'അമ്മിണിപ്പിള്ള': പ്രസക്തമായ ഒരു പ്രമേയത്തിൽ എടുത്ത ലളിതമായൊരു സിനിമ; നവാഗതരുടെത് എന്ന നിലയിൽ പാസ് മാർക്ക് കൊടുക്കാവുന്ന ചിത്രം നിങ്ങളെ ബോറടിപ്പിക്കില്ല; അതിനപ്പുറം അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് തിയേറ്ററിലേക്ക് പോവരുത്; ഫറ ശിബിലയുടേത് കിടിലൻ മേക്കോവർ; ആസിഫ് അലിയുടേത് സമീപകാലത്തെ മികച്ച കഥാപാത്രം
കെ വി നിരഞ്ജൻ
വിവാഹ മോചനങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. നിസ്സാര കാര്യങ്ങൾക്ക് പോലും വളരെയെളുപ്പം ബന്ധം പിരിയാൻ ഭാര്യാഭർത്താക്കന്മാർ തയ്യാറാവുന്നു. ഇത്തരമൊരു കാലത്ത് ഏറെ പ്രസക്തമായൊരു പ്രമേയവുമായാണ് ദിൻജിത്ത് അയ്യത്താൻ എന്ന നവാഗത സംവിധായകൻ 'OP160/18 കക്ഷി അമ്മിണിപ്പിള്ള'യിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. ലളിത സുന്ദരമായി അയ്യത്താൻ കഥ പറയുന്നുണ്ടെങ്കിലും വലിച്ചുനീട്ടലും മറ്റുമായി കാഴ്ചയുടെ സുഖം ചിലയിടത്ത് കളഞ്ഞു കുളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശരാശരിക്ക് തൊട്ടുമുകളിൽ നിൽക്കുന്നൊരു കാഴ്ചാനുഭവം എന്ന് അമ്മിണിപ്പിള്ളയെ വിശേഷിപ്പിക്കാം.
വിവാഹമോചനവും കോടതി നടപടിക്രമങ്ങളുമെല്ലാമായി വിരസമാകാൻ സാധ്യതയുള്ള കഥഘടനയാണ് ചിത്രത്തിന്റേത്. എന്നാൽ കോടതി രംഗങ്ങൾ ഉൾപ്പെടെ നർമ്മത്തിൽ ചാലിച്ച് ആസ്വാദ്യകരമാക്കിയെങ്കിലും മറ്റ് പലയിടത്തും വലിച്ചുനീട്ടലുകൾ അനുഭവപ്പെടുന്നതാണ് ചിത്രത്തിന്റെ പോരായ്മ. എന്നിരുന്നാലും ആദ്യചിത്രമെന്ന തോന്നൽ ഉണ്ടാക്കാത്ത വിധത്തിൽ അമ്മിണിപ്പിള്ളയുടെ ജീവിതവും കോടതി വ്യവാഹാരങ്ങളെയുമെല്ലാം അണിയിച്ചൊരുക്കാൻ ദിൻജിത്ത് അയ്യത്താന് സാധിച്ചിട്ടുണ്ട്.
ഷജിത് കുമാർ അഥവാ വീട്ടുകാരുടെയും ബന്ധുക്കളുടെയും അമ്മിണിപ്പിള്ളയുടെ ( ചിത്രത്തിൽ അഹമ്മദ് സിദ്ദിഖ്-സാൾട്ട് ആൻഡ് പെപ്പർ കെ ടി മിറാഷ്) വിവാഹത്തോടെയാണ് കഥയുടെ തുടക്കം. വീട്ടിൽ പ്രത്യേകിച്ച് വോയ്സ് എന്തെങ്കിലും ഉള്ളയാളല്ല അമ്മിണിപ്പിള്ള. വീട്ടുകാർ പറയും. അത് അനുസരിക്കും. വിവാഹത്തിന്റെ കാര്യത്തിലും സ്ഥിതി അതുതന്നെ. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് നേരിട്ട് പെണ്ണുകാണുക പോലും ചെയ്യാതെ അയാൾ കാന്തി ശിവദാസനുമായുള്ള (ഫറ ശിബില) വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു. ഏറെ തടിയുണ്ട് കാന്തിക്ക്. അതിൽ അമ്മിണിപ്പിള്ളയ്ക്ക് വല്ലാതെ നിരാശയുണ്ട്. രാത്രിയിൽ കാന്തിയുടെ വലിയ കൂർക്കം വലി കൂടിയായപ്പോൾ വിവാഹജീവിതമേ അയാൾക്ക് മടുക്കുന്നു.
