ഇത് മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ചിത്രം; ദൃശ്യഭാഷകൊണ്ടും പരിചരണംകൊണ്ടും വിസ്മയിപ്പിച്ച് രാജീവ് രവി; ദുൽഖർ സൂപ്പർ താര പദവിയിലേക്ക്; ഞെട്ടിച്ച് വിനായകൻ
എം മാധവദാസ്
ഇരുനിറമുള്ള നായികയെ പ്രേമിക്കുന്ന വെളുത്ത തുടുത്ത നായകനെ നിങ്ങൾ എത്ര മലയാള സിനിമകളിൽ കണ്ടിട്ടുണ്ട്, നമ്പ്യാരും വർമ്മയും മേനോനും വിട്ടുള്ള കളിയില്ലാത്ത നമ്മുടെ മുഖ്യധാരയിൽ പുലയനും പറയനും അടക്കമുള്ള ദലിതരുടെ കഥ പറഞ്ഞ എത്ര പടങ്ങൾ ഇറങ്ങിയിട്ടുണ്ട്, വികസനത്തെക്കുറിച്ച് വലിയ വാചകമടികൾ നടക്കുന്ന ഇക്കാലത്ത് വളരുന്ന നഗരങ്ങളുടെ പുറമ്പോക്കുകളെക്കുറിച്ച് പറയുന്ന എത്ര ചിത്രങ്ങൾ വന്നിട്ടുണ്ട് ( തമിഴിലെ കാക്കാമുട്ടെ നോക്കുക)....അങ്ങനെയാരു വ്യത്യസ്തമായ അനുഭവം വേണ്ടവർക്ക് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടമെന്ന എ പടത്തിലേക്ക് സ്വാഗതം. (ഇതൊരു എ പടമാവുന്നത് എന്തെിലും അശ്ളീല രംഗങ്ങൾ കൊണ്ടല്ല.അതിൽ പുലയൻ, പെലക്കള്ളി തുടങ്ങിയ വാക്കുകൾ ഉള്ളതിനാലാണത്രേ!)
കറുത്ത പെണ്ണിനെ പ്രേമിച്ചുപോയതിന് ഒരുത്തനെ തല്ലുന്ന ആക്ഷൻ ഹീറോ ബിജുമാർ പ്രസരിപ്പിക്കുന്ന വൃത്തികെട്ട വംശീയതയുടെ കാലത്ത്, കൃത്യമായ സാംസ്കാരിക പ്രത്യാക്രമണമാണ് ഈ ചിത്രം. ചേരികളുടെയും പുറമ്പോക്കുകളിലെയും മനുഷ്യരുമായ കൂട്ടുകൂടി വൃത്തികേടാവുന്നവരെക്കുറിച്ച് ( ലാൽ ജോസിന്റെ 'നീന' നോക്കുക) നാം ധാരാളം സിനിമയെടുത്തിട്ടുണ്ട്. എന്നാൽ പുസ്തകത്തിനുപകരം അവർ പോലുമറിയാതെ പിച്ചാത്തി കൈയിലത്തെുന്ന ഇരുണ്ട സാമൂഹികാവസ്ഥയെക്കുറിച്ചാണ് രാജീവ് രവി പറയുന്നത്.
ശ്രീനിവാസൻ സിനിമകളോട് തനിക്ക് പുഛമാണെന്നും നൂറുപേജ് വരുന്ന തിരക്കഥകളൊക്കെ കത്തിക്കണമെന്നൊക്കെയുള്ള രാജീവ് രവിയുടെ മുൻകാല പ്രസ്താവനകൾ വളച്ചൊടിച്ചവർ ഈ പടമൊന്നുകാണണം. തിരക്കഥയുടെ ലിഖിത ഫോർമാറ്റുകളെ എങ്ങനെയാണ് ഒരു സംവിധായകൻ പ്രതിഭകൊണ്ട് കീഴടക്കുന്നതെന്ന് നോക്കുക.ആഗോളീകരണം ഒരു ഗ്രാമത്തിലെ പാവങ്ങളെ ക്രിമിനകളാക്കുന്നതെങ്ങനെയാണെന്നും അവരെ ചവച്ചുതുപ്പി ചണ്ടികളാക്കുന്നതെന്നും ഈ ചിത്രം കാണിച്ചുതരുന്നു.ആ ഉള്ളുലക്കുന്ന രാഷ്ട്രീയ ചൂടാണ് ഈ കമ്മട്ടിപ്പാടത്തിനുള്ളത്.അല്ലാതെ മൂക്കറ്റം തിന്ന് എമ്പക്കം വിട്ടുണ്ടാവുന്ന നമ്പൂതിരി ഫലിതംപോലത്തെ നർമ്മമല്ല.
