'കുഞ്ഞിരാമായണത്തിൽ' ലാളിത്യത്തിന്റെ സുഖം; യാതൊരു ഗിമ്മിക്കുകളുമില്ലാതെ നേരിട്ട് കഥ പറഞ്ഞും സിനിമ ഹിറ്റാക്കാം! വിനീത് ഉയരങ്ങളിലേക്ക്; അത്ഭുതപ്പെടുത്തി ധ്യാൻ
എം മാധവദാസ്
പല തരത്തിലുള്ള രാമായാണങ്ങൾ കണ്ടവരാണ് നാം. കമ്പ രാമായണവും, ആധ്യാത്മ രാമായണവും തൊട്ട് മാപ്പിള രാമായണംവരെ നിലനിന്നുപോന്ന ബഹുസ്വരമായ നാടാണിത്. (ഇന്നായിരുന്നെങ്കിൽ മാപ്പിള രാമായണത്തിനെതിരെ ഹനുമാൻസേന രംഗത്തിറങ്ങുമായരുന്നു) പക്ഷേ ഫാസിസ്റ്റ് പേടി അബോധമായി നിലനിൽക്കുന്ന ഇക്കാലത്ത് രാമായണമെന്ന് തലക്കെട്ടിൽ വരത്തക്കരീതിയിൽ ഒരു കമേർഷ്യൽ പടമെടുക്കാൻ ആരും പത്തുവട്ടം ചിന്തിക്കും. പക്ഷേ നോക്കുക 'കുഞ്ഞിരാമായണം' ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടു ആ രീതിയിൽ വിവാദങ്ങൾ ഒന്നുമുണ്ടായില്ല എന്നതുതന്നെ ഒരുപക്ഷേ കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന സാംസ്കാരിക പാരമ്പര്യമാവാം.
ആദ്യമായി തന്നെ ഇത്തരമൊരു പേരിട്ട് വ്യത്യസ്തത നൽകിയതിന് 'കുഞ്ഞിരാമായണത്തിന്റെ' സംവിധായകൻ ബേസിൽജോസഫ് എന്ന വെറും 25 വയസ്സുള്ള കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. (പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ഡോ.എം.എം ബഷീറിന്, മാതൃഭൂമി പത്രത്തിൽ കർക്കടികമാസത്തിൽ ചില രാമായണക്കുറിപ്പുകൾ എഴുതിയതിനാണ് സംഘികൾ പണികൊടുത്തത്. തെറിവിളിയും ഭീഷണിയും സഹിക്കവയ്യാതെ ഇപ്പോൾ ഫോണെടുക്കാൻപോലും വയ്യാത്ത അവസ്ഥയിലാണ്, ഫ്രോയിഡൻ ചിന്താധാരയൊക്കെ പറഞ്ഞ് വാത്മീകിരാമയണത്തെ ആഴത്തിൽ വിലയിരുത്താൻ ശ്രമിച്ച ഡോ.ബഷീർ. അതുപോലെ മദ്യത്തിന്റെ കഥപറഞ്ഞ് രാമായണത്തെ അപമാനിക്കുന്നുവെന്നൊന്നും അർക്കും കണ്ടത്തൊൻ കഴിയാഞ്ഞത് ഈ ചിത്രത്തിന്റെ അണിയറക്കാരുടെ ഭാഗ്യം!)
ഈ ഓണക്കാലം സിനിമപ്രേക്ഷകരെ സംബന്ധിച്ച് വലിയൊരു ദുരന്തകാലമാണ് എന്ന് കരുതിയപ്പോഴാണ് തീയേറ്ററുകളിൽ ഈ കൊച്ചു ചിത്രം നിറഞ്ഞോടുന്നത് കണ്ടത്.രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രം 'ലോഹം', ലിജോ ജോസ് പെല്ലിശ്ശേരിയിടെ പ്ര്വഥീരാജ് ചിത്രം 'ഡബിൾ ബാരൽ', കമലിന്റെ മമ്മൂട്ടി ചിത്രം 'ഉട്ടോപ്യയിലെ രാജാവ്' എന്നീ വൻ ബ്രാൻഡുകൾക്കിടയിലേക്കാണ്, ഓണത്തിനിടക്ക് പുട്ടുകച്ചവടമെന്നരീതിയിൽ 'കുഞ്ഞിരാമായണവുമായി' സംവിധായകൻ ബേസിൽ ജോസഫും എത്തിയത്. എന്നാൽ വമ്പൻ ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ കുഞ്ഞിച്ചിത്രം വിജയം നേടിയെന്നത് പലർക്കും ഒരു പാഠമാണ്. (16 കോടി മുടക്കിയെടുത്ത 'ഡബിൾ ബാരലൊക്കെ' ഒരാഴ്ചകൊണ്ട് ഹോൾഡ് ഓവർ ആയത് ഓർക്കണം)
കുഞ്ഞിരാമായണയത്തിന്റെ സാമ്പത്തിക സൂത്രം!
