ഇയ്യോബ് ഇടിവെട്ടാവുന്നു; ഇത് ആദ്യത്തെ ലക്ഷണമൊത്ത 'ന്യൂജനറേഷൻ' രാഷ്ട്രീയ ചിത്രം; ഹോളിവുഡ്ഡ് സിനിമകളെ വെല്ലുന്ന ഫ്രെയിമുകളുമായി അമൽനീരദ്; ഫഹദ് സൂപ്പർതാര പദവിയിലേക്ക്! വില്ലനായി ഞെട്ടിച്ച് ജയസൂര്യ
എം മാധവദാസ്
അടി, ഇടി, വെടി, കുടി, പിടി പിന്നെ മഴയത്ത് കുട നിവർത്തി നടക്കുന്ന സ്ലോമോഷനുകളും, മരുഭൂമിയിലുടെ ഒറ്റക്കൊരാൾ കോട്ടിട്ട്പോവുന്ന പാട്ടും, ഒരു ബെല്ലി ഡാൻസും. അമൽ നീരദ് എന്ന പ്രതിഭാധനനായ യുവസംവിധായകനെ ഫേസ്ബുക്കിലൂടെയും മറ്റും ഏറെ പരിഹസിച്ചവരാണ് നാം. അതിനെല്ലാം ചേർത്തുള്ള മറുപടിയായിരുന്നു 'അഞ്ചുസുന്ദരികൾ' എന്ന സിനിമാഖണ്ഡത്തിലെ 'കുള്ളന്റെ കഥ'യെന്ന, ഒന്നാന്തരം സിനിമ. അതിനുശേഷം വന്ന 'ഇയ്യോബിന്റെ പുസ്തകത്തിലാവട്ടെ' ഹോളിവുഡ്ഡ് ചരിത്രസിനിമകളെ വെല്ലുന്ന രീതിയിൽ ഫ്രെയിമൊരുക്കി, അമൽ നീരദ് സകലരുടെയും വായടപ്പിച്ചിരിക്കയാണ്. സംഭാഷണങ്ങൾകൊണ്ടല്ല, കിം കി ഡുക്കിനേപ്പോലുള്ള ലോകപ്രശസ്ത സംവിധായകരെപ്പോലെ, ദൃശ്യങ്ങളിലൂടെ കഥ പറയാനുള്ള എല്ലുബലമുള്ള മലയാളത്തിലെ അപൂർവം സംവിധായകരിൽ ഒരാളാണ് താനെന്ന് അമൽ തെളിയിച്ചിരിക്കുന്നു. 'ഇയ്യോബിന്റെ' വിജയത്തിന്റെ പൂർണമായ ക്രെഡിറ്റും ഛായാഗ്രഹണംകൂടി നിർവഹിച്ച ഈ യുവസംവിധായകനുതന്നെ!
ആദ്യത്തെ ലക്ഷണമൊത്ത 'ന്യൂജനറേഷൻ' രാഷ്ട്രീയ ചിത്രം
പക്ഷേ 'ഇയ്യോബിന്റെ പുസ്തകത്തെ' വ്യതിരിക്തമായ ഒരു ദൃശ്യാനുഭവമാക്കുന്നത് അതിന്റെ സാമൂഹിക രാഷ്ട്രീയ പരിസരമാണ്. തികച്ചും വ്യക്തികേന്ദ്രീകൃതമായ, സമൂഹംപോയിട്ട് അച്ഛനും അമ്മയും പോലുമില്ലാത്ത ന്യൂജനറേഷൻ സിനിമകൾക്കിടയിൽ, മണ്ണിൽ അധ്വാനിക്കുന്നവനുവേണ്ടിയുള്ള കൃത്യമായ ജനപക്ഷ രാഷ്ട്രീയം പറഞ്ഞു ഫലിപ്പിക്കാൻ അമൽ നീരദിനാവുന്നു. ആ രീതിയിൽ നോക്കുമ്പോൾ ഇയ്യോബിനെ കേരളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ന്യൂജനറേഷൻ രാഷ്ട്രീയ ചിത്രമെന്ന് വിശേഷിപ്പിക്കാം.
