കണ്ടിരിക്കാം, ഈ ഋത്വിക് റോഷനെയും; അമർ അക്ബറിന്റെ അത്ര വരില്ലെങ്കിലും കോമഡി നിറഞ്ഞ ഉൽസവ ചിത്രവുമായി വീണ്ടും നാദിർഷ; കല്ലുകടിയാവുന്നത് ഓരോ രംഗത്തും കോമഡി വേണമെന്ന് നിർബന്ധം; തകർപ്പൻ ഫോമിൽ കുടുകുടെ ചിരിപ്പിക്കുന്ന നർമ്മവുമായി വീണ്ടും സലിംകുമാർ
എം മാധവദാസ്
ഇരുണ്ട നിറം കാരണം അപകർഷതാ ബോധമനുഭവിക്കുന്ന നിരവധി നായകന്മാരെ ശ്രീനിവാസൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. 'ഫെയർ ആൻഡ് ലവ് ലിയെക്കുറിച്ച് എന്താണഭിപ്രായം; തേച്ചാൽ വെളുക്കുമോ' എന്ന് ഡോക്ടർക്ക് കത്തെഴുതിയ തളത്തിൽ ദിനേശൻ, ടെലിവിഷൻ സ്ക്രീനിലൂടെ ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഇരുണ്ട നിറത്തെക്കുറിച്ചോർത്ത് നിരാശപ്പെടുന്ന നായകനെയാണ് നാദിർഷ 'കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ' നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. നായക നടന് എന്തല്ലാം ആവശ്യമുണ്ടെന്നതിനെക്കുറിച്ച് മലയാള സിനിമയ്ക്ക് ചില തീരുമാനങ്ങളുണ്ട്. അടുത്ത കാലം വരെയും ആ ധാരണയ്ക്ക് വലിയ മാറ്റമൊന്നും ഇവിടെ ഉണ്ടായിട്ടുമില്ല. മലയാള സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി നമ്മുടെ കറുത്ത ഋത്വിക് റോഷൻ എത്തുമ്പാഴുള്ള തമാശകളിലാണ് നാദിർഷാ തന്റെ പുതിയ ചിത്രം കെട്ടിപ്പൊക്കിയിരിക്കുന്നത്. 'കുറവുകൾ കൂടുതലുള്ളവന്റെ' കഥ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. തന്റെ കറുപ്പ് നിറമാണ് ഈ കുറവുകളെന്ന് നായകൻ ധരിച്ച് വച്ചിരിക്കുന്നതുപോലെയാണ് ചിത്രത്തിന്റെ പോക്ക്.
നർമ്മം മുഴുനീളെ വാരിവിതറിയായിരുന്നു നാദിർഷയുടെ ആദ്യ ചിത്രമായ അമർ അക്ബർ അന്തോണി പുറത്ത് വന്നത്. എന്നാൽ കഥാ സന്ദർഭങ്ങളെ കൃത്യമായി കൂട്ടിച്ചർത്തേുകൊണ്ട് കഥ പറഞ്ഞ തിരക്കഥാകൃത്തുക്കളുടെ മികവിലും പരിചരണ പുതുമയിലും ഈ ചിത്രം പ്രേക്ഷകരെ കൈയിലെടുത്തു.ആദ്യചിത്രത്തിന്റെ അതേ വഴി തന്നെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലും നാദിർഷാ പിന്തുടരുന്നത്. ചിത്രത്തിലെ ഓരോ രംഗത്തും കോമഡി വേണമെന്ന് നിർബന്ധമുള്ളതുപോലെയാണ് സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും യാത്ര. ഇത് ഇടയ്ക്ക് കല്ലുകടിയാവുന്നുമുണ്ട്. കോമഡി കുത്തി നിറച്ചത്,ചിലപ്പോഴെങ്കിലും ഒരു ടെലിവിഷൻ കോമഡി സ്കിറ്റിന്റെ നിലവാരത്തിലേക്ക് ചിത്രത്തെ എത്തിക്കുന്നുവെന്നാണ് 'കട്ടപ്പനയിലെ ഋത്വക് റോഷന്റെ' ഒരു പ്രധാന പോരായ്മ.എന്നിരുന്നാലും മറ്റല്ലാം മറന്ന് ചിരിയിൽ മാത്രം മുഴുകാൻ കട്ടപ്പനക്കാരൻ അവസരമൊരുക്കുന്നതുകൊണ്ട് തന്നെ ഈ ചിത്രവും തിയേറ്ററിൽ വിജയം നേടുമെന്ന് ഉറപ്പാണ്. പ്രതീക്ഷയുടെ അമിതഭാരങ്ങൾ ഒന്നുമില്ളെങ്കിൽ തീയേറ്റിൽപോയി ഒന്ന് ചിരിച്ച് റിലാക്സ് ചെയ്ത് പോരാവുന്ന സിനിമയാണിത്.ശരാശരി കുടുംബപ്രക്ഷകർക്ക് കാശ് നഷ്ടമാവില്ല.