ഒരു കണക്കിന് നോക്കുമ്പോൾ മലയാള സിനിമയുടെ സുവർണ കാലഘട്ടമാണിത്. ബോറടിയില്ലായെ കണ്ടിരിക്കാമെന്ന ഒറ്റ ഗുണംമതി, പ്രേക്ഷകർ പടം ഹിറ്റാക്കിക്കൊള്ളും. കലാപരമായി നോക്കുമ്പോൾ മികച്ച സൃഷ്ടിയൊന്നുമല്ല ഈ പടം. നാം പലവട്ടം കേട്ട സത്യൻ അന്തിക്കാട് മോഡൽ കഥകളുടെ പതിവു പാറ്റേണാണിത്. തിരക്കഥയിൽ ഒരുപാട് ന്യൂനതകളും സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളുമുണ്ട്. പക്ഷേ എന്നിട്ടും ഈ പടത്തെ ജനം ഇഷ്ടപ്പെടുന്നു. അതിനുപിന്നിൽ പ്രധാനമായുള്ളത് ചിത്രത്തിന്റെ ലാളിത്യം തന്നെയാണ്. കാമറ തലകുത്തനെ മറഞ്ഞൊക്കെ ഷോട്ടുകളിട്ട് പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ഒരു കാലത്ത്, യാതൊരു ഗിമ്മിക്കുകളുമില്ലാതെ, ഗ്രാമങ്ങളിലേക്കുള്ള ഗൃഹാതുരമായ ഒരു യാത്രയാണ് ഈ പടം. നൊസ്റ്റാൾജിയ എന്നും മലയാളിയുടെ സെന്റിമെൻസും വീക്ക്നെസ്സുമാണ്. അതിൽ കിടന്നാണ് 'കുഞ്ഞിരാമയാണത്തിന്റെ' കളിമുഴുവൻ.
ഗ്രാമങ്ങൾ നഗരങ്ങളായി മാറുകയും ആധുനിക സാങ്കതേിക വിദ്യകൾ അനുദിനം പുരോഗമിക്കുകയും ചെയ്യുമ്പോഴും നന്മ നിറഞ്ഞ നാട്ടിൻ പുറത്തെക്കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന എന്നതാണ് 'കുഞ്ഞിരാമായണം' ഉൾപ്പെടെയുള്ള സിനിമകളുടെ വിജയം സൂചിപ്പിക്കുന്നത്. മലയാളിയുടെ ജീവിതം ആധുനികമായതിനൊപ്പമാണ്സിനിമയിലും ന്യൂജൻ തരംഗം ആഞ്ഞടിച്ചത്. പുതിയ രീതിയിലുള്ള കഥപറച്ചിലും ആഖ്യാനവുമായി ന്യൂജനറേഷൻ സിനിമകൾ ഇടക്കാലത്ത് തരംഗമായി. എന്നാൽ എപ്പോഴും നോൺലീനിയർമൾട്ടിസ്റ്റോറി കഥകളായാൽ പ്രേക്ഷകന് മടുക്കും.അപ്പോൾ അവൻ പഴയ ശീലങ്ങളിലേക്ക് തന്നെ തിരിഞ്ഞു പോവും. എന്നും കെന്റക്കിയും ഫ്രൈഡ് റൈസും കഴിക്കുന്നവർക്ക് നല്ല കുത്തരിച്ചോറിന്റെ സദ്യകിട്ടിയാലുള്ള സന്തോഷമാണ് ഒറ്റവാക്കിൽ കുഞ്ഞിരാമായണത്തിന്റെ സാമ്പത്തിക സൂത്രം. അടുത്ത കാലത്തിറങ്ങിയ വെള്ളിമൂങ്ങ, വടക്കൻ സെൽഫി, 1983, തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഇതേ നൊസ്റ്റാൾജിയകൊണ്ടുള്ള 'ബ്ളാക്ക്മെയിലിങ്' കാണാം.
