ഷെയിം ഓൺ യു മിസ്റ്റർ രഞ്ജിത്ത്! ഇത് മങ്ങിപ്പോയ മഞ്ഞലോഹം; ദുർബലമായ കഥയിൽ ഇങ്ങനെ പടം തട്ടിക്കുട്ടുന്നത് എന്തിനാണ്? ആശ്വാസമായത് മോഹൻലാലും സിദ്ദീഖും
എം.മാധവദാസ്
വെറുതെയിരുന്ന് ബോറടിച്ചു മടുത്തപ്പോഴാണ് വല്യപ്പച്ചൻ മരിച്ചതെന്നൊരു പറച്ചിലുണ്ട് മധ്യതിരുവിതാംകൂറിൽ. പിന്നെ പന്തലിടലായി, അടിയന്തരമായി, സഞ്ചയനമായി ആകെ ബഹളം. ഒരു മിനുട്ട് നിൽക്കാൻ സമയമില്ല. കാശിനും മുട്ടില്ല! ഏതാണ്ട് അതുപോലെ ഒരു പരിപാടിയാണ്, കൊതിപ്പിക്കുന്ന ഒരുപാട് സിനിമകൾ മലയാളിക്ക് സമ്മാനിച്ച രഞ്ജിത്തിന്റെ പുതിയ ചിത്രം 'ലോഹം'. രഞ്ജിത്ത് ഗംഭീരമായ ഒരു വൺലൈൻ പറയുന്നതോടെ കുറച്ചുകാലമായി പടമൊന്നുമില്ലാതെ ബോറടിച്ചിരുന്ന 'ക്രൂ'വിനെല്ലാം പെരുത്തുപണിയായി.
ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് എയർഹോസ്റ്റസുമാർപോലും മഞ്ഞലോഹമത്തെിക്കുന്ന കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച കഥയെന്നും, കള്ളക്കടത്തിന്റെയല്ല കള്ളം കടത്തുന്നതിന്റെ കഥയാണിതെന്നുമൊക്കെയുള്ള വാചകങ്ങൾ കേട്ടപ്പോഴും പ്രതീക്ഷ വാനോളമായിരു. ഒപ്പം വിൻസന്റ് ഗോമസ് ശൈലിയിൽ നമ്മുടെ ലാലേട്ടന്റെ മീശപിരിച്ചുള്ള ടീസറും കണ്ടതോടെ ഇത് തകർക്കുമെന്ന പ്രതീക്ഷവന്നു. പക്ഷേ പടം കണ്ടതോടെ പവനാഴി, വീണ്ടും ശവമായി. കുറെപ്പേർ വരുന്നു, പോകുന്നു, എന്തൊക്കെയൊ കാട്ടിക്കൂട്ടുന്നു. ശരിക്കും ഒരു തട്ടിക്കൂട്ട് പടം. നല്ളൊരു കഥയില്ല, ഓർമ്മയിൽ തട്ടുന്ന ഷോട്ടുകളില്ല, ഗാനങ്ങളില്ല. സാധാരണ രഞ്ജിത്ത് സിനിമകളിൽ കാണാതിരുന്ന അസംബന്ധങ്ങളുടെയും യുക്തിരാഹിത്യത്തിന്റെയും വേലിയേറ്റമാണ് രണ്ടാം പകുതി മുഴുവൻ. എന്താണ് സംവിധായകൻ ഈ പടത്തിലൂടെ പറയാൻ ഉദ്ദേശിച്ചതെന്ന് പടച്ച തമ്പുരാനുപോലും പിടികിട്ടില്ല.