പക്ഷേ അതുമതിയോ. മലയാളസിനിമ കണ്ടിട്ടുള്ളതിൽ വച്ച് സമാനതകളില്ലാത്ത മഹുമുഖ പ്രതിഭയാണ് നാദിർഷ. അമർ അക്ബറിലെ ഗാനങ്ങൾതന്നെ ഒന്നാന്തരം തെളിവ്. മിമിക്സ് പരേഡിലും കാസറ്റ് കോമഡിയിലുമൊക്കെ കേരളത്തിൽ വിപ്ലവം കൊണ്ടുവന്നതിന്റെ പേരിൽ ഒരു പത്മശ്രീയെങ്കിലും അർഹിക്കുന്ന ആളാണ് നാദിർഷ ( എത്ര പ്രാഞ്ചിയേട്ടന്മാർക്കൊക്കെ നാം വെറുതെ പത്മകൾ കൊടുക്കുന്നു) .കണ്ടുവന്ന പാറ്റേണുകളെ ലംഘിക്കയായിരുന്നു അവിടെയൊക്കെ നാദിർഷയുടെ രീതി. പക്ഷേ അദ്ദേഹം സിനിമയിൽ എത്തിയപ്പോൾ ഒരു പരീക്ഷണങ്ങൾക്കും മുതിരാതെ സേഫ്സോണിലാണ് കളിക്കുന്നത്. അധികമായാൽ അമൃതും വിഷമെന്നപോലെ കോമഡി കൂടിപ്പോയാൽ അതും പ്രശ്നമാണെന്ന് ഓർക്കുന്നത് നന്ന്.
ജയന്റെ ആരാധകന് സീമയിലുണ്ടായ കൃഷ്ണൻ നായരുടെ കഥ!
കടുത്ത സിനിമാ പ്രേമിയും നടൻ ജയന്റെ ആരാധകനുമായിരുന്നു കട്ടപ്പനയിലെ സുരേന്ദ്രൻ (നടൻ സിദ്ധീഖ്). 'കണ്ണും കണ്ണും' തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ പശ്ചാത്തലമൊരുക്കി ഓർമ്മകളെ താലോലിക്കുന്ന മലയാളികളുടെ കൈയടിയും ചിത്രം ഉറപ്പാക്കുന്നുണ്ട്. സീമയെ ആണ് സുരേന്ദ്രൻ വിവാഹം കഴിക്കുന്നത്. അവരുടെ മകനാണ് കൃഷ്ണൻ നായർ എന്ന കിച്ചു.
കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ജയൻ മരണപ്പെടുന്നു. ഈ വിടവ് നികത്താനും ജയന് പകരക്കാരനാവാനും മദിരാശിയിൽ പോയ സുരേന്ദ്രൻ ഒന്നുമാവാതെ തിരിച്ചുവന്നു. തന്റെ ആഗ്രഹം മകനിലൂടെ സാധിക്കാനാണ് സുരേന്ദ്രന്റെ പിന്നീടുള്ള ശ്രമം. ( ഇത് ഇപ്പോഴത്തെ ഒരു സ്ഥിരം പരിപാടിയാണ്) മുമ്പിറങ്ങിയ പല സിനിമകളെയും ഓർമ്മിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പിന്നീടുള്ള യാത്ര. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന് വിളിപ്പോരുള്ള കിച്ചുവിന് പക്ഷെ അച്ഛന്റെ ആഗ്രഹം പോലെ വലിയ താരമൊന്നും ആകാനായില്ല. കറുത്ത നിറവും നായക സങ്കൽപ്പങ്ങൾക്ക് യോചിക്കാത്ത ആകാരവും അവനെ വെറും ചെറുകഥാപാത്രങ്ങളിൽ തളച്ചിടുകയായിരുന്നു. ഒരു കള്ളന്റെ വേഷം കെട്ടിയാൽ ആസ്ഥാന കള്ളനായിപ്പോവുന്ന നമ്മുടെ ഹരിശ്രീ അശോകനെപ്പോലെ. സിനിമയിൽ നായകനാവണം. സുന്ദരിയായൊരു പെണ്ണിനെ വിവാഹം കഴിക്കണം. അച്ഛനെ നല്ല പോലെ നോക്കണം. ഇതാണ് കിച്ചുവിന്റെ ആഗ്രഹങ്ങൾ. ഈ ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടിയുള്ള അവന്റെ യാത്രയാണ് ചിത്രത്തിന്റെ കഥ.
