ആമിക്ക് പറ്റിയത് ക്യാപ്റ്റന് സംഭവിച്ചില്ല; ആദ്യ പകുതിയിൽ അൽപ്പം വലിഞ്ഞെങ്കിലും കളിയുടെ പിരിമുറുക്കം നിലനിർത്തി ജീവിതം പറഞ്ഞു മുന്നേറ്റം; മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ ബയോപിക്കായി ജയസൂര്യയടെ ബിഗ് ബജറ്റ് ചിത്രം ധൈര്യമായി തീയേറ്ററിൽ പോയി കാണാം
പ്രത്യേക ലേഖകൻ
ഹോളിവുഡ് പണ്ടേ പരീക്ഷിച്ചു വിജയിച്ച ബയോപിക് ബോളിവുഡിൽ എത്തിയിട്ട് അധികനാൾ ആയിട്ടില്ല. മേരി കോമിന്റെയും സച്ചിന്റെയും ഒക്കെ ജീവിത കഥ സിനിമയാക്കി ബോളിവുഡ് ചരിത്രം കുറിച്ചതിന്റെ ചുവട് വച്ചായിരുന്നു അത് മലയാളിയിലേക്കും എത്തി നോക്കിയത്. എന്നു നിന്റെ മൊയ്തീൻ ആയിരുന്നു അത്തരത്തിലെ പ്രധാനപ്പെട്ട ഒരു ശ്രമം. എന്നാൽ മൊയ്തീന്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാതെ പിരിമുറുക്കത്തോടെ സിനിമ ഇറക്കിയപ്പോൾ മൊയ്തീനും കാഞ്ചനമാലയും അപ്രത്യക്ഷമാവുകയും മലയാള സിനിമക്ക് നല്ലൊരു എന്റർടെയ്നർ ലഭിക്കുകയും ചെയ്തു.
മാധവിക്കുട്ടിയുടെ ജീവിത കഥ ആമിയിലൂട പറയാനുള്ള കമലിന്റെ ശ്രമം ആയിരുന്നു അടുത്തത്. എന്നാൽ അത് പൂർണ്ണമായും ഒരു പരാജയമായി മാറി എന്നാണ് നിരൂപകർ പറയുന്നത്. കമലദാസ് എന്ന മാധവിക്കുട്ടയുടെ ഒരിക്കലും അസ്തമിക്കാത്ത ജീവിത കഥ പറയാൻ കമലിന് സാധിക്കാതെ പോയപ്പോൾ ജീവനില്ലാത്ത കൃത്രിമ ഭാഷ സംസാരിക്കുന്ന ഒരു മിമിക്രിക്കാരിയായി മഞ്ജു വാര്യർ മാറിയെന്ന് നിരവധി റിപ്പോർട്ടുകൾ പറയുന്നു.
അടുത്ത പ്രധാനപ്പെട്ട പരീക്ഷണമാണ് ഇന്നു റിലീസ് ആയ ജയസൂര്യയുടെ ക്യാപ്റ്റൻ. മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സമ്പൂർണ്ണ ബയോപിക് എന്നു വേണണങ്കിൽ നമുക്ക് ക്യാപ്റ്റനെ വിശേഷിപ്പിക്കാം. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന മമ്മൂട്ടി അഭിനയിക്കുന്നതടക്കം എല്ലാ സംഭവങ്ങളും തന്നെ യഥാർത്ഥ ജീവിതത്തിൽ നിന്നും പുനരാവിഷ്കരിച്ചതാണ് എന്നു സംവിധായകൻ പറയുന്നു.
സത്യൻ എന്ന അതുല്ല്യനായ കളിക്കാരന്റെ ജീവിതം ഏറ്റവും മനോഹരമായി തന്നെ അവതരിപ്പക്കാൻ മാധ്യമ പ്രവർത്തകൻ കൂടിയായ പ്രജീഷിന് സധിച്ചു. ഫുട്ബോൾ കളിയെ വല്ലാതെ ഇഷ്ടപ്പെട്ടു പോയ സത്യൻ തന്റെ വ്യക്തി ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെയും അപമാനിക്കലിനന്റെയും ഒക്കെ കഥയാണിത്.
ചെറുപ്പത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കിടെ ഉണ്ടായ തർക്കത്തിൽ കാലിൽ വച്ചു കെട്ടിയ കമ്പിയായി ഫുട്ബോൾ കളിച്ചു താരമായെങ്കിലും വേദന കാലിനെ പിടികൂടിയപ്പോഴും കാലു പോയാലും ഫുട്ബോൾ ഉപേക്ഷിക്കാതെ ജീവിച്ച ഒരു മനുഷ്യന്റെ ജീവതമാണിത്. കളിയോടുള്ള ഭ്രാന്ത് തലക്ക് പിടിച്ചപ്പോൾ ജീവിതം മറന്നു. ഫുട്ബോളിനോടും ബുള്ളറ്റിനോടുമുള്ള പ്രിയം ജീവിതത്തെ തന്നെ വേട്ടയാടിതിന്റെ നേർക്കായി അങ്ങനെ ഈ സിനിമ മാറുന്നു.
