ഇതാ തകർപ്പൻ തിരിച്ചുവരവുമായി ഫഹദ് ഫാസിൽ! 'അയാൾ ഞാനല്ല' ഫഹദിന്റെ വൺമാൻ ഷോ, ദുർബലമായ തിരക്കഥയെയും സംവിധാനത്തെയും നടൻ മറികടക്കുന്നത് ഇങ്ങനെ!
എം മാധവദാസ്
ഏത് സിനിമ പൊട്ടിയാലും ഈ പടം വിജയിക്കണേ, എന്ന ആത്മാർഥമായ ആഗ്രഹത്തോടെയാണ് 'അയാൾ ഞാനല്ല' എന്ന സിനിമക്ക് കയറിയത്. അത് ഇതിന് കഥയെഴുതിയ രഞ്ജിത്തിനോടോ, തിരക്കഥയൊരുക്കി സംവിധാനംചെയ്ത നടൻ വിനീത്കുമാറിനോടൊ, ഉള്ള സ്നേഹവും ആരാധനയുംകൊണ്ടായിരുന്നില്ല. പ്രഥ്വീരാജിനുശേഷം മലയാള സിനിമയിൽ വന്ന എറ്റവും ഉജ്ജ്വലനായ നടൻ എന്ന് ഈ ലേഖകൻ വിശ്വസിക്കുന്ന ഫഹദ്ഫാസിൽ, വ്യാവസായിക സിനിമയിലേക്ക് തിരച്ചുവരണം എന്ന ആഗ്രഹം കൊണ്ടായിരുന്നു. ഇത് നല്ല സിനിമയെ സ്നേഹിക്കുന്നവരുടെയൊക്കെ മോഹമായിരുന്നു. സത്യത്തിൽ ചിത്രം കണ്ടതോടെ ഫഹദിനെ കെട്ടിപ്പിടക്കാനാണ് തോന്നിയത്. എന്തൊരു നടനാണയാൾ. ഫഹദിന്റെ വൺമാൻഷോയാണിത്. വ്യത്യസ്തമായ ഒരു കഥയോ, കാമ്പുള്ള തിരക്കഥയോ, വൈറലാകാവുന്ന ഗാനങ്ങളോ ഒന്നുമില്ലാത്ത ഈ സിനിമയെ, കണ്ടിരിക്കാൻ പറ്റുന്നതാക്കുന്നത് ഈ യുവനടന്റെ അസാധ്യമായ പരകായപ്രവേശമാണ്. അഭിനയമല്ലിത്. കഥകളി നടന്മാർ പറയാറുള്ളപോലെ ശരിക്കുമൊരു വേഷപ്പകർച്ച!
'ഗോഡ്സ് ഓൺ കൺട്രി','വൺ ബൈ ടു', 'മണിരത്നം', 'മറിയംമുക്ക്', 'ഹരം' തുടങ്ങിയ അടുത്തകാലത്തെ ചില പടങ്ങൾ സാമ്പത്തികമായി പരാജയപ്പെട്ടതോടെ, വാങ്ങിയ അഡ്വാൻസ് തിരിച്ചുനൽകി ( മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്, വാങ്ങിയ കാശ് ഒരു താരം സ്വമേധയാ തിരച്ചുനൽകുന്നത്) സ്വയം മാറി നിൽക്കയായിരുന്ന ഈ ഫയർബ്രാൻഡ് നടൻ. സാമ്പത്തിക വിജയമാവുന്നെ് ഉറപ്പിച്ചുപറയാവുന്ന ഈ പടം, സത്യത്തിൽ ഫഹദിന്റെ തിരച്ചുവരവ് കൂടിയാണ്.
അസാധ്യമായ ഒരു സൃഷ്ടിയൊന്നുമല്ളെങ്കിലും കാശുകൊടുത്ത് തീയേറ്ററിൽ കയറുന്ന പ്രേക്ഷകന് രണ്ടുമണിക്കൂർ ബോറടിക്കാതെ ചെലവിടാനും, പലപ്പോഴും ഉള്ള് തുറന്ന് ചിരിക്കാനുമുള്ള വകുപ്പ് നൽകുന്ന ചിത്രമാണിത്.പക്ഷേ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന 'അച്ചാദിൻ' പോലുള്ള പടപ്പുകളെ വച്ചുനോക്കുമ്പോൾ സ്വർഗവും.ഈ പടംകാണാൻ പ്രേക്ഷകർ തീയറ്ററുകളിലേക്ക് ഇരച്ചുകയറുന്നതും തമ്മിൽഭേദമെന്ന തിരിച്ചറിവ് കൊണ്ടായിരക്കണം.
