ഞാൻ ഇവിടെയെത്തിയത് മുഖ്യാതിഥിയായിട്ടല്ല; സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലെത്താൻ ആരുടേയും ക്ഷണം വേണ്ട;' കാലത്തിന്റെ തിരശ്ശീല വീഴും വരെ ഞാൻ ഇവിടെയൊക്കെയുണ്ടാകും'; ചലച്ചിത്ര പുരസ്ക്കാരത്തിലെ മുഖ്യാതിഥി വിവാദത്തിൽ മറുപടിയുമായി മോഹൻലാൽ; വിനയാന്വിതനായുള്ള സംസാരത്തിൽ നിറ കൈയടിയോടെ ആരാധകരും
ആർ പീയൂഷ്
തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് മുഖ്യാതിഥി വിവാദത്തിൽ മറുപടിയുമായി നടൻ മോഹൻലാൽ. സഹപ്രവർത്തകരുടെ അടുത്തേക്ക് വരുന്നതിൽ തനിക്ക് ആരുടേയും ക്ഷണം ആവശ്യമില്ലെന്നും മുഖ്യാതിഥിയായിട്ടല്ല താൻ വന്നതെന്നുമാണ് മോഹൻലാൽ പറഞ്ഞത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലാണ് അദ്ദേഹം തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ഞാൻ ഇവിടെയെത്തിയത് മുഖ്യാതിഥിയായിട്ടല്ല. സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലേക്ക് വരുന്നത് എന്നേ സംബന്ധിച്ച് വിലപ്പെട്ട നിമിഷമാണ്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയാക്കെയുണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞു.
ഞങ്ങൾ സിനിമാ കലാകാരന്മാരെ സംബന്ധിച്ച് ഏറ്റവും ധന്യമായ ചടങ്ങാണിത്. ഞങ്ങളുടെ പ്രയത്നത്തിന് കിട്ടുന്ന അംഗീകാരം. എന്ന് പറഞ്ഞു തുടങ്ങിയ ലാൽ പിന്നീട് തനിക്ക് തിരുവനന്തപുരവുമായുള്ള ആത്മ ബന്ധത്തെക്കുറിച്ചു പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മണ്ണിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഞാൻ പഠിച്ചു കളിച്ചു വളർന്ന സ്ഥലം. രാജാവും പ്രജകളും പരസ്പരം സ്നേഹിച്ച് കഴിഞ്ഞ നാട്. എന്ന് പറഞ്ഞു തുങ്ങിയപ്പോഴേക്കും കാണികളുടെ കരഘോഷം ഉയർന്നു. തന്റെ ജീവിത്ത്ിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഈ നഗരത്തിലാണ് ചിലവഴിച്ചതെന്നും ഒരു നാൾ അപ്രതീക്ഷിതമായി തന്റെ മുഖത്ത് ക്ലാപ്പ് ബോർഡ് വെച്ചതും ഈ നഗരമാണെന്നും ലാൽ പറഞ്ഞു. തലസ്ഥാന നഗരത്തോടുള്ള ആത്മബന്ധം പറഞ്ഞു തീർന്നയുടനാണ് അവാർഡിനെ പറ്റി പറഞ്ഞത്. മറ്റുള്ളവർക്ക് ലഭിക്കുന്ന അവാർഡ് എനിക്ക് ആത്മ വിമർശനങ്ങളാണ് എ്നും ഒരിക്കലും അവരോട് അസൂയ തോന്നിയിട്ടില്ല എന്നും പറഞ്ഞു. ഇന്ദ്രൻസിന് ഈ അവാർഡ് ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹത്തിന്റെ അത്രയും എത്താൻ കഴിയാതെ പോയല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടയിലാണ് വിവാദ വിഷയത്തിന് ലാൽ മറുപടി നൽകിയത്. എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ ആദരിക്കപ്പെടുന്നത് കാണുക എന്നത് എന്റെ അഭിമാനമാണ്,എന്റെ കടമയാണ്, എന്റെ അവകാശമാണ് എ്ന്നു പറഞ്ഞാണ് പ്രതിഷേധം അറിയിച്ചത്. കാലം തീരുമാനിച്ചാൽ ഒരു അരനിമിഷം പോലും ഞാനുണ്ടാവില്ല എന്ന് പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.