കണ്ണൂരിന്റെ ഭാഷയും കളിക്കാരന്റെ വികാരവും മുട്ടി നിൽക്കുന്ന ജീവനുള്ള വി പി സത്യനെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യയുടെ ജീവതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നു തന്നെയാണ് ക്യാപ്റ്റനെന്നു തീർച്ച. വേദനകൾക്കിടയിലും സംഘർഷങ്ങൾക്ക് നടുവിലും കളിയോടുള്ള കൂറ് പുലർത്തിയ സത്യൻ. ഒടുവിൽ സംഘർഷത്തെ അതിജീവിക്കാനാവാതെ മരണത്തിൽ സ്വയം അഭയം കണ്ടെത്തുന്നത് ജയസൂര്യ സുന്ദരമായി അവതരിപ്പിക്കുന്നു.അപമാനിക്കപ്പെടലിന്റെ ഒരുപാട് നേരുകൾ ഇതിൽ കോരിയിട്ടിട്ടുണ്ട്. കളിക്കളത്തിൽ ഇറങ്ങുന്നതിന് തൊട്ടു മുൻപ് ക്യാപ്റ്റൻ പദവി പറിച്ചെടുത്തു കളഞ്ഞത് വേദനാജനകമായിരുന്നു. ഇന്ത്യൻ ക്യാപ്റ്റനായി അരങ്ങ് വാഴുമ്പോഴും ഇടക്കിടെയുള്ള അപമാനിക്കലുകളെ അതിജീവിക്കാൻ സത്യന്റെ ആത്മാഭിമാനം അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം. സാഫ് ഗെയിമിൽ പെനാലിറ്റി ഷൂട്ട് ഔട്ട് നഷ്ടപ്പെടുത്തുന്ന വേദനയിൽ നിന്നാണ് ആത്മഹത്യ മോഹം ഉദിക്കുന്നത്.
സ്പോർട്സ് ക്വോട്ടായിൽ ജോലിക്ക് കയറിയതിന്റെ പേരിൽ യുവ ഐപിഎസ് ഉദ്യോഗസ്ഥനാൽ അപമാനിക്കപ്പെട്ട കഥ. കക്കൂസ് കഴുകിച്ചിട്ടും അവസാന നിമിഷം വരെ സഹിച്ചിട്ടും അതിരു കടന്നപ്പോൾ മുഖം നോക്കി ഇടിച്ചു പല്ലു തകർത്തിട്ടു ജോലി ഇട്ടു മോഹൻ ബഗനിൽ കളിക്കാൻ ബംഗാളിലേക്ക് വണ്ടി കയറിയ കഥ ഹൃദയഭേദകമാണ്.
കളിക്കളത്തിനപ്പുറം നിറഞ്ഞ് നിൽക്കുന്ന പ്രണയവും സ്നേഹവും കലർന്നൊരു ജീവിത കഥ കൂടിയുണ്ട്. സത്യന്റെ പ്രിയ ഭാര്യയുടെ സഹനത്തിന്റെ നേർ ചിത്രങ്ങൾ ഉണ്ട്. ഷറഫ് അലി എന്ന കളിക്കാരനെ ഇടക്കൊക്കെ കാണിക്കുന്നത് കരുണയുടെയും വാത്സല്യത്തിന്റെയും പ്രതീകമായാണ്. ഒരു പക്ഷേ തകർന്ന മനസുമായി ജീവിച്ച സത്യന് കളിക്കളത്തിൽ ഉണ്ടായ ഏറ്റവും വലിയ തുണ ആയിരുന്നിരിക്കാം ഷറഫലിയുടെത്.
ഈ സിനിമയിലെ നടന്മാരുടെ ജേഴ്സികളിലൂടെ കടന്നു പോകുമ്പോൾ എല്ലാ പേരുകളും നമ്മൾ ഓർത്തിരിക്കുന്നവയാണ്. ഷറഫലി തന്നെ ആയിരുന്നു ഏറ്റവും വലിയ പേരുകളിൽ ഒന്ന്. ആസിഫ്, കുരികേഷ്, പാപ്പച്ചൻ എന്നീ പേരുകൾ ഒക്കെ കാണുമ്പോൾ എത്ര സമ്പന്നമായിരുന്നു നമ്മുടെ ഫുട്ബോൾ കാലം എന്നോർത്ത് പോവുകയാണ്.