പ്രമേയവും ഉള്ളടക്കവും അത് ഉയർത്തിപ്പിടിക്കുന്ന കൃത്യമായ രാഷ്ട്രീയവും ഒന്നുകൊണ്ട് മാത്രമല്ല കമ്മട്ടിപ്പാടം അഭിനന്ദിക്കപ്പെടേണ്ടത്. അത് ഒരു നല്ല വാണിജ്യ സിനിമകൂടിയാണ്.മൂന്നുമണിക്കൂറിൽ ഒരു സെക്കൻഡ്പോലും ബോറടിപ്പിക്കാതെ,വിസ്മയിപ്പിക്കുന്ന ഫ്രെയിമുകളിലുടെ രാജീവ് രവി ഏതാണ്ട് അരനൂറ്റാണ്ടിന്റെ കഥ പറയുകയാണ്.അത് നാളിതുവരെ നാം കണ്ടില്ലാത്ത ഷോട്ടുകളിലൂടെ .പതിവ് പാറ്റേൺ വിട്ട കഥ,ഇതുവരെ കേട്ടിട്ടില്ലാത്ത ദലിതന്റെ തനത് സംഗീതം, വള്ളുവനാടൻ ഭാഷ വിട്ട് മണ്ണിന്റെ നാട്ടുവർത്തമാനം പറയുന്ന താരങ്ങൾ, നഗരപ്രാന്തങ്ങളിൽ നിന്ന് സ്ക്രീനിലേക്ക് നേരിട്ട് നടന്നുവന്നതുപോലുള്ള കഥാപാത്രങ്ങൾ.... വ്യത്യസ്തകൾ ഏറെയുണ്ട് പി.ബാലചന്ദ്രൻ തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ എ പടത്തിന്.
നാം മലയാളത്തിൽ കണ്ടുശീലിച്ച പതിവ് ഗ്യാങ്ങ്സ്റ്റർ മൂവികളുടെ നടപ്പുരീതിയല്ല ഈ ചിത്രത്തിന്. ഹിസ്റ്ററി ഓഫ് വയലൻസ്, സിറ്റിഓഫ് ഗോഡ് തുടങ്ങിയ ചലച്ചിത്രമേളകളിൽ കണ്ട എതൊക്കെയോ ചിത്രങ്ങൾ കമ്മട്ടിപ്പാടം കണ്ടപ്പോൾ ഓർത്തുപോയി.മലയാളത്തിൽ സ്റ്റോപ്പ് വയലൻസ് എന്ന എ.കെ സാജൻ ചിത്രമാണ് സമാനമായി ഓർമ്മവരുന്നത്.അമേച്വർ നടന്മാരെ ഇട്ടിട്ടുള്ള പരീക്ഷണം തമിഴിലെ നമ്മുടെ പ്രിയപ്പെട്ട സുബ്രമണ്യപുരത്തെയും ഓർമ്മിപ്പിക്കുന്നു.
പക്ഷേ തന്റെ മുൻസിനിമയായ 'ഞാൻ സ്റ്റീവ് ലോപ്പസിന്റെ' സാമ്പത്തിക പരാജയം കൊണ്ടാവണം വാണിജ്യഘടകങ്ങളെ പൂർണമായി അവഗണിക്കാൻ രാജീവ് രവി തയാറാവുന്നില്ല.രണ്ടാം പകുതിയിൽ എത്തുമ്പോഴേക്കും പടം ഭാഗികമായി നായക കേന്ദ്രീകൃതവും ആവുന്നുണ്ട്.നായകൻ വില്ലൻ ദ്വന്ദമെന്ന പതിവ് ചേരുവ നിറച്ച കൈ്ളമാക്സിനോടും, ദുൽഖർസൽമാന്റെ ആരാധകർക്കായി സൃഷ്ടിച്ച ചില രംഗങ്ങളുമൊക്കെ നമുക്ക് ക്ഷമിക്കാം. ചുമരില്ലാതെ ചിത്രം വരക്കാൻ ആവില്ലല്ലോ? സിനിമപോലുള്ള ഒരു വലിയ വ്യവസായലോകത്ത് സാമ്പത്തിക വിജയം നിർണ്ണായകമാണെല്ലോ.
