ആദ്യ ഷോ അഞ്ച് മാസം മുമ്പേ ഹൗസ് ഫുൾ ആയതിന്റെ റിക്കോർഡ് ആലപ്പുഴയിലെ പങ്കജ് തീയേറ്ററിന്; സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിവച്ചതിന് ഇരിട്ടിയിലെ തിയേറ്റർ തകർത്ത് ആരാധകർ; പുലിമുരുകൻ മലയാളത്തിലെ ആദ്യ 100 കോടി കളക്ഷൻ സിനിമയാകുമെന്ന് റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മോഹൻലാൽ ആശ്വാസത്തിലാണ്. മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള സിനിമയെ പടം വാരി ചിത്രമാക്കാൻ ലാലിന്റെ മികവിലൂടെ കഴിഞ്ഞിരിക്കുന്നു. തന്റെ കാലം കഴിഞ്ഞില്ലെന്ന് തകർപ്പൻ പ്രകടനത്തിലൂടെ ആരാധകർക്ക് സന്ദേശം നൽകുകയാണ് ലാൽ. പ്രിയദർശനുമായുള്ള ഒപ്പം തിയേറ്ററുകളിൽ നേടി കളക്ഷൻ റിക്കോർഡുകളെല്ലാം വൈശാഖൻ സിനിമയായ പുലിമുരകനിലൂടെ ലാൽ തകർക്കുമെന്ന് ഉറപ്പ്. വീട്ടമ്മമാർകൂടി സഹായിച്ചാൽ പുലിമുരുകൻ മലയാളത്തിലെ ആദ്യ 100 കോടി ക്ളബ്ബ് ചിത്രം. ആദ്യ മൂന്നാഴ്ചയിലെ കലക്ഷനിൽത്തന്നെ മലയാള സിനിമയിലെ നിലവിലുള്ള റെക്കോർഡുകൾ മുരുകൻ പുലിയോടൊപ്പം മറി കടക്കുമെന്നാണ് സൂചന.
ആദ്യ ഷോ അഞ്ചുമാസം മുമ്പേ ഹൗസ് ഫുള്ളായെന്ന അപൂർവ റെക്കോഡ് പുലിമുരുകന് നേടിക്കഴിഞ്ഞു. ആലപ്പുഴ പങ്കജ് തിയറ്ററിലെ പുലിമുരുകന്റെ ആദ്യഷോയുടെ ടിക്കറ്റുകളാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാകുംമുമ്പേ മുഴുവനായും റിസർവ് ചെയ്യപ്പെട്ടത്. ആരാധകർക്കായി ഇന്നലെ അതിരാവിലെയാണ് പ്രത്യേക പ്രദർശനം നടന്നത്. പുലിവേഷ ധാരികളുടെ ആട്ടവും ലാലിന്റെ കൂറ്റൻ കട്ടൗട്ടറിൽ പാലഭിഷേകവും മയിൽവാഹനമെന്ന് പേരിട്ട ലോറിയുമെല്ലാം ആരാധകരുടെ ആവേശം ഇരട്ടിയാക്കി. അതിനിടെ പുലിമുരുകൻ സിനിമയുടെ റിലീസ് ദിവസം ഇരിട്ടി കൽപന തിയറ്റർ ഓഫീസ് ആരാധകർ അടിച്ചുതകർത്തു. ഇന്നലെ 1.30ന്റെ പ്രദർശനം സാങ്കേതികത്തകരാർമൂലം അഞ്ചുമിനിട്ട് നിർത്തിവച്ചതിൽ പ്രതിഷേധിച്ചാണിത്. വിവരമറിഞ്ഞെത്തിയ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. അവേശമൂത്തപ്പോഴായിരുന്നു കയ്യാങ്കളി.
