വീണ്ടും കോമഡികൊണ്ടുള്ള ഭീകരാക്രമണം! ഇത് പുതുമയൊന്നുമില്ലാത്ത ശുദ്ധവളിപ്പ്; ഹിറ്റ് മേക്കർ സിദ്ദീഖ് വീണ്ടും നിരാശപ്പെടുത്തി; ഈ സിനിമ കണ്ടവർ അണിയറക്കാരെ റാസ്ക്കലെന്ന് വിളിച്ചാൽ അത്ഭുതപ്പെടേണ്ട?
എം മാധവദാസ്
അന്യഭാഷയിൽ നിന്നുള്ള മൊഴിമാറ്റ ചിത്രങ്ങളെ അനുകരിക്കുന്നതും, ഭാവിയിൽ അന്യഭാഷയിലേക്ക് മാറ്റപ്പെടുമെന്ന് കണ്ട് കഥ തല്ലിക്കൂട്ടുന്നതും മലയാള സിനിമക്ക് ഒരുപോലെ ശാപമാവുകയാണ്. ദിലീപിന്റെ 'ഇവൻ മര്യാദരാമന്' പറ്റിയ പറ്റ് ആദ്യഗണത്തിൽപെടുന്നതാണെങ്കിൽ, ഹിറ്റ്മേക്കർ സിദ്ദീഖിന്റെ മമ്മൂട്ടി ചിത്രമായ 'ഭാസ്ക്കർ ദ റാസ്ക്കൽ' രണ്ടാമത്തെ ഗണത്തിൽ പെടും. ഭാവിയിൽ ഹിന്ദിയിലേക്കും തമിഴിലേക്കും തെലുങ്കിലേക്കുമൊക്കെയുള്ള റീമേക്ക് സാധ്യതകൾ മുന്നിൽകണ്ട് കഥ തല്ലിപ്പഴുപ്പിച്ചപ്പോൾ അത് മലയാള സിനിമയല്ലാതായിപ്പോയി. കൂട്ടത്തിൽ സ്കൂൾകുട്ടികളുടെ സ്കിറ്റിന്റെ നിലവാരം പോലുമില്ലാത്ത കോമഡി കൊണ്ടുള്ള ഭീകരാക്രമണവും!
നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയാവട്ടെ തന്റെ മുൻകാല ചിത്രങ്ങളുടെ വാർപ്പുമാതൃകകളിൽ കുടുങ്ങിക്കിടക്കയുമാണ്. ചുരുക്കത്തിൽ ക്രോണിക്ക് ബാച്ചിലറായ സത്യപ്രതാപന്, ഹിറ്റ്ലർ മാധവൻകുട്ടിയിൽ ഉണ്ടായ സന്തതിയാണ് ഭാസ്ക്കർ. പേര് അറം പറ്റിയപോലെ അത് പിഴച്ചുപോയി. ഒറ്റവാക്കിൽ പറഞ്ഞാൽ സിദ്ദീഖിന്റെ മുൻകാല ചിത്രങ്ങളുടെ ഏഴയലത്ത് നിൽക്കാൻ യോഗ്യതയില്ലാത്ത, വെറുപ്പിക്കൽ കോമഡികൾ കുത്തിനിറച്ച ചിത്രമാണിത്. പക്ഷേ മമ്മൂട്ടിയുടെ കരിസ്മ കാണാൻ കൊതിക്കുന്ന, അദ്ദേഹത്തിന്റെ ഒരു കട്ട ഫാനാണ് നിങ്ങളെങ്കിൽ മാത്രം ഇതിന് ടിക്കറ്റ് എടുത്തുകൊള്ളൂ. കുറ്റം മാത്രം പറയരുതല്ലോ, മേക്കപ്പിന്റെയും കമ്പ്യൂട്ടർ ഇഫക്റ്റ്സിന്റെയുമൊക്കെ സഹായമുണ്ടെങ്കിലും, വാർദ്ധക്യത്തിന്റെ ക്ഷീണമൊന്നുമില്ലാതെ പ്രസരിപ്പോടെയും ചുറുചുറക്കോടെയുമുള്ള മമ്മൂട്ടിയുടെ പ്രകടനം ഏറെക്കാലത്തിന് ശേഷമാണ് കാണുന്നത്.