ദുർബലമായ തിരക്കഥ, ശരാശരി വരുന്ന സംവിധാനം
പണം. അതുവച്ചുള്ള കളിയാണെല്ലോ, നമ്മുടെ മിക്ക ന്യൂജൻ ചിത്രങ്ങളുടെയും ഫോർമാറ്റ്. ന്യൂജൻ മോഡലിലല്ല, ചിത്രീകരിക്കപ്പെട്ടതെങ്കിലും 'അയാൾ ഞാനല്ല'യുടെ കഥയിലും ഇതേ ചർവിത ചർവണം കടുന്നുവരുന്നുണ്ട്.രണ്ടാഴ്ചക്കുള്ളിൽ ഒരു വലിയ തുക നമ്മുടെ കഥാനായകന് വേണം. അതിനായി എന്തും ചെയ്യാവുന്ന മാനസികാവസ്ഥയിലേക്ക് അയാൾ മാറുന്നു.അവസാനം പതിവുപോലെ, നന്മയുള്ളവനും സന്മനസ്സുള്ളവനും സമാധാനമെന്നപേരിൽ എല്ലാപ്രശ്നങ്ങളും 'സോൾവായി' അവസാനിക്കും. എത്രയോ തവണ കണ്ട ഈ ഫോർമാറ്റിട്ട് ഒരിക്കൽകൂടി കറക്കിക്കുത്തി കഥയാക്കിയിരക്കയാണ്, പ്രതിഭാധനനായ രഞ്ജിത്ത്. അതുകൊണ്ടുതന്നെ കലാപരമായി വാഴ്ത്തപ്പെടുന്ന സൃഷ്ടിയായി ഈ സിനിമ മാറാത്തതിന്റെ പ്രധാന പ്രതിയും നമ്മുടെ പ്രിയപ്പെട്ട രഞ്ജിയേട്ടൻ തന്നെ.അസാധ്യമായ ഒരു സൃഷ്ടിയൊന്നുമല്ളെങ്കിലും കാശുകൊടുത്ത് തീയേറ്ററിൽ കയറുന്ന പ്രേക്ഷകന് രണ്ടുമണിക്കൂർ ബോറടിക്കാതെ ചെലവിടാനും, പലപ്പോഴും ഉള്ള് തുറന്ന് ചിരിക്കാനുമുള്ള വകുപ്പ് നൽകുന്ന ചിത്രമാണിത്.പക്ഷേ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന 'അച്ചാദിൻ' പോലുള്ള പടപ്പുകളെ വച്ചുനോക്കുമ്പോൾ സ്വർഗവും.
കോഴിക്കോട് കൊയിലാണ്ടിയിൽനിന്ന് വളരെ ചെറുപ്പത്തിൽ തന്നെ ഗുജറാത്തിലെ കച്ചിൽ എത്തിയ പാച്ചുവെന്ന പ്രകാശനിലൂടെയാണ് (ഫഹദ്) ചിത്രം വികസിക്കുന്നത്. അമ്മാവനൊപ്പം ( ടി.ജി രവി) ആ വരണ്ടമണ്ണിൽ പാതയോരത്തെ പൊരിവെയിലിൽ ഒരു ടയർ റിപ്പയറിങ്ങ് കട നടത്തുന്ന അയാൾക്ക് ഏതൊരു ശരാശരി ചെറുപ്പക്കാരന്റെയും സ്വപ്നങ്ങൾ മാത്രമാണുള്ളത്. തന്റെ വർക്ക്ഷോപ്പൊന്ന് വിപുലീകരിക്കണം, ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ സ്വന്തമാക്കണം. താൻ സ്നേഹിക്കുന്നവരും, തന്നെ സ്നേഹിക്കുന്നവരും ഈ മണ്ണിലായതിനാൽ ഇനി ഗുജറാത്ത്തന്നെയാണ് തന്റെ നാട് എന്നാണ് പ്രകാശന്റെ പക്ഷം. എന്നാൽ അമ്മാവന്റെ അപ്രതീക്ഷിതമായ മരണം അയാളുടെ എല്ലാം കണക്കുകൂട്ടലും തെറ്റിക്കുന്നു. ലക്ഷങ്ങൾ കടക്കാരനായ അയാൾ നാട്ടിലെ സ്ഥലം വിറ്റ് തന്റെ വർക്ക്ഷോപ്പ് വീണ്ടെടുക്കനുള്ള ശ്രമത്തിലാണ്്. അതിനായി ഒരു റിയൽ എസ്റ്റേറ്റ് പാർട്ടിയെ കാണാനായി തന്റെ സ്കൂൾമേറ്റിന്റെ ക്ഷണപ്രകാരം അയാൾ ബംഗലൂരു നഗരത്തിലേക്ക് അയാൾ യാത്ര തിരക്കുന്നു. അതോടെ പ്രകാശന്റെ ജീവിതം മാറിമറിയാണ്. ആ സസ്പെൻസ് പറയുന്നില്ല.