ആദ്യ മൂന്നോ നാലോ ദിവസം 331 തിയറ്ററുകളിലാണ് പുലിമുരുകൻ പ്രദർശിപ്പിക്കുന്നത്. ഇതിൽ 250 തിയറ്ററുകളെങ്കിലും രണ്ടാം ആഴ്ചവരെ തുടരും. 200 തിയറ്റർവരെ മൂന്നാം ആഴ്ചയും തുടരാം. സാധാരണ ഒരു സിനിമ കളിക്കുന്നതിന്റെ ഇരട്ടി തിയറ്ററാണിത്. സിനിമയക്ക് നല്ല അഭിപ്രായമുള്ളതിനാൽ കളക്ഷനിൽ കുറവ് വരില്ല. മലയാളത്തിൽ മമ്മൂട്ടിയുടെ കസബ ആദ്യ ദിവസം ഇതേ തന്ത്രത്തിലൂടെ കോടികൾ വാരിക്കൂട്ടിയിരുന്നു. എന്നാൽ സിനിമയെ സ്ത്രീ പ്രേക്ഷകർ ഏറ്റെടുത്തില്ല. അതുകൊണ്ട് തന്നെ ഫാൻസുകാരുടെ തള്ളിക്കയറ്റം കഴിഞ്ഞതോടെ സിനിമ തിയേറ്റർ വിട്ടു. എന്നാൽ പുലിമുരുകനെ തേടി സ്ത്രീകൾ എത്തുമെന്നാണ് വിലയിരുത്തൽ. രജനികാന്തിന്റെ കപാലിക്ക് പോലും ഉണ്ടാക്കാനാവാത്ത ഓളം പുലിമുരുകൻ ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ
മോഹൻലാലിന്റെ ദൃശ്യം ചെയ്തതു 80 കോടിയോളം രൂപയുടെ ബിസിനസ്സാണ്. എന്നു നിന്റെ മൊയ്തീൻ 70 കോടിയോളം രൂപയുടെ ബിസിനസ്സും ചെയ്തു കാണും. ഇതിനു രണ്ടിനും പുറകിലുണ്ടായിരുന്നത് സ്ത്രീകളുടെ ശക്തിയാണ്. ഗ്രോസ് കലക്ഷൻ ഉയർത്തുന്നതു ഫാലിമി ക്രൗഡാണ്. പുലിമുരുകന്റെ ആദ്യ ഷോകൾ കണ്ട സ്ത്രീകൾ സന്തുഷ്ടരാണ്. അതുകൊണ്ട് തന്നെ നൂറു കോടിയുടെ ടാർഗറ്റ് ലാൽ ചിത്രം നേടുമെന്നാണ് പ്രതീക്ഷ.അടുത്ത കാലത്തൊന്നും ആദ്യ ദിവസംതന്നെ ഇത്രയും ശക്തമായ കലക്ഷൻ മുന്നിൽ കണ്ട സിനിമ ഉണ്ടായിട്ടില്ല. തിങ്കളാഴ്ചയോടെ ചിത്രം വ്യക്തമാകും. ലഭ്യമായ കണക്കുകളും റിപ്പോർട്ടുകളും ട്രെൻഡുകളും കാണിക്കുന്നതു മോഹൻലാൽ മലയാളത്തിലെ ആദ്യ 100 കോടി ക്ളബ്ബ് അംഗമാകും എന്നുതന്നെയാണ്.
മലയാള സിനിമ ഇന്നേവരെ കണ്ടത്തിൽ വച്ച് ഏറ്റവും മികച്ച ആക്ഷൻ.....കിടിലൻ ക്യാമറ....കിടിലൻ ബിജിഎം...കിടിലൻ എഡിറ്റിങ്....പടം മൊത്തത്തിൽ കിടിലം....പിന്നെ ലാലേട്ടന്റെ കാര്യം പറയണ്ടല്ലോ ....ഇത്രയും ഹൈപ്പിൽ വന്നിട്ട് ഇത്രയും കിടിലം പടം മുമ്പ് വന്നിട്ടില്ല...ഇതാണ് ഫാൻസിന്റെ മൊത്തതിലുള്ള പ്രതികരണം. കടുവയുമായുള്ള മോഹൻലാലിന്റെ ഫൈറ്റ് തന്നെയാണ് പ്രധാന ഹൈലൈറ്റ്. പെർഫെക്ട് ഗ്രാഫിക്സിൽ അത് ചെയ്തിട്ടുണ്ട്. കുടുംബകഥയും ത്രില്ലറുമാണ് സിനിമയുടെ പ്രധാന സവിശേഷത. ലാലിന് മികച്ച കൈയടിയാണ് തിയേറ്ററുകളിൽ കിട്ടുന്നത്. ഹരം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ, പുലിവേട്ടയുടെ കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങൾ. ഒരു യോദ്ധാവിനെ പോലെ സക്രീൻ നിറഞ്ഞാടുന്ന മോഹൻലാൽ. അങ്ങനെ എല്ലാ അർഥത്തിലും പോന്ന ഹൈവോൾട്ടേജ് ലാൽ ചിത്രമാണ് പുലിമുരുകൻ. രണ്ട് മണിക്കൂർ 41 മിനിറ്റ് നീളുന്ന ഷോ.
