Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊണ്ടി മുതലും ദൃക്‌സാക്ഷിയും തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ വീണ്ടും പുതിയ ട്രെയിലർ പുറത്ത് വിട്ട് ദിലീഷ് പോത്തൻ; സിനിമയുടെ കഥ രണ്ടര മിനിറ്റിനുള്ളിൽ ചുരുക്കി പറയുന്ന ട്രെയിലർ കാണാം

തൊണ്ടി മുതലും ദൃക്‌സാക്ഷിയും തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ വീണ്ടും പുതിയ ട്രെയിലർ പുറത്ത് വിട്ട് ദിലീഷ് പോത്തൻ; സിനിമയുടെ കഥ രണ്ടര മിനിറ്റിനുള്ളിൽ ചുരുക്കി പറയുന്ന ട്രെയിലർ കാണാം

മകാല മലയാളസിനിമയുടെ വഴി മാറ്റിയ ചിത്രങ്ങളിലൊന്നായ 'മഹേഷിന്റെ പ്രതികാര'ത്തിനു ശേഷമെത്തിയ ദിലീഷ് പോത്തൻ ചിത്രമായിരുന്നു തൊണ്ടി മുതലും ദൃക്‌സാക്ഷിയും. തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിയ ചിത്രം 50 ദിവസം പിന്നിട്ട് ഇപ്പോഴും പ്രദർശനം തുടരുന്നതിനിടെയിൽ ചിത്രത്തിന്റെ പുതിയ ട്രെയിലർ വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ദിലീപ് പോത്തൻ.

സിനിമയുടെ ആകെ കഥ രണ്ടര മിനുട്ടിനുള്ളിൽ ചുരുക്കി പറയുന്നതാണ് പുതിയ ട്രെയിലർ. പ്രസാദിന്റെ പ്രണയവും ഫഹദ് ഫാസിൽ കഥാപാത്രത്തിന്റെ മോഷണവും പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലും മാലയ്ക്കായുള്ള പിടിവലിയുമെല്ലാം ട്രെയിലറിൽ ഉൾപ്പെടുത്തിയിടുണ്ട്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു മോഷണത്തിന്റെ തൊണ്ടി മുതലും അതിന്റെ ഏക ദൃക്‌സാക്ഷിയുമായിരുന്നു കഥയുടെ പ്രമേയം. മോഷണം തെളിയിക്കാനായി പൊലീസും പരാതിക്കാരും കഷ്ടപ്പെടുന്നതാണ് സിനിമയുടെ ഹൈലൈറ്റ്. എന്തായാലും ചിത്രം ഇപ്പോഴും തിയേറ്ററിൽ തുടരവേയാണ് ഓണാശംസകൾ അറിയിച്ചുള്ള ട്രെയിലർ എത്തിയിരിക്കുന്നത്. സന്ദീപ് സേനനും അനീഷ് എം തോമസുമാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കിരൺ ദാസ് ആണ് ചിത്രസംയോജനം. സൈജു ശ്രീധരനാണ് പുതിയ ട്രെയിലറിന്റെ എഡിറ്റർ.

ഫഹദ് ഫാസിലിന്റെയും സുരാജ് വെഞ്ഞാറമ്മൂടിന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടു ത്തിയായിരുന്നു സിനിമയുടെ ആദ്യ ടീസർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP