പ്രണവിന്റെ പട്ടാഭിഷേകം ഗംഭീരം! താരപുത്രന്റെ അരങ്ങേറ്റം മികവുറ്റതെങ്കിലും ആദി ഒരു ശരാശരി ചിത്രം മാത്രം; ക്ലൈമാക്സിലെ ട്വിസ്റ്റുകളും തന്ത്രങ്ങളും കല്ലുകടിയായി; പഴഞ്ചൻ കഥയും ആഖ്യാനത്തിലെ ആവർത്തനയും മാറ്റിപ്പിടിക്കാനാതെ ജീത്തു ജോസഫ്; ഒരിടത്തും മോഹൻലാലിനെ അനുകരിക്കാതെ സ്വന്തം അഭിനയ വഴിയിൽ പ്രണവ്
എം മാധവദാസ്
'മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന' അങ്ങേയറ്റം പുരുഷാധിപത്യപരവും ഫ്യൂഡലുമായ ഒരു പഴഞ്ചൊല്ലാണ്, ഹിറ്റ്മേക്കർ ജീത്തുജോസഫ് മോഹൻലാലിന്റെ മകൻ പ്രണവിനെ നായകാനാക്കി എടുത്ത പുതിയ ചിത്രമായ ആദി കണ്ടപ്പോൾ ട്രോൾപോലെ മനസ്സിൽ വന്നത്. 'രാജാവിന്റെ മകൻ' ആരാധകരുടെ പ്രതീക്ഷകാത്തു.ഒന്നാന്തരം ഫയർ ഉണ്ട് പ്രണവിൽ. ഒരിടത്തും മോഹൻലാലിനെ അനുകരിക്കാതെ സ്വന്തമായി ഒരു വ്യക്തിത്വം നടനത്തിൽ ഉടനീളം ഉണ്ടാക്കിയെടുക്കാൻ ഈ നടൻ ശ്രദ്ധിച്ചിട്ടുണ്ട്.മേക്കപ്പിന്റെയും മേക്കോവറിന്റെയും അമിത പ്രയോഗങ്ങളില്ലാതെയുള്ള സ്വാഭാവികമായ അഭിനയം.പിതാവിനെപ്പോലെ ആക്ഷൻ രംഗങ്ങളിലെ കരിസ്മ അപാരം.ഡയലോഗ് ഡെലിവറിയിലും, ഭാവ പ്രകടനങ്ങളിലുമൊക്കെയുള്ള ചില കല്ലുകടികൾ ആദ്യ ചിത്രമെന്ന നിലക്ക് തള്ളിക്കളയാം.ഉറപ്പിക്കാം,പയ്യൻ കയറിവരും.അതിന് ഫാൻസിന്റെ തള്ളലൊന്നും വേണ്ട.അവന് കാലിബറുണ്ട്.
നോക്കണേ, ചലച്ചിത്രത്തേക്കാൾ മേലെയാണ് താരധിപത്യം എന്നതിന് ഇതിൽകൂടുതൽ എന്ത് തെളിവ് വേണം.ആദി എന്ന പടം എങ്ങനെയെന്ന് ആർക്കും അറിയേണ്ട.പ്രണവിന്റെ പ്രകടം എങ്ങനെയുണ്ടെന്ന് അറിഞ്ഞാൽ മതി.പ്രണവിന് ഡിസ്റ്റിംങ്ങ്ഷൻ ഇല്ളെങ്കിലും ഹൈ ഫസ്റ്റ്ക്സാസ് കൊടുക്കാം.പക്ഷേ ഈ സിനിമക്കോ.
