ലെനയെ പിന്തള്ളി മികച്ച നടിക്കുള്ള പുരസ്കാരം മഞ്ജു വാര്യർ ഉറപ്പിച്ചു; മികച്ച നടനാകാൻ മമ്മൂട്ടി തന്നെ മുമ്പിലെന്ന് സൂചന; നിവിൻ പോളിക്ക് പ്രത്യേക പരാമർശം നൽകി തടി തപ്പിയേക്കും; ചലച്ചിത്ര അവാർഡുകൾ ഇന്നു വൈകിട്ട് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്നു വൈകിട്ടു പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉച്ചയോടെ അന്തിമ പട്ടിക തയാറാക്കി നൽകാമെന്നാണു ജൂറി സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ബാലചിത്രങ്ങളുടെ അവാർഡ് നിർണയം ഇന്നു പുലർച്ചെ പൂർത്തിയായി, പത്തു മണിക്ക് അന്തിമ ചർച്ച നടത്തി, ഉച്ചയോടെ പട്ടിക നൽകുമെന്നാണു സൂചന. എങ്കിൽ വൈകിട്ടു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിർണയം പൂർത്തിയായില്ലെങ്കിൽ രണ്ടു ദിവസംകൂടി പ്രഖ്യാപനം വൈകിയേക്കും. അവാർഡ് തുക വർധിപ്പിച്ചശേഷമുള്ള ആദ്യ വർഷമാണിത്. മറ്റു ചിത്രങ്ങളെല്ലാം ജൂറി ഇന്നലെ കണ്ടുതീർന്നെങ്കിലും ബാലചിത്രങ്ങളുടെ നിർണയമാണു വൈകിയത്. രാത്രി വൈകിയും ജൂറി ചിത്രങ്ങൾ കണ്ടിരുന്നു.
ജോൺപോൾ ചെയർമാനായ ജൂറിയാണ് 73 ചിത്രങ്ങൾ വിലയിരുത്തിയത്. സ്ക്രീനിങ് ഇന്നലെ പൂർത്തിയായി. മികച്ച നടനായി ജനപ്രിയ നായകൻ മമ്മൂട്ടിയും അഭിനയിച്ചതെല്ലാം പൊന്നാക്കിയ നിവിൻ പോളിയും ഒപ്പത്തിനൊപ്പം മത്സരത്തിലുണ്ടെന്നു സൂചന. സിദ്ധാർഥ് ശിവയുടെ ഐൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ മുസ്തഫയും ഫൈനൽ റൗണ്ടിൽ. ബാല്യകാലസഖി, മുന്നറിയിപ്പ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനായി പരിഗണിക്കപ്പെടുന്നത്. നിവിൻ പോളിക്ക് പരിഗണന നേടിക്കൊടുക്കുന്നത് 1983, ബാംഗ്ലൂർ ഡെയ്സ് എന്നിവ. ബാംഗ്ലൂർ ഡെയ്സ്, ഇയ്യോബിന്റെ പുസ്തകം എന്നിവയുടെ ബലത്തിൽ ഫഹദ് ഫാസിൽ, ബാംഗ്ലൂർ ഡെയ്സ്, ഞാൻ എന്നിവയിലൂടെ ദുൽഖർ സൽമാൻ, ഇയ്യോബിന്റെ പുസ്തകം, അപ്പോത്തിക്കരി എന്നിവയിലൂടെ ജയസൂര്യയും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ മികച്ച നടനായി പ്രഖ്യാപിക്കുമെന്നാണ് സൂചന. നിവിൻ പോളിക്ക് പ്രത്യേക പരാമർശം ലഭിക്കാനും സാധ്യതയുണ്ട്.
റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യൂ എന്ന സിനിമയിലെ പ്രകടനത്തിനു മഞ്ജു വാര്യരെയും അലിഫിലെ അഭിനയത്തിന് ലെനയെയും പത്മകുമാറിന്റെ ജലത്തിലെ പ്രകടനത്തിനു പ്രിയങ്കയെയും മികച്ച നടിമാരായി പരിഗണിക്കുന്നു. മുന്നറിയിപ്പിലെ മാദ്ധ്യമ പ്രവർത്തകയെ അവതരിപ്പിച്ച അപർണ ഗോപിനാഥ്, ബാംഗ്ലൂർ ഡേയ്സിലെ സാറയെ അവതരിപ്പിച്ച പാർവതി മേനോൻ എന്നിവരും അന്തിമ പട്ടികയിലുള്ളതായി സൂചനയുണ്ട്. എന്നാൽ മഞ്ജു വാര്യർക്കാണ് കൂടുതൽ മുൻതൂക്കം. മഞ്ജുവിന് തന്നെയാകും പുരസ്കാരമെന്ന സൂചനകളാണ് പുരസ്കാര നിർണ്ണയ സമിതിയിൽ നിന്ന് ലഭിക്കുന്നത്. മികച്ച സിനിമകളുടെ പട്ടികയിൽ നിരവധി ചിത്രങ്ങളാണ് ഇക്കുറി ഇടംപിടിച്ചിരിക്കുന്നത്. ജയരാജിന്റെ ഒറ്റാൽ, സനൽകുമാർ ശശിധരന്റെ ഒരാൾപൊക്കം, വേണുവിന്റെ മുന്നറിയിപ്പ്, പത്മകുമാറിന്റെ ജലം, എൻ.കെ. മുഹമ്മദ് കോയയുടെ അലിഫ്, സിദ്ധാർഥ് ശിവയുടെ ഐൻ, എബ്രിഡ് ഷൈന്റെ 1983, അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡെയ്സ് തുടങ്ങിവ തമ്മിൽ കടുത്ത മത്സരം.
