ഇത്ര പറഞ്ഞുപൊക്കാൻ ഈ 'പ്രേമത്തിൽ' എന്താണുള്ളത്? ഇത് പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞ്; പക്ഷേ അസാധാരണ വാണിജ്യ വിജയം; നിവിൻപോളി സൂപ്പർതാര പദവിയിലേക്ക്
എം മാധവദാസ്
ഒരു നല്ല ചിത്രം പരാജയപ്പെടുന്നതിനേക്കാൾ വിപണിക്ക് ദോഷംചെയ്യുക ഒരു മോശമോ അല്ലെങ്കിൽ ആവറേജോ ആയ ചിത്രം ഹിറ്റാവുവോമ്പോഴാണ്. വെള്ളിത്തിര എന്നും വിജയിച്ചവന്റെ കൂടെയാണ്. ഇന്നലെ ചെയ്ത അബദ്ധം നാളത്തെ ശാസ്ത്രമാവുമെന്ന് പറഞ്ഞപോലെ, ഇനിയങ്ങോട്ട് ഈ അരപ്പിരി മോഡൽ സിനിമകളുടെ പൂക്കാലമായിരിക്കും. തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഇനീഷ്യൽ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഒരുചിത്രത്തിനും കിട്ടിയിട്ടില്ലാത്ത അഭൂതപൂർവമായ തിരക്കാണ് അൽഫോൻസ് പുത്രനെന്ന യുവസംവിധായകൻ, നിവിൻപോളിയെ നായകനാക്കി സൃഷ്ടിച്ചെടുത്തത്. ഈ വർഷം മലയാളത്തിൽ ഹിറ്റുകൾ ഒന്നും ഉണ്ടാകുന്നില്ലെന്ന പായാരം ഇതോടെ തീരും. ചിത്രത്തിന്റെ നിർമ്മാതാവുകൂടിയായ സംവിധായകൻ അൻവർ റഷീദിന്റെ കീശനിറയുമെന്ന് ചുരുക്കം.
വാണിജ്യ വിജയമാണെന്നതിൽ സംവിധായകനെ അഭിനന്ദിച്ചുകൊണ്ടുതന്നെ പറയട്ടെ, കലാപരമായി വിലയിരുത്തുമ്പോൾ വെറും ശരാശരിയിലോ അതിലും താഴെയൊ ആണ് ഈ ചിത്രത്തിന്റെ കിടപ്പ്! പക്ഷേ 'ഭാസ്ക്കർ ദ റാസ്ക്കലും', 'ലൈലാ ഓ ലൈയും' പോലുള്ള കൂതറ പടങ്ങളിൽനിന്നുള്ള അല്പം ആശ്വാസം എന്ന നിലയിൽ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിലായിരക്കണം ഈ സിനിമ വിജയിക്കുന്നത്. വന്നുവന്ന് ബോറടിയില്ലായെ കണ്ടിരിക്കാമെന്ന ഒറ്റക്കാരണംകൊണ്ട് ഒരു ചിത്രം ഹിറ്റാവുന്നു. ഇത് മലയാള സിനിമുടെ അധോഗതിയുടെ സൂചകം തന്നെയല്ലേ.
സിനിമയുണ്ടാക്കാൻ കഥ വേണ്ട!
രാജീവ് രവി മുമ്പുപറഞ്ഞപോലെ അറുപതും എഴുപതും പേജ് തിരക്കഥയൊക്കെ എഴുതിവരുന്നവനെ ഓടിച്ചിട്ട് അത് ഇനി ധൈര്യമായി കത്തിക്കാം. കാരണം സിനിമ ഹിറ്റാക്കാൻ കഥയും തിരക്കഥയുമൊന്നും വേണ്ടെന്ന് അൽഫോൻസ് പുത്രൻ തെളിയിച്ചിരിക്കുന്നു. ഒരുപാട് തവണ കേട്ട് അളിഞ്ഞുപോയ കഥയെ മേക്കിങ്ങിന്റെ വ്യത്യസ്തതകൊണ്ടും അതിഗംഭീരമായ മാർക്കറ്റിങ്ങ് തന്ത്രങ്ങൾകൊണ്ടും വിജയിപ്പിച്ചിരിക്കയാണവർ.
