നല്ല സിനിമയുടെ സംവിധായകൻ മികച്ച സംവിധായകനായില്ല; അവാർഡുകൾ ഏറെയും ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകൾക്ക്; സംവിധാനത്തിനു ലഭിക്കാത്ത അംഗീകാരം ഛായാഗ്രാഹണത്തിനു ലഭിച്ച സംതൃപ്തിയിൽ അമൽ നീരദ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സമാന്തര സിനിമകൾക്കു മാത്രം പുരസ്കാരം ലഭിച്ചിരുന്ന ഒരു കാലഘട്ടം മലയാള സിനിമയിൽ ഉണ്ടായിരുന്നു. അതിൽ നിന്നു മാറി തിയറ്ററുകൾ അടക്കിവാഴുന്ന ജനപ്രിയ ചിത്രങ്ങൾക്കും അംഗീകാരം ലഭിക്കുന്നു എന്ന അഭിനന്ദനാർഹമായ അവസ്ഥയിലേക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയം എത്തിയിരിക്കുന്നു.
എങ്കിലും ജൂറിയുടെ വിമർശനം ചലച്ചിത്ര പ്രവർത്തകരുടെ കണ്ണു തുറപ്പിക്കേണ്ടതു തന്നെയാണ്. എഴുപതോളം ചിത്രങ്ങൾ പരിഗണിച്ചതിൽ ഭൂരിഭാഗവും നിലവാരം തീരെ കുറഞ്ഞ ചിത്രങ്ങളാണെന്നാണു ജോൺ പോൾ അധ്യക്ഷനായ ജൂറി അഭിപ്രായപ്പെട്ടത്. പുതിയ ചിത്രങ്ങൾ ജനപ്രിയമാകുമ്പോഴും നിലവാരം താഴാതെ നോക്കണം എന്നുള്ള മുന്നറിയിപ്പാണ് ജൂറി നൽകുന്നത്.
മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ്. കഴിഞ്ഞ കൊല്ലത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതും ഈ ജയരാജ് ചിത്രമാണ്. എന്നാൽ, സംസ്ഥാനത്തെ ഇക്കൊല്ലത്തെ മികച്ച ചിത്രമായി ജയരാജിന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മികച്ച സംവിധായകനുള്ള പുരസ്കാരം നേടാൻ അദ്ദേഹത്തിനായില്ല.
ഒരാൾ പൊക്കം എന്ന ചിത്രം സംവിധാനം ചെയ്ത സനൽകുമാർ ശശിധരനാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും വിവിധ ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരം ലഭിക്കുകയും ചെയ്ത ചിത്രമാണ് ഒരാൾ പൊക്കം.
മികച്ച സംവിധായകനാകാൻ മത്സരത്തിനുണ്ടായിരുന്ന രണ്ടുപേർ പകരം പുരസ്കാരങ്ങൾ കൊണ്ടു തൃപ്തിപ്പെടേണ്ട അവസ്ഥയും ഇക്കുറിയുണ്ടായി. പഴയ കാലഘട്ടത്തിന്റെ കഥ പറയുന്ന 'ഇയ്യോബിന്റെ പുസ്തകം' ഒരുക്കിയ അമൽ നീരദിന് സംവിധായകന്റെ പുരസ്കാരം ലഭിച്ചില്ലെങ്കിലും ചിത്രത്തിലെ ദൃശ്യങ്ങൾ അവിസ്മരണീയമാക്കിയതിന് മികച്ച ഛായാഗ്രാഹകനുള്ള അവാർഡു ലഭിച്ചു.
അതുപോലെ തന്നെയാണ് 1983 എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ എബ്രിഡ് ഷൈന്റെ കാര്യവും. ക്രിക്കറ്റിനെ ജീവനെപ്പോലെ സ്നേഹിച്ച ഒരു തലമുറയ്ക്കുള്ള അംഗീകാരമായി സമർപ്പിക്കപ്പെട്ട ഈ ചിത്രത്തെ ഇരുകൈയും നീട്ടിയാണു പ്രേക്ഷകർ സ്വീകരിച്ചത്. മികച്ച സംവിധായകനുള്ള മത്സരത്തിൽ ആദ്യം പരിഗണിച്ച പേരുകളിലൊന്ന് എബ്രിഡ് ഷൈനിന്റേതുമായിരുന്നു. എന്നാൽ, പുതുമുഖ സംവിധായകനായി എബ്രിഡിനെ പരിഗണിക്കാനാണ് ജൂറി തീരുമാനിച്ചത്.
വനിത സംവിധായികയ്ക്ക് ആദ്യമായി പുരസ്കാരം കിട്ടാനുള്ള സാധ്യതയും ഇത്തവണയുണ്ടായിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ സംവിധായക അഞ്ജലി മേനോന് തിരക്കഥയ്ക്കു പുരസ്കാരം നൽകി ജൂറി അംഗീകരിച്ചു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയ സംവിധായകൻ സിദ്ധാർഥ് ശിവയ്ക്കും ജൂറി അംഗീകാരം നൽകി. മികച്ച കഥാകൃത്തായാണ് സംസ്ഥാന ജൂറി സിദ്ധാർഥിനെ പരിഗണിച്ചത്.