രഞ്ജിത്ത് എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും മുൻകാല സൃഷ്ടികൾ കണ്ട ഗൃഹാതുരത്വത്തോടെ നിങ്ങൾ 'ലോഹം' കാണാൻപോവുകയാണെങ്കിൽ ബോറടിച്ച് പണ്ടാരമടങ്ങിപ്പോവും. രഞ്ജിത്തിന്റെ പ്രതിഭ കുത്തനെ ഇടിയുന്നതിന്റെ സൂചകങ്ങളാണ് 'കടൽ കടന്ന് ഒരു മാത്തുക്കുട്ടിയും' 'ഞാനും' ഒക്കെ തെളിയിക്കുന്നത്. അതിന് അടിവരയിടുകയാണ് 'ലോഹവും'. ഒരു കഥ എങ്ങനെ വികസിപ്പിക്കണമെന്നും അവസാനിപ്പിക്കണമെന്നുമൊക്കെ മൊത്തത്തിൽ ആശയക്കുഴപ്പമാണ് സംവിധായകന്.
കലാപരമായുള്ള നിലവാരത്തകർച്ചകൊണ്ട് മാത്രമല്ല ഈ പടം അപലപിക്കപ്പെടേണ്ടത്. യാതൊരു പഠനവും നിരീക്ഷണവും ഇല്ലാതെ ( അങ്ങനെയൊക്കെ വേണമെന്ന് രഞ്ജിത്ത് പല അഭിമുഖങ്ങളിലും വാചക മടിക്കുന്നത് കാണാം) സിനിമ തട്ടിക്കൂട്ടിയെടുക്കാമെന്നും എന്നിട്ട് അത് സമർഥമായ മാർക്കറ്റിങ്ങിലൂടെ സാമ്പത്തികമായി വിജയപ്പിക്കാമെന്ന വൃത്തികെട്ട വിപണി സൂത്രമാണ്് 'ലോഹത്തിന്റെ' സാമ്പത്തിക വിജയം മുന്നോട്ടുവെക്കുന്നത്. വൈഡ് റിലീസിങ്ങും സാറ്റലെറ്റും കൂട്ടുന്നതോടെ ചിത്രം ലാഭമാവുമെന്നും, അതിനാൽ തനിക്ക് കാമറ ആകാശത്തിട്ട് വെറുതെ കറക്കാനും സ്വാതന്ത്ര്യമുണ്ടെന്നും രഞ്ജിത്ത് പറയാതെ പറയുന്നു. കാടിലെ തടി തേവരുടെ ആന എന്ന സ്റ്റെലിൽ ലാലും, ഒപ്പം പണം മുടക്കാൻ ആന്റണി പെരുമ്പാവൂരുമുണ്ട്. സാറ്റലൈറ്റിന് ചാനലുകളുണ്ട്. എന്ത് ചവറായാലും ചാടിക്കളിക്കാനും പാലഭിഷേകം നടത്താനും തലച്ചോർ പണയം വച്ച ഫാൻസുമുണ്ട്. പിന്നെ എന്തുപേടിക്കാൻ.
ഇത് ഒരുതരം ബൗദ്ധിക അബ്ക്കാരിപ്പണിയാണ്. എത്രയോ നല്ല കഥകളുമായി കഴിവുള്ള ചെറുപ്പുക്കാർ ഒരു സിനിമയെടുക്കാൻ വർഷങ്ങൾ കഷ്ടപ്പെടുമ്പോഴാണ് ഈ വാജമദ്യ വിൽപ്പനയിലുടെ രഞ്ജിത്ത് പണം കൊയ്യുന്നത്. പ്രിയപ്പെട്ട രഞ്ജിത്ത് താങ്കൾ ഇനി മേലിലെങ്കിലും സംവിധായകന്റെ അസ്തിത്വവും കൈയൊപ്പുമൊക്കെ എടുത്തുകാണിക്കാൻ ലോക സിനിമകൾ ഉദ്ധരിച്ചുകൊണ്ട് വാചിക വയറിളക്കങ്ങൾ നടത്തരുത്. നാണക്കേടാണത്. സിനിമയെ ഗൗരവമായി എടുക്കുന്ന കുട്ടികൾ ഈ പടപ്പുകണ്ട് ഷെയിം, ഷെയിം എന്ന് പരിഹസിക്കുന്നത്, ഫാൻസുകാരുടെ ആരവങ്ങൾക്കിടയിൽ താങ്കൾ കാണുന്നില്ല.