തമിഴ് സംവിധായകൻ ചേരന്റെ 'ഓട്ടോഗ്രാഫ്' തൊട്ട് നിവിൻ പോളിയുടെ തന്നെ '1983'വരെയുള്ള വിവിധ സിനിമകൾ പറഞ്ഞ, കൗമാരത്തിന്റെയും യൗവനത്തിന്റെയും പ്രണയാതുരമായ മനസ്സാണ് ഈ സിനിമയിലും പ്രതിപാദിക്കുന്നത്. സത്യൻ അന്തിക്കാടും, പ്രിയദർശനും, സിദ്ധീഖ് ലാലുമൊക്കെ ഇതേ തീം പലതവണ എടുത്തിട്ട് വിജയിപ്പിച്ചവരാണ്. ജോർജ് ഡേവിഡ് എന്ന നിവൻ പോളിയുടെ മുപ്പതുകാരനായ നായകന്റെ പ്രീഡിഗ്രിക്കാലത്തും, കോളജ് കാലത്തും, ഇപ്പോഴുമുള്ള മൂന്ന് വ്യത്യസ്ത പ്രണയങ്ങളിലുടെയാണ് 'പ്രേമം' ഇതൾ വിരിയുന്നത്.
കൗമാരക്കാലത്തെ ജോർജിന്റെ പ്രണയമൊക്കെ എത്ര വികലമായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നതെന്ന് നോക്കുക. സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ല ഈ സിനിമയിൽ കാണിക്കുന്ന ചില രംഗങ്ങൾ. ( 'പെരുച്ചാഴി', 'ഭാസ്ക്കർ ദ റാസ്ക്കൽ' എന്നീ സിനിമകളൊക്കെ യുക്തിസഹമല്ലെന്ന് പറഞ്ഞ് തുള്ളിയവരാണ് ഇവരൊക്കെ). മേരി എന്ന ബ്യൂട്ടി (അനുപമ പരമേശ്വരൻ) ട്യൂഷൻകഴിഞ്ഞ് വരുമ്പോഴേക്കും അവളെക്കാത്ത് നിരവധി വായ്നോക്കികൾ ക്യൂ നിൽക്കയാണ്. അവളോടൊന്ന് മിണ്ടാനായി ഇവർ തമ്മിൽ മത്സരമാണ്. വായ്നോക്കികളെ അങ്ങോട്ട് കയറൂരിവിട്ടിരിക്കുന്ന വിചിത്രമായ വെള്ളരിക്കാപ്പട്ടണത്തിലാണ് കഥ നടക്കുന്നത്. അതായത് ഒട്ടും റിയലിസ്റ്റിക്കായല്ല അൽഫോൽസ് പുത്രൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥപറയുന്നത്. ഞെരമ്പുരോഗികൾമാത്രം താമസിക്കുന്ന ഒരു വിചിത്ര സ്ഥലമായാണ് അത് തോന്നുത്! നമ്മുടെ സിദ്ധീഖ് ലാലിന്റെ 'ഇൻ ഹരിഹർ നഗറിലെ' പൂവാലന്മാർ ഇതിനേക്കാൾ എത്രയോ മെച്ചവും ഹ്യൂമർ സെൻസ് ഉള്ളവരും ആയിരുന്നു.