താങ്ങാനാവാതെ തറക്കോമഡി; വെറുപ്പിക്കൽ മത്സരവുമായി ഹരിശ്രീയും സാജുവും ഷാജോണും
സിദ്ധീഖ്ലാൽ ചിത്രങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളി പൊട്ടിച്ചിരിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാൽ ലാലിനെ പിരിഞ്ഞ് സിദ്ദീഖ് ഒറ്റക്ക് പടമെടുക്കാൻ തുടങ്ങിയതോടെ ഹാസ്യത്തിന്റെ രീതിയും മാറി. മലയാളം 'ബോഡിഗാർഡി'ലും, 'ലേഡീസ് ആൻഡ് ജന്റിൽമാനിലും' സിദ്ദീഖ് കോമഡികൊണ്ട് നമ്മെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആ പരാജയങ്ങളിൽ നിന്ന് ഈ ജനപ്രിയ സംവിധായകൻ ഒരു ചുക്കും പഠിച്ചിട്ടില്ലെന്ന് ഭാസ്ക്കറിലെയും അരോചക കോമഡികൾ തെളിയിക്കുന്നു. പതിവുപോലെ കോടീശ്വരനായ നായകന് തെറിപറയാനും ചീത്തവിളിക്കാനുമൊക്കെയുള്ള സഹായികളാണ് കലാഭവൻ ഷാജോണും, ഹരിശ്രീ അശോകനും, സാജു നവോദയയുമൊക്കെ (പാഷണാം ഷാജി). ഒരുപാട് ഗംഭീര കഥാപാത്രങ്ങൾക്ക് മിഴിവേകി പൊട്ടിച്ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച ഹരിശ്രീ തന്റെ രണ്ടാം വരവിൽ തീർത്തും മങ്ങിപ്പോയി. കൂട്ടത്തിൽ ഭേദം നമ്മുടെ പാഷാണം ഷാജി തന്നെയാണ്. കലാഭവൻ ഷാജോണിനെ ഇത്രക്ക് ദയനീയമായി അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.
ഇവരൊക്കെ ഉള്ളതുകൊണ്ടുകൂടിയാവണം, ടെലിവിഷൻ കോമഡി പരിപാടികളുടെ സ്കിറ്റിന്റെ ഒരു തുടർച്ചയായാണ് ഈ സിനിമ അനുഭവപ്പെടുക. പല കോമഡികൾക്കും ലോജിക്ക് ഒന്നുമില്ല. പണ്ടൊക്കെ ജഗതിയും, ശ്രീനിവാസനുമൊക്കെ നായകനോട് കട്ടക്ക്കട്ടക്ക് നിൽക്കുന്ന വേഷങ്ങൾ ചെയ്താണ് കോമഡിയുണ്ടാക്കിയത്. അല്ലാതെ നായകന്റെ എച്ചിൽപാത്രവും തുപ്പൽ കോളാമ്പിയും പേറാനുള്ള അടിമകൾ മാത്രമായിരുന്നില്ല സപ്പോർട്ടിങ്ങ് ക്യാരക്ടേഴ്സ്. സിനിമയുടെ പൊതുഘടനയിൽ അവർക്കും അവരുടേതായ വ്യക്തിത്വമുണ്ടായിരുന്നു. എന്നാൽ സമ്പൂർണ താരാധിപത്യം ആ അവശേഷിക്കുന്ന ജനാധിപത്യത്തെക്കൂടി ഇല്ലാതാക്കി. ഈ സിനിമയിൽ ഒരു തല്ലു കഴിഞ്ഞാൽ, വണ്ടിയിൽ നിന്ന് പുതിയ മുണ്ടെടുത്ത് ഭാസ്ക്കറിനെ ഉടുപ്പിച്ചുകൊടുക്കേണ്ട ഗതികേടുകൂടിയുണ്ട് ഈ 'മണ്ടന്മാർക്ക്'.
