പിരിയിളകിപ്പോയ പതിനെട്ടാം പടി! മമ്മൂട്ടി സഹവേഷത്തിലെത്തിയിട്ടും ശങ്കർ രാമകൃഷ്ണൻ ചിത്രം സമ്മാനിക്കുന്നത് തികഞ്ഞ നിരാശ; കാര്യകാരണ ബന്ധം, യുക്തിഭദ്രത, ആശയവ്യക്തത എന്നിവയൊന്നുമില്ലാത്ത ഒരു ഉട്ടോപ്പിയൻ ചിത്രം; മാസ് ലുക്കിലെത്തുന്ന മമ്മൂട്ടിക്കും ചിത്രത്തെ രക്ഷിക്കാനാവുന്നില്ല; ആശ്വാസമാവുന്നത് ഒരു പറ്റം യുവ നടന്മാർ; പൃഥ്വിരാജ്, ആര്യ, സുരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദൻ, പ്രിയാമണി തുടങ്ങിവർ അതിഥിതാരങ്ങളായി എത്തിയ ബിഗ്ബാനർ ചിത്രം ദയനീയ അവസ്ഥയിൽ
എം മാധവദാസ്
കിളി! സോഷ്യൽ മീഡിയയുടെ ഭാഷയിൽ ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് ഈ 'പതിനെട്ടാം പടി'. നടൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലയിലൊക്കെ അറിയപ്പെടുന്ന ശങ്കർ രാമകൃഷ്ണന്റെ കന്നി സംരംഭമായ 'പതിനെട്ടാം പടി' എന്ന മമ്മൂട്ടി സഹനടനായി വരുന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കേണ്ടി വരുന്നതിൽ വിഷമമുണ്ട്. കാരണം ഈ പടത്തിൽ എന്തൊക്കെയൊക്കെയോ ഉണ്ടാവുമെന്ന് എല്ലാവരും ആത്മാർഥമായി പ്രതീക്ഷിച്ചിരുന്നു. എന്നാൽ മൊത്തത്തിൽ കിളിപോയ ചിത്രമെടുത്ത് പ്രേക്ഷകരുടെ പ്രാക്ക് വാങ്ങാനായിപ്പോയി ശങ്കർ രാമകൃഷ്ണന്റെ യോഗം. കാര്യകാരണ ബന്ധം, യുക്തിഭദ്രത, ആശയവ്യക്തത എന്നൊന്നുമില്ലാതെ പിരിയിളകിപ്പോയ ഒരു പതിനെട്ടാം പടിയായിപ്പോയി ഇത്. അൽപ്പം പ്രശനമുണ്ടെന്ന് തോന്നിക്കുള്ള കിളിപോയ കഥാപാത്രങ്ങളാണ് ഇതിൽ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ. പക്ഷേ ക്ഷടം എന്നു പറയട്ടെ ഈ കിളിപോവൽ ചിത്രത്തെ മൊത്തം ബാധിച്ചൂ.
ശങ്കർ രാമകൃഷ്ണനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സ്പിരിറ്റിലെ അലക്സിയും ബാവൂട്ടിയുടെ നാമത്തിലെ സേതുവും, ശങ്കർ രാമകൃഷ്ണനിലെ നടനെ അടയാളപ്പെടുത്തിയപ്പോൾ ഐലൻഡ് എക്സ്പ്രസ് (കേരള കഫെ), ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ ചിത്രങ്ങളിലൂടെ ശങ്കർ രാമകൃഷ്ണൻ എന്ന തിരക്കഥാകൃത്തും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഐലൻഡ് എക്സ്പ്രസ്, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ചിത്രങ്ങൾ നോക്കിയാൽ അറിയാം മൊത്തത്തിൽ ഒരു കിളിപോയ അവസ്ഥ ഈ രണ്ടു ചിത്രങ്ങൾക്കുമുണ്ട്. അതിന്റെ ഒരു എകസ്റ്റൻഷാണ് സത്യത്തിൽ 'പതിനെട്ടാം പടി'. എന്റെ പൊന്നു ശങ്കർ രാമകൃഷ്ണാ, നിങ്ങൾ ഒന്നുകിൽ ഫിലിം ഫെസ്റ്റിവൽ ഓഡിയൻസിനെ മാത്രം ലക്ഷ്യമിട്ടുള്ള, അൽപ്പം ബൗദ്ധിക വ്യായാമം ആവശ്യമുള്ള ചിത്രങ്ങൾ മാത്രം എടുക്കുക. അല്ലെങ്കിൽ പക്കാ കൊമേർഷ്യലായി എടുക്കുക. അല്ലായെ കലയും കച്ചവടവും തമ്മിൽ സമ്മേളിപ്പിക്കുക എന്നത് വലിയ പാടുള്ള പണിയാണ്. എംടി, ഭരതൻ, പത്മരാജൻ, ലോഹിതദാസ് ടീമിനെയൊക്കെപോലെ വലിയ പ്രതിഭയുള്ളവർക്ക് പറ്റിയ പണിയാണിത്. ഇവിടെ ശങ്കർ രാമകൃഷ്ണനും ആഗ്രഹിച്ചത് അതുതന്നെയാണ്. പക്ഷേ എന്തൊക്കെയോ പറഞ്ഞ് എവിടെയും എത്താത്തരീതിയിലായിപ്പോയി ഈ പടം.