എന്നാൽ ആക്ഷൻ രംഗങ്ങളിൽ പതിവുള്ള അമാനുഷിക സൃഷ്ടി ഈ പടത്തിൽ തീർത്തുമില്ല.പലപ്പോഴും ദുൽഖറിന്റെ കഥാപാത്രത്തേക്കാൾ പ്രാധാന്യം കിട്ടുന്നത് വിനായകന്റെയും നവാഗതമായ മണികണ്ഠന്റെയും വേഷങ്ങൾക്കാണ്.
കമ്മട്ടിപ്പാടത്ത് സംഭവിച്ചത്
ആദ്യത്തെ രണ്ടുസിനിമകളിലും ജാതിയും മതവും ഗുണ്ടാപ്പകയും ഭരണകൂട ഇടപെടലുകളുമായിരുന്നു രാജീവിന്റെ വിഷയം.മൂന്നാമത്തെ സിനിമയിലേക്കു വരുമ്പോഴും ആഖ്യാനപരിസരം കാര്യമായി മാറുന്നില്ല.പക്ഷേ കഥയിലെ ആന്തരിക വൈജാത്യങ്ങൾ ഏറെയുണ്ടുതാനും. എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് ഇപ്പോഴിരിക്കുന്ന സ്ഥലമാണ് സത്യത്തിൽ കമ്മട്ടിപ്പാടം. ആ ചതുപ്പുനിലത്ത് മീൻപിടിച്ചും കൃഷിചെയ്തും ജീവിച്ചിരുന്ന കമ്മട്ടിപ്പാടത്തുകാരുടെ അരനൂറ്റാണ്ടുകാലത്തിന്റെ കഥയാണിത്.കമ്മട്ടിപ്പാടത്തെ ബാലൻ( നവാഗതനായ മണികണ്ഠൻ), ഗംഗൻ( വിനായകൻ), എന്നീ സഹോദരങ്ങളും കൃഷ്ണൻ (ദുൽഖർ സൽമാൻ) തുടങ്ങി ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതവും അതിജീവനവുമാണ് സിനിമ.
കൃഷ്ണൻ കമ്മട്ടിപ്പാടത്തുകാരനല്ല. മാതാപിതാക്കൾക്കും ചേച്ചിക്കുമൊപ്പം നന്നേ ചെറുപ്പത്തിൽ ഇവിടെ എത്തിയയാളാണ്. എന്നാൽ അറിയാതെ കമ്മട്ടിപ്പാടത്തിന്റെ ആവാസവ്യവസ്ഥയിൽ അയാളും പെട്ടുപോവുന്നു. അത് ആരുംകൂട്ടുകൂട്ടി ചീത്തയാക്കിയിട്ടല്ല. വളരെ ചെറുപ്പത്തിൽ തന്നെ അവരൊരു കത്തിക്കുത്തിന് മൂകസാക്ഷികളാവുന്നു.നാലുവരികോപ്പി പുസ്തകം ചോദിച്ചത്തെിയ അവർക്ക് കിട്ടുന്നത് വാറ്റുചാരായമാണ്. അവർ ആഗ്രഹിക്കാതെ തന്നെ എങ്ങനെയോക്കെയോ കത്തിയും വടിവാളും അവരുടെ കൈകളിൽ എത്തുന്നു. ബ്ളാക്കിൽ സിനിമാടിക്കറ്റ് വിറ്റ് തുടങ്ങുന്ന അവരുടെ ജീവിതം അബ്കാരികളുടെയും വ്യവസായ മാഫിയകളുടെയും കൂലിത്തല്ലുകാരായി പടർന്നു പന്തലിക്കുന്നു.
