'നായകനിലൂടെ' ചെമ്പനെ ചലച്ചിത്ര ലോകത്ത് എത്തിച്ചത് ലിജോ; അങ്കമാലി ഡയറീസിന് തിരക്കഥയൊരുക്കിയും സഹനിർമ്മാതാവായും സ്റ്റോറി ഐഡിയകൾ കൊടുത്തും ലിജോക്ക് കരുത്തായി ചെമ്പനും; കള്ളനായും ഗുണ്ടയായും കട്ടലോക്കലാലും വിലസിയ നടന് ഒടുവിൽ രാജ്യന്തരമേളയിലും അംഗീകാരം; ഒപ്പം ഷോട്ടുകളുടെ ഫ്രെയിമുകളുടെയും കരുത്തിൽ നവതരംഗത്തിന് കൂട്ടായ സംവിധായകനും; മലയാളത്തിന്റെ ഇണപിരയാത്ത കൂട്ടുകെട്ടിന് ഗോവൻ രാജ്യന്തരമേളയിലും അംഗീകാരം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഇണപിരിയാത്ത സൗഹൃദം കരുത്താക്കിയവരാണ് ഗോവൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിന്റെ അഭിമാനമുയർത്തിയ ചെമ്പൻ വിനോദും ലിജോജോസ്് പെല്ലിശ്ശേരിയും. സർഗാത്മക സഹകരണ സംഘം എന്നാണ് ഒരു അഭിമുഖത്തിൽ ലിജോ ഇതിനെ വിശേഷിപ്പിച്ചത്. ആദ്യ സിനിമതൊട്ട് ഒന്നിച്ച് പ്രവർത്തിച്ച ഈ സുഹൃത്തുക്കൾ 49ാമത് ഗോവൻ രാജ്യാന്തര ചലച്ചിത്രോൽസവത്തിലും ഒന്നിച്ച് ആദരിക്കപ്പെട്ടു. ഈശോ മറിയം യൗസേപ്പേ എന്ന ലാറ്റിൻ കത്തോലിക്കരുടെ പ്രാർത്ഥനാവാക്കിന്റെ ചുരുക്കപ്പേരായ 'ഈമയൗ'എന്ന ഒന്നാന്തരം ചിത്രത്തിലൂടെ ലിജോ മികച്ച സംവിധായകനായപ്പോൾ, അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്ക്കാരം ചെമ്പനെയും തേടിയെത്തി.
അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനായ ലിജോക്ക് ചലച്ചിത്രലോകം കുട്ടിക്കാലം തൊട്ടേ സുപരിചിതമായിരുന്നെങ്കിലും ചലച്ചിത്ര ലോകത്തേക്കുള്ള പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. എറെ പരിശ്രമങ്ങൾക്കു ശേഷം 2010ൽ നായകൻ എന്ന ചലച്ചിത്രമെടുക്കുമ്പോൾ ലിജോ നിർബന്ധിച്ച് ആത്മസുഹൃത്ത് ചെമ്പനെ കൊണ്ടും വേഷം ചെയ്യിപ്പിച്ചു. അതുവരെ അഭിനയം തന്റെ സ്വപ്്നങ്ങളിൽ ഇല്ലായിരുന്നെന്നാണ് ചെമ്പൻ പല അഭിമുഖങ്ങളിലും പറയുന്നത്. അന്ന് മൊട്ടിട്ടുമാത്രം വരുന്ന ന്യൂജൻ തരംഗമായിരുന്നു മലയാളത്തിൽ ഉണ്ടായിരുന്നത്.
പക്ഷേ അപ്പോഴും കാഴ്ച്ചയുടെ വ്യത്യസ്ത അനുഭവം നൽകിയ ചിത്രവും ചെമ്പന്റെ നെഗറ്റീവ് ഷേഡുള്ള പൊലീസ് വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിഥ്വിരാജിനെ നായകനാക്കിയെടുത്ത ലിജോയുടെ രണ്ടാമത്തെ ചിത്രവും, വിദേശ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള മേക്കിങ്ങ് കൊണ്ട് നിരൂപക ശ്രദ്ധയും കലാമൂല്യമുള്ള ചിത്രമെന്ന പേരും നേടിയെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. എന്നാൽ ഇതുരണ്ടും ലിജോക്ക് നേടിക്കൊടുക്കുന്നത് മൂന്നാമത്തെ ചിത്രമായ ആമേൻ ആണ്. ചെമ്പൻ വിനോദിനും ഒന്നാന്തരം ബ്രേക്കായിരുന്നു, വൻ ഹിറ്റായി മാറിയ ഈ ചിത്രം. ഇതോടെ ചെമ്പൻ തിരക്കേറിയ നടനായി മാറുകയും ചെയ്തു. പിന്നീടങ്ങോട്ട് ചെമ്പന്‍ തിരുഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കള്ളനായും ഗുണ്ടായായും കട്ടലോക്കൽ നാട്ടിൻപുറത്തുകാരനായും ചെമ്പൻ അരങ്ങുതകർക്കുന്ന ചിത്രങ്ങളാണ് പിന്നീട് തുടർച്ചയായി വന്നത്.