ഭാര്യയുടെ വാരിവലിച്ചുള്ള തീറ്റ ഉൾപ്പെടെ സഹിക്കാൻ പറ്റാതായപ്പോൾ പഴനിയിലേക്കുള്ള ഹണിമൂൺ യാത്രയ്ക്കിടെ അയാൾ തനിക്ക് ഡിവോഴ്സ് വേണം എന്നാവശ്യപ്പെടുന്നു. തലശ്ശേരിയിലെ രാഷ്ട്രീയ പ്രവർത്തകനും വക്കീലുമെല്ലാമായ അഡ്വ. പ്രദീപൻ മഞ്ഞോടിയുടെ ( ചിത്രത്തിൽ ആസിഫലി) അടുക്കലാണ് അമ്മിണിപ്പിള്ള എത്തിപ്പെടുന്നത്. വളരെ രസകരമായി മനോഹരമായ നർമ്മത്തിന്റെ അകമ്പടിയോടെയാണ് ഇത്രയും നേരം കഥ അവതരിപ്പിക്കുന്നത്. എന്നാൽ പിന്നീട് കഥയ്ക്ക് ഒഴുക്ക് കുറഞ്ഞ് പലപ്പോഴും ദുർബലമാകുകയാണ്. ആദ്യപകുതിക്ക് ശേഷമാണ് പിന്നീട് കഥ ഒന്ന് ട്രാക്കിലേക്ക് കയറുന്നത്. ആദ്യപകുതിയിലെ തമാശകൾ പലതും ചിരിപ്പിക്കും.
നിഷ്ക്കളങ്കനാണ് അമ്മിണിപ്പിള്ള. ഓമനയായി കൊഞ്ചിച്ച് കൂട്ടിലിട്ട് വളർത്തിയതിന്റെ എല്ലാം തകരാറുകളും അയാൾക്കുണ്ട്. വിവാഹമോചനത്തിന് സമീപിച്ച അമ്മിണിപ്പിള്ള ഒടുവിൽ പ്രദീപൻ മഞ്ഞോടി വക്കീലിന് തന്നെ തലവേദനയായി മാറുകയാണ്. വക്കീൽ മാത്രമല്ല പ്രദീപൻ എ വൈ എഫ് ഐ എന്ന യുവജന സംഘടനയുടെ നേതാവ് കൂടിയാണ്. തെരഞ്ഞെടുപ്പിലൊരു സീറ്റ് ഉൾപ്പെടെയുള്ള സ്വപ്നങ്ങളുള്ള അയാൾ ഭാര്യ നിമിഷയ്ക്കും ചേട്ടൻ പ്രകാശനും അമ്മയ്ക്കുമൊപ്പമാണ് താമസം. ഇവരുടെ കുടുംബ ബന്ധമെല്ലാം രസകരമായാണ് അവതരിപ്പിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ അമ്മിണിയുടെയും പ്രദീപന്റെയും വാദങ്ങളെല്ലാം തള്ളിപ്പോകുന്നു. എന്നാൽ കഥയുടെ നിർണ്ണായകമായൊരു ഘട്ടത്തിൽ വെച്ച് പ്രദീപൻ ഈ കേസിനെ തനിക്ക് ഗുണകരമാകുന്നതരത്തിൽ മാറ്റിവിടുന്നതാണ് കഥയുടെ പ്രധാന വഴിത്തിരിവ്. പ്രദീപന്റെ രാഷ്ട്രീയ ബുദ്ധി അമ്മിണിയുടെയും കാന്തിയുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രം പിന്നീട് പറയുന്നത്.
വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത്?
ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെല്ലാം വിവാഹമോചനത്തിലേക്ക് എത്തുന്ന ദയനീയ കാഴ്ചകളാണ് ഇന്ന് കാണുന്നത്. ദാമ്പത്യത്തിലൂടെ രണ്ട് അഭിനേതാക്കളല്ല ഉണ്ടാവേണ്ടതെന്ന് കഥയിലൊരിടത്ത് പറയുന്നുണ്ട്. പുറമെ അഭിനയിച്ച് ജീവിക്കുന്നതല്ല ദാമ്പത്യമെന്നും അത് അറിഞ്ഞ് മനസ്സിലാക്കിക്കൊണ്ടുള്ള ഒരു യാത്രയാണെന്നും സിനിമ വ്യക്തമാക്കുന്നു. വിവാഹമോചനം തേടി വരുന്നുണ്ടെങ്കിലും അമ്മിണിപ്പിള്ള പ്രശ്നക്കാരനല്ല. ഒന്നും ചെയ്യാൻ കഴിയാതെ.. സ്വന്തമായൊരു ഇഷ്ടത്തിനും വിലയില്ലാതെ ജീവിച്ചുപോന്നവന്റെ വേദനയാണ് ഒരു തരത്തിൽ വിവാഹമോചനമെന്ന ചിന്തയിലേക്ക് നയിക്കുന്നത്. വീട്ടിൽ നിന്നിറക്കിവിടുന്ന അമ്മിണിപ്പിള്ള പിന്നീട് കഴിയുന്നത് പ്രദീപൻ മഞ്ഞോടിയുടെ വക്കീൽ ഓഫീസിലാണ്. അവിടെയാണ് അയാൾ സൗഹൃദവും ജീവിതത്തിലെ നർമ്മങ്ങളുമെല്ലാം തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെയാണ് കല്ല്യാണം കഴിച്ചത് നന്നായി.. അതുകൊണ്ടല്ലേ വിവാഹമോചനത്തെപ്പറ്റി ചിന്തിച്ചത്. അങ്ങിനെയല്ലേ വക്കീലിനെ പരിചയപ്പെടാൻ പറ്റിയത്. അതുകൊണ്ട് ജീവിതത്തിലെ സന്തോഷമെന്തെന്ന് അറിഞ്ഞുവെന്ന് അയാൾ നിഷ്ക്കളങ്കമായി വക്കീലിനോട് പറയുന്നുണ്ട്.