ഡേവിഡിന്റെ രണ്ടാമത്തെ പ്രണയം കോളജിൽ തന്നെ പഠിപ്പിക്കുന്ന ഗസ്റ്റ് ലക്ച്ചറായ മലർ (സായി പല്ലവി) എന്ന തമിഴ് യുവതിയുമായാണ്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, ക്ലാസിലും കയറാതെ, കള്ളുംകുടിച്ച് തല്ലുണ്ടാക്കി നടക്കുന്ന ഈ വിദ്യാർത്ഥിയോട് ടീച്ചർക്ക് എങ്ങനെയാണ് അടുപ്പം തോന്നുന്നതെന്ന് വ്യക്തമായി വിശദീകരിക്കാൻ സംവിധായകന് ആവുന്നില്ല. (ചിലപ്പോൾ നായകൻ നിവിൻപോളി ആയതു കൊണ്ടായിരക്കണം). ഒരു സ്ത്രീക്ക് പ്രണയം തോന്നണമെങ്കിൽ അവൾ ഇഷ്ടപ്പെടുന്ന തരത്തിലുള്ള എന്തെങ്കിലും ഒരു ഗുണം അയാൾക്കുള്ളതായി തോന്നേണ്ടേ? ക്ലാസിലിരുന്നു പോലും മദ്യപിക്കുന്നയാളാണ് നമ്മുടെ വീരശൂര പരാക്രമിയും, എതിരാളി ഡാൻസ് കളിക്കുമ്പോൾ സ്റ്റേജിനുള്ളിൽ ഗുണ്ട് വച്ച് പൊട്ടിച്ച് പ്രതികാരം ചെയ്യുന്നവനുമായ (ഇതൊക്കെ എത്രകണ്ടതാണ്. എന്നിട്ടും പറയുന്നു ഇത് പുതുമയുടെ പടമാണെന്ന്) നമ്മുടെ നായകൻ. നേരത്തെ കേരളീയ ഗ്രാമത്തെകുറിച്ചുള്ള വികലധാരണപോലെ തന്നെയാണ് എ.ഡി 2000-ത്തിലെ കാമ്പസുകളെകുറച്ചും സംവിധയകൻ ഉണ്ടാക്കിയ മിഥ്യാധാരണ.മദ്യപിച്ച് ക്ലാസിൽവരുന്നവർ ഉണ്ടാകാമെങ്കിലും, ടീച്ചർ ക്ലാസെടുക്കവേ പിൻബഞ്ചിലിരുന്ന് കൂളായിട്ട് മദ്യപിക്കുന്നവരെപ്പറ്റി എഴുപതുകളുടെയും എൺപതുകളുടെയും അരാജക കാമ്പസിന്റെ കാലത്തുപോലും കേട്ടിട്ടില്ല. എന്നാൽ നമ്മുടെ നായകൻ ജോർജും കൂട്ടാളികളും അത് ചെയ്യുന്നു. ഇതുകണ്ടിട്ടും ടീച്ചറാകട്ടെ അവരെ ക്ലാസിൽനിന്ന് പുറത്താക്കുകയല്ലാതെ ഒരു നടപടിയും എടുക്കുന്നുമില്ല. ഇനി ഇവിടുത്തെ അദ്ധ്യാപകരും ഇതേ ടീച്ചറെ മണത്തു നടക്കുന്ന കുറെ കോന്തന്മാരും തീറ്റപ്രാന്തന്മാരുമാണ്.മദ്യപിച്ച് ക്ലാസിൽവരുന്നവർ ഉണ്ടാകാമെങ്കിലും, ടീച്ചർ ക്ലാസെടുക്കവേ പിൻബഞ്ചിലിരുന്ന് കൂളായിട്ട് മദ്യപിക്കുന്നവരെപ്പറ്റി എഴുപതുകളുടെയും എൺപതുകളുടെയും അരാജക കാമ്പസിന്റെ കാലത്തുപോലും കേട്ടിട്ടില്ല. എന്നാൽ നമ്മുടെ നായകൻ ജോർജും കൂട്ടാളികളും അത് ചെയ്യുന്നു. ഇതുകണ്ടിട്ടും ടീച്ചറാകട്ടെ അവരെ ക്ലാസിൽനിന്ന് പുറത്താക്കുകയല്ലാതെ ഒരു നടപടിയും എടുക്കുന്നുമില്ല. ഇനി ഇവിടുത്തെ അദ്ധ്യാപകരും ഇതേ ടീച്ചറെ മണത്തു നടക്കുന്ന കുറെ കോന്തന്മാരും തീറ്റപ്രാന്തന്മാരുമാണ്.
ഈ പ്രേമത്തെ തകർക്കാനായി എഴുത്തുകാരൻകൂടിയായ സംവിധായകൻ എടുത്ത വിദ്യയാണ് ഗംഭീരം. ഒരു അപകടത്തിൽപെട്ട് ടീച്ചർക്ക് എല്ലാം മറന്നുപോവുന്നു. കൂട്ടത്തിൽ ജോർജിനെയും. ഒടുക്കത്തെ ബുദ്ധിതന്നെ. ഈ രോഗത്തിന് എതോ ഒരു സിനിമയിൽ ജഗതി പറഞ്ഞപോലെ 'ബ്രയിനോ മാഞ്ചിയ ഒട്ടോപ്പിക്ക' എന്നോമറ്റോ പേര് കൊടുത്താൽ നന്നായേനെ!
