ചലച്ചിത്ര അവാർഡിൽ താരമായത് സുഡാനി; ജനപ്രിയ ചിത്രവും, തിരക്കഥയും, മികച്ച സ്വഭാവനടിയും, നടനും ഉൾപ്പടെ നാല് അവാർഡുകൾ; ഹാസ്യത്തിൽനിന്ന് ഗൗരവമേറിയ വേഷങ്ങളിലേക്ക് മാറിയ സൗബിന് അംഗീകാരം; 'ഞാൻ മേരിക്കുട്ടിയിലുടെ' ട്രാൻസ് ജെൻഡറായി ജയൂസര്യയുടെ വേഷപ്പകർച്ച; കുപ്രസിദ്ധപയ്യനിലെ വക്കീലും ചോലയിലെ സ്ക്കുൾ കുട്ടിയുമായി ജീവിച്ച് നിമിഷ സജയൻ; ആരോടും കിടപിടിക്കുന്ന ഭാവാഭിനയ തികവോടെ ജോജുജോർജ്; സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ വർഷം എത്തിപ്പെട്ടത് അർഹിക്കുന്ന കൈകളിൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അർഹതക്കുള്ള അംഗീകാരം. ഈ വർഷത്തെ ചലച്ചിത്ര അവാർഡുകളെ ഒറ്റവാക്കിൽ ഇങ്ങനെ വിലയിരുത്താം. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന ജനപ്രിയ സിനിമകളെ തഴയുക എന്ന അവാർഡ് കമ്മറികളുടെ പതിവ് രീതി ഇത്തവണ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രം കഴിഞ്ഞവർഷം ബോക്സോഫീസിലും ഹിറ്റായിരുന്നു. സക്കറിയ എന്ന നവഗത സംവിധായകൻ ഒരുക്കിയ ഈ കൊച്ചു ചിത്രമാണ് സൗബിൻഷാഹിറിനെ മികച്ച നടനായി, ജയസൂര്യക്കൊപ്പം അവാർഡ് പങ്കിടുന്നതിലേക്ക് എത്തിച്ചത്. മികച്ച തിരക്കഥക്കും, ജനപ്രിയ ചിത്രത്തിനും, സ്വഭാവനടിമാർക്കുമുള്ള അവാർഡും ഈ ചിത്രത്തിനാണ്. ചിത്രത്തിലെ രണ്ടു ഉമ്മമാരെ അനശ്വരാക്കിയ സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി എന്നീ നാടക നടിമാർ മികച്ച സ്വഭാവനടിമാരാവുമ്പോൾ അത് പ്രേക്ഷകർ കൊതിച്ചിരുന്ന അംഗീകാരം കൂടിയായിരുന്നു.
മലപ്പുറത്തെ സെവൻസ് ഫുട്ബോൾ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം കൂടിയാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രത്തിൽ സെവൻസ് ഫുട്ബോൾ ടീമിന്റെ മാനേജരായി സൗബിൻ എത്തിയപ്പോൾ കളിക്കാരനായിട്ടാണ് സാമുവൽ എത്തിയിരുന്നത്. മുഹ്സിൻ പെരാരിയും സംവിധായകനും ചേർന്നായിരുന്നു സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയത്. ചിത്രത്തിലെ മജീദ് എന്ന സൗബിൻ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചോട് ചേർത്തിരുന്നു. സൗബിൻ ഷാഹിറിന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് മജീദെന്നാണ് ചിത്രം കണ്ടവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നത്. ഹാസ്യ കഥാപാത്രങ്ങളിൽനിന്നും സീരിയസ് റോളുകളിലേക്കുള്ള സൗബിന്റെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ വിജയത്തിൽ നിർണായകമായിരുന്നത് സൗബിന്റെ തകർപ്പൻ പ്രകടനം തന്നെയായിരുന്നു.
ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ബ്രേക്ക് ആയ രണ്ട് സിനിമകൾ ഇറങ്ങിയ വർഷമായിരുന്ന കടന്നുപോയത്. ക്യാപ്റ്റനും, ഞാൻ മേരിക്കുട്ടിയും. നവാഗതനായ പ്രജേഷ് സെന്നിന്റെ ക്യാപ്റ്റൻ എന്ന ചിത്രത്തിൽ ഫുട്ബോൾ താരം വി പി സത്യന്റെ വേഷവും ജയസൂര്യക്ക് വലിയ കൈയടി നേടിക്കൊടുത്തിരുന്നു. രഞ്ജിത്ത് ശങ്കറിന്റെ 'ഞാൻ മേരിക്കുട്ടിയിലെ' ട്രാൻസ് ജെൻഡറിന്റെ വേഷം തീർത്തും റിയലിസ്റ്റിക്കായി അഭിനയിച്ചതോടെയും കൂടിയാണ്, പലതവണ കപ്പിനും ചൂണ്ടിനും വെച്ച് നഷ്ടമായ മികച്ച നടന്റെ അവാർഡ് ജയസൂര്യക്ക് കിട്ടുന്നത്. ട്രാൻസ്ജെൻഡറായി അഭിനയിക്കുക തീർത്തും ബുദ്ധിമുട്ടായിരുന്നെന്നും പലപ്പോളും അത് തന്റെ ശാരീരിക അവസ്ഥകളെ കാര്യമായി ബാധിച്ചിരുന്നെന്നും ജയസൂര്യ നേരത്തെ പറഞ്ഞിരുന്നു. മേരിക്കുട്ടിയുടെ പുഞ്ചിരിയും ചുണ്ടുകോട്ടിയുള്ള വിങ്ങിക്കരിച്ചിലുമൊക്കെ തീയേറ്റർ വിട്ടിട്ടും പ്രേക്ഷകരുടെ മനസ്സിലുണ്ടായിരുന്നു. ദിലീപിന്റെ ചാന്തുപൊട്ടിലെ വേഷവും, മേരിക്കുട്ടിയുമായി താരതമ്യംചെയ്താൽ അറിയാം ജയസൂര്യഎന്ന നടന്റെ ക്ളാസ് എന്ന് അക്കാലത്തുതന്നെ സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ രഞ്ജിത്ത് ശങ്കറിന്റെ 'സൂസൂ സുധ വാത്മീകം' എന്ന ചിത്രത്തിലെ ജയസൂര്യയുട വിക്കുള്ള കഥാപാത്രം അവസാന നിമിഷംവരെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് പൊരുതിയിരുന്നു.
തൊണ്ടിമുതലും ദൃക്സാക്ഷിയും, ഈട എന്നീ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച നിമിഷ സജയന്, സനൽകുമാർ ശശിധരന്റെ ചോലയും, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനുമാണ് മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്ത്. കുപ്രസിദ്ധ പയ്യനിലെ അൽപ്പം അപകർഷതാബോധമുള്ള വക്കീൽ നിമിഷയുടെ കരിയർ ബെസ്റ്റുകളിൽ ഒന്നായാണ് നിരൂപകർ വിലയിരുത്തിയത്. അഭിനയിക്കുകയല്ല തീർത്തും റിയലിസ്റ്റിക്കായി ബിഹേവ് ചെയ്യുകയാണ് ഈ നടി ചെയ്തത്. ചോലയിലെ വിദ്യാർത്ഥിനിയുടെ വേഷത്തിനും നല്ല അംഗീകാരമാണ് കിട്ടിയത്.
എക്സ്ട്രാ നടനായി മലയാള സിനിമയിൽ തുടങ്ങിയ ജോജു ജോർജ്, ഒരു വലിയ നടനിലേക്കുള്ള തന്റെ പാതയിലെ നിർണ്ണായക സിനിമായിരുന്നു എം പത്മകുമാറിന്റെ ജോസഫ്. അത്യന്തം സങ്കീർണ്ണമായ കഥാപാത്രത്തെ ജോജു ചെയ്ത രീതി, മമ്മൂട്ടിയോട് കിടപിടിക്കുന്ന അഭിനയം എന്ന് അന്നുതന്നെ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ വന്നിരുന്നു. സുഡാനിയിപ്പോലെ വൻ ജനപ്രീതി നേടിയ ചിത്രം, കഴിഞ്ഞ ദിവസമാണ നൂറു ദിവസം ആഘോഷിച്ചത്. ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായതും ജോജുവിന് ഇരട്ടി മധുരമായി. ചോലയിലെ ജോജുവിന്റെ പ്രകടനവും ജൂറി പരിഗണിച്ചിട്ടുണ്ട്.