ആദ്യപകുതിയുടെ പ്രതീക്ഷയുണർത്തുന്ന ബിൽഡപ്പ് കഴിഞ്ഞാൽ, കേട്ടുമടുത്ത പ്രമേയവും,സാമാന്യബുദ്ധിയെ കൊഞ്ഞനം കുത്തുന്ന രംഗങ്ങളുമാണ് ഉടനീളം.തിരക്കഥയിലൊന്നും ജീത്തു തീരെ ശ്രദ്ധിച്ചിട്ടില്ളെന്ന് കൈ്ളമാകസിലെ കൂട്ടപ്പൊരിച്ചിലിലൊക്കെ വ്യക്തമാണ്.കട്ട ലാൽഫാൻസുകാർപോലും ചിത്രത്തിന് പാസ്മാർക്കേ കൊടുക്കൂ.ഒരു ഫാമിലി ഡ്രാമ പ്ളസ് ക്രൈം ത്രില്ലർ എന്ന 'ദൃശ്യം' മോഡൽ പരീക്ഷണം ഇവിടെ പാളിപ്പോയിരിക്കുന്നു.
വെള്ളരിക്കാപ്പട്ടണത്തിലെ കഥ
ഈ പടത്തിന്റെ ഏറ്റവും വലിയ പോരായ്മ പൊലീസിനും കോടതിക്കും പൊതുസമൂഹത്തിനുമൊന്നും യാതൊരു പ്രസക്തിയുമില്ലാത്ത വെറും ഗുണ്ടാരാജ് മാത്രം വാഴുന്ന 'വെള്ളരിക്കാപ്പട്ടണത്തിൽ' നടക്കുന്ന കഥ എന്നതാണ്. അത് ബാംഗ്ളൂർ നഗരമാണെന്ന് ഓർക്കണം! 90 കളിലെ അധോലേകാ ചിത്രങ്ങളുടെ ഈ ഹാങ്ങോവർ മാറ്റപ്പിടിക്കാനുള്ള ചെറിയ ശ്രമംപോലും ഈ ചിത്രത്തിലില്ല.
ഇനി കഥയിലേക്ക് വരാം.സംഗീത സംവിധായകനാവാൻ കൊതിക്കുന്ന ആദിത്യ മോഹൻ എന്ന യുവാവാണ് ചിത്രത്തിൽ പ്രണവ്.മോഹൻ ലാലിനെ മലയാള അഭ്രലോകത്തേക്ക് കൊണ്ടുവന്ന 'മഞ്ഞിൽവരിഞ്ഞ പൂക്കളിലെ', മിഴിയോരം എന്ന മനോഹരഗാനം ഗിറ്റാർ മീട്ടിപ്പാടുന്ന ആദിയുടെ ആദ്യഷോട്ടുതന്നെ ആരാധകരെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്നു.രണ്ടുവർഷത്തെ സമയമാണ് ഒരു സംഗീത സംവിധായകനായി തെളിയാൻ ആദിക്ക് പിതാവ്് മോഹൻ (സിദ്ദീഖ്) നൽകിയിരിക്കുന്നത്.ഇവിടെ ആദിയുടെയും കുടുംബ രംഗങ്ങളൊക്കെ ഹൃദ്യമായാണ് ചിത്രീകരിച്ചിരക്കുന്നത്.