ജയരാജ്, രഞ്ജിത്ത്, എബ്രിഡ് ഷൈൻ എന്നിവരെയാണ് അവസാന റൗണ്ടിൽ മികച്ച സംവിധായകരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പി. ജയചന്ദ്രനും വാണി ജയറാമും മികച്ച ഗായകരുടെ ഷോർട്ട് ലിസ്റ്റിൽ. അഞ്ചു സുന്ദരികളിലെ അഭിനയത്തിനു ബേബി അനിഘ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കാനിടയുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ചു പുരസ്കാര പ്രഖ്യാപനം ഇത്തവണ ഏറെ വൈകി. ജൂറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണിതിനു കാരണമായത്. ജൂറി അംഗങ്ങളെല്ലാം ഒരുമിച്ചിരുന്നാണു സ്ക്രീനിങ് നടത്തിയതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം വിവാദം കത്തിപടരാനുള്ള സാധ്യതയുമുണ്ട്. ജ്യൂറിയിലെ ഒരംഗത്തിന്റെ പ്രവർത്തനങ്ങളിൽ പരാതി വ്യാപകമാണ്.
സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം കെ.ജി. ജോർജിന് നൽകാനാണ് നീക്കം. മുതിർന്ന സിനിമാ പ്രവർത്തകരായ ആർ.എസ്. പ്രഭു, പി.കെ. നായർ, എം.ഒ. ജോസഫ് എന്നിവരുടെ പേരുകളായിരുന്നു സജീവ പരിഗണനയിലുണ്ടായിരുന്നത്. ഒത്തുതീർപ്പിന്റെ ഭാഗമായാണ് ജോർജിനെ തെരഞ്ഞെടുക്കുന്നത്. ജൂറി രൂപീകരണത്തിലും തുടർന്ന് സിനിമാ തെരഞ്ഞെടുപ്പിലും ലാഘവത്വവും പുറമെ നിന്നുള്ള ഇടപെടലും തുടക്കത്തിലേ വിവാദമായിരുന്നു. മണിരത്നം, ഹരിഹരൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയവരുടെ പേരുകളാണ് ജൂറി ചെയർമാൻ സ്ഥാനത്തേക്ക് ചലച്ചിത്ര അക്കാദമി നിർദ്ദേശിച്ചത്. നിർദ്ദേശങ്ങളെ അവഗണിച്ച് സിനിമാവകുപ്പ് തിരക്കഥാകൃത്ത് ജോൺപോളിനെ ചെയർമാനായി തീരുമാനിക്കുകയായിരുന്നു. സംവിധായകരായ ഭദ്രൻ മട്ടേൽ, ബാലുകിരിയത്ത്, എഡിറ്റർ ജി. മുരളി, സൗണ്ട് റിക്കോർഡിസ്റ്റ് രഞ്ജിത്, ക്യാമറാമാൻ സണ്ണി ജോസഫ്, സംഗീതജ്ഞ പ്രൊഫ. ഓമനക്കുട്ടി, നിർമ്മാതാവ് എം.എം. ഹംസ എന്നിവരാണ് അംഗങ്ങൾ.
വഴിവിട്ടമാർഗത്തിൽ അക്കാദമിയിൽ അംഗത്വം ലഭിച്ച യുവതിയുടെ ഇടപെടലിനെതിരെ തുടക്കത്തിലേ പരാതിയുണ്ടായിരുന്നു. താൻ പറഞ്ഞവരാണ് ജൂറിയിലെന്നും തനിക്ക് താത്പര്യമുള്ളവർക്കായിരിക്കും അവാർഡെന്നും ഇവർ പരസ്യമായി പറഞ്ഞത് പരാതിയായി വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരെ ജൂറിയിൽ കുത്തിനിറച്ചതിനു പിന്നിൽ ഈ യുവതിയെന്നാണ് പ്രധാനആരോപണം. മുൻ സാംസ്കാരികമന്ത്രിയുടെ അടുപ്പക്കാരിയായ അവരെ അക്കാദമിയിൽ അംഗമാക്കിയതിനെതിരെ കോൺഗ്രസിലും എതിർപ്പുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേകതാത്പര്യപ്രകാരം നിയമനം നൽകുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