ഒരു ഞായറാഴ്ച എന്ന ചലച്ചിത്രത്തിലൂടെയാണ് അഞ്ചാമതും മികച്ച സംവിധായകനുള്ള പുരസ്ക്കാരം ശ്യാമപ്രസാദിനെ തേടി എത്തിയത്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്ക്കാരംകൂടി നേടിയ ഈ ചിത്രം തീയേറ്റുകളിൽ റിലീസ് ചെയ്തിട്ടില്ല. അതുപോലെതന്നെ മി്കച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഷരീഫിന്റെ കാന്തൻ സി ലവർ ഓഫ് കളറും തീയേറ്റിൽ എത്തിയിട്ടില്ല. 104 ചിത്രങ്ങളാണ് അവാർഡ് കമ്മിറ്റിയുടെ പരിഗണിനയിൽ വന്നത്. അതിൽ 57 ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതാണ്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.
പ്രമുഖ സംവിധായകൻ കുമാർ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായർ, മോഹൻദാസ് എന്നിവരും ജൂറി അംഗങ്ങളായിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര പട്ടിക
മികച്ച സിനിമ: ഷരീഫിന്റെ കാന്തൻ സി ലവർ ഓഫ് കളർ
മികച്ച നടൻ:ജയസൂര്യയും (ക്യാപ്റ്റൻ ഞാൻ മേരിക്കുട്ടി) സൗബിൻ ഷാഹിറും മികച്ച നടന്മാർ (സുഡാനി ഫ്രം നൈജീരിയ)
മികച്ച നടി നിമിഷ സജയൻ -ചോല, ഒരു കുപ്രസിദ്ധ പയ്യൻ
ജോജു ജോർജ് മികച്ച സ്വഭാവ നടൻ, ചിത്രം- ജോസഫ്, ചോല,
ശ്യാമപ്രസാദ് മികച്ച സംവിധായകൻ- ഒരു ഞായറാഴ്ച
മികച്ച നവാഗത സംവിധായകൻ-സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച തിരക്കഥാകൃത്തുക്കൾ- മുഹ്സിൻ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച സ്വഭാവനടിമാർ- സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ
മികച്ച സിനിമ-കാന്തൻ ദ ലവർ ഓഫ് കളർ, സംവിധായകൻ -ഷെരീഫ്.സി
മികച്ച രണ്ടാമത്തെ ചിത്രം- ഒരു ഞായറാഴ്ച, സംവിധായകൻ- ശ്യാമപ്രസാദ്
മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിൾ)
മികച്ച ഛായാഗ്രാഹകൻ- കെ യു മോഹനൻ (കാർബൺ)
മികച്ച തിരക്കഥാകൃത്ത്- മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലനടൻ- മാസ്റ്റർ റിഥുൻ(അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച ബാലനടി- അബദി ആദി (പന്ത്)
മികച്ച പിന്നണി ഗായകൻ- വിജയ് യേശുദാസ്, പൂമുത്തോളെ (ജോസഫ്)
മികച്ച സിങ്ക് കൗണ്ട്- അനിൽ രാധാകൃഷ്ണൻ?
ഛായാഗ്രാഹണം ജൂറി പരാമർശം- മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ
മികച്ച ഗായിക- ശ്രേയാ ഘോഷാൽ, നീർമാതളപ്പൂവിനുള്ളിൽ (ആമി)
മികച്ച സംഗീത സംവിധായകൻ- വിശാൽ ഭരദ്വാജ് (കാർബൺ)
മികച്ച ഗാനരചയിതാവ്- ബി.കെ ഹരിനാരായണൻ (തീവണ്ടി)
മികച്ച പശ്ചാത്തല സംഗീതം- ബിജിബാൽ (ആമി)
മികച്ച കലാസംവിധായകൻ- വിനേഷ് ബംഗ്ലാൽ (കമ്മാരസംഭവം)
മികച്ച ചിത്രസംയോജകൻ - അരവിന്ദ് മന്മദൻ (ഒരു ഞായറാഴ്ച)
മികച്ച മേക്ക്അപ്പ്മാൻ- റോണക് സേവ്യർ (ഞാൻ മേരിക്കുട്ടി)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്- ഷമ്മി തിലകൻ (ഒടിയൻ-പ്രകാശ് രാജ്)\
മികച്ച ലബോറട്ടറി/ കളറിസ്റ്റ്- പ്രൈം ഫോക്കസ്, മുംബൈ (കാർബൺ)
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്