Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ലൂസിഫറിലെ ഗോമതിയല്ലേ...?അങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല; എനിക്ക് ഇതുവരെ കിട്ടിയ അംഗീകാരങ്ങളിൽ ഏറ്റവും വലുത് ആ മോന്റെ പ്രതികരണമായിരുന്നു; തന്നെ ഞെട്ടിച്ച അനുഭവം പങ്കുവച്ച് ശ്രീയ രമേശ്

'ലൂസിഫറിലെ ഗോമതിയല്ലേ...?അങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല; എനിക്ക് ഇതുവരെ കിട്ടിയ അംഗീകാരങ്ങളിൽ ഏറ്റവും വലുത് ആ മോന്റെ പ്രതികരണമായിരുന്നു; തന്നെ ഞെട്ടിച്ച അനുഭവം പങ്കുവച്ച് ശ്രീയ രമേശ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ലൂസിഫർ കണ്ടവരാരും അതിലെ ഗോമതിയെ മറക്കാൻ സാധ്യതയില്ല. ചെറിയ വേഷമായിരുന്നെങ്കിലും പ്രേക്ഷകർ ഒരേ പോലെ സ്വീകരിച്ച കഥാപാത്രമായിരുന്നു ഗോമതി. സീരിയൽ ലോകത്ത് നിന്ന് സിനിമയിലെത്തിയ നടിയയായ ശ്രീയ രമേശാണ് ഗോമതിയുടെ വേഷത്തിലെത്തിയത്. ചെറിയ വേഷങ്ങളിലാണെങ്കിലും പതിനഞ്ചോളം ചിത്രങ്ങളിൽ ശ്രീയ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

ലൂസിഫറിലെ ഗോമതി ശ്രീയയ്ക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടികൊടുത്ത കഥാപാത്രമാണ്. ഗോമതിക്കെതിരേ ഉയർന്ന വിമർശനങ്ങൾ താനും ശ്രദ്ധിച്ചിരുന്നുവെന്നും ആദ്യമെല്ലാം അത് കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും പിന്നീട് പ്രശ്നമല്ലാതായിമാറിയെന്നും ശ്രീയ പറയുന്നു. അതേസമയം തന്നെ ഞെട്ടിച്ച ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ശ്രിയ.

'ഗോമതിയായി പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നത് അംഗീകാരമായി കാണുന്നു. എന്റെ സുഹൃത്തുക്കളിൽ പലരും ചോദിച്ചു, എന്തിനാണ് അങ്ങനെയൊരു വേഷം ചെയ്തത് എന്ന്. എനിക്കതിൽ അഭിമാനം മാത്രമേയുള്ളൂ. ഈയടുത്ത് ഒരു സംഭവമുണ്ടായി. ഞാൻ ഒരു ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ ഒരു അച്ഛനും അമ്മയും കുട്ടിയും ഡോക്ടറെ കാണാൻ ഇരിക്കുന്നുണ്ടായിരുന്നു. ഓട്ടിസമുള്ള കുഞ്ഞായിരുന്നു. ആ കുട്ടി എനിക്ക് നേരേ കൈചൂണ്ടി എന്തോ പറയുന്നുണ്ട്, മാതാപിതാക്കൾ അവനെ അടക്കിയിരുത്താൻ ശ്രമിക്കുന്നുണ്ട്. എനിക്ക് ആദ്യം എന്താണെന്ന് മനസ്സിലായില്ല.'

'എ.ടി.എം കൗണ്ടറിൽ നിന്ന് പണമെടുക്കാൻ പോയപ്പോൾ അവന്റെ അച്ഛനും അമ്മയും എന്റയടുത്ത് വന്നു. 'മാഡം സിനിമയിലുള്ള ആളല്ലേ, മോൻ കുറേ നേരമായി മാഡത്തിനോട് സംസാരിക്കണം എന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു. ഒന്നു അടുത്തേക്ക് ചെല്ലാമോ' അവർ ചോദിച്ചു. ഞാൻ അവന്റെ അടുത്ത് ചെന്നപ്പോൾ ഒരൊറ്റ ചോദ്യം, 'ലൂസിഫറിലെ ഗോമതിയല്ലേ...? ' അങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് ഇതുവരെ കിട്ടിയ അംഗീകാരങ്ങളിൽ ഏറ്റവും വലുത് ആ മോന്റെ പ്രതികരണമായിരുന്നു.' മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ ശ്രീയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP