കാസനോവാ അഥവാ വെക്കടാ വെടി; ലാലേട്ടൻ എത്രനാൾ കൂടി ഈ വിഡ്ഢി വേഷം കെട്ടും?
ഒരു പ്രതീക്ഷയോടെയാണ് സർക്കാർ തീയേറ്ററായ കൈരളിയിൽ ഇന്നലെ രാത്രിയിൽ പോയി കാസനോവ കണ്ടത്. മോഹൻലാൽ ഫാൻസിന്റെ സ്വന്തം തീയേറ്ററായ ശ്രീകുമാറിലും ശ്രീവിശാഖിലും ചെന്നാൽ ടിക്കറ്റ് കിട്ടിയേക്കില്ല എന്ന് ഭയന്നാണ് കൈരളിയിലേക്ക് പോയത്. രണ്ടാം ദിവസമായിരുന്നെങ്കിലും ശുപാർശകൾ ഒന്നുമില്ലാതെ തന്നെ ടിക്കറ്റ് ലഭിച്ചു. ബാൽക്കണി ഫുൾ ആയിരുന്നെങ്കിലും മറ്റ് ക്ലാസ്സുകളിൽ അവധി ദിവസമായിട്ടും ഇന്നലെ ഫസ്റ്റ് ഷോയ്ക്ക് സീറ്റ് ഏറെ ബാക്കിയുണ്ടായിരുന്നു.
ലാൽ-മമ്മൂട്ടി ചിത്രങ്ങൾക്ക് തിരുവനന്തപുരം കാർ നൽകുന്ന കയ്യടിയുടെയും കൂവലിന്റെയും അകമ്പടിയുണ്ടായിരുന്നു കാസനോവയ്ക്കും. എന്നാൽ കൂവലിനായിരുന്നു മുൻതൂക്കം. സിനിമ അവസാനിച്ച് കഴിഞ്ഞപ്പോൾ പിറകിൽ നിന്നും ഒരാൾ വിളിച്ച് പറഞ്ഞു-വെക്കടാ വെടി. കയ്യടിയോടെ അനേകം പേർ അത് ഏറ്റുപാടി. തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ ഒരു സന്തോഷ് പണ്ഡിറ്റ് സിനിമ കഴിഞ്ഞാണോ ഇറങ്ങിയത് എന്ന സംശയം ആയിരുന്നു.
ഇനി ആരോടെങ്കിലും ചോദിച്ച് അല്പം സഹിക്കാൻ പറ്റുന്ന പടമാണെങ്കിലേ എന്നെ കൊണ്ടുവരാവൂ എന്ന ഭാര്യയുടെ താക്കീത് എത്തി. ആകെ സന്തോഷം തോന്നിയത് ഏഴ് വയസ്സുകാരൻ മകന് ഈ സിനിമ കണ്ടുണ്ടായ ആവേശമാണ്. മുന്തിയ ഇനം പുത്തൻ കാറുകളുടെ മരണപ്പാച്ചിലും ബൈക്കുകളുടെ നിലം തൊടാതെയുള്ള പ്രകടനവും മകനെ ആവേശം കൊള്ളിച്ചു.
അവസാനം തിയേറ്ററുകളിൽ ഉയർന്ന വെയ്ക്കെടാ വെടി തന്നെയാണ് കാസനോവയെക്കുറിച്ച് പറയാനുള്ള ഏറ്റവും നല്ല അഭിപ്രായം. ശ്രീനിവാസൻ മോഹൻലാലിനെക്കുറിച്ചെടുത്ത (ആരൊക്കെ നിഷേധിച്ചാലും) പത്മശ്രീ സരോജ്കുമാർ തുടങ്ങുന്നത് ഈ വെക്കടാ വെടിയിലൂടെയാണ്. സരോജ്കുമാറിന്റെ വെക്കടാ വെടി റിലീസ് ചെയ്ത സമയത്താണ് പത്മശ്രീ തുടങ്ങുന്നത്. കാസനോവ കണ്ട് കഴിയുമ്പോൾ വയ്ക്കെടാ വെടി എന്നു പറയാൻ തോന്നാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് സാരമായ എന്തോ കുഴപ്പമുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി മോഹൻലാലിന്റെ സിനിമകളൊക്കെ കാണുമ്പോൾ ഈ ലാലേട്ടന് ഇതെന്തുപറ്റി എന്ന് ചങ്കുപൊട്ടി ചോദിക്കുന്ന അനേകം ലാൽ ആരാധകരിൽ ഒരാളാണ് ഞാനും. മലയാള സിനിമ കണ്ട ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് മോഹൻലാൽ എന്നൊരു സംശയം എനിക്ക് ഒരിക്കലുമില്ല. അസാധാരണവും അതിസ്വാഭാവികമായതും തീവ്രവുമായ എത്രയെത്ര സിനിമകളിലാണ് ലാൽ അഭിനയിച്ചിട്ടുള്ളത്. ആ വേഷങ്ങൾ ഒക്കെയും ലാലിന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് നിസ്സംശയം അഭിമാനത്തോടെ ഓർത്ത് കരഞ്ഞിട്ടുണ്ട് ഞാൻ.
എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മോഹൻലാൽ ഒരു വിഡ്ഢി കൂഷ്മാണ്ഡത്തെപ്പോലെ പ്രായത്തിന് ചേരാത്ത വിഡ്ഢി വേഷങ്ങൾ കെട്ടി വായിൽക്കൊള്ളാത്ത ബോറൻ ഡയലോഗുകൾ അടിച്ച് മലയാളിയുടെ ക്ഷമ കെടുത്തുകയാണ്. എന്നെപ്പോലെയുള്ളവർ ലാലേട്ടന് എന്ത് പറ്റി എന്ന് ചോദിച്ച് ആരാധനയൊക്കെ ഉപേക്ഷിച്ച് പുതിയ പിള്ളേരുടെ പിറകേ പോയിത്തുടങ്ങിയതാണ്. അതിനിടയിൽ തന്മാത്ര എന്ന ഒരു ഒന്നാന്തരം പടത്തിലൂടെ ലാൽ വീണ്ടും പ്രതീക്ഷ കാത്തു. ഏറ്റവും ഒടുവിൽ പ്രണയത്തിലൂടെ മോഹൻലാലിന്റെ പ്രതിഭ മുഴുവൻ വെളിയിൽ എടുത്തു. പ്രണയം കണ്ടിരുന്ന ഞാൻ വീണ്ടും കരഞ്ഞു. മോഹൻലാലിന് മാത്രം കഴിയുന്ന അസാധാരണമായ അഭിനയ പാടവം കൊണ്ട് പ്രണയം എന്റെ ഹൃദയത്തെ തുടുപ്പിച്ചു.
പ്രണയത്തിന്റെ സവിശേഷമായ ഭാവമാണ് കാസനോവയെക്കുറിച്ച് നേരിയ പ്രതീക്ഷ പുലർത്താൻ എന്നെ പ്രേരിപ്പിച്ചത്. സിനിമ എന്നാൽ എല്ലാം തികഞ്ഞ ഒരു കലാരൂപമാകണമെന്ന് വിശ്വസിക്കുന്നവരുടെ കൂടെയല്ല ഞാൻ. സിനിമ കലയ്ക്കു വേണ്ടിയാകാം, ഒപ്പം വിനോദത്തിന് വേണ്ടിയും. കാസനോവ പോലെയുള്ള സിനിമകളിൽ നിന്നും ആരും കല പ്രതീക്ഷിക്കുകയില്ല. എന്നാൽ അല്പമെങ്കിലും വിനോദം നൽകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെ ഇതിനെ സിനിമ എന്നു വിളിക്കാൻ കഴിയും?