'നാവടക്കൂ പണിയെടുക്കൂ' എന്ന് ആഹ്വാനമുയരുന്ന അടിയന്തരവാസ്ഥക്കാലത്തുനിന്നാണ് ചിത്രം തുടങ്ങുന്നത്. ഇന്ത്യൻ ഭരണകൂടം പൗരന്റെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുകയും, പാരതന്ത്ര്യത്തെ പുരോഗതിയുടെ മാനകമായി വിലയിരുത്തുകയും ചെയ്യുന്നിടത്തുനിന്ന്, മനുഷ്യനെ അടിമയാക്കി തല്ലി പണിയെടുപ്പിക്കുന്ന 1900ത്തിലെ മൂന്നാർ തേയിലത്തോട്ടങ്ങളിലെ ബ്രിട്ടീഷ് രാജിലേക്കാണ് അമൽ നീരദിന്റെ കൊതിപ്പിക്കുന്ന കാമറ നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്. അക്കാലത്തെ ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരി (സിനിമയിൽ ടി.ജി രവി) തന്റെ അനുഭവങൾ ഒരു പഴഞ്ചൻ ടൈപ്പ്റൈറ്റിൽ അടിച്ചുണ്ടാക്കുയാണ്. അതാണ് 'ഇയ്യോബിന്റെ പുസ്തകം'. ടി.ജി രവിയുടെ വോയ്സ് ഓവറിലാണ് സിനിമ ചലിക്കുന്നത്.
കാടൻ നീതിയുടെ പര്യായമാണ് ഇയ്യോബ് (ലാൽ). സായിപ്പ് ഇട്ടിട്ടുപോയ ഹാരിസൺ തേയിലത്തോട്ടത്തിന്റെ ഉടമയായ അയാൾ നാടൻ സായിപ്പായി. മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന രഹതിയിൽ പാവം മനുഷ്യർക്കുമേൽ ക്രൂരത നടപ്പാക്കിയാണ് അയാൾ തന്റെ മക്കളായ ദിമിത്രിയെയും ( ചെമ്പൻ വിനോദിനെയും) ഐവാനെയും ( ജിനുജോസഫ്) വളർത്തുന്നത്. സഹോദരങ്ങളുടെ ക്രൂരതകണ്ട് ഒളിച്ചോടിയ ഇയ്യോബിന്റെ മൂന്നാമത്തെ മകൻ അലോഷി ( ഫഹദ് ഫാസിൽ), ബോംബെയിൽ നേവികലാപത്തിൽ പങ്കെടുത്തതിനെ തുടർന്ന് പിരിച്ചുവിട്ട് നാട്ടിൽ തിരച്ചത്തെുമ്പോഴാണ് 'ഇയ്യോബിന്റെ പുസ്തകത്തിലെ' താളുകൾ വേഗത്തിൽ മറിയുന്നത്. പുതുതായി ഒന്നിന്നും സമ്മതിക്കില്ല എന്ന ഒറ്റക്കാരണത്താൽ സ്വന്തം അപ്പനെവരെ കൊന്ന ആങ്കുർ റാവുത്തർ എന്ന തമിഴൻ മുതലാളി ( ജയസൂര്യ) കഴുകന്റെ കണ്ണുമായി മൂന്നാറിൽ മരംമുറിക്കാനത്തെുന്നു. കൊല്ലാനായി സ്വന്തം സഹോദരന്മാരും എതിർത്ത് തോൽപ്പിക്കാനായി അലോഷിയും. തുടർന്നുള്ള ഭാഗങ്ങൾ സ്ക്രീൽതന്നെ കണ്ട് ആസ്വദിക്കണം.'നാവടക്കൂ പണിയെടുക്കൂ' എന്ന് ആഹ്വാനമുയരുന്ന അടിയന്തരവാസ്ഥക്കാലത്തുനിന്നാണ് ചിത്രം തുടങ്ങുന്നത്. ഇന്ത്യൻ ഭരണകൂടം പൗരന്റെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുകയും, പാരതന്ത്ര്യത്തെ പുരോഗതിയുടെ മാനകമായി വിലയിരുത്തുകയും ചെയ്യുന്നിടത്തുനിന്ന്, മനുഷ്യനെ അടിമയാക്കി തല്ലി പണിയെടുപ്പിക്കുന്ന 1900ത്തിലെ മൂന്നാർ തേയിലത്തോട്ടങ്ങളിലെ ബ്രിട്ടീഷ് രാജിലേക്കാണ് അമൽ നീരദിന്റെ കൊതിപ്പിക്കുന്ന കാമറ നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്. -