കള്ളം കടത്തുന്ന തട്ടിക്കൂട്ട് കഥ
തലങ്ങും വിലങ്ങും നീങ്ങുന്ന വിമാനങ്ങളിലൂടെ വന്നിറങ്ങുന്ന ആയിരങ്ങൾ. അവരിൽ ആരൊക്കെയൊ ഉണ്ട്. ഭാഷകൊണ്ടും വേഷംകൊണ്ടുമൊന്നും നമുക്ക് തിരച്ചറിയാൻ കഴിയാത്തവിധം തീർത്തും അജ്ഞാതർ.അവിടെ ഒരു മൃതദേഹത്തോടൊപ്പം ഒരു പെട്ടി കനകവും ഒഴുകിയത്തെുകയാണ്. പക്ഷേ വഴിക്കണ്ണുമായി നിൽക്കുന്ന മറ്റൊരു സംഘം അത് റാഞ്ചുന്നു. വാഗ്ദത്ത നിധിതേടിയുള്ള പരക്കം പാച്ചിൽ.ഒന്നിനുപിറകെ ഒന്നായി നീളുന്ന ചങ്ങലക്കണ്ണികൾ. ഇതു കാണിച്ചുകൊണ്ട് വളരെ പ്രോമിസിങ്ങായാണ് 'ലോഹം' തുടങ്ങുന്നത്. സ്വർണം കടത്താൻവേണ്ടി ഡെഡ്ബോഡിക്കായി മാത്രം നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കെട്ടിടത്തിനുമുകളിൽനിന്ന് താഴെയിട്ട് കൊല്ലുകയായിരുന്നെന്ന് പിന്നീട് അറിയുമ്പോൾ ശരിക്കും ഒരു ഷോക്കുണ്ടാക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്.പക്ഷേ അതൊന്നും അധികനേരം നീണ്ടുനിൽക്കുന്നില്ല. തുടക്കത്തിൽ പ്രതീക്ഷയുണർത്തിയ കഥ രണ്ടാം പകുതിയിൽ എത്തുമ്പോഴേക്കും തീർത്തും പിള്ളേരുകളിയായിപ്പോവുന്നു. അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് പിന്നീടങ്ങോട്ട്.പൊലീസും ഇന്റലിജൻസും എയർട്രാഫിക്ക് അതോരിറ്റിയുമൊക്കെ വെറും ഉണ്ണാക്കന്മാരാണെന്ന രീതിയിൽ ദുർബലവും ഒട്ടും വിശ്വസനീയവുമല്ലാത്ത രീതിയിലാണ് ചിത്രത്തിന്റെ കഥനം. 'റോ' യുടെ വ്യാജ തിരച്ചറിയിൽ കാർഡുണ്ടാക്കി സിറ്റിപൊലീസ് കമീഷണറെയും എഡി.ജി.പിയെയുമൊക്കെ കബളിപ്പിക്കുന്ന സീനുകൾ തെലുങ്കുമസാലകളിൽപോലും ഇപ്പോൾ കാണാറില്ല. മുംബൈ ഫ്ളൈറ്റിന് ടിക്കറ്റെടുത്ത സംഘം, ഫ്ളൈറ്റ് ചാർട്ട് ചെയ്തുകൊളംമ്പോയിലേക്ക് രക്ഷപ്പെടുന്ന കൈ്ളമാക്സൊക്കെ കണ്ടാൽ ഗൾഫ് മലയാളികളൊക്കെ ചിരിക്കും.
ഏറ്റവും പരിതാപകരമായ കാര്യം ഈ പടത്തിന്റെ പൊതു ട്രീറ്റ്മെന്റിനെകുറിച്ച് സംവിധായകന് ബോധമുണ്ടായിരുന്നില്ല എന്നതാണ്. ഒന്നുകിൽ ഒരു പക്കാ കമേർഷ്യൽ പടമായി വികസിപ്പിക്കാം. അല്ളെങ്കിൽ കാലാമൂല്യമുള്ള സിനിമയാക്കാം. ഇത് രണ്ടുംകൂടി അരച്ചുകലക്കി പാതി തീയുള്ള ഉലയിൽ പഴുപ്പിച്ചതായിപ്പോയി ഈ ലോഹം.