ഒരു മിനിക്കഥയുടെ വലിപ്പമുള്ള കഥപോലും ഇതിൽ ഇല്ല. സ്ത്രീകളെ മാത്രം ജോലിക്കെടുക്കുന്ന, രണ്ടായിരത്തോളം സുന്ദരികളെ ജോലിക്കാരാക്കി ഒപ്പം കൊണ്ടുനടക്കുന്ന സ്ത്രീലമ്പഡനായ ഒരു പൂക്കച്ചവടക്കാരൻ ലണ്ടനിൽ നിന്നും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിൽ എത്തുന്നു. ഓരോ തവണ അവധിക്ക് വരുമ്പോഴും ഇയാളുടെ 45-#ാ#ം നമ്പർ മുറിയിൽ എത്തി ഉടഞ്ഞുപോയിട്ടുള്ളത് അനേകം കൊച്ചു പെണ്ണുങ്ങളുടെ ജീവിതമാണ്. അക്കൂട്ടത്തിൽ ഒരുത്തിയോട് ഇയാൾക്ക് പ്രേമം തോന്നുന്നു. പ്രേമിച്ചവളെ കാണാൻ ഹോട്ടലിൽ ഇരിക്കുമ്പോൾ തസ്ക്കരന്മാരുടെ വെടിയേറ്റ് അവൾ മരിക്കുന്നു. അടുത്ത വർഷം കാസനോവ ദുബായിൽ എത്തുന്നത് തന്റെ പരിശുദ്ധ പ്രണയത്തെ ഇല്ലാതാക്കിയ തസ്ക്കരസംഘത്തെ പിടികൂടാനാണ്. അതിന് അയാൾ ഒരു ടിവി ഷോ നടത്തുന്നു. തസ്ക്കര സംഘടനാ നേതാവിനെ വെടിവച്ച് കൊല്ലുന്നു...... ഇതാണ് കഥ.
സിനിമയുടെ ആദ്യ പകുതി മുഴുവൻ പരസ്പര ബന്ധമില്ലാത്ത കുറേ നാടകങ്ങളും ഡയലോഗുകളുമാണ്. മുട്ടിന് മുട്ടിന് ആർക്കും മനസ്സിലാകാത്ത കുറെ പാട്ടുകൾ. പാതിഭാഗം മുതൽ ഏതാണ്ട് ഒടുവിൽ വരെ അറുബോറൻ ഡയലോഗുകൾ മാത്രം. ഒടുവിലാണ് എന്താണ് സ്ക്രീനിൽ നടക്കുന്നതെന്ന് ചെറിയ ധാരണയെങ്കിലും ഉണ്ടാകുന്നത്. അതിനെ ഒരു വലിയ വിഷയമാക്കി എടുക്കേണ്ട. കാരണം പ്രത്യേകിച്ച് ഒന്നും ഉണ്ടാവില്ല എന്ന ഉറപ്പ് ചൈനാടൗൺ കണ്ടവർക്ക് ഉണ്ടാകുമല്ലോ. എന്നാലും പറയുന്ന കഥയിൽ ഒരു സ്വാഭാവികത, വൃത്തിയുള്ള സംഭാഷണം, കേട്ടിരിക്കാൻ തോന്നുന്ന നാടകീയത, വല്ലപ്പോഴുമെങ്കിലും ചിരിപ്പിക്കാൻ പറ്റുന്ന ചില ഡയലോഗുകൾ ഇതൊക്കെ വേണ്ടേ ഒരു സിനിമയ്ക്ക്.
ആകെ ചിരിക്കാൻ തോന്നിയത് വയോധികയായ ഒരു സ്ത്രീയുടെ കൂടെ ലാൽ ഡാൻസ് കളിക്കുന്ന മിന്നൽ പോലെ വന്ന ഒരു പാട്ട്സീനിൽ മാത്രമാണ്. ചിരി വന്നതാകട്ടെ മോഹൻലാലിന്റെ പ്രായത്തിന് യോജിക്കുന്ന ജോടിയാണല്ലോ അവർ എന്നോർത്തപ്പോഴും. തന്റെ പ്രായത്തിന് ചേരാത്ത ഒരു ശരീരവും ചുമന്നു നടക്കുന്ന മോഹൻലാൽ 20 തികയാത്ത അഞ്ചാറ് പെൺകുട്ടികളെ പ്രേമിക്കുന്നു എന്നു കേൾക്കുമ്പോൾ തന്നെ ഒരു തരം മ്ലേച്ഛത്തരം തോന്നുന്നില്ലേ? കിഴവന്മാർ പ്രണയിക്കുന്നത് കണ്ടിരിക്കാൻ ആർക്കും ഒരു രസവും തോന്നില്ല. സരോജ്കുമാറിൽ ശ്രീനിവാസൻ ചാടി നടക്കുന്നതു പോലെ തന്നെയാണ് ഈ കാഴ്ചകൾ പ്രേക്ഷകർക്ക് നൽകുന്നത്.