വഴിപിഴച്ച അപ്പന്റെയും മക്കളുടെയും കഥയെന്ന് ബാഹ്യമായി വിലയിരുത്തിയാൽ ഈ ചിത്രത്തിന് നമ്മുടെ ഗണേശ്കുമാർ നായകനായ കെ.ജി ജോർജിന്റെ 'ഇരകളു'മായി സാമ്യമുണ്ട്. പക്ഷേ ഇയ്യോബിനെ വ്യത്യസ്തമാന്നത് അത് ഉയർത്തുന്ന ശക്തമായ രാഷ്ട്രീയ സൂചനകളുള്ള ആന്തരിക ഘടനയാണ്. ബ്രിട്ടീഷ് ഭരണമാണ,് ഇന്ത്യൻ ജനാധിപത്യത്തേക്കൾ മികച്ചതെന്ന് ഫേസ്ബുക്കിൽ തലതല്ലി ചർച്ചചെയ്യുന്ന ടെക്കികളൊക്കെ നിർബദ്ധമായും കാണേണ്ടതാണ് ഈ സിനിമ. 'കീടനാശിനികളായി' തോട്ടങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നതും, കുടികിടപ്പ് ചോദിച്ചതിന് കുടിലുകൾ തീവച്ച് നശിപ്പിക്കുന്നതും, സ്വാതന്ത്ര്യം കിട്ടുമെന്ന് മൂൻപേകണ്ട് തെരഞ്ഞെടുപ്പിന് ഫണ്ട് കണ്ടത്തൊൻ കഞ്ചാവ് കൃഷി നടത്തുന്ന നേതാക്കളും തൊട്ട് (ദേശസ്നേഹം എന്ന വാക്കിനെ ചിത്രം പൊളിച്ചടുക്കുന്നു) മതപരിവർത്തനവും, മദ്യക്കുപ്പിക്കുമുന്നിൽ പാവങ്ങളെ മറക്കുന്ന കത്തനാരുമൊക്കെയായി സംഭവബഹുലമാണ് ഈ സിനിമ. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും, ഹിറ്റ്ലറും, അടിയന്തരാവസ്ഥയും നേവികലാപവുമെല്ലാം ചിത്രത്തിലൂടെ കടന്നുപോവുന്നു. ഒരു ചരിത്രാഖ്യായിക പോലെ ജീവിച്ചിരിക്കുന്ന മനുഷ്യരും ഇതിലൂടെ കടന്നുപോവുന്നു.
ദേവികുളത്തുനിന്ന് ജയിച്ച് ഐക്യകേരളത്തിലെ ആദ്യ നിയമസഭയിൽ അംഗമായ റോസമ്മ പുന്നൂസും, ഭർത്താവ് പി.ടി പുന്നൂസും ഇവിടെ കഥാപാത്രങ്ങളാണ്. നേവി കലാപത്തിൽ പങ്കെടുത്ത്, ജോലി വലിച്ചെറിഞ്ഞ് കേരളത്തിൽ എത്തിയ, പിന്നീട് മഹാനായ നടനായി വളർന്നുവന്ന പി.ജെ ആന്റണിയെയും (ആഷിക്ക് അബു) ഹ്രസ്വമായി ചിത്രം അവതരിപ്പിക്കുന്നു. അതിലൊന്നു വസ്തുതാപരമായ പിശകുകൾ വന്നില്ലെന്ന് മാത്രമല്ല, ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ അണിനിരക്കാനുള്ള ആഹ്വാനവും ഈ സിനിമയിലില്ല. ഇതേകഥ ലെനിൻ രാജേന്ദ്രനൊക്കൊയാണ് ചെയ്തിരുന്നതെങ്കിൽ മൊത്തം ചെങ്കൊടി മയമാക്കി, എതിരാളികൾക്ക് അടിക്കാനുള്ള വടികൊടുക്കുമായിരുന്നു!
