150തിലേറെ ചിത്രങ്ങളിൽ മുടുക്കു മുതൽ തിരിച്ചുപിടിച്ചത് വെറും മുപ്പതോളം; ഒരാഴ്ച്ച പോലും തികയ്ക്കാനാവാതെ എൺപതോളം ചിത്രങ്ങൾ; മൊത്തം നഷ്ടം 500 കോടിയിലേറെ; ഫ്ളോപ്പുകളിലും റെക്കോർഡിട്ട വർഷം; കലക്ഷനിൽ മുമ്പൻ കൊച്ചുണ്ണിയും ഒടിയനും; മലയാളത്തിന് ആഗോള വിപണിയുണ്ടെന്ന് തെളിയിച്ച വർഷം; മാർക്കറ്റിങ്ങിൽ താരം ശ്രീകുമാരമേനോൻ തന്നെ; മലയാളം ബോക്സോഫീസിന്റെ ഫ്ളാഷ്ബാക്ക് ഇങ്ങനെയാണ്
എം മാധവദാസ്
തിരുവനന്തപുരം: തള്ളൽ അല്ലെങ്കിൽ പുഷ്! 2018 ലെ മലയാളം ബോക്സോഫീസിൽ എറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വാക്കാണിത്. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഒടിയന്റെ സംവിധായകൻ ശ്രീകുമാര മേനോന്റെ മാർക്കറ്റിങ്ങ് തന്ത്രങ്ങളെ മുൻ നിർത്തി സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. പക്ഷേ ഒടിയനും, കായംകുളം കൊച്ചുണ്ണിയുമൊക്കെ പോസിറ്റീവായി ചിന്തിച്ചാൽ മലയാള സിനിമയുടെ വിപണി വളരുന്നതിന്റെ സാധ്യതകൾ തന്നെയാണ് കാണിക്കുന്നത്. 37 രാജ്യങ്ങളിൽ റിലീസ് ചെയ്യുകയെന്നതും, ആഗോള വിപണി നേടിയെടുക്കുന്നതുമൊക്കെ മോശം കാര്യങ്ങളാണോ. യന്തിരൻ കേരളക്കരയിൽ നിന്ന് ലക്ഷങ്ങൾ വരുമ്പോൾ എന്തുകൊണ്ട് നമ്മുടെ സിനിമകൾക്ക് തമിഴ്നാട്ടിലും മാർക്കറ്റ് ചെയ്തുകൂടാ. ആ അർഥത്തിൽ നോക്കുമ്പോൾ 2018ലെ വാണിജ്യ സിനിമയുടെ താരം ശ്രീകുമാരമേനോൻ തന്നെയാണ്.
തന്റെ കൈയിലുള്ള ഏറ്റുപടക്കത്തെ ആറ്റംബോംബാക്കി മാർക്കറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാർക്കറ്റിങ്ങ് എന്നത് അത്രമോശം കാര്യമൊന്നുമല്ല. (പക്ഷേ ഇവിടെയാണ് സങ്കടം. ഒടിയൻ ഒരു നല്ല സൃഷ്ടിയായിരുന്നെങ്കിൽ അതള മലയാള സിനിമയുടെ ചരിത്രമാവുമായിരുന്നു. ഈ നിലവാരം ആയിരുന്നിട്ടും പടം നൂറുകോടി ക്ലബിലെത്തിയെന്നൊക്കെ പറയുന്നുണ്ടെങ്കിൽ ഇതൊരു ഉഗ്രൻ ത്രില്ലിങ്ങ് മൂവി ആയിരുന്നെങ്കിലുള്ള അവസ്ഥ എന്തായിക്കുമെന്ന് ഓർത്തു നോക്കൂ) മലയാള വ്യവസായിക ചലച്ചിത്രലോകത്തെ വലിയ സ്വപനം കാണാനും അത് മാർക്കറ്റ് ചെയ്യാനും കഴിയുമെന്ന് പഠിപ്പിച്ച വ്യക്തിയെന്നായിരിക്കും ഒരു സംവിധായകൻ എന്ന നിലയിലേക്കാൾ ഉപരി ഭാവിയിൽ ശ്രീകുമാര മേനോൻ അറിയപ്പെടുക. എന്തായാലും ആദ്യത്തെ നാലുദിവസത്തെ കളക്ഷൻ കൊണ്ട് അമ്പതുകോടി ക്ലബ്ബിൽ കയറുന്ന ചിത്രം മലയാളത്തിൽ ആദ്യമായിരിക്കും.