നാട്ടിൻപുറവും പാടവും പുഴയും പെട്ടിക്കടകളുമെല്ലാം ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും നിറഞ്ഞു നിൽക്കുന്നു. മദ്യം വാങ്ങാൻ പോയ ആള് തിരിച്ചത്തെുന്നതിന് മുമ്പേ അച്ചാറും സോഡയും അകത്താക്കുന്നവനും , നീലച്ചിത്രത്തിന്റെ സീഡിക്കായി കെഞ്ചി നടക്കുന്നവനും,തകരയിലെ ചെല്ലപ്പനാശാരിയെ ഓർമ്മിപ്പിക്കുന്ന രീതയിൽ ആളുകളെ പരികേറ്റിവിടുന്ന അൽപ്പം നെഗറ്റീവ് ഷെയിഡുള്ള ടെയ്ലർ കുട്ടേട്ടനും ( അജുവർഗീസ്), സദാ ബഡായി അടിച്ചു വിടുന്ന എക്സ് ഗൾഫുകാരനുമൊക്കെയായി നാട്ടിൻ പുറങ്ങളിൽ നമ്മൾ കാണാറുള്ള കഥാപാത്രങ്ങളെ അതേരീതിയിൽ ഈ പടത്തിൽ പുനരാവിഷ്ക്കരിച്ചിരിക്കയാണ്.
ദേശം എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഈ നാട്ടിന്റെ പുറത്തേക്ക് എത്തിക്കാൻ കഴിയാത്ത സൾസ എന്ന മദ്യത്തെക്കുറിച്ചാണ് ചിത്രത്തിന്റെ ആദ്യ പകുതി. (കുറച്ചുവർഷങ്ങൾക്കുമുമ്പ്തന്നെ കേരളത്തിൽ നിരോധിച്ച വില കുറഞ്ഞ മദ്യമാണ് സൾസ. പണ്ടൊക്കെ ബിവറേജിനുമുന്നിൽ 'ജവാൻ' സ്റ്റോക്കില്ല, 'സൾസ' സ്റ്റോക്കില്ല എന്ന ബോർഡ് തൂങ്ങിക്കിടക്കുമായിരുന്നു.)ദേശത്ത് നടക്കാതെ പോവുന്ന കല്ല്യാണങ്ങളെക്കുറിച്ചാണ് രണ്ടാം പകുതി. ഇത് രണ്ടും സമർഥമായി യോജിപ്പിച്ചിരിക്കുന്നതുകൊണ്ട് തന്നെ ചിരിച്ചുകൊണ്ട് കണ്ടിറങ്ങാം കുഞ്ഞിരാമായണം.
ദേശത്ത് നിന്നും ആദ്യമായി ഗൾഫിൽ പോയ വ്യക്തിയാണ് കുഞ്ഞിരാമന്റെ അമ്മാവനായ വെൽഡൺ വാസു (മാമുക്കൊയ). വാസുവിന്റെ മകനാണ് അൽപ്പം കഥ കുറവുള്ള ലാലു (ധ്യാൻ ശ്രീനിവാസൻ). കാതര എന്ന എ പടത്തിന്റെ സീഡിയുടെ പേരിൽ കുഞ്ഞിരാമനും (വിനീത് ശ്രീനിവാസൻ) ലാലുവും തമ്മിൽ തെറ്റുന്നു. ബ്ളൂടൂത്തും ഇന്റനെറ്റുമൊന്നുമല്ലാത്തെ ഒരു കാലത്തെ കൗമാരക്കാരുടെ ലൈഗിക ദാരിദ്രം രസകരമായി ചിത്രം കാണിക്കുന്നുണ്ട്. ഈ തുണ്ടുപടം സൃഷ്ടിച്ച കുടംബവഴക്കിനെതുടർന്ന് അമ്മാവനും കുഞ്ഞിരാമനും ആജന്മശത്രുക്കളാവുന്നു. കുഞ്ഞിരാമന് പറഞ്ഞുവച്ച അമ്മാവന്റെ മകളെയും നഷ്ടമാവുന്നു. തുടർന്ന് ഇവർക്കിടയിലുണ്ടാവുന്ന ഉരസലുകളാണ് ചിത്രം. വിവാഹം ഉറപ്പിക്കുന്ന കുഞ്ഞിരാമൻ പ്രതിശ്രുത വധുവിന്റെ ( സ്രിന്ദ ഷബാബ്) നിർദ്ദേശപ്രകാരം മദ്യപാനം അവസാനിപ്പിക്കുന്നു. താൻ കുടിച്ചുതുടങ്ങിയ സൾസയെന്ന മദ്യം വാങ്ങി ഒരു മരത്തിൽ അടിച്ചുപൊട്ടിച്ചാണ് കുഞ്ഞിരാമൻ കുടി അവാസിപ്പിക്കുന്നത്. ഇതോടെ ആ നാട്ടിലേക്ക് നാട്ടുകാരുടെ പ്രിയപ്പെട്ട മദ്യമായ സൾസ എത്തുന്നില്ല. മദ്യവുമായി ഈ സ്ഥലത്തത്തുമ്പോൾ കുപ്പി എങ്ങിനെയോ പൊട്ടിപ്പോകും. ആ സ്ഥലത്തിന് അങ്ങിനെ സൾസ മുക്കെന്ന പേരും വീഴുന്നു. മദ്യവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ഇത്ര രസകരമായി പറയുന്ന ചിത്രങ്ങളും നമുക്കുണ്ടായിട്ടില്ല.