ബാംഗ്ളൂരിലെ ഒരു പ്രശസ്തമായ പബ്ബിൽ നിരവധി സംഗീത സംവിധായകരെക്കെ വരുമെന്നും അവിടെ പാടാനായാൽ സിനിമയിലേക്ക് ഒരു എൻട്രിയാവുമെന്ന് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചും, പിതാവിന്റെ ഒരു സ്വകാര്യ ആവശ്യവും അനുസരിച്ച് ബാംഗ്ളൂർക്ക് തിരിക്കുന്ന ആദി വലിയ കുഴപ്പങ്ങളിലാണ് ചെന്നുചാടുന്നത്.ബാംഗ്ളൂരിലെ പബ്ബിലുണ്ടായ കശപിശയിൽ ആ നഗരത്തിലെ വലിയൊരു ബാങ്കറും ഡോണുമായ നാരയാണൻ റെഡ്ഡിയുടെ ( ചിത്രത്തിൽ ജഗപതി ബാബു) മകൻ കൊല്ലപ്പെടുന്നു.കൊമേർഷ്യൽ സിനിമയായതുകൊണ്ട് ചോരക്ക് ചോരതന്നെ വേണമെല്ലോ.പ്രത്യേകിച്ചും റെഡ്ഡിമാർ.അവർ ഈ കൊച്ചുപയ്യനെ കൊല്ലാനായി പത്തുലോഡ് ഗുണ്ടാത്തൊഴിലാളികളെയും കൂട്ടിയിറങ്ങുന്നു.തീർക്കാനായി അവരും, അതിജീവിക്കാനായി ആദിയും. ഈ മൗസ് ആൻഡ് ക്യാറ്റ് മോഡൽ കളിയാണ് ഈ പടം.ഇതിനിടയിൽ ആദിയുടെ അമ്മയായ ലെനയും അഛൻ സിദ്ദീഖും കുറെ കരഞ്ഞും മൂക്കുപിഴിഞ്ഞും വെറുപ്പിക്കുന്നുണ്ട്.ഇതിനെയാണ് 'ആക്ഷൻ ഓറിയൻഡഡ് ഫാമിലി ഡ്രാമയെന്ന്'പറയുന്നത്!
പ്രിയപ്പെട്ട ജീത്തു, ഇതൊക്കെ നാം എത്രതവണ കേട്ടതാണ്.ഇത്രയും ഹൈപ്പുള്ള ഒരു പടം എടുക്കാൻ അവസരം കിട്ടിയിട്ടും ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നില്ലേ.കുറ്റം പറയരുതല്ലോ,ചിത്രത്തിന്റെ ആദ്യപകുതി മോശമില്ലാതെ എടുത്തിട്ടുണ്ട്.എന്നാൽ രണ്ടാം പകുതി മനുഷ്യ മസ്തിഷ്ക്കത്തിലെ ചിന്തയുടെയും യുക്തിയുടെയും ഭാഗം നിയന്ത്രിക്കുന്ന ന്യൂറോണുകൾക്ക് വെല്ലുവിളിയാണ്.അതിനിടക്ക് അൽപ്പം ആശ്വാസമാവുന്നത് ഷറഫുദ്ദീന്റെയും അനുശ്രീയുടെയും കഥാപാത്രങ്ങളാണ്.ആദി എന്ന കൊച്ചുപയ്യൻ നാരായണൻ റെഡ്ഡിയെന്ന ഡോണിനെ ഒറ്റക്ക് കാണാനായി ബഹുനില മന്ദിരത്തിൽ കയറിപ്പറ്റാനുള്ള ശ്രമമൊക്കെ കണ്ടാൽ, സുരാജ് പറഞ്ഞപോലെ പെറ്റ തള്ള കരഞ്ഞുപോകും.എന്തൊരു ഭാവനാ ശൂന്യത.നായകൻ താരപുത്രനായതുകൊണ്ട് എന്ത് വിഡ്ഡിത്തവും ഫാൻസുകാർ സഹിക്കും.പക്ഷേ പൊതുജനത്തിന് ആ ബാധ്യതയില്ല.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ദൃശ്യത്തിനുശേഷം എടുത്ത ലൈഫ് ഓഫ് ജോസൂട്ടി, ഊഴം എന്നീ രണ്ടു ചിത്രങ്ങളുടെയും പരാജയകാരണം മോശം തിരക്കഥയായിരുന്നു.പക്ഷേ അതിൽനിന്നൊന്നും ജീത്തു ഒരുപാടവും പഠിച്ചില്ളെന്ന് പുതിയ ചിത്രവും തെളിയിക്കുന്നു.