ഭൂരിഭാഗം കോമഡികളിലും ലോജിക്ക് എന്ന സാധനം എഴ് അയലത്തുകൂടി പോയിട്ടില്ല. മമ്മൂട്ടി നയൻതാരയെ പരിചയപ്പെടുന്ന സീൻതന്നെ നോക്കുക. സിദ്ദീഖ്ലാൽ ടീമിന്റെ ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിങ്ങിൽ സായികുമാർ പേഴ്സ് പോക്കറ്റടിച്ചുവെന്ന് സംശയിച്ച് മുകേഷിനെ മർദ്ദിക്കുന്നതിന്റെ പുതിയ പതിപ്പാണിത്. (പക്ഷേ അവിടെ എത്ര സമർത്ഥമായാണ് നർമ്മം വന്നത്. ലോജിക്കിന്റെ പ്രശ്നം ഉദിക്കുന്നില്ല.) ഒരുകാൾ വിളിക്കട്ടെയെന്ന് പറഞ്ഞ് ഇരുവർക്കും നടുവിലുള്ള ഫോണെടുക്കുന്ന മമ്മൂട്ടി ഒരു പാട് കാളുകൾ വിളിക്കുന്നു. ഇതിൽ ക്ഷുഭിതയായ നയൻസ് ചോദ്യം ചെയ്യുമ്പോൾ അയാൾ വിലപിടിച്ച ആ ഫോൺ എറിഞ്ഞ് പൊട്ടിക്കുന്നു. ദേഷ്യത്തോടെ അയാളെ റാസ്ക്കലെന്ന് വിളിക്കുന്ന നായിക. ഉടൻതന്നെ തന്റെ ഫോണിലേക്ക് ഒരു കാൾവരുമ്പോഴാണ് അവൾ അറിയുന്നത് ഭാസ്ക്കർ പൊട്ടിച്ചത് അയാളുടെ തന്നെ ഫോണാണെന്ന്. മൊബൈൽ ഫോൺ നിരോധിച്ചിരിക്കുന്ന സ്കൂളിൽ താൻ കാൾചെയ്യുന്നത് ഇവൾ വിലക്കുകയാണെന്നാണ് ഭാസ്ക്കർ കരുതിയത്. അങ്ങനെ അമ്പരന്നു നിൽക്കുന്ന നായികയിലാണ് സിനിമ തുടങ്ങുന്നത്.
പക്ഷേ സാധാരണ ഗതിയിൽ ഏതൊരാളും സ്വന്തം ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ മാന്വലായി നമ്പർ ഡയൽചെയ്യേണ്ട കാര്യമില്ലല്ലോ. ഫോൺ മെമ്മറിനോക്കിയാണല്ലോ വിളിക്കുക. പക്ഷേ ഇവിടെ ഭാസ്ക്കർ ഒരോ നമ്പറും ഡയൽ ചെയ്താണ് വിളിക്കുന്നത്. ഈ ഊളത്തരങ്ങളൊന്നും സംവിധായകൻ ശ്രദ്ധിക്കുന്നില്ല.
സത്യത്തിൽ ഈ ചിത്രത്തിന്റെ വൺലൈൻ ഇത്തരം അരോചക തമാശകളില്ലാതെ വികസിപ്പിച്ചാൽ നന്നാവുമായിരന്നു. രണ്ട് കൊച്ചു ആൺകുട്ടിയും പെൺകുട്ടിയും അവരുടെ അപ്പനമ്മമാരെ പരസ്പരം പ്രണയിക്കാൻ പ്രേരിപ്പിക്കയാണ്. ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട മാസ്റ്റർ സനൂപ്, തന്റെ കൂട്ടുകാരിയുടെ അമ്മയിലാണ് സ്വന്തം മാതാവിനെ കണ്ടത്തെുന്നത്. അപ്പുറത്ത് ബേബി അനിഖക്ക് വേണ്ടത്, തന്റെ കൂട്ടുകാരന്റെ പിതാവിനെപ്പോലെ ആനകുത്തിയാലും ഇളകാത്ത, എത് പ്രതിസന്ധിയെയും കയ്യൂക്ക്കൊണ്ട് നേരിടുന്ന ഒരു പിതാവിനെയാണ്. അവരെ തമ്മിൽ ചേർക്കാനായി ഫോൺ സന്ദേശങ്ങളയച്ചും മറ്റും അവർ കാര്യങ്ങൾ രസകരമായി മുന്നോട്ടുകൊണ്ടുപോകുന്നു. അപ്പോഴാണ് ആ ഭീകര ഒന്നൊന്നര ട്വിസ്റ്റ് വരുന്നത്. അത് കണ്ടുതന്നെ അറിയുക.