സപ്തമശ്രീ തസ്കര, ഉറുമ്പുകൾ ഉറങ്ങാറില്ല, കോഹിനൂർ, ഡബിൾ ബാരൽ, സെക്കൻഡ് ക്ലാസ്സ് യാത്ര എന്നീ ചിത്രങ്ങളിലൊക്കെ കവർച്ചക്കാരന്റെ റോളും ഗുണ്ടയുടേതും തന്മയത്തത്തോടെ ചെയ്്തിട്ടുണ്ട്. ഇതോടെ സ്ഥിരം കള്ളൻ എന്ന പേര് വീണുപോകതിരിക്കാനായി
രണ്ട് വർഷത്തേക്ക് ഇനി കള്ളനായിട്ട് അഭിനയിക്കുന്നില്ല എന്ന തീരുമാനവും ഈ നടന് എടുക്കേണ്ടിവന്നു. ഇതേക്കുറിച്ച് ചെമ്പൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ-'വേറൊന്നും കൊണ്ടല്ല, തീയറ്ററിൽ ആളുകൾ വന്നിരിക്കുമ്പോൾ വിചാരിക്കും ഇയാൾ പിന്നെയും കള്ളനാണോ എന്ന്. അല്ലെങ്കിൽ വേറൊരു രീതിയിലാവും പ്രേക്ഷകരുടെ ചിന്ത.
എന്റെ കഥാപാത്രത്തെ കണ്ടാൽ അയാൾ കള്ളനായാൽ രസമായിരിക്കുമെന്ന് കരുതും, അല്ലെങ്കിൽ ഇയാൾ വീണ്ടും കള്ളനായി ബോറടിപ്പിക്കുകയാണല്ലോ എന്ന് ചിന്തിക്കും. അഭിനേതാവായി എനിക്കിവിടെ തുടരാനാകുമെങ്കിൽ ഇനി എത്ര വലിയ പ്രൊജക്ടാണെങ്കിലും ഇനി രണ്ട് വർഷത്തേക്ക് കള്ളനെ സെലക്ട് ചെയ്യില്ല. മലയാളികൾ എപ്പോഴും പുതുമകൾ ഇഷ്ടപ്പെടുന്നവരാണ്. ആവർത്തനം പെട്ടെന്ന് മടുത്തുപോകും.'- ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.
ടമാർ പടാറിലെ ട്യൂബ്ലൈറ്റ് മണി, ഇയ്യോബിന്റെ പുസ്തകത്തിലെ ദിമിത്രി, കലിയിലെ ചക്കര, തുടങ്ങിയ എത്രയോ ചിത്രങ്ങളിൽ ഈ നടന്റെ ഭാവങ്ങൾ മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഒടുവിലാനും, തിലകനും, കരമനയുമൊക്കെ കാല യവനികക്കുള്ളിൽ മറയുകയും ജഗതിയെപ്പോലുള്ളവർ അസുഖബാധിതരാവുകയും ചെയ്തതോടെ , ക്യാരക്ടർ റോൾ ചെയ്യുന്ന നടന്മാരുടെ പ്രതിസന്ധി തിരമലയാളം മറികടന്നത് ചെമ്പനെപ്പോലുള്ളവരുടെ പ്രതിഭവച്ചാണ്. തിരക്കേറിയ നടനായി വളരുമ്പോഴും ചെമ്പൻ ലിജോയുടെ ചിത്രങ്ങൾക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
ബിഗ് ബജറ്റ് ചിത്രമായ ഡബിൾ ബാരലിൽ വേഷമിട്ട ചെമ്പൻ അങ്കമാലി ഡയറീസ് എന്ന വിഖ്യാത ലിജോ ചിത്രത്തിന്റെ തിരക്കയും ഒരുക്കി. ലിജോയുടെ പല സംരംഭങ്ങളിലും സഹ നിർമ്മാതാവ് കൂടിയായിരുന്നു ഈ നടൻ. ചെമ്പന്റെ നാടായ അങ്കമാലിയിലെ ഒരു ജനപഥത്തിന്റെ കഥ തീർത്തും പുതുമുഖങ്ങളെ ഒരുക്കി വിസ്മയിപ്പിക്കുന്ന ഷോട്ടുകളിലൂടെയാണ് ലിജോ ഒരുക്കിയത്. ക്ലൈമാക്സിലെ 20 മിനുട്ട് നീണ്ടനിൽക്കുന്ന ഒറ്റ ഷോട്ട് ചലച്ചിത്ര വിദ്യാർത്ഥികൾ കണ്ടുപഠിക്കേണ്ടതാണെന്നാണ് നിരൂപകർ വാഴ്്ത്തിയത്. അങ്കമാലി ഡയറീസിന്റെ തിരക്കഥ ഒരുക്കുക വഴി താൻ ഒരു ബഹുമുഖപ്രതിഭയാണെന്നും ഈ യുവ നടൻ തെളിയിച്ചു. ചെമ്പൻ കഥകളുടെ ഒരു കടലാണെന്നും മുമ്പും തന്റെ ചിത്രങ്ങളിലെ പലരംഗങ്ങളും ചെമ്പന്റെ അനുഭവങ്ങൾ ആണെന്നും ലിജോ പറഞ്ഞിരുന്നു. ആമേനിലെ തുടക്കത്തിലെ രംഗങ്ങൾ ചെമ്പന്റെ നാട്ടിൽ നടന്ന ഒരു സംഭവത്തിൽനിന്നാണ് കിട്ടിയതെന്നും ലിജോവെളിപ്പെടുത്തിയിരുന്നു.