ലിജോജോസ് പെല്ലിശ്ശേരി തൊട്ട് നമ്മുടെ അൽഫോൻസ് പുത്രൻ വരെയുള്ള ന്യൂജൻ സംവിധായകർ കൊണ്ടുവന്ന ദൃശ്യകേന്ദ്രീകൃതമായ ശൈലിയെ വീണ്ടും സംഭാഷണകേന്ദ്രീകൃതമാക്കാൻ ഈ പടം ശ്രമിക്കുന്നുണ്ട്. പഞ്ച് ഡയലോഗിലും, തോക്കിലും, വാളിലും, കാർറേസിലും കേന്ദ്രീകരിച്ച താരാധിപത്യത്തെ മടക്കിക്കൊണ്ടുവരാനുമുള്ള ശ്രമം പ്രകടം.ന്യൂ ജനറേഷൻകാരെ ഇടക്ക് പരിഹസിക്കുന്നുമുണ്ട് ലാലിന്റെ കഥാപാത്രം.താരത്തിന്റെ തുപ്പൻകോളാമ്പി ചുമക്കുന്ന മാനസികാവസ്ഥയിൽനിന്ന് രഞ്ജിത്തിന്റെ സഹതാരങ്ങൾ പതുക്കെ രക്ഷപ്പെട്ടുവരുന്നേയുള്ളൂ.രഞ്ജിപ്പണിക്കരുടെയും, അബൂസലിമിന്റെയുമൊക്കെ കൈയിൽ , ലാലേട്ടന്റെ തുപ്പൽതാങ്ങാനുള്ള ഒരു വെറ്റിലക്കോളാമ്പിയുണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോവും. പ്രതിനായക വേഷത്തിലായാലും സ്ത്രീയുമായും അമ്മയുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ ഉപദേശം നൽകിയില്ളെങ്കിൽ പിന്നെന്ത് നായകൻ.
എന്നിരുന്നാലും കരിപ്പുർ വിമാനത്താവളവും, വിഷയം കള്ളക്കടത്തായതിനാലും ഏതെിലും ഒരു സമുദായത്തെ ടാർജറ്റ് ചെയ്തുകൊണ്ടുള്ള പരമർശങ്ങൾ ഈ സിനിമയിൽ ഇല്ളെന്നതിനാൽ നാം സംവിധായകന് നന്ദി പറയണം. ( രഞ്ജിത്തിന്റെ തന്നെ 'ഇന്ത്യൻ റുപ്പിയിലെ' ചില ദൃശ്യങ്ങൾ ഇത്തരത്തിലുള്ള ആക്ഷേപം ക്ഷണിച്ചുവരുത്തിയിരുന്നു) അതാണ് സത്യവും. കള്ളക്കടത്തും അധോലോകവുമൊക്കെ തീർത്തും മതേതരമാണ്.മനപൊളിക്കാൻ മലപ്പുറത്തുനിന്ന് ബോംബ് തേടിയ ആറാംതമ്പുരാനെ സൃഷ്ടിച്ച മാനസികാവസ്ഥയിൽനിന്ന് രഞ്ജിത്ത് ഏറെ മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ചുരുക്കം. പക്ഷേ പല കള്ളക്കടത്തുകാരെയും കോമഡിക്കാരാക്കിയുമറ്റും കുറ്റകൃത്യങ്ങളെ ലഘൂകരിക്കാനുള്ള ശ്രമം അറിഞ്ഞോ അറിയാതെയൊ ഇവിടെയുണ്ട്. എല്ലാവരും കള്ളന്മാരാണെന്നും, അതിനാൽ അൽപ്പം കളവില്ലാതെ ഈ ലോകത്ത് പടിച്ചനിൽക്കാനാവില്ളെന്നുമുള്ള അപകടകരമായ കാഴ്ചപ്പാടിന് വളമേകുന്നുണ്ട് ഈ പടം. ഒപ്പം കൊള്ളക്കാരെ കൊള്ളയടിക്കുന്ന റോബിൻഹുഡ്ഡ് ശൈലിക്ക് ചൂട്ടുപിടക്കയും ചെയ്യുന്നു.