വംശീയതയും, സ്ത്രീവിരുദ്ധതയും, പിന്നെ അസംബന്ധങ്ങളുടെ ഘോഷയാത്രയും 'എന്റെ അമ്മ എല്ലാ സാധനവും കരിച്ചേ ഉണ്ടാക്കൂ'. പെറ്റമ്മക്കെതിരെ യാതൊരു അടിസ്ഥാനമില്ലാതെ പറയുന്ന ഈ പടച്ചുവിടലിനെയൊക്കെ എന്ത് കോമഡിയെന്നു പറയാൻ. ഇതുപോലെ തിരുവനന്തപുരത്തേക്ക് ആംബുലൻസിൽ പോവുന്നത്, ചത്തുകിടക്കുന്നവനോട് കോമഡി പറയുന്നത്, കല്യാണി കബീർ എന്ന പേരും കുടിക്കുന്ന ബിയറും തമ്മിൽ മാറിപ്പോയി ഭാസ്ക്കർ ഒരു സിനിമാ നടിയുടെ വിവാഹം മുടക്കുന്നത്, രജിസ്റ്റർ മാരേജിന് രജിസ്ട്രാറെ കസേരയോടെ പൊക്കി വീട്ടിലേക്ക് കൊണ്ടുവരുന്നത്, നായകന്റെ ഒറ്റ പഞ്ചിന് വില്ലന്മാർ കറങ്ങി വീഴുന്നത്... ഇങ്ങനെ തുടക്കം മുതൽ ഒടുക്കംവരെ അസംബന്ധങ്ങളുടെ ഘോഷയാത്രയാണ്. കറുത്തവൻ നിർലജ്ജം പരിഹസിക്കപ്പെടേണ്ടവനാണെന്ന ചിന്ത അടുത്തകാലത്തായി നമ്മുടെ സിനിമകൾ വല്ലാതെ ഉയർത്തുന്നുണ്ട്. രജിസ്ട്രാഫീസിൽ വച്ചുള്ള ഒരു സീനുണ്ട്. കറുത്ത ഒരു യുവാവ്, ഒരു വെളുത്ത പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ ആരോ പറയുന്ന കമന്റിന് യുവാവിന്റെ കൗണ്ടർ ഇങ്ങനെ. 'എന്റെ അമ്മ എല്ലാ സാധനവും കരിച്ചേ ഉണ്ടാക്കൂ'. പെറ്റമ്മക്കെതിരെ യാതൊരു അടിസ്ഥാനമില്ലാതെ പറയുന്ന ഈ പടച്ചുവിടലിനെയൊക്കെ എന്ത് കോമഡിയെന്നു പറയാൻ. ഇതുപോലെ തിരുവനന്തപുരത്തേക്ക് ആംബുലൻസിൽ പോവുന്നത്, ചത്തുകിടക്കുന്നവനോട് കോമഡി പറയുന്നത്, കല്യാണി കബീർ എന്ന പേരും കുടിക്കുന്ന ബിയറും തമ്മിൽ മാറിപ്പോയി ഭാസ്ക്കർ ഒരു സിനിമാ നടിയുടെ വിവാഹം മുടക്കുന്നത്, രജിസ്റ്റർ മാരേജിന് രജിസ്ട്രാറെ കസേരയോടെ പൊക്കി വീട്ടിലേക്ക് കൊണ്ടുവരുന്നത്, നായകന്റെ ഒറ്റ പഞ്ചിന് വില്ലന്മാർ കറങ്ങി വീഴുന്നത്... ഇങ്ങനെ തുടക്കം മുതൽ ഒടുക്കംവരെ അസംബന്ധങ്ങളുടെ ഘോഷയാത്രയാണ്.