പക്ഷേ അപ്പോഴം കമ്മട്ടിപ്പാടത്തുകാർ ഒന്നും നേടുന്നില്ല. പണ്ട് അവർ മീൻ പിടിച്ച കുളവും പച്ചപ്പ് നിറഞ്ഞ പാടങ്ങളുമെല്ലാം ഫ്ളാറ്റുകൾക്ക് വഴിമാറുന്നു. മനുഷ്യത്വവിരുദ്ധവികസനത്തിൽ തങ്ങൾ പെട്ടുപോവുകയാണെന്ന് അവർ അറിയുന്നില്ല. സൈക്കിളിൽ തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്ന അവർക്ക് പാടം വികസിക്കമ്പോൾ വീട്ടിലേക്കുള്ള ഇടവഴിപോലും നഷ്ടമാവുന്നു. ബാലന്റെയും ഗംഗന്റെയും മുത്തച്ഛന്റെ മൃതദേഹം പുറത്തേക്കിറക്കുന്ന ഒറ്റ രംഗത്തിൽ ഒരു ഭൂമികയുടെ മൊത്തം നിലവിളിയുണ്ട്. ഈ വികസനം തങ്ങളെ പുറത്താക്കാനാണെന്ന് വൈകിയാണ് അവർ മനസ്സിലാക്കുന്നത്.
പിന്നീടുണ്ടാവുന്ന ചില അവിചാരിത സംഭവങ്ങളോടെ കൃഷ്ണൻ എല്ലാം മതിയാക്കി ബോംബെയിലേക്ക് തിരക്കുന്നു. മുംബൈയിൽ നിന്ന് വലിയ അധോലോക നായകനായി വാഴുന്നവരെയാണ് നാം മലയാള സിനിമയിൽ ഏറെയും കണ്ടിട്ടുള്ളതെങ്കിലും കൃഷ്ണൻ ഒന്നുമാവുന്നില്ല. ഒരു പ്രൈവറ്റ് ബോഡിഗാർഡായി തന്റെ 43ാംവയസ്സ് തള്ളിനീക്കുയാണ് അയാൾ.
എത്രയോ വർഷങ്ങൾക്കുശേഷം അയാൾക്ക് കമ്മട്ടിപ്പാടത്തെ പഴയ കൂട്ടുകാരൻ ഗംഗൻ എന്ന ഗംഗയുടെ വിളിയത്തെുന്നത്. മരണംഭയം നിറഞ്ഞ പരിഭ്രാന്തിയിൽ തന്നെയാരോ നോട്ടമിട്ടിട്ടുണ്ടെന്നാണ് ഗംഗ പറയുന്നത്.പിന്നീടെപ്പോഴോ ഗംഗയുടെ കോൾ ഒരു സീൽക്കാരത്തോടെ മുറിയുമ്പോൾ കൃഷ്ണന് അപകടം മണക്കുന്നു.ഗംഗനെത്തേടിയുള്ള കൃഷ്ണന്റെ അന്വേഷണമാണ് കമ്മട്ടിപ്പാടത്തിന്റെ തീം. കൃഷ്ണൻ മാരകമായ രീതിയിൽ മുറിവേറ്റ് ഒരു ബസിൽ കയറുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. അയാളുടെ അസ്പഷ്ടമായ വാക്കുകളിലൂടെ, കമ്മട്ടിപ്പാടത്തിന്റെ ഓർമകളിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. ഭൂതവും വർത്തമാനവും ഇടകലർത്തിയുള്ള ജമ്പുകട്ടുകളിലൂടെ നോൺലീനയറായി കഥപറഞ്ഞ് വേറിട്ട ആഖ്യാന കൗശലമാണ് ഇവിടെ രാജീവ് കാണിക്കുന്നത്.
വിസ്മയിപ്പിച്ച് വിനായകൻ; സൂപ്പർതാര പദവിയിലേക്ക് ദുൽഖർ
കമ്മട്ടിപ്പാടത്തിന്റെ കാസ്റ്റിങാണ് അതിനെ ഏറ്റവും ഗംഭീരമാക്കിയത്.ചുരുങ്ങിയത് മൂന്നുകാലഘട്ടത്തിൽ വരുന്ന 60ഓളം താരങ്ങൾ ഈ പടത്തിലുണ്ട്.ഈ മൂന്നു ഫിഗറുകളിലും അവരൊക്കെ ഒന്നിനൊന്ന് മെച്ചമായെന്നതാണ് ഈ പടത്തിന്റെ പ്രത്യേകത.