അജിത്ത് നായകനായ തമിഴ് പടം 'മങ്കാത്ത', 'സെവൻത്ത് ഡേ', 'സപ്തമ ശ്രീ തസ്ക്കര' എന്നീ ചിത്രങ്ങൾ കണ്ട പ്രേക്ഷകർക്ക് അവിടിവിടെ ചില സാദൃശ്യങ്ങൾ തോന്നാനും ഇടയുണ്ട്.എന്നുവച്ച് ഇതൊരു കോപ്പിയടി ചിത്രമാണെന്നൊന്നും ആർക്കും അഭിപ്രായമില്ല.
ആശ്വാസമായി മോഹൻലാലും സിദ്ദീഖും
പക്ഷേ മോഹൻലാലിന്റെ ആരാധാകനായ ഈ ലേഖകൻ അടക്കമുള്ളവർക്ക് ഒരു ആശ്വാസമുണ്ട്. ഈ വർഷത്തെ മുൻകാല ചിത്രങ്ങളായ 'എന്നും എപ്പോഴും', 'ലൈല ഓ ലൈല' എന്നീ സിനിമിലൊകെ അതിദയനീയമായ ശാരീരിക ഭാവങ്ങളോടെയാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ലൈലയുടെ കൈ്ളമാക്സിലൊക്കെ പാണ്ടി ലോറിക്ക് കുടുങ്ങിയ തവളയെപ്പോലെ ലാൽ ഏന്തിവലിയുന്നതായി തോന്നിയപ്പോൾ, ഈ നടൻ ഇനി എത്രകാലം എന്ന അന്താളിപ്പാണ് ഉണ്ടായത്. എന്നാൽ ആ ഭീതി അസ്ഥാനത്താണെന്ന് 'ലോഹം' തെളിയിക്കുന്നു. കുടവയറും ജരാനരബാധയൊന്നും തോന്നാതെ ശരിക്കും ഫ്രഷ് ആയി തിളങ്ങുന്ന മോഹൻലാൽ, താൻ ശരിക്കും ഫിസിക്കലി ഫിറ്റാണെന്ന് തെളിയിച്ചിരിക്കുന്നു. ഒപ്പം നല്ളൊരു കഥാപാത്രം കിട്ടിയാൽ ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്നും. രാജുവെന്ന വായാടിയായ പാവംപടിച്ച ഡൈവറിൽനിന്ന് അധോലോക തിമിംഗലത്തിലേക്കുള്ള ലാലിന്റെ രൂപാന്തരണം ഒന്നു കാണേണ്ടതുതന്നെയാണ്. ഇന്റവെല്ലിന് തൊട്ടുമുമ്പത്തെ ഖൽനായക് പാട്ടുപാടി തോക്കെടുക്കുന്ന സീൻ തൊട്ട്, അവസാനം 'ആകാശത്ത പക്ഷികൾ എത്രമേൽ പറന്നാലും അവ വിഹായസ്സിൽ ചിറകിൻ പാടുകൾ അവശേഷിപ്പിക്കുന്നില്ല' എന്ന ഹൈക്കു കവിത താളാത്മകമായി പറയുന്നിടത്തുമൊക്കെയുണ്ട് നമ്മൾ കൊതിക്കുന്ന ലാലിസം.ആനയെയും മോഹൻലാലിനെയും എത്രകണ്ടാലും മലയാളികൾക്ക് മടുക്കില്ലല്ലോ. ആദ്യ ദിനങ്ങളിൽ ജനം ഇരച്ചുകയറുന്നതും ഇതുകൊണ്ടാവണം.
