ മലയാളികൾക്കാണ്. മൂന്നാഴ്ച കൊണ്ട് ഏകദേശം ഒന്നര കോടി രൂപയാണ് പുലിമുരുകൻ അമേരിക്കയിൽ നേടിയിരിക്കുന്നത്. ഈ തുക മിക്കവാറും രണ്ടാമത്തെ ആഴ്ചയിൽ തന്നെ യുകെ യിൽ മറികടക്കാൻ സാധ്യത ഏറെയാണ്.
അതേ സമയം പുലിമുരുകൻ യുകെയിൽ സൃഷ്ടിക്കുന്ന വിപണി വിജയം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും ആവേശത്തിലാക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് യുകെ വിശേഷം അറിയാൻ ദിവസവും ബന്ധപ്പെടുന്നത് തന്നെ ഇതിന്റെ തെളിവ്. ചിത്രം ബോക്സ് ഓഫീസിൽ നൂറു കോടി തികച്ച സന്തോഷം മോഹൻലാൽ തന്നെ തന്റെ ഫേസ്ബുക്കിൽ കുറിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും യുകെ വിപണിയിലും മികച്ച വിജയം തുടരുകയാണ്.
ഇപ്പോൾ അതിർത്തി സംഘർഷം ചിത്രീകരിക്കുന്ന 1971 ബീയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിന് വേണ്ടി ജയ്പൂരിലെ നിന്നുമാണ് അദ്ദേഹം ആരാധകരെ ആവേശത്തിലാക്കി സോഷ്യൽ മീഡിയയിൽ നിറയുന്നത്. സംവിധായകൻ മേജർ രവിയാണ് പട്ടാള കഥയ്ക്ക് മോഹൻലാലിനെ ഒരുക്കിയെടുക്കുന്നത്. അതിനിടെ ആഴ്ച ഒടുവിൽ മാത്രമല്ല, പുലിമുരുകൻ എന്നിട്ടാലും കാണാൻ തയ്യാറാണ് എന്ന് വ്യക്തമാക്കി ഇന്നലെ ഷോ നടന്ന പല സ്ഥലങ്ങളിലും വൻതിരക്ക് അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച നടന്ന പ്രദർശനങ്ങളിൽ ബേസിൻസ്റ്റോക്ക്, ബിർക്കിൻഹെഡ്, കേംബ്രിഡ്ജ്, ക്രോളി, ക്രോയിഡോൺ, ഓക്സ്ഫോർഡ്, പൂൾ, സ്റ്റീവനേജ് എന്നിവിടങ്ങളിൽ ചിത്രം തുടങ്ങുന്നതിനു മണിക്കൂറുകൾക്കു മുൻപ് ടിക്കറ്റുകൾ മുഴുവൻ വിറ്റു പോയതായും വിതരണക്കാർ അറിയിച്ചു. ഈ ട്രെന്റ് വരും ദിവസങ്ങളിലും തുടരും എന്ന് വ്യക്തമാണ്.
കൊടും തണുപ്പിനെ അവഗണിച്ചും പ്രേക്ഷകർ കൈക്കുഞ്ഞുങ്ങൾ അടക്കം തീയേറ്ററിൽ എത്തുന്ന കാഴ്ച അവിശ്വസനീയമായി മാറുകയാണ്. ജീവിതത്തിൽ ആദ്യമായി മുൻ നിരയിൽ പോയിരുന്നു ചിത്രം കണ്ട വിശേഷവും കാണികൾ പങ്കിടുന്നുണ്ട്. ഇതിനാൽ മുൻകൂർ ടിക്കറ്റു ബുക്ക് ചെയ്തു ആസ്വദിച്ചു കാണാൻ വീണ്ടും തയ്യാറെടുക്കുകയാണ് പല പ്രേക്ഷകരും. ഇത്തരം അനുഭവങ്ങൾ മലയാള സിനിമയിൽ അപൂർവമാണ്. സാധാരണ മലയാള ചിത്രങ്ങൾ ഭാഷ മനസിലാക്കാത്ത സാഹചര്യത്തിൽ കാണാൻ ഇഷ്ടപ്പെടാത്ത കുട്ടികൾ വനവും വേട്ടക്കാരനും പുലിയും ഒക്കെ നിറയുന്ന പുലിമുരുകൻ ടാർസൺ ചിത്രം കാണുന്ന ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് തിയറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പല വീടുകളിലും കുട്ടികൾ യൂട്യൂബിലും മറ്റും പുലിമുരുകന്റെ തീം സോങ് സേർച്ച് ചെയ്തു പാടാൻ തുടങ്ങിയിരിക്കുന്നതും ചിത്രം സൃഷ്ടിച്ച സ്വാധീനത്തിന്റെ തെളിവായി മാറുന്നു. യുകെയിലെ മലയാളി കുട്ടികളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ചിത്രവും മുൻപ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാകുകയാണ്. വൻ വിജയങ്ങളുടെ പട്ടികയിൽ പേരുള്ള എന്ന് നിന്റെ മൊയ്തീൻ, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഒപ്പം, ചാർളി, വെള്ളിമൂങ്ങ, ആക്ഷൻ ഹീറോ ബിജു എന്നിവയൊക്കെ കുടുംബ പ്രേക്ഷകരുടെ ചിത്രങ്ങൾ ആയിരുന്നപ്പോൾ പുലിമുരുകൻ ഏതു പ്രായക്കാരെയും ആസ്വദിപ്പിക്കുന്നു എന്നത് തന്നെയാണ് വമ്പൻ വിജയത്തിനുള്ള അടിത്തറയും.
ഗൾഫിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെയും അണിയറപ്രവർത്തകരുടെയും കരുതലോടെയുള്ള ഇടപെടലിലൂടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പുലിമുരുകൻ വേട്ട തുടരുകയാണ്. മലയാളക്കര കീഴടക്കി മൂന്നാഴ്ചകൾക്ക് ശേഷമാണ് ചിത്രം വിദേശത്ത് റിലീസ് ചെയ്തത്. മലയാളികൾ ഉള്ള നാടുകളിലൊക്കെ ചിത്രത്തിന് വൻ വരവേൽപ്പ് ലഭിച്ചതോടെയാണ് നൂറു കോടി എന്ന സ്വപ്നം ഇത്ര വേഗത്തിൽ സ്വന്തമാക്കിയത്. ക്രിസ്മസ് റിലീസുകൾ വരെ ചിത്രം തീയറ്ററിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇനി മലയാളികൾ കാത്തിരിക്കുന്നത് ചിത്രം 150 കോടി കളക്ഷൻ നേടുമോ എന്നറിയാനാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