മലയാള സിനിമയിലെ അപ്രഖ്യാപിത വർണവിവേചനം അവസാനിപ്പിച്ചിരിക്കയാണ് ഈ പടം. കറുത്ത ജീവിതങ്ങളെ അവതരിപ്പിക്കാൻ ബ്ളാക്കടിച്ച് തുടുത്ത താരങ്ങളെ ഇറക്കുമതിചെയ്യുകയല്ല രാജീവ് രവി ചെയ്തത്. എല്ലാറ്റിനും ജീവിതത്തിൽനിന്ന് മുറിച്ചെടുത്തതുപോലുള്ളവരെ കണ്ടത്തെി. പ്രാന്തവത്കൃതരായ മനുഷ്യരെ അവതിരപ്പിക്കാൻ തിരഞ്ഞെടുത്തവർ സിനിമയോട് പൂർണമായും നീതി പുലർത്തുന്നു.ബാലൻ എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതമായ മണികണ്ഠൻ ആർ. ആചാരിയെ മലയാള സിനിമ കാത്തിരിക്കയായിരുന്നെന്ന് തോനുന്നു. ബാഹ്യപ്രകൃതിയിൽ കുള്ളനായ ഈ ബാലനാണ് ചങ്കൂറ്റം ഒന്നുകൊണ്ട്മാത്രം പലരെയും അടിച്ചൊതുക്കുന്നത്. (ആറടിപൊക്കമുള്ള കരിമുട്ടി ഗുണ്ടകളെ കണ്ടുശീലിച്ചവർക്ക് ഒരുപക്ഷേ ബാലനെ ദഹിച്ചെന്നുവരില്ല. പക്ഷേ യാഥാർഥ്യം അതാണ്. കേരളത്തെ വിറപ്പിച്ച ചട്ടമ്പികളിൽ പലരും കൃശ ഗാത്രരായിരുന്നു!) ശരീരഭാഷയിൽ, രൂപത്തിൽ ഭാവപ്രകടനങ്ങളിൽ, സംസാരരീതിയിൽ ഒക്കെ അമ്പരപ്പിക്കുന്നുണ്ട് ഈ പുതുമുഖം.
ജീവിതമില്ലാത്ത ക്വട്ടേഷൻ വേഷങ്ങളിൽ തളച്ചിടപ്പെട്ട നടനായിരുന്നു വിനായകൻ. എന്നാൽ ഈ പടത്തിലെ ഗംഗൻ ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. വിനായകന്റെ മാസ്റ്റർ പീസാണ് ഈ പടം.തന്റെ മരണമടുത്തെന്ന ഭീതിയിൽ കഴിമ്പോഴത്തെ ഗംഗന്റെ ഭാവങ്ങളും സൗണ്ട് മോഡുലേഷനുമൊക്കെ കാണേണ്ടതാണ്.
കരിയറിൽ അടിക്കടി നേട്ടങ്ങൾ ഉണ്ടാക്കുന്ന ദുൽഖർ സൽമാന്റെ പ്രകടനവും എടുത്തു പറയേണ്ടതുണ്ട്. പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിലെയൊക്കെ സ്വാഭാവികത. പൗരുഷവും ശബ്ദ നിയന്ത്രണവുമെല്ലാം വച്ചുനോക്കുമ്പോൾ മകൻ പിതാവിനെ കടത്തിവെട്ടും. കമ്മട്ടിപ്പാടം കൂടി ഹിറ്റാവുന്നതോടെ ദുൽഖറിന്റെ സൂപ്പർതാര പദവിക്ക് ഇനി അധികം ദൂരമില്ലെന്ന്
ചുരുക്കം.
ദുൽഖറിന്റെ കാമുകിയുടെ വേഷത്തിലത്തെുന്ന ഷോൺ റോമി, റോസമ്മ എന്ന കഥാപാത്രമായത്തെുന്ന അമാൽഡാ ലിസ്, എന്നീ പുതുമുഖനടിമാരും ശ്രദ്ധനേടി. അനിൽ നെടുമങ്ങാട്, അലൻസിയർ, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കൊ, സൗബിൻ ഷാഹിർ, മുത്തുമണി, പി. ബാലചന്ദ്രൻ, അഞ്ജലി അനീഷ്, സുരാജ് വെഞ്ഞാമ്മൂട് എന്നിവരാണു മറ്റുറോളുകളിൽ. രണ്ടു സീനുകളിൽ വന്ന് സൗബിൻ ഷാഹിർ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. കൊമേഡിയനായി തിളങ്ങുന്ന ഈ താരം ഈ പടത്തിൽ കരാട്ടെക്കാരനായ ഒരു ഇറച്ചിവെട്ടുകാരനായിവന്ന് തീയറ്ററുകളെ വിറപ്പിക്കുകയാണ്.