മോഹൻ ലാലിന്റെ ഓരോ വാക്കുകളും ഏറെ വിനയത്തോടെയുള്ളതായിരുന്നു. ഇതൊക്കെ കാണികൾ നിറ കൈയടിയോടെയാണ് വരവേറ്റത്. വിവാദങ്ങൾക്കുള്ള മറുപടിപോലും സൗമ്യതയോടെയാണ് പറഞ്ഞതും. മുഖ്യ മന്ത്രിയുടെ തൊട്ടരികിൽ തന്നെയായിരുന്നു ലാലിന്റെ ഇരിപ്പിടവും. ഇരുവരും ഏറെ നേരം കുശലാന്വേഷണങ്ങൾ നടത്തുകയുണ്ടായി. പുരസ്ക്കാര ജേതാക്കളൊക്കെയും അദ്ദേഹത്തിന്റെ കാൽ തൊട്ടു വണങ്ങുന്നുണ്ടായിരുന്നു. കാൽ തൊടുന്നവരെ ലാൽ തടയാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുരസ്കാരദാന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് നടൻ ഇന്ദ്രൻസ്. നടി പാർവതി തുടങ്ങിയവരുടെ നിറഞ്ഞ സാന്നിധ്യത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
സംസ്ഥാന ചലച്ചിത്ര അവാർഡിന് മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ഭാരവാഹിയുമായ ഡോ. എം ബിജു അക്കാദമിയിലെ അംഗത്വത്തിൽ നിന്ന് രാജി വെച്ചിരുന്നു. നടൻ പ്രകാശ് രാജുൾപ്പെടെയുള്ളവർ മോഹൻലാൽ മുഖ്യാതിഥിയായി വരുന്നതിനെതിരെ ഒപ്പിട്ട നിവേദനം നൽകിയിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങൾക്കിടയിലാണ് മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തത്. മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ താരങ്ങളും സംവിധായകരും എഴുത്തുകാരും സാസ്കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ചടങ്ങിലെ മുഖ്യ അതിഥികൾ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും അവാർഡ് ജേതാക്കളും മാത്രമായിരിക്കണം. അതിന് കോട്ടം തട്ടുന്ന വിധത്തിൽ ഒരു മുഖ്യ അതിഥിയെ അവാർഡ് ദാന ചടങ്ങിൽ ക്ഷണിക്കുന്ന രീതി ശരിയല്ലെന്നായിരുന്നു ഇവരുടെ വാദം. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ തള്ളിക്കളയുകയും ചെയ്തിരുന്നു. മോഹൻലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തിൽ യുക്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹൻലാലിനെ ക്ഷണിക്കരുതെന്ന് ആരും നിവേദനം നൽകിയിട്ടില്ല. മോഹൻലാൽ പങ്കെടുക്കുന്നതിൽ ആർക്കും എതിർപ്പില്ല. ഇന്ദ്രൻസും വി സി അഭിലാഷും ഇക്കാര്യം വ്യക്തമാക്കിയതാണ്. 2015ൽ മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തിരുന്നെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ലാൽ മുഖ്യാതിഥിയായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെസി ഡാനിയൽ അവാർഡ് ശ്രീകുമാരൻ തമ്പിക്കാണ് നൽകിയത്. അഞ്ചുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകനും നിർമ്മാതാവുമായ രാഹുൽ റിജി നായർ, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകൻ സഞ്ജു സുരേന്ദ്രൻ, മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, മികച്ച നടൻ ഇന്ദ്രൻസ്, മികച്ച നടി പാർവതി എന്നിങ്ങനെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അടക്കം 43 പേർക്ക് പുരസ്കാരം സമ്മാനിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