പുരുഷന്റെ തുണയില്ലാതെ ഒരു സ്ത്രീക്ക് ജീവിക്കാനാവില്ലെന്ന സാമ്പ്രദായിക നടപ്പുശീലങ്ങളെ ഈ സിനിമയും അടിവരയിടുന്നു. (സത്യൻ അന്തിക്കാടിന്റെ 'എന്നും എപ്പോഴും' നോക്കുക.) നായകനാവട്ടെ, നിസ്സാരകാര്യത്തിന് മുന്നിൽകാണുന്ന ആരെയും ചവിട്ടിക്കൂട്ടുന്ന പ്രകൃതവും. വിവരവും വിദ്യാഭ്യാസവുമില്ലെങ്കിലും നായകനായാൽ, നായികയുടെ ജീവനും സ്വത്തും സംരക്ഷിച്ചിരിക്കണം. അതോടെ മാത്രമേ നായികക്ക് 'ഫ്രേമം' വരൂ! എന്റെ പ്രിയപ്പെട്ട സിദ്ദീഖ്, ഇതൊക്കെ എത്രയെത്ര കണ്ട് തേഞ്ഞ് അളിഞ്ഞ സീനുകളാണ്. പ്രേക്ഷകരോട് അൽപ്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ താങ്കൾ ഈ കഥയൊന്ന് മാറ്റിപ്പിടിക്കില്ലായിരുന്നോ? അതോ താങ്കൾ സാറ്റലൈറ്റ് റൈറ്റും റീമേറ്റ് റൈറ്റും മാത്രമാണോ ലക്ഷ്യമിടുന്നത്. പുതുതായി ഒന്നും പറയാനില്ലാതെ, പഴയ സിനിമകൾ പൊടിതട്ടി വികൃതമായി അനുകരിക്കുന്നവരുടെ കൂട്ടത്തിലേക്ക് പെടുകയാണ്, പ്രതിഭാധനനായ താങ്കളും.
ക്ലൈമാക്സാണ് അതിഗംഭീരം. പടക്ക കടക്ക് തീ പിടിച്ചപോലെ നാലുപാടും വെടിയും പുകയുമാണ്. പക്ഷേ എന്തുചെയ്യാൻ നായകൻ മെഗാ സ്റ്റാർ മമ്മൂട്ടിയും നായിക തെന്നിന്ത്യൻ സൗന്ദര്യറാണി നയൻതാരയും ആയിപ്പോയില്ലേ. സർക്കസിലെ കത്തിയേറുപോലെ തൊട്ടുതൊട്ടില്ല എന്ന് പറഞ്ഞുപോവുമെങ്കിലും ഒറ്റയൊന്നും ലക്ഷ്യത്തിൽ കൊള്ളില്ല. അവസാനം ഇൻ ഹരിഹർ നഗറിൽ ജോൺ ഹോനായി ഉപേക്ഷിച്ചുപോയതുപോലുള്ള ഒരു ചുവന്ന പെട്ടിക്കുവേണ്ടിയുള്ള വെടിവെപ്പ് മത്സരമാണ്. ആരാണ് വിജയിക്കുകയെന്ന് ഒരു സസ്പെൻസിന്റെ ആവശ്യമില്ലല്ലോ?
ഹിന്ദിപതിപ്പടക്കം ലക്ഷ്യമിട്ടെന്നോണം സിനിമയുടെ രണ്ടാം പകുതിയിൽ മുംബൈ അധോലോകവും പൂണെ നഗരവുമൊക്കെയാണ് വരുന്നത്. അവിടെ അതൊക്കെ ഓടിയേക്കാം. പക്ഷേ മലയാളത്തിൽ ഈ തോക്കുകൊണ്ടുള്ള കളിയൊക്കെ ചെക്കമ്മാർ പരിഹസിക്കയാണ്.