പ്രജീഷ് സെൻ എന്ന മാധ്യമപ്രവർത്തകൻ വെള്ളം ചേർക്കാതെ, എന്നാൽ ബോറടിക്കാതെയും സുന്ദരമായി തന്നെ എടുത്ത ഈ സിനിമ, സത്യൻ എന്ന അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനുള്ള ഒന്നാന്തരം സ്മാരകം മാത്രമല്ല ആ ജീവിതം അറിയാതെ പോയ മലയാളികൾക്കുള്ള ഒരു പാഠം കൂടിയാണ്. ബയോപിക് മലയാളത്തിന് വഴങ്ങും എന്ന പ്രജീഷ് സെൻ തെളിയിച്ചിരിക്കുന്നു. കൈയടക്കത്തോടെ സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റൻ വിജയിപ്പിക്കേണ്ടത് മലയാളികളുടെ കടമയാണ്.കണ്ണൂരിന്റെ ഭാഷയും കളിക്കാരന്റെ വികാരവും മുട്ടി നിൽക്കുന്ന ജീവനുള്ള വി പി സത്യനെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യയുടെ ജീവതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നു തന്നെയാണ് ക്യാപ്റ്റനെന്നു തീർച്ച. വേദനകൾക്കിടയിലും സംഘർഷങ്ങൾക്ക് നടുവിലും കളിയോടുള്ള കൂറ് പുലർത്തിയ സത്യൻ. ഒടുവിൽ സംഘർഷത്തെ അതിജീവിക്കാനാവാതെ മരണത്തിൽ സ്വയം അഭയം കണ്ടെത്തുന്നത് ജയസൂര്യ സുന്ദരമായി അവതരിപ്പിക്കുന്നു. ഷാജി പാപ്പാനായി നിറഞ്ഞു നിൽക്കുന്ന ജയസൂര്യയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ ഒരു കഥാപാത്രം തന്നെയാണ് സത്യന്റെതെന്നു തീർച്ച.
പ്രജീഷ് സെൻ എന്ന മാധ്യമപ്രവർത്തകൻ വെള്ളം ചേർക്കാതെ, എന്നാൽ ബോറടിക്കാതെയും സുന്ദരമായി തന്നെ എടുത്ത ഈ സിനിമ, സത്യൻ എന്ന അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനുള്ള ഒന്നാന്തരം സ്മാരകം മാത്രമല്ല ആ ജീവിതം അറിയാതെ പോയ മലയാളികൾക്കുള്ള ഒരു പാഠം കൂടിയാണ്. ബയോപിക് മലയാളത്തിന് വഴങ്ങും എന്ന പ്രജീഷ് സെൻ തെളിയിച്ചിരിക്കുന്നു. കൈയടക്കത്തോടെ സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റൻ വിജയിപ്പിക്കേണ്ടത് മലയാളികളുടെ കടമയാണ്.
15 കോടി രൂപയാണ് നിർമ്മാണ ചെലവ് എന്നു നിർമ്മാതാവ് പറയുന്നതിന്റെ യുക്തി മാത്രം പിടി കിട്ടുന്നില്ല. മലേഷ്യയിൽ പോയി ഇന്ത്യ കൊറിയ ഫുട്ബോൾ ചിത്രീകരിച്ചപ്പോൾ ഉണ്ടായ ചെലവായിരിക്കും ഒരു പക്ഷേ. അന്താരാഷ്ട്ര നിലവാരമുള്ള ഈ കളി അസാധാരണമായ വിധം സുന്ദരമായാണ് ചിത്രീകിരിച്ചിരിക്കുന്നത്. ഓരോ കളക്കളത്തിലും സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന കാണികൾക്ക് 500 രൂപ വീതം കൊടുത്താലും ബഡ്ജറ്റ് ഉയരുമല്ലോ. ജനക്കൂട്ടത്തെ ഒന്നും കൃത്യമായി ചിത്രീകരിക്കാൻ നമ്മുടെ സാങ്കേതിക വിദ്യ ഇതുവരെ വളർന്നിട്ടില്ലേ എന്ന ചോദ്യം പക്ഷേ അത് അവശേഷിപ്പിക്കുന്നുണ്ട്.
Stories you may Like
- എന്റെ നെല്ലിന് കിട്ടിയ പണം ബാങ്ക് വായ്പ; തന്നെന്ന് പറയാൻ സർക്കാരിന് എന്തവകാശം?
- ജയസൂര്യയെ സംഘിയാക്കി ക്യാപ്സ്യൂളുകൾ
- നിലപാട് മാറ്റാതെ ജയസൂര്യ; പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു
- 'ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യൻ, ഇക്കൊല്ലത്തെ തിരുവോണസൂര്യൻ': ജോയ് മാത്യു
- കൃഷ്ണപ്രസാദിന് രാഷ്ട്രീയമുണ്ട്, ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വം: മന്ത്രി പ്രസാദ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്