നിയമവാഴ്ചയില്ലാത്ത ഒരു സമൂഹം എന്ന എട്ടാംനൂറ്റാണ്ട് മോഡൽ ജീത്തുവിന്റെ ആശയം കടുത്ത രാഷ്ട്രീയ വിമർശനത്തിനും ഇടയാക്കേണ്ടതാണ്.ദൃശ്യം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ, അന്ന് ഐ.ജിയായിരുന്ന ടി.പി സെൻകുമാർ നടത്തിയ വിമർശനമാണ് ഇപ്പോൾ ഓർമ്മവരുന്നത്.നിയമവാഴ്ചയെക്കുറിച്ച് സമൂഹത്തിലേക്ക് തെറ്റായ സന്ദേശം കൊടുക്കുന്ന സിനിമയാണ് ഇതെന്നും,ബ്ളാക്ക് മെയിലിങ്ങിന് വിധേയമാക്കപ്പെട്ട ഒരു പെൺകുട്ടി ആദ്യം സമീപിക്കേണ്ടത് പൊലീസിനെയാണെന്നും അദ്ദേഹം പറഞ്ഞതോർക്കുന്നു.ഏത് കുറ്റകൃത്യവും പിടിക്കപ്പെടാതെ സമർഥമായി നിൽക്കാൻ കഴിയുമെന്നത് സമൂഹത്തിലേക്ക് കൊടുക്കുന്ന തെറ്റായ സന്ദേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.സെൻകുമാറിൻെ നിരീക്ഷണം ശരിയായി.ചുരുങ്ങിയത് മൂന്നുകൊലകളെങ്കിലും ദൃശ്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് പ്രതികൾ സമ്മതിച്ചവ പിന്നീട് കേരളത്തിൽ ഉണ്ടായി!ആ നിലക്ക് നോക്കുമ്പോൾ ആദിയും തെറ്റായ സന്ദേശമാണ് സമൂഹത്തിലേക്ക് നൽകുന്നത്.
ബാധ്യതയായി ചാടിത്തീർക്കുന്ന ആക്ഷൻ!
പാർകൂർ എന്നുപറയുന്നൊരു സൈനിക ശിക്ഷണ പദ്ധതിയുണ്ട്.ചിലർ പാർക്കർ എന്ന് ഓമനപ്പേരിട്ടുണ്ട്.മലയാളികൾക്ക് അധികം പരിചയമില്ല.ഇന്ന് ബീച്ചിലൊക്കെയുള്ള ചാട്ടവും മറച്ചിലുമൊക്കെയുള്ള സാഹസിക അഭ്യാസമായി ഇത് കടന്നുവരുന്നുണ്ട്.സംഗീതം കഴിഞ്ഞാൽ പിന്നെ നമ്മുടെ ആദിയുടെ പാഷൻ ഈ പാർകൂറാണ്.അതുകൊണ്ടുതന്നെ ഒരു പുതുമയെന്ന് കരുതി പാർകൂർ സ്റൈലിലാണ് ജീത്തു സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്.
അതായത് ചാട്ടത്തോട് ചാട്ടം.ആദി കെട്ടിടത്തിന് മുകളിലേക്ക് ചാടുന്നു, അവിടെനിന്ന് താഴേക്ക് ചാടുന്നു,ഗുഹക്ക് മുകളിലൂടെ ചാടുന്നു, കരിങ്കൽകെട്ടുകൾ ചാടിമറിയുന്നു,വില്ലനെ ചാടിയടിക്കുന്നു.... ആകെ ചാട്ടമയം! ആദി മാത്രമല്ല പിടിക്കാൻ വരുന്ന ഗുണ്ടാത്തൊഴിലാളികളും ചാട്ടക്കാരാണ്.പ്രണവിന്റെ ആദ്യത്തെ കുറച്ച് ജമ്പുകൾക്ക് കൈയടിയുണ്ട്.ശരീരഭാഷയും നന്നായി.പക്ഷേ ജമ്പോടു ജമ്പായാൽ ആർക്കാണ് ബോടറിക്കാതിരക്കുക.എന്തിന് ചിത്രം അവസാനിക്കുന്നതും പാട്ടിലല്ല, ചാട്ടത്തിലാണ്. എന്തൊരു വ്യത്യസ്തത!