അരപ്പിരി ഷോട്ടുകൾ; അടഞ്ഞ ശബ്ദം
എന്തൊക്കെയായാലും ഈ ചിത്രത്തിന്റെ ആഖ്യാനം ചലച്ചിത്ര വിദ്യാർത്ഥികളെങ്കിലും പഠിക്കേണ്ടതാണ്. ഏറെ രീതിയിലുള്ള ശൈലിയും സങ്കേതങ്ങളും കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ഷോട്ടുകൾ ഈ ശ്രേണിയിലൊന്നും പെടില്ല. അമച്വറായ ഷോട്ടുകൾ ബോധപൂർവം ചേർത്തതുകൊണ്ട് ഒരു ഫീച്ചർ ഫിലിം ആയല്ല, ഒരു ഹോം സിനിമയുടെ തുടർച്ചയായിട്ടാണ് ഈ ലേഖകന് തോന്നിയത്. ഭൂതകാലത്തിൽനിന്ന് വർത്തമാനത്തിലേക്കും തിരച്ചും ഞൊടിയിടയിൽ വരുന്നു. ഇതുകൊണ്ട് വ്യത്യസ്തതയും പുതുമയും തോന്നുമെങ്കിലും കഥാഗതിയെയും ആസ്വാദനത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. ഇടവേളയോട് അടുപ്പിച്ചുള്ള വേളയിലൊക്കെ സ്ലോമോഷനിലും മറ്റുമായി എന്തുഷോട്ടുകളാണ് എടുത്തുവച്ചിരിക്കുന്നത്, എന്താണ് അതിന്റെയൊക്കെ അർഥമെന്നും സംവിധായകനോട് ഫോൺചെയ്ത് ചോദിക്കേണ്ട അവസ്ഥയാണ്, ഫിലിംഫെസ്റ്റിവലുകളിലൂടെ നിരവധി പുതിയ ആഖ്യാനസങ്കേതങ്ങൾ കണ്ട മലയാളികൾ.
ഇത്തരം അരപ്പിരി ഷോട്ടുകൾ നിരവധിയാണ് ഈ സിനിമയിൽ. അവസാനത്തെ 'സീൻ കോൺട്രായെന്ന്' തുടങ്ങുന്ന പാട്ടു സീനുകളും നോക്കുക. പിള്ളേര് യൂട്യൂബിലിടുന്ന കച്ചറപ്പാട്ടുകളും സീനുകളും ഇതിനെക്കാളും മെച്ചമാണ്. ഒരു എഡിറ്റർ കൂടിയായ അൽഫോൻസ് പുത്രൻ ആ ജോലിയിൽ അൽപ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ മാരണമൊന്നും പ്രേക്ഷകന് കാണണേണ്ടി വരില്ലായിരുന്നു. രണ്ടേമുക്കാൽ മണിക്കൂറാണ് ഈ പടം. ചിലയിടത്തൊക്കെ ഇഴച്ചിലുമുണ്ട്. ഇതൊന്ന് അരമണിക്കൂർ കുറച്ചിരുന്നെങ്കിൽ നന്നായേനെ.
ഏറ്റവും വിചിത്രമായി തോന്നിയത് ഈ പടത്തിന്റെ ശബ്ദപഥമാണ്. സിങ്ക് സൗണ്ട് ഉപയോഗിക്കുന്നത് റിയലിസ്റ്റ്ക്ക് ആണെങ്കിലും പല സംഭാഷണങ്ങളും വ്യക്തമല്ല. അടിസ്ഥാനപരമായി പ്രേക്ഷകൻ കേൾക്കാനാണെല്ലോ ഡയലോഗുകൾ ഉണ്ടാക്കുന്നത്. അല്പം ബഹളമോ ചിരിയോ തീയറ്റിൽ ഉണ്ടായാൽ ചില ഭാഗങ്ങൾ കേൾക്കുന്നില്ല. ചിലതാവട്ടെ പശ്ചാത്തല സംഗീതത്തിൽ മുങ്ങിയും പോവുന്നു.