പൊരുത്തമില്ലാത്ത വിവാഹത്തിലേക്ക് ആരെയും തള്ളിവിടരുതെന്ന് വ്യക്തമാക്കുന്ന സിനിമ തന്നെ ബന്ധത്തിന്റെ ദൈർഘ്യം എല്ലാം ശരിയാക്കും എന്ന് നേർവിപരീതമായും സംസാരിക്കുന്നുണ്ട്. അമ്മിണിയും കാന്തിയും വീണ്ടും അടുക്കുന്നുണ്ടെങ്കിലും പിരിഞ്ഞ രണ്ടുപേർ അടുക്കാൻ വേണ്ട സാഹചര്യങ്ങളെ തീവ്രതയോടെ അവതരിപ്പിക്കുന്നതിൽ സിനിമ പരാജയപ്പെടുന്നു. കാന്തി വന്ന് അടുത്ത് താമസിച്ച് രണ്ടു ദിവസം ഭക്ഷണമെല്ലാം ഉണ്ടാക്കുന്നതോടെ അമ്മിണിപ്പിള്ളയുടെ ഇഷ്ടക്കേടെല്ലാം മാറി വീണ്ടും പ്രണയം തുടങ്ങുകയാണ്. സിനിമയുടെ മർമ്മപ്രധാനമായ ഈ ഭാഗങ്ങൾ കുറേക്കൂടി തീവ്രതയോടെ ഉള്ളിൽ തട്ടും വിധത്തിൽ പറയാൻ സംവിധായകന് സാധിക്കുന്നില്ല. അത്രത്തോളം വിശ്വസനീയമല്ലെങ്കിലും ഇങ്ങനെയല്ലാതൊരു ക്ലൈമാക്സ് പ്രേക്ഷകർ അംഗീകരിക്കാനുമിടയില്ല. ഊഹിക്കാൻ കഴിയുന്ന ക്ലൈമാക്സ് ആണെങ്കിലും പ്രേക്ഷകരെ അത് തൃപ്തിപ്പെടുത്തുന്നുണ്ട്. മികച്ച രീതിയിൽ തുടങ്ങി ശരാശരിയിലൂടെ സഞ്ചരിച്ച് താളം തിരിച്ചുപിടിച്ച് കുഴപ്പമില്ലാതെ അവസാനിക്കുന്നൊരും ചിത്രമെന്ന് പൊതുവായി അമ്മിണിപ്പിള്ളയെ വിലയിരുത്താം. വലിച്ചുനീട്ടലുകളെയും ഇടയ്ക്കുള്ള ദുർബല തമാശകളെയും അനാവശ്യ രംഗങ്ങളെയും അവഗണിച്ചാൽ കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് ചിത്രം. സങ്കീർണ്ണതകളോ ജാഡകളോ ഇല്ലാതെ ചെറുവിഷയത്തെ ലളിതമായി അവതരിപ്പിക്കാൻ സാധിച്ചിരിക്കുന്നു എന്നത് തന്നെയാണ് സിനിമയുടെ മേന്മ.