അപ്പോഴും യുക്തിയില്ലായ്മ പലേടത്തും കല്ലുകടിയാവുന്നുണ്ട്. പ്രശസ്തനായ തന്റെ അപരനെ പ്രകാശൻ മുതലെടുക്കാൻ ശ്രമിക്കുന്നത്, ഈ അതിദ്രുത വിവരസാങ്കേതിക വിസ്ഫോടനക്കാലത്താണെന്ന് ഓർക്കണം.പക്ഷേ അവിടെയൊക്കെ അനിതസാധാരണമായ അഭിനയപാടവംകൊണ്ട് സംവിധായകനെ രക്ഷിക്കുന്നുണ്ട് ഫഹദ്.
പക്ഷേ, ദുർബലമായ പ്രമേയത്തെ ലിഫ്റ്റ്ചെയ്യാനുള്ള സിനിമാറ്റിക്ക് തന്ത്രങ്ങളൊന്നും സംവിധായൻ കൂടിയായ വിനീത്കുമാർ ഒരുക്കിയ തിരക്കഥക്കും ഇല്ലാതെപോയി. കോഴിക്കോട്ടെ നാടക പ്രവർത്തകൻകൂടിയായ പ്രദീപ് കാവുന്തറ ഒരുക്കിയ കൊയിലാണ്ടി സ്ളാങ്ങിലുള്ള സംഭാഷണങ്ങളാണ് ഇതിൽനിന്ന് ആശ്വാസം നൽകുന്നത്. ഇറങ്ങിയോടിയെന്നതിന് കൊയിലാണ്ടിക്കാർ പറയുന്ന, 'കീഞ്ഞ് പാഞ്ഞ്' എന്ന ഡയലോഗൊക്കെ ഫഹദ് പറയുമ്പോൾ തീയേറ്ററിൽ പൊട്ടിച്ചിരിയാണ്. നാടകത്തിൽ താൻ ഉപയോഗിച്ച വിജയിച്ച പല ഡയലോഗുകളും പ്രദീപ് സിനിമക്കുവേണ്ടിയും സമർഥമായി ഉപയോഗിച്ചിരിക്കുന്നു.
വിനീത്കുമാറിന്റെ സംവിധാനത്തിന് ശരാശരിക്ക് മാത്രമേ മാർക്ക് കൊടുക്കാനാവൂ.ഇതിൽ ടി.ജി രവിയുടെ മരണം ചിത്രീകരിക്കുന്ന സീനുകളും,ആദ്യത്തെ പാട്ടിന്റെ മനോഹരമായ ചിത്രീകരണവും അടക്കം വെറും പത്ത് പതിനഞ്ച് സീനിൽ മാത്രമേ സംവിധായകന്റെ കൈയൊപ്പ് കാണാൻ കഴിയുകയുള്ളൂ. തുടക്കത്തിൽ നമുക്കുണ്ടാവുന്ന പ്രതീക്ഷ അവസാനം അൽപ്പം മങ്ങുമെന്ന് പറയാതെ വയ്യ. എല്ലാം ഒറ്റയടിക്ക് അവസാനിപ്പിച്ചപോലത്തെ കൈ്ളമാക്സിനും പഞ്ച് വന്നിട്ടില്ല. ഇവിടങ്ങളിലൊക്കെ കുറച്ചുകൂടി ജാഗ്രതയും, അവധാനതയും വിനീത് കാണിച്ചിരുന്നെങ്കിൽ ഈ പടം എത്രയോ മുകളിലേക്ക് കയറുമായിരുന്നു. പക്ഷേ ഒരുകാര്യത്തിൽ വിനീതിന് ഫുൾമാർക്ക് കൊടുക്കണം. കാസ്റ്റിങ്ങിൽ. ഇതിൽ നടിച്ച ഒരാളും മോശമായില്ല.ആ ഒരൊറ്റ എല്ലുബലത്തിലാണ് ഈ പടം പിടിച്ചുനിൽക്കുന്നത്.അപ്പോഴും യുക്തിയില്ലായ്മ പലേടത്തും കല്ലുകടിയാവുന്നുണ്ട്. പ്രശസ്തനായ തന്റെ അപരനെ പ്രകാശൻ മുതലെടുക്കാൻ ശ്രമിക്കുന്നത്, ഈ അതിദ്രുത വിവരസാങ്കേതിക വിസ്ഫോടനക്കാലത്താണെന്ന് ഓർക്കണം.പക്ഷേ അവിടെയൊക്കെ അനിതസാധാരണമായ അഭിനയപാടവംകൊണ്ട് സംവിധായകനെ രക്ഷിക്കുന്നുണ്ട് ഫഹദ്.