പക്ഷേ ഇവിടെയും പ്രശ്നങ്ങൾ ഉണ്ട്. യഥാർഥ കളക്ഷൻ എതാണ് തള്ള് എതാണ് എന്ന് ഇനിയും പറയാൻ കഴിയുന്നില്ല. ഉദാഹരണമായി ചിത്രം ഇറങ്ങുന്നതി മുമ്പേ തന്നെ സാറ്റലെറ്റ് റൈറ്റും ആനചേനയും മറ്റുമായി ഒടിയൻ നൂറുകോടി കളക്ടു ചെയ്തെന്ന മേനോന്റെ അവകാശവാദം ശുദ്ധ തള്ളു തന്നെയായിരുന്നു. ഈ തള്ളിലാതെ പോസറ്റീവ് മാർക്കറ്റിങ്ങിന് ശ്രമിക്കുമ്പോഴാണ് അത് അനുകരണീയമായ വ്യവസായമാകുന്നത്. അതുപോലെതന്നെ കായംകുളം കൊച്ചുണ്ണി നൂറുകോടി ക്ലബിൽ കയറിയെന്ന നിർമ്മാതാവിന്റെ അവകാശവാദവും. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ആളില്ലാതായ ചിത്രമാണിത്. പക്ഷേ നൂറുകോടി നേടിയെന്നാണ് അണിയറക്കാരുടെ അവകാശ വാദം.
ഓരോ സിനിമയുടെ സത്യസന്ധമായ കളക്ഷൻ അറിയാൻ നിലവിൽ സംവിധാനം ഒന്നുമില്ലെങ്കിലും മുതിർന്ന നിർമ്മാതാക്കളും തീയേറ്റർ ഉടമകളും ട്രേഡ് അനലിസ്റ്റുകളും നൽകുന്ന കണക്ക് അത്ര ആശാഹമല്ല. മിനിമം അഞ്ഞറു കോടിയുയെങ്കിലും സഞ്ചിത നഷ്ടം മലയാള സിനിമക്ക് ഈ വർഷം മാത്രം ഉണ്ടായെന്നാണ് കണക്കുകൾ. ആകെ ഇറങ്ങിയ നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വെറും മുപ്പതോളം സിനിമകൾക്ക് മാത്രമാണ് മുടക്കു മുതൽ തിരിച്ചു പിടിക്കാൻ കഴിഞ്ഞത്. തീയേറ്റുകാരുടെ പ്രതികരണം അനുസരിച്ച് മൊഗാഹിറ്റ് എന്ന് പറയാവുന്ന ഒരു ചിത്രവും ഇത്തവണ ഉണ്ടായിട്ടില്ല. കായംകുളം കൊച്ചുണ്ണിയും, ഒടിയനും പോലും രണ്ടാഴ്ച്ചയുടെ ആവേശം തീയേറ്റിൽ നിറക്കാനായിട്ടില്ല. സുഡാനി ഫ്രം നൈജീരിയ, ഒരു പഴയ ബോബ് കഥ, തീവണ്ടി എന്നിവ പോലുള്ള, കൊച്ചു ചിത്രങ്ങളാണ് അവർക്ക് ഗുണമാകുന്നത്. പിന്നെ മമ്മൂട്ടിയുടെ എബ്രഹാമിന്റെ സന്തകിൾ, പ്രഥ്വിയുടെ കുടെ തുടങ്ങിയ ചിത്രങ്ങളും.