പുട്ടിനെക്കുറിച്ചുള്ള പരമാർശവും, ബിരിയാണിയെ പരിചയപ്പെടുത്തുന്നതും, തോക്കിനുപകരം അണുബോംബിടണമെന്ന് പറയുന്നതുമെല്ലാം കേരളത്തിന്റെ വികാസപരിണാമങ്ങൾ നമ്മെ ഓർമ്മിപ്പിക്കന്നു.ഇവിടെയെല്ലാം കഥാകൃത്ത് ഗോപൻ ഷൺമുഖവും സംഭാഷണമെഴുതിയ ശ്യാം പുഷ്ക്കരനും കൈയടി നേടുന്നു.
വിമതലൈംഗികതയും, സ്ത്രീ സ്വാതന്ത്രവും
ലൈംഗികത എങ്ങനെ ചിത്രീകരിക്കണമെന്നത് മലയാള സനിമയെ എക്കാലവും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. ആദ്യരാത്രിയിൽ പാലുകുടിച്ചശേഷം കിളികൾ കൊക്കുരുമ്മുന്ന നസീർ-ഷീല കാലത്തുനിന്ന്, ഈയടുത്തകാലത്താണ് മലയാള സിനിമ മോചനം പ്രാപിച്ചത്. അപ്പോൾ പ്രതി ലൈംഗികതയുടെയോ, വിമത ലൈഗികതുടെയോ കാര്യത്തിലോ? അവിടെയാണ് ഇയ്യോബ് വ്യത്യസ്തമാവുന്നു. ദിമിത്രി ഉദ്ധാരണശേഷിയില്ലാത്തവനാണെങ്കിലും ലൈംഗിക ക്രൂരതകൾ നന്നായി ആസ്വദിക്കുന്നു. ദിമിത്രിയുടെ കുട്ടിക്കാലത്ത് ഒരു പശുവിനെകാണിക്കുന്നത് തൊട്ട് സിനിമ ഈ വിഷയം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ ഒരിടത്തും കുടംബപ്രേക്ഷകർക്കും കുട്ടികൾക്കും അരോചകമാവുന്ന സീനുകളുമില്ല.ലൈംഗികത എങ്ങനെ ചിത്രീകരിക്കണമെന്നത് മലയാള സനിമയെ എക്കാലവും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. ആദ്യരാത്രിയിൽ പാലുകുടിച്ചശേഷം കിളികൾ കൊക്കുരുമ്മുന്ന നസീർ-ഷീല കാലത്തുനിന്ന്, ഈയടുത്തകാലത്താണ് മലയാള സിനിമ മോചനം പ്രാപിച്ചത്. അപ്പോൾ പ്രതി ലൈംഗികതയുടെയോ, വിമത ലൈഗികതുടെയോ കാര്യത്തിലോ? അവിടെയാണ് ഇയ്യോബ് വ്യത്യസ്തമാവുന്നു.
ദിമിത്രിയുടെ ഭാര്യയായി റാഹലോയി വേഷമിട്ട് പത്മപ്രിയയും അമ്പരപ്പിച്ചു. തന്നെ അടിമയാക്കിവച്ച് നിരന്തരം പീഡിപ്പിച്ച ഇയ്യോബിന്റെ കുടുംബത്തോടുള്ള രോഷം ലൈംഗികതയെതന്നെ ആയുധമാക്കി അവൾ തീർക്കുന്നു. ദിമിത്രിയെ അടിച്ചുകൊന്നശേഷം, റാഹേലും ഐവാനും അതേകട്ടിലിൽ ലൈഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗം കാണണം. ലൈഗിക അടിച്ചമർത്തലും അപമാനവും മനുഷ്യനെ എങ്ങനെ മൃഗമാക്കുന്നു എന്നതിന്റെ ക്ലാസിക്ക് ഉദാഹരണം. ഇറ്റാലിയൻ സംവിധായകൻ പസോളിനിയൊക്കെ പച്ചയായി കാണിച്ച ഇത്തരം രംഗങ്ങൾ, വൾഗാരിറ്റിയിലേക്ക് വീഴാതെ അവതരിപ്പിച്ച അമലിന്റെ ഗ്ലൈകയടക്കം അംഗീകരിക്കണം. അവസാനം ചില കണക്കുകൂട്ടലുകൾ പിഴക്കുമ്പോൾ റാഹേൽ നിറതോക്ക് മാറോട് ചേർത്ത് വെടിയുതിർത്ത് സന്തോഷത്തോടെ ഈ ജീവിതത്തിൽനിന്ന് മോചനം പ്രാപിക്കുന്നു. മുമ്പ് അമൽനീരദിന്റെ തന്നെ 'ബാച്ചിലർ പാർട്ടിയിൽ' അൽപ്പവേഷധാരിയായി 'കപ്പ, കപ്പ, കപ്പപ്പുഴുക്കേ' എന്ന പാട്ടന് പത്മപ്രിയ ആടിയപ്പോൾ, അത് പട്ടുസാരികളിൽ കെട്ടിപ്പൂട്ടിയിടപ്പെട്ട സ്ത്രീത്വത്തിനുനേർക്കുള്ള വെല്ലുവിളിയാണെന്ന് അമൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ തമാശയയാിരുന്നു. അതിനുള്ള പ്രായശ്ചിത്വം കൂടിയാണിത്.