അതുപോലെതന്നെ പരസ്യ ദാതാക്കളെയും ഫിനാസർമാരെയും പ്രീണിപ്പിക്കാനായി സിനിമക്കുള്ളിൽ അവരുടെ തലവന്മാരെ കൊണ്ടുവരുന്നതും ശരിയായെന്ന് തോനുന്നില്ല.ചിത്രത്തിൽ ഒരു കാര്യവുമില്ലാതെ കോൺഫിഡന്റ് ഗ്രൂപ്പിനെയും അവരുടെ തലവൻ ഡോ.റോയിയെയും കൊണ്ടുവരുന്നുണ്ട്.നാളെ എം.എ യൂസഫിലും, ബോബി ചെമ്മണ്ണൂരും,രവിപിള്ളയുമൊക്കെ ഈ രീതിയിൽ മികച്ച അഭിനയം കാഴ്ചവെക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം!
പ്രണവ്: പുതിയ താരോദയം
വർഷങ്ങൾക്കുമുമ്പ് ഫാസിലിന്റെ 'കൈയത്തെും ദൂരത്ത്' എന്ന ചിത്രത്തിലെ ചോക്ളേറ്റ് പ്രണയ നായകനായി വന്ന പയ്യൻ പിന്നീട് ഇതുപോലൊരു സ്ഫോടകശേഷി ഒളിപ്പിച്ചുവെച്ച ഫഹദ് ഫാസിലായി വളരുമെന്ന് ആരെങ്കിലും കരുതിയോ?'സെക്കൻഡ് ഷോയിൽ' നായകനായ മെല്ലിച്ച ആ പയ്യൻ ദുൽഖർ സൽമാനായി പൊട്ടിവിടരുമെന്നും ആദ്യ ചിത്രം കണ്ടവർ കരുതിക്കാണില്ല.അതുപോലെ തന്നെ പ്രണവും.ആദ്യ ചിത്രമല്ലേ; സ്റ്റൈലുണ്ട്, ഫയറുണ്ട്.നല്ല കഥാപാത്രങ്ങൾ കിട്ടിയാൻ കയറിവരും.ബാലതാരമായത്തെി മികച്ച നടനുള്ള അവാർഡ് വാങ്ങിച്ചയാളാണ് കക്ഷിയെന്ന് ഓർക്കണം.ആക്ഷനാണ് പ്രണവിന്റെയും ഹൈപ്പ്.അതും പലതും ഡ്യൂപ്പില്ലാതെ.അതുകൊണ്ടതന്നെ പുതിയൊരു താരോദയത്തിനാണ് മലയാള സിനിമ സാക്ഷ്യവഹിച്ചിരിക്കുന്നതെന്നും പറയാതെ വയ്യ.
പക്ഷേ അഭിനയത്തിലെ പ്രണവിന്റെ ഒരു പ്രധാന പ്രശ്നമായി തോന്നിയത് ഡയലോഗ് ഡെലിവെറിയിയാണ്.മലയാളത്തേക്കൾ അയാൾക്ക് സുരക്ഷിതമായ ഭാഷ ഇംഗ്ളീഷാണെന്ന് തോന്നുന്നു.( അത് സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ ക്കാരുടെ മൊത്തം പ്രശ്നമാണെന്ന് തോനുന്നു.'പരുത്തിവീരനിൽ' കാർത്തിയൊക്കൊണ്ട് ലോക്കൽ തമിഴ് പറയിക്കാൻപെട്ട പാട് സംവിധായകൻ അമീർസുൽത്താൻ എഴുതിയത് വായിച്ചതോർക്കുന്നു)മറ്റൊന്ന് സങ്കീർണ്ണമായ ചില കഥാപാത്രാവസരങ്ങളിൽ ചില ഭാവങ്ങൾ മുഖത്തുറച്ചപോലെ തോന്നുന്നുണ്ട്.തുടക്കമല്ലേ,കാത്തിരുന്ന് കാണാം.പിതാവിന്റെ അഡ്രസ്സുകൊണ്ട് പിടിച്ചു നിൽക്കണമെങ്കിൽ പ്രേംനസീറിന്റെ മകൻ
സൂപ്പർസ്റ്റാർ ആവണമായിരുന്നല്ലോ?