തിളങ്ങിയത് മാസ്റ്റർ സനൂപും ബേബി അനിഖയും
ഈ ബോറടി മൽസരത്തിൽ മമ്മൂട്ടിയുടെ പിതാവായി വേഷമിട്ട ജനാർദ്ദനനും നന്നായി സംഭാവന ചെയ്തിട്ടുണ്ട്. ജനാർദ്ദനൻ, സനൂപിനോട് ഭാസ്ക്കറിന്റെ പുർവകാലം പറയുന്ന നീണ്ട സീനൊക്കെ, പുതിയകാലത്തെ പിള്ളേരെ ഓർത്തെങ്കിലും ഒന്ന് വെട്ടിച്ചുരുക്കാമായിരുന്നു. ഇത്തവണത്തെ ദേശീയ അവാർഡ് ഈ പടത്തിന്റെ എഡിറ്റർക്ക് കൊടുക്കണം! തനിക്കായി ടെയിലർ മെയ്ഡായി ഉണ്ടാക്കിയ കഥാപാത്രത്തെ മമ്മൂട്ടി നന്നാക്കിയെങ്കിലും നയൻതാരക്ക് കാര്യമായൊന്നും നടിക്കാൻ ഉണ്ടായിരുന്നില്ല. ഉള്ളത് മോശമാക്കിയില്ലെന്ന് മാത്രം. എന്നാൽ മാസ്റ്റർ സനൂപും ബേബി അനിഖയുമാണ് ഈ പടത്തിലെ താരങ്ങൾ. അത്രക്ക് സ്വാഭാവികവും രസകരവുമാണ് ഇവരുടെ അഭിനയം. ഈ കുട്ടികൾ ഉള്ളതുകൊണ്ടാണ് തീയേറ്ററിൽ ബോടറിമരണം ഉണ്ടാവാത്തതും! തനിക്കായി ടെയിലർ മെയ്ഡായി ഉണ്ടാക്കിയ കഥാപാത്രത്തെ മമ്മൂട്ടി നന്നാക്കിയെങ്കിലും നയൻതാരക്ക് കാര്യമായൊന്നും നടിക്കാൻ ഉണ്ടായിരുന്നില്ല. ഉള്ളത് മോശമാക്കിയില്ലെന്ന് മാത്രം. എന്നാൽ മാസ്റ്റർ സനൂപും ബേബി അനിഖയുമാണ് ഈ പടത്തിലെ താരങ്ങൾ. അത്രക്ക് സ്വാഭാവികവും രസകരവുമാണ് ഇവരുടെ അഭിനയം. ഈ കുട്ടികൾ ഉള്ളതുകൊണ്ടാണ് തീയേറ്ററിൽ ബോടറിമരണം ഉണ്ടാവാത്തതും! മോശമല്ലാത്ത ഒന്നുരണ്ട് പാട്ടുകളും ആശ്വാസമാണ്.
വാൽക്കഷ്ണം: സിനിമാ പ്രൊമോഷനെന്ന പേരിലുള്ള ചർച്ചകളിൽ അൽപ്പം ബഡായിയൊക്കെയാവാം. പക്ഷേ ഇതുപോലൊന്നുണ്ടോ. ഈ സിനിമക്കായി സകല ചാനലുകളിലും കയറിയിറങ്ങി മമ്മൂട്ടിയും, സിദ്ദീഖും, ഹരിശ്രീ അശോകനുമൊക്കെ തട്ടിവിടുന്നതുകേട്ടാൽ, അതി ഗംഭീരമായ എന്തോ വിഭവമാണ് ഇതെന്ന് ധരിച്ചുപോവും. അല്ല സാറമ്മാരെ, ഒരു സിനിമ മൊത്തം കണ്ടാലും നിങ്ങൾക്ക് മനസ്സിലാവില്ലേ, ഇത് കൈയിൽനിന്ന് പോയെന്ന്. പിന്നെന്തിനാണ് നിങ്ങൾ ഇങ്ങനെ ആരാധകരെ പറ്റിക്കുന്നത്. ഇങ്ങനെ കയറിക്കുടുങ്ങി, പടം കണ്ടിറങ്ങിയ ഒരാൾ ഇതിന്റെ അണിയറക്കാരെ പ്രാകുന്നതും കേട്ടു. ഇങ്ങനെ പറ്റിക്കുന്ന ഇവരൊക്കെയാണത്രേ യഥാർത്ഥ റാസ്ക്കലുകൾ!
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്