പുലിയൂർ ഗ്രാമത്തിന്റെ സ്വത്തും രക്ഷകനുമാണ് പുലിമുരുകൻ. കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന പുലിയിൽ നിന്നും നാട്ടുകാർക്ക് അഭയവും രക്ഷകനുമാണ് പുലിമുരുകൻ. ഫോറസ്റ്റ് ഗാർഡുകളുടെ തന്ത്രങ്ങളും ആയുധങ്ങളും പിഴയ്ക്കുന്നിടത്ത് പുലിമുരുകൻ പുലിയെ വേട്ടയാടാൻ തന്റേതായ ചില രീതികളും തന്ത്രങ്ങളും ആയുധങ്ങളും വികസിപ്പിച്ചെടുത്താണ് അവയെ നേരിടുന്നത്. നരഭോജികളായ വരയൻ പുലികളെ വേട്ടയാടുന്നതിൽ സമർഥനാണ് മോഹൻലാലിന്റെ പുലിമുരുകൻ എന്ന കഥാപാത്രം. അതിമാനുഷ കഥാപാത്രമായി ലാൽ തകർക്കുകയാണ്. മറ്റൊരു നരസിംഹം സ്റ്റൈൽ. കേരളത്തിന് പുറമെ വിയറ്റ്നാമിലും ഷൂട്ട് ചെയ്ത സിനിമയിൽ പുലിയും പുലിമുരുകനും തമ്മിലുള്ള ഏറ്റുമുട്ടൽ രംഗങ്ങൾക്ക് ഗ്രാഫിക്സ് പെർഫെക്ഷനും നൽകുന്നു. അങ്ങനെ തട്ടുപൊളിപ്പൻ മാസ് പടങ്ങളുടെ സംവിധായകൻ എന്ന പേര് ഉറപ്പിക്കുകയാണ് വൈശാഖൻ.
ഇന്നലെ രാവിലെ എട്ടിന് കേരളത്തിലും പുറത്തുമായി 331 തിയേറ്ററുകളിൽ പുലിമുരുകന്റെ ആദ്യപ്രദർശനം തുടങ്ങി. ഫാൻസിന്റെ നേതൃത്വത്തിൽ റോഡ് ഷോ ഉൾപ്പെടെ വൻ ആഘോഷമുണ്ടായിരുന്നു. സിനിമയിൽ ലാൽ ഉപയോഗിക്കുന്ന മയിൽവാഹനം എന്ന ലോറി ഷോയിലെ പ്രധാന ആകർഷണമായി. പുലിമുരുകന്റെ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് തിയേറ്ററുകളിൽ ഫാൻസുകാർ എത്തിയത്. രണ്ടുവർഷമെടുത്താണ് വൈശാഖ് ചിത്രം സംവിധാനം ചെയ്തത്. കരിയറിൽ ഒരു സിനിമയ്ക്കു വേണ്ടി മോഹൻലാൽ ഏറ്റവുമധികം സമയം ആറുമാസം ചെലവിട്ടത് പുലിമുരുകനിലാണ്. പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ പീറ്റർ ഹെയ്ൻ ഡ്യൂപ്പില്ലാതെയാണ് കടുവയുമായുള്ള ലാലിന്റെ അഞ്ച് സംഘട്ടനങ്ങൾ ഒരുക്കിയത്. വമ്പൻ ബഡ്ജറ്റിലുള്ള സിനിമ എന്നതല്ല, കഠിനമായി പ്രയത്നിച്ച് സാദ്ധ്യമാക്കിയ സിനിമയാണ് പുലിമുരുകനെന്ന് വൈശാഖ് പറയുന്നു.
ഒരു മണിക്കൂറിലേറെ ജീപ്പിൽ യാത്രചെയ്ത്, അരമണിക്കൂർ നടന്നാണ് കാടിനകത്തെ ലൊക്കേഷനിലേക്ക് ലാൽ ഉൾപ്പെടെയുള്ള ക്രൂ പോയിരുന്നത്. മോഹൻലാൽ എന്ന താരത്തെയും ആരാധകരെയും പരിഗണിക്കുന്ന ചേരുവകൾ സിനിമയിലുണ്ടെന്ന് തന്നെയാണ് ആദ്യ റിപ്പോർട്ടുകളും. ഉദയ്കൃഷ്ണയാണ് തിരക്കഥ. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമ്മാണം.
Stories you may Like
- വെള്ളനാട്ട് കരടിയെ കിണറ്റിലെ വെള്ളത്തിലേക്ക് മയക്കു വെടിവച്ചു താഴ്ത്തിയ ക്രൂരത
- തിരുപ്പതിയിൽ ആറുവയസ്സുകാരിയെ കടിച്ചുകൊന്ന പുലി കെണിയിലായി
- പെരിങ്ങത്തൂരിൽ കിണറ്റിൽനിന്നും മയക്കുവെടിവച്ച് കൂട്ടിലാക്കിയ പുലി ചത്തു
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- തിരുപ്പതി: കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