ലിജോയെക്കുറിച്ചുള്ള സൗഹൃദത്തെ കുറിച്ച് ചെമ്പൻ പറഞ്ഞത് ഇങ്ങനെയാണ്.'തീർച്ചായും സൗഹൃദം എനിക്ക് ആക്ടർ എന്ന നിലയ്ക്ക് കംഫർട്ട് നൽകിയിട്ടുണ്ട്. ലിജോ കാരക്ടറിന്റെ ഫോർമേഷൻ ആദ്യമേ പറഞ്ഞുതരും. കാലങ്ങളായി ചങ്ങാതികളായതുകൊണ്ട് അവൻ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് പെട്ടെന്ന് മനസിലാകും. ഞങ്ങൾ ഒരേപോലെ ചിന്തിക്കുന്നവരാണ്. ഡബിൾ ബാരലിൽ അതുവേണ്ട ഇത് വേണം എന്നൊന്നും അവന് എന്നോട് പ്രത്യേകിച്ച് പറയേണ്ടി വന്നിട്ടില്ല. കാരണം ആ കാരക്ടർ അവൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസിലായി. പിന്നെ നടത്തത്തിന്റെ സ്റ്റൈൽ ഞാൻ ചെയ്ത് കാണിച്ചപ്പോൾ അവൻ ഓക്കെ പറഞ്ഞു. ഫ്രണ്ട്ഷിപ്പ് വളരെ വലിയ കാര്യമാണ്,ലിജോയെ കൂടാതെ അമലിന്റെയും അൻവറിന്റെയും കൂടെയും ഇത് തന്നെയാണ് എനിക്ക് കംഫർട്ട് തരുന്നത്.']
ഈ സർഗാത്മക സൗഹൃദം തന്നെയാണ് തന്റെ അറാമത്തെ ചിത്രമായ ഈമയൗവിൽ നായകനാക്കി ചെമ്പനെ നിർണ്ണയിക്കാനും ലിജോക്ക് പ്രേരണയായത്. ഒരു കടലോര ഗ്രാമത്തിലെ ഈസിയെന്ന പ്രാരാബ്്ധക്കാരനായ യുവാവിന്റെവേഷം അതി തന്മയത്തത്തോടെയാണ് ചെമ്പൻ അഭിനയിച്ചത്. തന്റെ അപ്പന്റെ മരണാനന്തര ചടങ്ങുകൾ കേമമായി നടത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനെ എങ്ങനെയാണ് സംശയരോഗികളായ സമൂഹവും, പൗരോഹിത്യവും, ഭരണകൂടവും ഒക്കെ ചേർന്ന് ഭ്രാന്തിന് സമാനമായ അവസ്ഥയിലേക്ക് മാറ്റുന്നതെന്ന് ചിത്രം കാണിച്ചു തരുന്നു. ക്ലൈമാക്സിലെ ചെമ്പന്റെ കൊലമാസ് പ്രകടനമൊക്കെ നിർമ്മാല്യത്തിലെ പിജെ ആന്റണിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
വിഭ്രമിപ്പിക്കുന്ന ഫ്രെയിമുകളും ഷോട്ടുകളുമാണ് പതിവുപോലെ ലിജോ ഈ ചിത്രത്തിനായും ഒരുക്കിയത്. ചിത്രത്തിലെ കടപ്പുറത്തിന്റെ രാത്രി ദൃശ്യങ്ങളൊക്കെ വിദേശ ക്ലാസിക്ക് ചലച്ചിത്രകാരന്മാരെ ഓർമ്മിപ്പിക്കുന്നതാണ്. 'മരണം കൊണ്ടൊരും മാസ്റ്റർ പീസ്' എന്നാണ് പലരും വിശേഷിപ്പിച്ചത്. സംസ്ഥാന അവാർഡ് തൊട്ട് നിരവധി അന്താരാഷ്ട്ര മേളകളിലേക്കുള്ള ക്ഷണവും ഈ പടം നേടിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