ഫഹദ് സൂപ്പർ താര പദവിയിലേക്ക്! വില്ലനായി ഞെട്ടിച്ച് ജയസൂര്യ
ഇയ്യോബ് ഒരുകാര്യം തെളിയിച്ചു. മലയാള വ്യവസായിക സിനിമയിൽ ഇനി ഫഹദിനെ പടിച്ചാൽ കിട്ടില്ല. സിനിമയുടെ ചില ഭാഗങ്ങളിലൊക്കെ ഈയുവനടൻ കൊത്തിപ്പിക്കുന്ന രീതിയിൽ അരങ്ങുതകർക്കയാണ്. തീ പാറുന്ന നോട്ടവും, സജ്ജലമായ മിഴികളും, ഹൃദയത്തിൽ തീയുമായുള്ള ഒരുഗ്രൻ റിബൽ. മൂന്നാറിലെ മേഘങ്ങളെ ചുംബിച്ചുനിൽക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിലുടെ അയാൾ ബൈക്കോടിച്ചുപോവുന്നതൊക്കെ കാണേണ്ട കാഴ്ചയാണ്. ഒരു നോട്ടംകൊണ്ടും, ആംഗ്യം കൊണ്ടും ഒരപാട് കാര്യങ്ങൾ പറയാൻ അലോഷിക്കാവുന്നു. നടത്തത്തിലും ശരീരഭാഷയിലിമൊക്കെ ഫഹദ് പുലർത്തുന്ന മാനറിസങ്ങൾ അമ്പരപ്പിക്കുന്നതാണ്. ('യവനികയിൽ' മമ്മൂട്ടിചെയ്ത കഥാപാത്രത്തെയൊക്കെ ഇതോർമ്മിപ്പിക്കുന്നു) ഈ രീതിയിൽപോയാൽ സൂപ്പർതാര പദവി തന്നെയാണ് ഫഹദിനെ കാത്തിരിക്കുന്നത്.
ജയസൂര്യയാണ് ഞെട്ടിച്ച മറ്റൊരു നടൻ. വില്ലനാവാൻ ഈഗോയൊന്നുമില്ലാതെ ഈ യുവ നായക നടൻ എത്തിയതിന്റെ ഗുണം സിനിമയിൽ കാണാനുണ്ട്. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആ രൂപം ദീർഘകാലം മനസ്സിൽ നിൽക്കും. ലാലും, ലെനയും, വിനായകനും, ചെമ്പൻ വിനോദുമുൾപ്പടെയുള്ള സഹതാരങ്ങൾ ഒന്നിനൊന്ന് മികച്ച പ്രകടനം കാട്ടി. പക്ഷേ ഈ സിനിമയിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നത് അമലിന്റെ ക്യാമറതന്നെയാണ്. ആദ്യഷോട്ടിലെ കരിമൂർഖനെതൊട്ട് രണ്ടാംലോകമഹായുദ്ധത്തിൽ തകരുന്ന തേയിലപ്പെട്ടികൾവരെകാണുമ്പോൾ ഇത് മലയാള സിനിമതന്നെയോ, അതോ ഇംഗ്ലീഷിൽനിന്ന് മൊഴിമാറ്റിയതോ എന്ന് അമ്പരന്നുപോവും.ഇയ്യോബ് ഒരുകാര്യം തെളിയിച്ചു. മലയാള വ്യവസായിക സിനിമയിൽ ഇനി ഫഹദിനെ പടിച്ചാൽ കിട്ടില്ല. സിനിമയുടെ ചില ഭാഗങ്ങളിലൊക്കെ ഈയുവനടൻ കൊത്തിപ്പിക്കുന്ന രീതിയിൽ അരങ്ങുതകർക്കയാണ്. തീ പാറുന്ന നോട്ടവും, സജ്ജലമായ മിഴികളും, ഹൃദയത്തിൽ തീയുമായുള്ള ഒരുഗ്രൻ റിബൽ. മൂന്നാറിലെ മേഘങ്ങളെ ചുംബിച്ചുനിൽക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിലുടെ അയാൾ ബൈക്കോടിച്ചുപോവുന്നതൊക്കെ കാണേണ്ട കാഴ്ചയാണ്. ഒരു നോട്ടംകൊണ്ടും, ആംഗ്യം കൊണ്ടും ഒരപാട് കാര്യങ്ങൾ പറയാൻ അലോഷിക്കാവുന്നു. നടത്തത്തിലും ശരീരഭാഷയിലിമൊക്കെ ഫഹദ് പുലർത്തുന്ന മാനറിസങ്ങൾ അമ്പരപ്പിക്കുന്നതാണ്.