ഫറ ശിബിലയുടേത് കിടിലൻ മേക്കോവർ
മലയാളി സിനിമാ ലോകത്ത് കാലങ്ങളായി നിന്നുപോന്ന വെളുത്തു മെലിഞ്ഞു സുന്ദരിയായ നായികാ സങ്കൽപ്പമെല്ലാം അടുത്തകാലത്ത് പൊളിച്ചെഴുതപ്പെടുന്നുണ്ട്. സ്വന്തം ശരീരത്തിൽ നിരാശ തോന്നാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന നായികമാർ, എന്നോ ഉണ്ടാക്കിവെച്ച ബിംബങ്ങളെയാണ് തച്ചുടയ്ക്കുന്നത്. തടിച്ച്, വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന, ഉച്ചത്തിൽ കൂർക്കം വലിക്കുന്ന ഇതിലെ നായിക കാന്തി ശിവദാസനെ പ്രേക്ഷകർ വല്ലാതെ ഇഷ്ടപ്പെടുമെന്ന് തീർച്ചയാണ്. ഈ സിനിമയ്ക്ക് വേണ്ടി ഇരുപത് കിലോയോളം തൂക്കം വർദ്ധിപ്പിച്ച ഫറ ശിബില എന്ന നടിയുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കഥാപാത്രത്തിനായി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടുവെന്ന് വ്യക്തമാണ്. അവതാരികയും സഹനഡിയുമായ ഫറയുടെ ആദ്യ നായികാ വേഷവുമാണ് ഇത്. ടൈറ്റിൽ വേഷത്തിൽ അമ്മിണിപ്പിള്ളയും നായകനായി പ്രദീപൻ മഞ്ഞോടിയും ഉണ്ടെങ്കിലും സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കാന്തി ശിവദാസൻ തന്നെയായിരിക്കും.
പ്രദീപൻ മഞ്ഞോടിയായി ആസിഫ് അലി മികച്ച പ്രകടനം കാഴ്ച വെച്ചു. സമീപകാലത്ത് കാലത്ത് കണ്ട ആസിഫിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലേത്. തലശ്ശേരി സംഭാഷണം മികച്ചതായില്ലെങ്കിലും ബോറാക്കിയിട്ടില്ല എന്നൊരാശ്വാസമുണ്ട്. ഷജിത് എന്ന അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ദിഖ് ഗംഭീരമായി. സാൾട്ട് ആൻഡ് പെപ്പറിലെ കെ ടി മിറാഷിന്റെ മറ്റൊരു രൂപം ആണെന്ന് തന്നെ പറയം അമ്മിണിപ്പിള്ളയെ. വക്കീലും മാപ്പിളപ്പാട്ട് ഗായകനുമായ പിലാക്കൂൽ ഷംസുവായെത്തുന്ന ബേസിൽ ജോസഫും അമ്മിണിപ്പിള്ളയുടെ സുഹൃത്ത് മുകേഷായെത്തുന്ന നിർമ്മൽ പാലാഴിയും പലപ്പോഴും ചിരിപ്പിക്കുന്നുണ്ട്. കുടുംബ കോടതി ജഡ്ജിയായെത്തുന്ന ശ്രീകാന്ത് മുരളി, പ്രദീപന്റെ ചേട്ടൻ പ്രകാശനാവുന്ന സുധീഷ്, ആർ പി വക്കീലായെത്തുന്ന വിജയരാഘവൻ എന്നിവരും മികച്ചു നിന്നു. ലുക്ക് മാന്റെയും സുധീർ പറവൂരിന്റെയുമെല്ലാം കഥാപാത്രങ്ങൾക്ക് കുറേക്കൂടി പ്രാധാന്യം നൽകാമായിരുന്നെന്ന് തോന്നി. അശ്വതി മനോഹരൻ, മാമുക്കോയ, ബാബു സ്വാമി,സരസ ബാലുശ്ശേരി, രാജേഷ് ശർമ്മ, ശിവദാസൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പറഞ്ഞ് കാടുകയറുന്നതും കോമഡിക്കായുള്ള ദുർബല ശ്രമങ്ങളുമെല്ലാം ഒഴിച്ചു നിർത്തിയാൽ തരക്കേടില്ല സനിലേഷ് ശിവന്റെ തിരക്കഥ. ബാഹുൽ രമേശിന്റെ ക്യാമറാക്കാഴ്ചകളും മനോഹരം. തലശ്ശേരിയുടെ ഭംഗിയും സംസ്ക്കാരവുമെല്ലാം കാണിക്കാനും സിനിമ ശ്രമിക്കുന്നുണ്ട്. കാഴ്ചകൾക്കൊപ്പം ചേരുമ്പോൾ സിനിമയിലെ പാട്ടുകളും രസകരമാണ്. പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ മരണം വരെ സ്നേഹസുന്ദരമായി ജീവിക്കാമൈന്ന് വ്യക്തമാക്കിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. നവാഗതകരുടെ സിനിമ എന്ന നിലയിൽ വലിയ പരിക്കില്ലാതെ കഥ പറഞ്ഞു എന്നതിൽ പാസ് മാർക്ക് കൊടുക്കാവുന്ന സിനിമ തന്നെയാണ് കക്ഷി അമ്മിണിപ്പിള്ള. കുടുംബത്തോടൊപ്പം കണ്ടിറങ്ങാവുന്ന ഒരു കൊച്ചു സിനിമ. അതിലപ്പുറം അദ്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് തിയേറ്ററിലേക്ക് പോവരുതെന്ന് മാത്രം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്