സസ്പെൻസ് ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്ന തോന്നൽ സമ്മാനിച്ചുകൊണ്ടുള്ള തുടക്കമാണ് ചിത്രത്തിന്റേത്. ജയന്റെ കാലഘട്ടത്തിൽ അങ്ങാടി പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ സിദ്ദിഖിന്റെ ഇൻട്രോ സീനെല്ലാം തകർപ്പനായി. വളരെ സരസമായി കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തിയ ശേഷം ചിത്രം പിന്നീട് നിരന്തരം കോമഡി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. അമർ അക്ബറിലേതുപോലെ ഒഴുക്കിൽ കഥ പറഞ്ഞുപോകാൻ ഇവിടെ പക്ഷെ സാധിക്കുന്നില്ല. എങ്കിലും പരമാവധി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് ഈ പ്രതിസന്ധി പക്ഷെ സംവിധായകൻ തരണം ചെയ്യന്നുണ്ട്.
അമർ അക്ബർ അന്തോണിയുടെ തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിട്ടുള്ളത്. സിനിമയിലെ നായകനായ കിച്ചുവാകുന്നതും വിഷ്ണു ഉണ്ണിക്കൃഷ്ണൻ തന്നെയാണ്. ചിലയിടത്ത് തപ്പിത്തടഞ്ഞ് പോവുന്നുണ്ടെങ്കിലും വലിയ പരിക്കില്ലാതെ കഥ രസകരമായ ക്ലൈമാക്സിലത്തെിക്കാൻ നാദിർഷയ്ക്ക് കഴിയുന്നുണ്ട്. 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിന് ശേഷം ഇടുക്കി പശ്ചാത്തലമാവുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. മഹേഷിന്റെ ഭാവനാ സ്റ്റുഡിയോയും മഹേഷുമെല്ലാം ഈ ചിത്രത്തിലും പരാമർശിക്കപ്പെടുന്നുമുണ്ട്. പക്ഷേ ' പ്രതികാരത്തിലേതുപോലെ' ആ നാടിന്റെ ജീവിതം പകർത്താനുള്ള ശ്രമമൊന്നും കട്ടപ്പനയിലില്ല. ക്ലൈമാക്സിന് തൊട്ടു മുമ്പുള്ള രംഗങ്ങളിൽ മാത്രമാണ് നർമ്മം അകന്ന് നിൽക്കുന്നത്. ചിരിയോടെ തന്നെയാണ് സിനിമ പൂർത്തിയാവുന്നത്. പുറത്തിറങ്ങുമ്പോൾ ഈ പടത്തിലെ കഥാപാത്രങ്ങൾ ആരും തന്നെ നമ്മുടെ കൂടെയില്ലെങ്കിലും ഒരു ഫീൽഗുഡ് മൂഡ് കിട്ടുന്നുണ്ട്.
നായകനായി തിളങ്ങി തിരക്കഥാകൃത്ത്; നർമ്മവുമായി വീണ്ടും സലീം കുമാർ
തിരക്കഥയ്ക്ക് പുറമെ നായക കഥാപാത്രമായി മികച്ച പ്രകടനവും വിഷ്ണു കാഴ്ച വെക്കുന്നു. കോമഡി വാരി വിതറിക്കോണ്ട് നായകന്റെ സുഹൃത്തായി ധർമ്മജൻ ബോൾഗാട്ടിയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഫ്രെയിമുകളിൽ നിന്ന് അപ്രത്യക്ഷനായ സലീം കുമാറിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനാണ് സംവിധായകന്റെ ശ്രമം. മായാവി പോലുള്ള ചിത്രങ്ങളിലെ കിടിലൻ പ്രകടനത്തിലേക്ക് തിരിച്ചത്തെിയില്ലങ്കെിലും കോമഡി നടനെന്ന നിലയിൽ തന്നെ എഴുതിത്ത്ത്ത്ത്തള്ളണ്ടേ എന്ന് സലീം കുമാർ ഈ ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. സലീം കുമാറിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്. ഒറ്റ ദേശീയ അവാർഡിന്റെ ഹാങ്ങോവറിൽ വായിൽ കൊള്ളാത്ത കാര്യങ്ങൾ വിളിച്ച് പറഞ്ഞ് സ്വയം പരിഹാസനായി സമയം കളയാതെ, തന്റെ പഴയ ഫോമിലേക്ക് സലീം തിരിച്ചെത്തുന്നു എന്നത് നല്ല സൂചനയാണ്. ദേശീയ അവാർഡ് കിട്ടിപ്പോയെന്ന് വച്ച് ഇനി കോമഡി വേഷങ്ങൾ ചെയ്യാൻ' കഴിയില്ലെന്ന് നിയമമൊന്നുമില്ലല്ലോ?