ഫഹദിന്റെ അപരവത്ക്കരണം
ഈ സിനിമയിൽ ഫഹദ് ഡബിൾ റോളിലല്ല. എന്നാൽ അങ്ങനെ തോന്നിക്കുന്ന രീതിയിൽ പ്രകാശന്റെ അപരവത്ക്കരണമാണ് കഥയുടെ ഹൈലൈറ്റ്. ഇവിടെ ഫഹദ് അൽപ്പമൊന്നു പാളിയിരുന്നെങ്കിൽ ഈ കടപൂട്ടേണ്ടി വന്നേനെ. ഇത്രയും ഭംഗിയായി ഈ നടനല്ലാതെ മറ്റൊരാൾക്ക് ഫലിപ്പിക്കാൻ കഴിയുമോയെന്നും സംശയമാണ്.നാലുവേഷങ്ങൾ ചെയ്തിട്ടും നാലും തീർത്തും വെവ്വേറെ ജന്മങ്ങളായി നമുക്ക് തോനുന്ന, കമൽഹാസൻ ടെക്ക്നിക്കുപോലത്തെ ഒരു സിദ്ധിയാണിത്. സോമൻ സുകമാരൻ കാലം തൊട്ട് മമ്മൂട്ടി, മോഹൻലാൽവരെയുള്ള ഇരട്ടവേഷങ്ങൾ എടുത്ത് ഇതിലെ ഫഹദിന്റെ വേഷവുമായി താരതമ്യപ്പെടുത്തയാൽ മനസ്സിലാവും ആ മാറ്റം.
ടിനിടോമും, ശ്രീകുമാറും, നോബിയും ഉൾപ്പെട്ട യുവ ചിരിനിരയാണ് ഈ പടത്തിന്റെ സമ്പത്ത്. ഇതിൽ നോബി, ടെലിവിഷൻ കോമഡി സ്കിറ്റുകളുടെ ഹാങ്ങോവറിൽനിന്ന് പൂർണമായും മോചിതനായിട്ടില്ല. ചിലപ്പോഴൊക്കെ ഓവറായിപോവുമെന്ന് തോന്നുമെങ്കിലും അപ്പോൾതന്നെ രസച്ചരട് തിരിച്ചുപിടിക്കുന്നുണ്ട്. എന്നാലും സുരാജ് വെഞ്ഞാറമൂടും, പാഷാണം ഷാജിയുമൊക്കെ ചില പടങ്ങളിൽ കാണിക്കുന്നപോലെ കോമഡികൊണ്ട് പ്രേക്ഷകരെ ആക്രമിക്കാൻ നോബി ശ്രമിക്കുന്നില്ളെന്നത് ആശ്വാസമാണ്.ഇന്ന് വാണിജ്യസിനിമകളുടെ അവിഭാജ്യഘടകമായ രഞ്ജി പണിക്കർ, ഒരോ പടത്തിലും വ്യത്യസ്തമായ സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. പ്രകാശന്റെ കാമുകിയുടെ അനിയനായി വേഷമിട്ട ബാലതാരം ഭാവിയുടെ വാഗ്ദാനമാണ്. ഇവന്റെ ഒരൊറ്റ ഗുജറാത്തി ഡാൻസ ്കണ്ടതിന്റെ ചിരി മനസ്സിൽ മായാതെ കിടക്കുന്നു.
സ്ത്രീകഥാപാത്രങ്ങൾ കാര്യമായൊന്നും ചെയ്യാനില്ലാത്ത രീതിയിലാണ് കഥാഘടന. എന്നാൽ ഉള്ളത് രണ്ടു നായികമാരും മോശമാക്കിയിട്ടില്ല. ഗാനങ്ങളും പശ്ചാത്തല സംഗീതവും ശരാശരിയെ എത്തൂ. ആദ്യ പകുതിയിലെ ഗാനം ദൃശ്യഭംഗികൊണ്ട് മികച്ചുനിന്നപ്പോൾ രണ്ടാം പകുതിയിലേത് അരോചകമായി. ഇത് മുറിച്ചുമാറ്റുകയായിരക്കും നല്ലത്.ഷാംദത്തിന്റെ കാമറായാണ് സംവിധായകന് വലിയ പിന്തുണ നൽകിയിരിക്കുന്നത്.