ഒരേ സമയം വില്ലനും കൊമേഡിയനുമായി വേഷം കെട്ടി നടൻ സിദ്ദിഖാണ് പ്രേക്ഷക പ്രീതി നേടിയ മറ്റൊരു കഥാപാത്രം. അബൂ സലീമിന്റെ കരിയർ ബെസ്റ്റാണ് ഈ സിനിമയെന്ന് പറയാം. സാധാരണ തിളങ്ങാറുള്ള രഞ്ജി പണിക്കർ ഇത്തവണ ലാലിന്റെ നിഴലിൽ മങ്ങിപ്പോയി.
ഒരു ഫിക്സഡ് നായികയില്ലാത്ത ഈ ചിത്രത്തിൽ ആൻഡ്രിയ ജർമ്മിയാണ് ആ റോളിലേക്ക് എതാണ്ട് എത്തുന്നത്. പക്ഷേ'അന്നയും റസൂലിലെയുമൊക്കെ' നാം കണ്ട ആൻഡ്രിയയുടെ നിഴൽ മാത്രമാണ് ലോഹത്തിൽ. മുല്ലശ്ശേരി രാജുവിന്റെ കൊച്ചുമകൾ എന്ന ടാഗിൽ എത്തിയ നിരഞ്ജനയും വെറും ആവറേജിൽ ഒതുങ്ങി. പക്ഷേ കുട്ടിയല്ലേ, മെച്ചപ്പെടാൻ സമയമുണ്ടെന്ന് സമാധാനിക്കാം. സത്യത്തിൽ ഈ ഒരു കഥാപാത്രം തന്നെ അനാവശ്യമായിരുന്നു. പക്ഷേ കാട്ടിലെ തടി, തേവരുടെ ആന സിദ്ധാന്ത പ്രകാരം രഞ്ജിത്തിന് അദ്ദേഹത്തിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് കാസ്റ്റിങ്ങ് നടത്താമല്ലോ. അതുപോലെതന്നെ പ്രശസ്ത ഛായാഗ്രാഹകൻ എസ്. കുമാറിന്റെ മകൻ എന്ന ടാഗിൽ എത്തിയ കുഞ്ഞുണ്ണി എസ്. കുമാറിന് ഇത് എടുത്താൽ പൊങ്ങുന്നുണ്ടോ എന്നും സംശയമുണ്ട്. അതിന്റെ ചിലപോരായ്മകൾ ചിത്രത്തിൽ കാണാനുമുണ്ട്. ശ്രീവൽസൻ എൻ. മേനോൻ സംഗീത സംവിധാനം നിർവറിച്ച മൂന്നുപാട്ടുകളിൽ ആദ്യത്തേത് മാത്രമാണ് നന്നായത്. അരോചകമായ സീനുകളുമുള്ള, മറ്റുരണ്ടുപാട്ടുകൾ മുറിച്ചുകളയുന്നതായിരിക്കും ഇനിയുള്ള ദിവസങ്ങളിലെ തീയേറ്റർ കളക്ഷന് നന്നായിരിക്കുക.
വാൽക്കഷ്ണം: അതി ഗംഭീരമായ വൺലൈൻ പറഞ്ഞ് 'പറ്റിക്കയെന്നത്' രഞ്ജിത്ത് ആദ്യമായിട്ട് ചെയ്യുന്നതൊന്നുമല്ല. 'റോക്ക് എൻ റോൾ' ഓർത്തുനോക്കൂ. ലോകമെമ്പാടും നടന്ന് പരിപാടികൾ അവതിരപ്പിക്കുന്ന ഒരു വാദകന്റെ കഥയെന്ന് പറഞ്ഞ് എടുത്തിട്ട് അതെന്തായി മാറി. അതേ ഗതിതന്നെയായിപ്പോയി ഇവിടെയും .വെറുതേ മോഹിപ്പിച്ചു!
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്