ചില ഹാങ്ങോവറുകൾ ബാക്കി
പക്ഷേ പഴയ ചില ഹാങ്ങോവറുകളിൽനിന്ന് പൂർണമായും മുക്തനാവാൻ അമലിനായിട്ടില്ല. അരോചകമായ പാട്ടുകൾ ഇതിൽ മുഴച്ചു നിലക്കുന്നു. ഒരുകാര്യവുമില്ലാതെ അൽപ്പനേരം ഒരു ബെല്ലി ഡാൻസുമുണ്ട്. ഇതെല്ലാം മുറിച്ചുമാറ്റുകയാണെങ്കിൽ, ഷാങ്ങ്ഹായി, ബർലിൻ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കുവരെ ഈ സിനിമ അയക്കാമായിരുന്നു. കൂട്ടവെടിവെപ്പ് എന്ന അമൽ സിനിമകളെ സാധൂകരിക്കുന്ന രീതിയിലായിപ്പോയി സിനിമയുടെ അവസാന ചില ഭാഗങ്ങൾ. എന്നിരുന്നാലും, ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെപേരിൽപോലും അറസ്റ്റുചെയ്യപ്പെടാവുന്ന രീതിയിൽ ഫാസിസം പടിയിൽ മുട്ടുന്ന ഇക്കാലക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചുമൊക്കെയുള്ള ഗൗരവപൂർണമായ ചില ചോദ്യങ്ങൾ ഇയ്യോബ് ബാക്കിയാക്കുന്നു.
വാൽക്കഷ്ണം: സിനിമ തുടങ്ങുന്നതുതന്നെ സാറ്റലൈറ്റ് റൈറ്റിനുവേണ്ടി ആകാശത്തേക്ക് നോക്കിനിൽക്കുന്ന എതാനും യുവസംവിധായകരെ കാണിച്ചാണ്. ഒപ്പം നല്ല സിനിമയുണ്ടാവാൻ മാനത്തേക്കല്ല, നമ്മളിലേക്കാണ് നോക്കെണ്ടതെന്ന വോയ്സ് ഓവറും. ഒരു പീരിയഡ് സിനിമക്ക് ഒരിക്കലും ചേരാത്ത അസംബന്ധം എന്നേ ഇതിനെ പറയാൻ കഴിയൂ. ഈ രീതിയിൽ സഹപ്രവർത്തകർക്കിട്ട് പണിഞ്ഞുകൊണ്ട് തുടങ്ങേണ്ടകാര്യമൊന്നും പ്രതിഭാധനനായ അമൽ നീരദിനില്ല. 'ഇതിഹാസ' പോലെ ആരും വിശ്വസിക്കാത്ത കഥയെന്ന് പരസ്യംചെയ്ത് തുടങ്ങുന്ന ഒരു ആക്ഷേപഹാസ്യ സിനിമയിലൊക്കെ ആവാമായിരുന്നു ഇത്തരം പരീക്ഷണം. വരും ദിവസങ്ങളിലെങ്കിലും ഈ ഭാഗം കട്ടുചെയ്യാനുള്ള വിവേകമുണ്ടായാൽ നന്ന്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്