സാധാരണ പ്രേക്ഷകർ കേൾക്കുക പോലും ചെയ്യാത്ത സിനിമകൾക്കു മാത്രമായി നൽകിയിരുന്ന പുരസ്കാരങ്ങൾ ജനപ്രിയ ചിത്രങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചപ്പോഴും ഇങ്ങനെയും സിനിമകൾ ഉണ്ടോ എന്ന തരത്തിലുള്ള ചിത്രങ്ങൾക്കും പുരസ്കാരം നൽകാൻ ജൂറി ശ്രദ്ധിച്ചു.
മികച്ച നടനുള്ള പുരസ്കാരം സുദേവ് നായർക്കു ലഭിച്ചത് മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിനാണ്. സിനിമയെ ഗൗരവമായി ശ്രദ്ധിക്കുന്ന ഒരു വിഭാഗത്തിനൊഴികെ ആർക്കും ഇത്തരമൊരു പേരു കേട്ടതായിപ്പോലും ഓർമയില്ല.
മികച്ച ഗായകനായി യേശുദാസിന്റെ പേരു പ്രഖ്യാപിച്ചപ്പോൾ പ്രഖ്യാപനം കണ്ടുകൊണ്ടിരുന്ന കടുത്ത യേശുദാസ് ആരാധകർ പോലും ചോദിച്ചത് ഏതു പാട്ടിനാണെന്നാണ്. കഴിഞ്ഞ വർഷം യേശുദാസ് പാടി പുറത്തിറങ്ങിയ പാട്ടുകളൊന്നും തന്നെ ആരാധകർക്ക് ഓർത്തുവയ്ക്കത്തക്കതായി ഇല്ലായിരുന്നു. മേലില രാജശേഖർ സംവിധാനം ചെയ്ത 'വൈറ്റ് ബോയ്സ്' എന്ന ചിത്രത്തിലെ 'ആദിത്യ കിരണങ്ങൾ അഞ്ജനമെഴുതും' എന്നു തുടങ്ങുന്ന ഗാനത്തിനാണ് യേശുദാസിനു പുരസ്കാരം ലഭിച്ചത്. എസ് രമേശൻ നായരാണു വരികൾ രചിച്ചത്. ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന് രമേഷ് നാരായണന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു.
ഹാസ്യ നടൻ കാറ്റഗറി എടുത്തുകളഞ്ഞ ജൂറി മികച്ച സ്വഭാവ നടനും നടിക്കും ഇക്കുറി പുരസ്കാരം കൊടുത്തപ്പോൾ മറ്റൊരു ചോദ്യം ബാക്കിയാകുന്നു. മികച്ച നടനും നടിക്കുമൊന്നും സ്വഭാവമില്ലേ എന്നാണ് ചോദ്യം ഉയരുന്നത്. നടനെയും നടിയെയും തീരുമാനിക്കുന്നത് അവർ നായക വേഷത്തിലാണോ എന്നു നോക്കിയാണോ എന്നും ചിന്തിക്കേണ്ടിവരും. നായകനും നായികയ്ക്കും മികച്ച നടനും നടിക്കുമുള്ള പുരസ്കാരം നൽകുകയും മറ്റുള്ളവരെ വെറും സ്വഭാവ നടനും നടിയുമായി പരിഗണിച്ചും അവഗണന കാട്ടുകയാണോ ജൂറി എന്നും ചോദ്യം ഉയരുന്നുണ്ട്.
ഹാസ്യ നടൻ, സ്വഭാവ നടൻ, സങ്കട നടൻ എന്നു മാത്രമല്ല, നവരസങ്ങൾക്കു മുഴുവൻ പ്രത്യേക കാറ്റഗറി വച്ച് അവാർഡു നൽകിക്കൂടേ എന്ന സംശയവും പലരും ഉയർത്തുന്നുണ്ട്. രണ്ടും മൂന്നും ചിത്രത്തിലെ നായക വേഷം ചെയ്ത ആളിനെ പരിഗണിക്കുന്നതു മാറ്റി ഒരു ചിത്രത്തിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ആളാണെങ്കിൽ പോലും ആ വേഷം മികച്ചതാക്കിയാൽ മികച്ച നടനുള്ള മത്സരത്തിനു പരിഗണിച്ചുകൂടേ എന്നും ചോദ്യം ഉയരുന്നുണ്ട്.
എന്തായാലും സമാന്തര സിനിമകളെയും കച്ചവട സിനിമകളെയും ഒരുപോലെ ജൂറി പരിഗണിച്ചുവെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ആരെയും പിണക്കാതിരിക്കാനാണോ ജൂറി ശ്രമിച്ചതെന്നും പ്രേക്ഷകർ ആരായുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