സൾസയുടെ പ്രശ്നം അവസാനിക്കുമ്പോൾ മറ്റൊരു പ്രശ്നം ദേശത്ത് ഉയർന്നുവരുന്നു. കുഞ്ഞിരാമന്റെ നിശ്ചയിച്ചുറപ്പിച്ച കല്ല്യാണം മുടങ്ങുന്നു. അതോടെ ദേശത്ത് നിശ്ചയിച്ച കല്ല്യാണങ്ങളെല്ലാം മുടങ്ങുകയാണ്. തുടർന്ന് കല്ല്യാണം മുടക്കലും നടത്തലും മാറിക്കെട്ടലും എല്ലാമായി മുന്നോട്ട് പോയി, മനോഹരനെന്ന ബിജുമേനോന്റെ വരവിലൂടെ ചിത്രം ശുഭമായി അവസാനിക്കുകയും ചെയ്യന്നു. ചിത്രത്തിന്റെ അവസാനഭാഗങ്ങൾക്ക് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രവുമായി സാമ്യം അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യം കഥാപാത്രമായ ബിജുമേനോൻ തന്നെ പുറത്തു പറഞ്ഞ് ആ സാമ്യത്തെയും തമാശയാക്കി മാറ്റുന്നുണ്ട്. കൈ്ളമാക്സിൽ റിമിടോമിയെ ഇറക്കിയും സംവിധായകൻ പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.
പക്ഷേ കെട്ടുറപ്പുള്ള തിരക്കഥയുണ്ടായിരുന്നെങ്കിൽ 'കുഞ്ഞിരാമായണം' ഇതിനേക്കാൾ എത്രയോ നല്ല സിനിമാറ്റിക്ക് അനുഭവമായേനെ. പലപ്പോഴും കുട്ടിക്കളി മാത്രമായി സിനിമ മാറുകയാണോ എന്ന സംശയം പോലും പ്രേക്ഷകർക്ക് ഉണ്ടാവും. സൾസയെക്കുറിച്ചുള്ള ആദ്യപകുതി കുറേയൊക്കെ പരത്തിപ്പറഞ്ഞതുകൊണ്ട് ഇടയ്ക്ക് വിരസമാകുന്നുമുണ്ട്. എങ്കിലും ഉടനീളം നല്ല തമാശകൾ നിറച്ചുവച്ചതുകൊണ്ട് തന്നെ ചിത്രത്തിന്റെ പോരായ്മകൾ പ്രേക്ഷകരെ അലോസരപ്പെടുത്തുന്നില്ല.
വിനീത് ഉയരങ്ങളിലേക്ക്; അത്ഭുദപ്പെടുത്തി ധ്യാൻ
സൂപ്പർ താരങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും കുഞ്ഞിരാമായണം പ്രേക്ഷകരെ വല്ലാതെ ആകർഷിക്കുന്നത്, വിനീത് ശ്രീനിവാസൻ, ധ്യാൻ, നീരജ് മാധവ്, അജു വർഗ്ഗീസ് തുടങ്ങിയവരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ്. ഇനിയുള്ള മലയാള സിനിമയുടെ കാലം ഇത്തരം കരുത്തുറ്റ യുവ നടന്മാർക്ക് ഒപ്പമായിരിക്കും. അവസാന നിമിഷങ്ങളിൽ ബിജു മേനോൻ അതിഥി കഥാപാത്രമായി കയറി വരുന്നതോടെ ഓളം പൂർത്തിയാവുന്നു.നേരത്തെ 'ഓർമ്മയുണ്ടോ ഈ മുഖം', 'ഒരു സെക്കൻഡ്ക്ളാസ് തീവണ്ടിയാത്ര' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിനീത് ശ്രീനിവാസൻ രൂക്ഷമായ വിമർശനം ഏറ്റുവാങ്ങിയിരുന്നു.എന്നാൽ ഈ ചിത്രത്തിലെ കുഞ്ഞിരാമനായി വീനീത് തിളങ്ങുകയാണ്. മുൻകാല ചിത്രങ്ങളിൽ പിതാവും അനുഗൃഹീത നടനുമായ ശ്രീനിവാസനെ അനുകരിക്കുന്നപോലെ തോന്നുതിൽനിന്ന് പൂർണമായും കുതറിച്ചാടി സ്വന്തമായി വ്യക്തിത്വമുണ്ടാക്കിയെടുക്കാൻ ഇത്തവണ വീനീതിന് ആയിട്ടുണ്ട്.