അനേകം പെൺകുട്ടികളെ ഏതാണ്ട് മുഴുവൻ തുണിയും അഴിച്ചാണ് സംവിധായകൻ രംഗത്തിറക്കുന്നത്. ലാലിന്റെ വയോധിക ശരീരം കണ്ട് വെറുപ്പ് തോന്നുന്നവരെ പിടിച്ചിരുത്താനായിരിക്കും ഇത്. എന്നാൽ ഈ ശരീര പ്രദർശനം അല്പം അതിരുകടക്കുന്നില്ലേ എന്ന് തോന്നിപ്പോകും. എല്ലാ പോസ്റ്ററുകളിലും അത് ഉള്ളതുകൊണ്ട് അത് കാണാൻ മനസ്സുള്ളവർ സിനിമാതിയേറ്ററിലേക്ക് പോയാൽ മതിയെന്നു പറഞ്ഞു രക്ഷപ്പെടാം. എന്നാൽ കാസനോവ സ്ത്രീകളോട് നടത്തുന്ന ലൈംഗികച്ചുവയുള്ള വർത്തമാനം ആർക്കാണ് സഹിക്കാൻ കഴിയുക. സ്ത്രീയെ ഇത്രയും മോശമായി ചിത്രീകരിച്ചിട്ടുള്ള ഒരു മലയാള സിനിമയും ഈ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടുണ്ടാവില്ല. ശാരീരികാവശ്യത്തിനായി ഉപയോഗിക്കുന്ന വെറും ചരക്കാണ് സ്ത്രീ എന്ന കഠിനമായ സ്ത്രീ വിരുദ്ധ ചിന്തയിലാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാസനോവയുടെ കൂടെ കിടക്കുന്നത് ലോകത്തെ ഏറ്റവും മഹത്തായ കാര്യമെന്ന് പെണ്ണുങ്ങൾ ഒക്കെ ചിന്തിച്ച് പോകുന്ന വൃത്തികെട്ട സമീപനം. അറപ്പുളവാക്കുന്ന ആംഗ്യവിക്ഷേപങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് ഈ സത്രീ വിരുദ്ധൻ ഇതിൽ കുത്തി തിരുകിയിരിക്കുന്നത്.
എന്തെങ്കിലും നല്ലതു പറയാതെ ഈ ലേഖനം എങ്ങനെ അവസാനിപ്പിക്കും എന്നോർത്ത് ഞാൻ വിഷമിക്കുകയാണ്. അല്ലെങ്കിൽ ചില വായനക്കാർ എങ്കിലും പറയും പണം വാങ്ങി എഴുതുന്നതാണെന്ന്. ദുബായിയുടെ സൗന്ദര്യം നല്ലവണ്ണം ഒപ്പിയെടുത്തു ക്യാമറാമാൻ. അതുമാത്രമല്ല എല്ലാ സൗന്ദര്യവും ഒന്നാന്തരമായി ഈ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു. എത്ര ആലോചിച്ചിട്ടും മറ്റൊന്നും കണ്ടെത്താൻ കഴിയുന്നില്ല. അഭിനയ പ്രതിഭയായ ജഗതിയുടെ റോൾപോലും അർഹിക്കുന്നതല്ല.
മോഹൻലാൽ നിങ്ങൾ ഈ വിഡ്ഢിവേഷം അഴിച്ചുവയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങൾ അസാധാരണമായ പ്രതിഭയുള്ള നടനാണ്. പതിനാറ് തികയാത്ത പെൺപിള്ളേരോടൊപ്പം ചുറ്റിക്കറങ്ങുന്ന ഈ ഏർപ്പാട് നിർത്തി പ്രണയം പോലെ, തന്മാത്ര പോലെ കഥയും കഴമ്പുമുള്ള വേഷങ്ങൾ തേടി അതിൽ മാത്രം അഭിനയിക്കൂ. എത്ര കറുത്ത ഡൈ അടിച്ചാലും നിങ്ങളുടെ മുഖത്തെ ചുളിവുകൾ മാറ്റാനും ചിരിയുടെ വയോധികഭാവം ഇല്ലാതാക്കാനും ക്യാമറയ്ക്ക് കഴിയില്ല. അതുകൊണ്ട് പ്രായത്തിന് ചേർന്ന വേഷങ്ങൾ കണ്ടെത്തി നിങ്ങൾ സിനിമയിൽ തുടരണം. അല്ലെങ്കിൽ ഏറെ വൈകാതെ സരോജ്കുമാറിനെപ്പോലെ പ്രേക്ഷകരും വിളിച്ചു പറയും-വെക്കടാ വെടി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്