പ്രണവിന് അഭിനയത്തിൽ കട്ട സപ്പോർട്ട് കൊടുത്ത രണ്ടുപേർ ഷറഫുദ്ദീനും അനുശ്രീയുമാണ്.ഹാസ്യം മാത്രമല്ല ഒന്നാന്തരം ക്യാരക്ടർ റോളുകളും തനിക്ക് പറ്റുമെന്ന് ഷറഫുദ്ദീൻ തെളിയിച്ചു.ആദിയുടെ മാതാപിതാക്കന്മാരായി വന്ന സിദ്ദീഖും ലെനയും രണ്ടാപകുതിയിൽ ഓവറാക്കി ബോറാക്കി.ന്യൂജൻ അമ്മയായി തിളങ്ങി നിൽക്കുന്ന ലെനയുടെ, ആദ്യപകുതിയിൽ പ്രണവിനൊപ്പമുള്ള കെമിസ്ട്രി ഫലിച്ചിട്ടുണ്ടുമുണ്ട്.ലൈറ്റ് കോമഡി റോളിൽനിന്ന് വില്ലനിലേക്കുള്ള സിജുവിന്റെ മാറ്റവും മോശമായിട്ടില്ല.ജഗപതി ബാബു കണ്ണരുട്ടി പ്രേക്ഷരെ പേടിപ്പിച്ച് വില്ലൻ കളിക്കുന്നു. അനിൽ ജോൺസന്റെ സംഗീതം ശരാശരിയാണ്്.സതീഷ് കുറുപ്പിന്റെ ക്യാമറ പതിവുപോലെ ചിത്രത്തിന് മുതൽക്കൂട്ടും.
വാൽക്കഷ്ണം: പാവം ഫാൻസുകാരെ കുറിച്ചും രണ്ടുവാക്ക് പറയാതെ വയ്യ.എത്ര ആവേശത്തോടെയാണ് അവർ ഈ താരസിംഹാസന കൈമാറ്റം ഏറ്റെടുത്തിരിക്കുന്നതെന്ന് നോക്കുക.ഒരു സീനിൽ ലാൽ ഗസ്റ്റായി വരുന്നയോടെ ആവേശം അണപൊട്ടുന്നു.അവസാനം തവളച്ചാട്ടംപോലാവുന്ന പ്രണവിന്റെ ചാട്ടനമ്പറിനുപോലുമുണ്ട് നിലക്കാത്ത ആർപ്പുവിളി.രാഷ്ട്രീയ പാർട്ടികൾക്കുപോലും ഇത്രക്ക് വിധേയത്വമുള്ള അണികൾ ഉണ്ടാവില്ല.ഒരു നടൻ എന്ന നിലയിൽ പ്രണവ് നേരിടുന്ന പ്രധാന ഭീഷണിയും ഇവരിൽനിന്ന് തന്നെയാവും.കാരണം വ്യക്തിത്വമുള്ള ഒരു നടനെയല്ല,മോഹൻലാൽ എന്ന നടന്റെ ചില മാനറിസങ്ങളാണ് അവർ പ്രണവിൽനിന്ന് കാണാൻ ആഗ്രഹിക്കുന്നത്.ഈ ധാരണ തകർത്ത് സ്വന്തമായി ഒരിടം കണ്ടത്തെുകയെന്നതായിരക്കും പ്രണവിലെ നടൻ നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്