പക്ഷേ ഈ സിനിമയിലെ ശരിക്കുമുള്ള അദ്ഭുദം ധ്യാൻശ്രീനിവാസനാണ്. 'തിര' യെന്ന ആദ്യചിത്രത്തിലെ അഭിനയം കണ്ടവർ ധ്യാനിന്റെ മേക്കോവർ കണ്ട് അമ്പരന്നുപോവും. ചിത്ത്രിൽ അഞ്ചുപൈസ കുറവുള്ള ലാലുവിന്റെ റോൾ ധ്യാൻ ഗംഭീരമാക്കുന്നുണ്ട്. ഏതായാലും ശ്രീനിവാസന് തന്റെ രണ്ടുമക്കളെയുമോർത്ത് അഭിമാനിക്കാം. ഇക്കണക്കിന് ഇവർ മുന്നേറുകയാണെങ്കിൽ ശ്രീനിവാസൻ മക്കളുടെപേരിൽ അറിയപ്പെടാനും സാധ്യതയുണ്ട്്. നിവൻപോളിയെകൂടി ചേർത്ത് ചിന്തിക്കുമ്പോൾ ഇപ്പോൾതന്നെ മലയാളത്തിലെ ഏറ്റവും ശക്തമായ ടീമായി വിനീതിന്റെ വടക്കൻ ടീം മാറിക്കഴിഞ്ഞു. (ഷോർട്ടു ഫിലുമകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ ബേസിലിനെ 'തിരയിലെ' അസിസ്റ്റന്റ് ഡയറക്ടർ ആക്കുകയും തുടർന്ന് അയാൾക്ക് വെറും 25ാമത്തെ വയസ്സിൽ സിനിമയെടുക്കാൻ അവസവരും നൽകി വിനീത്. പണ്ടൊക്കെയാണെങ്കിൽ പത്തിരുപതുകൊല്ലം അസിസ്റ്റന്റായായലും ഒരു പടം എടുക്കാനാവില്ലായിരുന്നു.ആ വലിയമനസ്സിനും വിനീത് അഭിനന്ദനം അർഹിക്കുന്നു) ജസ്റ്റിൻ പ്രഭാകർ ഒരുക്കിയ പാട്ടുകൾ ചിത്രത്തെ ഏറെ സഹായിക്കുന്നുണ്ട്. അതുപോലെ വിഷ്ണുശർമ്മയുടെ ക്യാമറയും.
വാൽക്കഷ്ണം: മലയാള സിനിമക്കാർക്ക് പഠിക്കാനുള്ള വലിയൊരു ഗുണപാഠവും കുഞ്ഞിരാമായവണം നൽകുന്നുണ്ട്. നമ്മുടെ ബജറ്റും, പ്രേക്ഷകവൃന്ദവും,പരിമിതിയും മനസ്സിലാക്കിയുള്ള സിനിമകളാണ് ഈ വ്യവസായത്തിന് ആവശ്യമെന്ന്. ഇവിടെ ബാഹുബലിമാരത്തെുമ്പോൾ നമുക്ക് പാവം മഹാബലിയെ കൂട്ടുവിളിക്കാം.. രാമായണമെന്ന ഇതിഹാസ കാവ്യവുമായി അന്യഭാഷക്കാരത്തെുമ്പോൾ നമുക്ക് നമ്മുടെ കൊക്കിലൊതുങ്ങുന്ന 'കുഞ്ഞിരാമായണങ്ങളെ' തേടിപ്പോകാം.
Stories you may Like
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ക്ലോസ് അപ്പ് റീൽസിൽ ആരെയും വീഴ്ത്തുന്ന 'സ്റ്റൈൽ മന്നൻ' വീണ്ടും വാർത്തകളിൽ
- നിവിൻ പോളിയും പ്രണവ് മോഹൻലാലും ഒരുമിച്ചേക്കും; ഒപ്പം ധ്യാൻ ശ്രീനിവാസനും
- മോഹൻലാൽ - ശ്രീനിവാസൻ കോംബോ വീണ്ടും വെള്ളിത്തിരയിൽ എത്തുമോ?
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്