നിവിൻ സൂപ്പർ താര പദവിയിലേക്ക്
തൊട്ടതല്ലാം പൊന്നാക്കിക്കൊണ്ട് നീങ്ങുന്ന നിവിൻ പോളി തന്നെയാണ് ഈ പടത്തിന്റെ സാമ്പത്തിക വിജയത്തിന്റെ ആണിക്കല്ലും. ഇപ്പോൾ നിവിന്റെ നേരമാണ്. കുറ്റം പറയരുതല്ലോ, മൂന്നു തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയും കൈയടക്കത്തോടെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കൗമാരക്കാരനിൽനിന്ന് യുവാവിലേക്കുള്ള ആ മാറ്റമൊക്കെ അസ്സലായിട്ടുണ്ട്. തമിഴ് നടിയും റിയലിറ്റി ഷോ താരവുമായി സായി പല്ലവിയാണ്, മലർ എന്ന ടീച്ചറിന്റെ വേഷത്തിൽ ഞെട്ടിച്ചത്. സായി പല്ലവിയുടെ ഡാൻസൊക്കെ കാണേണ്ട കാഴ്ചയാണ്. ഈ സിനിമയിൽ ഏറ്റവും മികച്ചു നിൽക്കുന്നതും ഈ യുവ നടിതന്നെ.
പതിനേഴോളം പുതുമുഖങ്ങളിൽ ചിലരൊക്കെ വെറുപ്പിക്കുന്നുമുണ്ട്. ഒന്നും പഠിപ്പിക്കാനറിയാതെ ഇടക്കിടക്ക് 'മനസ്സിലായോ, ഇല്ലെങ്കിൽ പറയണം' എന്ന് എടുത്തെടുത്ത് പറഞ്ഞ് ക്ലാസെടുക്കുന്ന വിനയ് ഫോർട്ട് ശരിക്കും ചിരിപ്പിച്ചു. ക്ലൈമാക്സിനോടടുപ്പിച്ച് രണ്ടു സീനിൽ പ്രത്യക്ഷപ്പെട്ട് സംവിധായകൻ അൽഫോൻസ് പുത്രനും കൈയടി നേടുന്നുണ്ട്. ഒരുപാട്ട് ചീറ്റിപ്പോയതൊഴിച്ചാൽ രാജേഷ് മുരുഗേശന് അഭിമാനിക്കാം. അടുത്തകാലത്തൊന്നും കിട്ടാത്ത സ്വീകാര്യതയാണ് 'പ്രേമ'ത്തിലെ ഗാനങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.ഇപ്പോൾ നിവിന്റെ നേരമാണ്. കുറ്റം പറയരുതല്ലോ, മൂന്നു തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയും കൈയടക്കത്തോടെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കൗമാരക്കാരനിൽനിന്ന് യുവാവിലേക്കുള്ള ആ മാറ്റമൊക്കെ അസ്സലായിട്ടുണ്ട്. തമിഴ് നടിയും റിയലിറ്റി ഷോ താരവുമായി സായി പല്ലവിയാണ്, മലർ എന്ന ടീച്ചറിന്റെ വേഷത്തിൽ ഞെട്ടിച്ചത്. സായി പല്ലവിയുടെ ഡാൻസൊക്കെ കാണേണ്ട കാഴ്ചയാണ്. ഈ സിനിമയിൽ ഏറ്റവും മികച്ചു നിൽക്കുന്നതും ഈ യുവ നടിതന്നെ.
വാൽക്കഷ്ണം: ഒരുത്തൻ കുതിരപ്പുറത്ത് കയറി നിവിൻ പോളിയുടെ കഫേയിൽ ചായകുടിക്കാൻ വരുന്ന ഒരു കോമഡിയും ചിത്രത്തിൽ പിന്നീട് വരുന്നുണ്ട്. ഇതെന്തിനാണെന്നൊന്നും ഒരുപിടിയും കിട്ടുന്നില്ല. ഇതിനെ പാർക്ക് ചെയ്യാൻ കഴിയില്ലെന്ന് വാച്ച്മാൻ പറയുന്നതൊക്കെയാണ് വലിയ തമാശ. എന്റമ്മോ!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്