ഒരാഴ്ച്ച പോലും തികക്കാനാവാതെ എൺപതോളം ചിത്രങ്ങൾ
ഇവിടെയാണ് പല കണക്കുകളും പിഴക്കുന്നത്. ആകെയുള്ള 150തോളം ചിത്രങ്ങളിൽ പകുതിയിൽ ഏറെയും ഒരാഴ്ച പോലും തീയേറ്ററിൽ തികക്കുന്നില്ല. മിനിമം മൂന്നരക്കോടി രൂപയെങ്കിലും ധൂളിയാവുന്ന ഈ പരിപാടിയുടെ സാമ്പത്തിക ശാസ്ത്രം എന്താണെന്ന് പിടികിട്ടുന്നില്ലെന്നാണ് പ്രൊഡ്യൂസേഴ്സ അസോസിയേഷനിലെ മുതിർന്ന അംഗങ്ങൾ പോലും പറയുന്നത്. ഓരോ ദിവസമെന്നോണം പുതിയ പുതിയ പ്രൊഡ്യൂസർമാർ വിദേശത്തുനിന്നു വരുന്നുവെന്നൊക്കെയാണ് പറയുന്നത്. യാതൊരു കലാമൂല്യവും ഈ ചിത്രങ്ങൾക്ക് അവകാശപ്പെടാനുമില്ലായിരുന്നു എന്നതാണ് രസാവഹം. എന്തിനോ വേണ്ടി സിനിമയെടുക്കുന്നുവെന്ന് ചുരുക്കം.
വമ്പൻ ഫ്ളോപ്പുകൾ നിരവധി
വമ്പൻ ഫ്ളോപ്പുകൾകളുടെയും നീണ്ട നിര ഇക്കുറിയുണ്ടായിരുന്നു. വൻ പ്രതീക്ഷയോടെ വന്ന മഞ്ജുവാര്യരുടെ ആമി, ദിലീപിന്റെ കമ്മാരംസംഭവം, മോഹൻലാലിന്റെ നീരാളി, മമ്മൂട്ടിയുടെ പരോൾ, സ്ട്രീറ്റ്ലൈറ്റ്സ്, കുട്ടനാടൻ ബ്ലോഗ്്, പ്രഥ്വീരാജിന്റെ രണം, എന്നിവയൊക്കെ തലയും കുത്തിയാണ് ബോക്സോഫീസിൽ വീണത്. പുലിമുരുകൻ പോലെയൊക്കെ ബോക്സോഫീസിനെ ത്രസിപ്പിക്കുന്ന ഒരു വിജയം ഉണ്ടാവാത്തത് തീയേറ്ററുകാർക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയതെന്നാണ് തീയേറ്റുകാർ പറയുന്നത്.
കളക്ഷനിൽ കൊച്ചുണ്ണിയും ഒടിയനും
ബോക്സോഫീസ് നിരീക്ഷരുടെ അഭിപ്രായത്തിൽ ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്റ്റ് ചെയ്യപ്പെട്ടത് ഈ ചിത്രങ്ങളാണ്. (ഇവ എത്രകോടി കളക്്റ്റ് ചെയതെന്ന കണക്കുകൾ വിശ്വസനീയമല്ലാത്തതുകൊണ്ട് കൊടുക്കുന്നില്ല)
1 കായംകുളും കൊച്ചുണ്ണി
2 ഒടിയൻ
3 എബ്രഹാമിന്റെ സന്തതികൾ
4 ആദി
5 വരത്തൻ
6 സുഡാനി ഫ്രം നൈജീരിയ
7 തീവണ്ടി
8 കൂടെ
9 ഒരു പഴയ ബോംബ് കഥ
10 ഞാൻ പ്രകാശൻ
( ഇതിൽ ഞാൻ പ്രകാശൻ ഇപ്പോഴും തീയേറ്ററുകളിൽ മുന്നേറുന്നുണ്ട്)
മറ്റ് വിജയ ചിത്രങ്ങൾ
ക്യൂൻ, ഈട, കാർബൺ, ശിക്കാരി ശംഭു, ക്യാപ്്റ്റൻ, ഹായ് ജൂഡ്, സ്വാതന്ത്ര്യം അർധരാത്രിയിൽ ,മോഹൻലാൽ, പഞ്ചവർണ്ണതത്ത, അരവിന്ദന്റെ അതിഥികൾ, അങ്കിൾ, ഈമയൗ, ബിടെക്ക്, ഞാൻ മേരിക്കുട്ടി, മറഡോണ, ചാലക്കുടിക്കാരൻ ചങ്ങാതി, ഡ്രാമ, ഒരു കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെ പേര്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