മധു നീലകണ്ഠന്റെ കാമറയുടെ കരവിരുത് കണ്ട് അനുഭവിക്കേണ്ടതുതന്നെയാണ്. കമ്മട്ടിപ്പാടത്തിന്റെ പച്ചപ്പിൽനിന്ന് തുടങ്ങി, അംബരചുംബികൾ നിറഞ്ഞ കൊച്ചിയിലേക്കുള്ള മാറ്റമൊക്കെ മധു ചിത്രീകരിച്ചത് ചലച്ചിത്ര വിദ്യാർത്ഥികളൊക്കെ കണ്ടുപടിക്കേണ്ടതാണ്. മരണരംഗത്തെയും ആക്ഷൻ രംഗങ്ങളെയും ഭാവസന്ദ്രമാക്കുന്നതിലും ഛായാഗ്രാഹകൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പൊതു പാറ്റേണിനുചേർന്ന സംഗീതമാണ് കെ., ജോൺ പി. വർക്കി, വിനായകനും ചേർന്ന് ഒരുക്കിയത്.
വാൽക്കഷ്ണം: ഈ പടം കണ്ടുതീർന്നപ്പോൾ ഒറ്റക്കാര്യമേ പിടികിട്ടാത്തതുള്ളൂ. എന്തിനാണ് ഈ ചിത്രത്തിന് എ സർട്ടിഫിക്കേറ്റ് നൽകിയത്. ഒറ്റ അശ്ളീല രംഗങ്ങളോ അമിതമായ വയലൻസോ ഈ പടത്തിൽ കാണാൻ കഴിയില്ല.പുലയൻ, പെലക്കള്ളി തുടങ്ങിയ വാക്കുകളാണത്രേ നമ്മുടെ സെൻസർ ബോർഡിന് അശ്ളീലമായതെന്ന് രാജീവി രവി ഫേസ്ബുക്കിൽ കുറിച്ചത് ഓർക്കുന്നു! പുലയൻ എന്ന വാക്കുപോലും തെറിയായി കാണുന്ന ഒരു സെൻസർ ബോർഡുള്ള കാലത്താണ് നാം ജീവിക്കുന്നതെന്നത് ഞെട്ടിക്കുന്നതാണ്.റിലീസ് ഡേറ്റിന്റെ തൊട്ടുതലേന്ന് സെൻസർ ചെയ്തതിനാൽ തനിക്ക് പലകാര്യങ്ങളിലും സമരസപ്പെടേണ്ടിവന്നുവെന്ന് നേരത്തെ രാജീവ് രവി വ്യകതമാക്കിയിരുന്നു. പഹ്ളാജ് നിഹലാനി സെൻസർ ബോർഡ് അധ്യക്ഷനായി വന്നപ്പോൾ തന്നെ, പത്തിലേറെ പ്രത്യേക വാക്കുകൾ ചൂണ്ടിക്കാട്ടി അവ സിനിമയിൽ വന്നാൽ കട്ടുചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് പിൻവലിക്കപ്പെട്ടത്. ആ പത്തുവാക്കുകളിൽ പുലയൻ എന്ന വാക്കും ഉൾപ്പെട്ടോയെന്ന് ആർക്കറിയാം.
നല്ല ചലച്ചിത്രകാരന്മാർ, കാവിവത്ക്കരിക്കപ്പെട്ട നമ്മുടെ സെൻസർ ബോർഡിനോടും യുദ്ധം ചെയ്യേണ്ട അവസ്ഥയാണ്.നേരത്തെ ജോയ്മാത്യു പറഞ്ഞതുപോലെ ഭീമൻരഘു സെൻസർബോർഡ് അംഗമായും ശശികല ടീച്ചർ സെൻസർ ബോർഡ് അധ്യക്ഷയുമായി വരുന്ന കാലം വിദൂരത്തല്ലെന്ന് ചുരുക്കം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്