തുടക്കത്തിലെ തകർപ്പൻ സുരേന്ദ്രൻ പിന്നീട് സ്ഥിരം അച്ഛനായി മാറിപ്പോവുന്നുണ്ടെങ്കിലും സിദ്ധിഖും പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ലിജോമോൾ ജോസ് രസകരമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കൂടുന്നു. ഗാനങ്ങളും പശ്ചാത്തലവും ആദ്യകേൾവിൽ ശരാശരിയാണെന്നേ പറയാൻ കഴിയൂ.
ആദ്യ ചിത്രത്തിൽ നിന്ന് മുന്നോട്ട് പോകാൻ നാദിർഷായ്ക്ക് സാധിച്ചിട്ടില്ലങ്കെിലും ജീവിതത്തെ പോസറ്റീവായി സമീപിച്ചും ചിരിപ്പിച്ചും കട്ടപ്പനയിലെ ഈ ഋത്വിക് റോഷൻ മുന്നോട്ട് പോകുന്നു. അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോയാൽ രണ്ടേകാൽ മണിക്കൂർ തിയേറ്ററിലിരുന്ന് ചിരിക്കാനുള്ള വകകളൊക്കെ നാദിർഷാ ഈ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. താരങ്ങളൊന്നുമില്ലാതെ ഒരു പുതുമുഖത്തെ നായകനാക്കി ചിത്രമൊരുക്കാനുള്ള ധൈര്യവും നാദിർഷാ കാട്ടി. ഈ കറുത്ത ഋത്വിക് റോഷനെയും നായകനാക്കാൻ ആരെങ്കിലും വേണ്ടേ. അതിന് നാദിർഷയ്ക്ക് ഒരു സല്യൂട്ട് കൊടുക്കാം. പക്ഷേ അതോടൊപ്പം വർണ്ണത്തിന്റെ തൊലിപ്പുറമെയുള്ള കാര്യങ്ങളല്ലാതെ, അതുയർത്ത സമകാലീന പ്രശ്നങ്ങൾഒന്നും ടച്ച്ചെയ്യാൻ സംവിധായകന് കഴിഞ്ഞില്ല എന്ന പരാതിയും.
വാൽക്കഷ്ണം: ആദ്യ ചിത്രത്തിന്റെ വിജയമല്ല, രണ്ടാമത്തെ ചിത്രമാണ് ഒരു സംവിധായകനെ അളക്കുന്നതെന്ന് സിനിമാ ഫീൽഡിലൊരു ചൊല്ലുണ്ട്. ആ രീതിയിൽ നോക്കുകയാണെങ്കിൽ നാദിർഷയെന്ന സംവിധായകൻ രണ്ടടി പിറകോട്ടാണ്. ആദ്യ ചിത്രമായ അമർഅക്ബർ അന്തോണിയുടെ ഫീൽ കൊണ്ടുവരാൻ ഈ പടത്തിന് കഴിഞ്ഞിട്ടില്ല.മാത്രമല്ല നിരന്തരമായി പാരഡികളും കോമഡിസ്ക്റ്റകളും ചെയ്യുന്നതുമൂലം സംവിധായകന്റെ മനസ്സും ആ രീതിയിൽ ഉറച്ചുപോയോ എന്നും ഓരോ സീനിലും കാണുന്ന സ്ക്വിറ്റ് മോഡൽ കോമഡി പ്രേക്ഷകനെ ഓർമ്മിപ്പിക്കുന്നു.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- മരണവീട്ടിലെത്തിയ ആൾ സമീപത്തെ വീട്ടുമുറ്റത്തു പ്രവേശിച്ചു; തർക്കത്തിനിടയിൽ വെട്ടിവീഴ്ത്തി യുവാക്കൾ
- രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
- നാദിർഷ - റാഫി ടീമിന്റെ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' പൂർത്തിയായി
- തിയേറ്റർ സംഘടനയ്ക്ക് പുതിയ ബദൽ വരുമോ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്