പറയാതെ പറയുന്ന ഗുജറാത്ത് രാഷ്ട്രീയം
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം നാടല്ല ഗുജറാത്ത് എന്നും, അത് ഗാന്ധിജിയുടെത് കൂടിയാണെന്നും തമാശയിലൂടെയാണെങ്കിലും ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. പ്രണയിനിയെ സ്വന്തമാക്കാനാണ് പ്രകാശൻ കച്ചിൽ പിടിച്ചു നിൽക്കുന്നത്. എന്നാൽ അയാൾ അവളുടെഅച്ഛനോട് പറയുന്നത് 'എനിക്ക് ഗാന്ധിജിയുടെ നാട്ടിൽ കിടന്ന് മരിക്കണം' എന്നാൺ ഗുജറാത്ത് മോഡൽ വികസനമെന്ന് പ്രകീർത്തിക്കപ്പെടുന്നത് ശുദ്ധതട്ടിപ്പാണെന്ന് ആ സംസ്ഥാനത്തിന്റെ ഗ്രാമങ്ങളിലൂടെ ഒരുതവണ യാത്രചെയ്ത ആർക്കും ബോധ്യമാവും. ഉത്തരേന്ത്യയിലെ ശരാശരി എത് ഗ്രാമത്തെയുംപോലെ അവികസിതവും, ജാതി പഞ്ചായത്തുകൾ നിലനിൽക്കുന്നതുമാണ് ഗുജറാത്തും.നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം നാടല്ല ഗുജറാത്ത് എന്നും, അത് ഗാന്ധിജിയുടെത് കൂടിയാണെന്നും തമാശയിലൂടെയാണെങ്കിലും ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. പ്രണയിനിയെ സ്വന്തമാക്കാനാണ് പ്രകാശൻ കച്ചിൽ പിടിച്ചു നിൽക്കുന്നത്. എന്നാൽ അയാൾ അവളുടെഅച്ഛനോട് പറയുന്നത് 'എനിക്ക് ഗാന്ധിജിയുടെ നാട്ടിൽ കിടന്ന് മരിക്കണം'
പൊട്ടിപ്പൊളിഞ്ഞ ഒരു ബസിലൂടെയും, മനുഷ്യർ വസിക്കുന്ന സ്ഥലങ്ങളാണോയെന്ന് സംശയിച്ചുപോവുന്ന കൊച്ചുകൊച്ചു കൂരകളിലൂടെയും ഈ സിനിമയും ഇത് പറയാതെ പറയുന്നുണ്ട്. സഹകരണബാങ്കുകളും കുടുംബശ്രീ സംവിധാനങ്ങളുമൊന്നുമില്ലാത്ത ഒരു നാട്ടിൽ, നാട്ടുപ്രമാണിമാരിൽനിന്ന് കൊള്ളപ്പലിശക്ക് പണം വാങ്ങി മുടിഞ്ഞുപോകുന്നവരുടെ പ്രതിനിധയാണ് പ്രകാശൻ.ഭഗവതിയുള്ള പറമ്പാണെന്ന് പറഞ്ഞ് നാട്ടിലെ വസ്തു വിൽക്കാൻ കഴിയാതായതോടെ, 'നാട്ടിലേത് ഭഗവതിയും കച്ചിലേത് പട്ടേലും കൊണ്ടുപോയി' എന്ന പ്രകാശന്റെ അത്മഗതത്തിനും കൃത്യമായ രാഷ്ട്രീയ സംഞ്ജകൾ ഉണ്ട്.സംവിധായകൻ അതൊന്നും ബോധപൂർവം ഉദ്ദേശിച്ചതല്ളെങ്കിലും.
വാൽക്കഷ്ണം: സിനിമക്കുള്ളിലെ സിനിമയിൽനിന്നും മലയാള സിനിമക്ക് മോചനമില്ലെന്ന് ഈ പടവും തെളിയിക്കുന്നു. 'ചിറകൊടിഞ്ഞ കിനാക്കളിൽ' പരിഹസിക്കപ്പെടുന്നപോലെ പുതിയ കഥകളിൽതൊണ്ണൂറുശതമാനവും സിനിമയെക്കുറിച്ചുതന്നെയായിരിക്കും. പിന്നെങ്ങനെ പുതുമയുണ്ടാവാനാൺ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്