കഥയുടെയും തിരക്കഥയുടെയും ബലക്കുറവും പാത്രസൃഷ്ടിയിലെ അപാകതകളും തന്നെയാണ് പൃഥ്വിരാജ്, ആര്യ, സുരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദൻ, പ്രിയാമണി തുടങ്ങിയ നടന്മാർ അതിഥി താരങ്ങളായി എന്തുന്ന ചിത്രത്തെ ഈ രീതിയിലാക്കിയത്. ( ഇത്രയും ഗസ്റ്റ് താരങ്ങളുള്ള ചിത്രം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല) എന്താണ് ഈ ചിത്രത്തിലൂടെ സംവിധായകൻ വിനിമയം ചെയ്യാൻ ശ്രമിക്കുന്നതെന്ന് പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാവുന്നില്ല. ആദ്യപകുതിയിൽ പലയിടത്തും അസാരം ബോറടി കടന്നുവരുന്നുണ്ട്. പക്ഷേ താരമമ്യേന മെച്ചമാണ് രണ്ടാം പകുതി. മമ്മൂട്ടിയുടെ പ്രസരിപ്പാർന്ന സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ട്. നീട്ടിയ മുടി പിറകിൽ കെട്ടി കൗബോയ് സ്റ്റൈലിൽ ജീൻസും കോട്ടുമൊക്കെയിട്ട് , ക്ലൈമാക്സിൽ ആതിരപ്പള്ളി വെള്ളച്ചാടത്തിനടത്തുള്ള ഒരു പാർട്ടിയിലേക്ക് സ്ലോമോഷനിൽ എത്തി ആരാധകർക്കായി മമ്മൂട്ടി ഒരു ഫൈറ്റും നടത്തുന്നുണ്ട്. പക്ഷേ എന്തുകാര്യം. ആർട്ടും കൊമേർഷ്യലും കൂടിക്കുഴഞ്ഞ് പാതിവെന്ത മട്ടിലായിപ്പോയി ചിത്രത്തിന്റെ ഘടന.
എവിടെയും ഉട്ടോപ്പിയൻ കഥാപാത്രങ്ങൾ
നിലവിലുള്ള വിദ്യാഭ്യാസ രീതിയെ ഉടച്ചുവാർക്കുന്ന രീതിയിൽ പൃഥ്വിരാജിന്റെ കഥാപാത്രം തുടങ്ങിയ ഒരു സ്കൂളിന്റെ കഥപറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. മഞ്ഞും മലയും സമ്മേളിക്കുന്ന പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഏക്കറുകൾ വ്യാപിച്ചു കിടക്കുന്ന ശാന്തമായ പ്രദേശത്താണ് ഈ സ്കൂൾ. കോൺക്രീറ്റ് കെട്ടിടങ്ങളിൽനിന്ന് കുട്ടികളെ മോചിപ്പിക്കാനായി, ബീച്ച് റിസോർട്ടുകൾപോലെ തോന്നിപ്പിക്കുന്ന ഓലപ്പുരകളിലാണ് അധ്യയനം! അവിടെ വഞ്ചീശമംഗളം എന്ന അങ്ങേയറ്റം അപ്പൊളിറ്റിക്കലും ആധുനികാ വിരുദ്ധവുമായ പ്രാർത്ഥനയോടെ പഠിക്കുന്ന കുട്ടികളെ കാണിച്ചു തുടങ്ങുന്ന ചിത്രം, തുടക്കം മുതൽ ഉട്ടോപ്പിയൻ ആശയങ്ങളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്.
പിന്നീടങ്ങോട്ട് പൃഥ്വീരാജിന്റെ കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്കാണ്. തിരുവനന്തപുരം നഗരത്തിലെ മോഡൽ സ്കൂളിലെ കുട്ടികളും, ഇന്റർ നാഷണൽ സ്കൂളിലെ കുട്ടികളും തമ്മിലുള്ള കുടിപ്പകയും സംഘട്ടനങ്ങളുമാണ് പ്രമേയം. ലാൽജോസിന്റെ, മോഹൻലാൽ നായകനായ, വെളിപാടിന്റെ പുസ്തകത്തിൽ ഒരു കോളജിലെ കുട്ടികളെ, സിറ്റിയിലെ പിള്ളേർ എന്നും കടപ്പുറത്തെ ചന്തപ്പിള്ളേരെന്നും പറഞ്ഞ് തരിച്ചത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. സമാനമായ അവസ്ഥയാണ് ഇവിടെയും. മോഡൽ സ്കുളിലെ കുട്ടികൾ പാവപ്പെട്ട കുടുംബങ്ങളിൽനിന്നും കോളനിയിൽനിന്നും വരുന്നവർ. അവർക്ക് അക്രമ സ്വഭാവം ഉണ്ടെങ്കിലും അടിസ്ഥാനപരമായി നല്ലവരാണ്. പക്ഷേ ഇൻർനാഷണൽ സ്കൂളിലെ കുട്ടികൾ ആവട്ടെ, പണച്ചാക്കുകളുടെ മക്കളും, അഹങ്കാരികളും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരും. ജയന്റെ അങ്ങാടി സിനിമയിലെ 'വി ആർ പുവർ, ബട്ട് നോട്ട് ബെഗ്ഗേഴ്സ്.....' എന്ന ഡയലോഗ് എവിടെയെങ്കിലും ഓർമ്മവരുന്നുണ്ടോ. കാലം ഇത്രയായിട്ടും ഈ പൈങ്കിളി സങ്കൽപ്പങ്ങളിൽ നിന്ന് മലയാള സിനിമക്ക് മോചനമില്ലല്ലോ. മാനവികതക്കും നിരക്കാത്ത ഇത്തരം ദ്വന്ദങ്ങളുടെ അടിസ്ഥാനത്തിലാണ്് കഥ പുരോഗിമിക്കുന്നത്.
ഈ രണ്ട് ലോകങ്ങളിലെ കുട്ടികളും തമ്മിൽ കാണുന്നത്് ബസ്റ്റോപ്പിലും ഒരു ഡബിൾ ഡക്കർ ബസ്സിലുമാണ്. എന്തിനോ വേണ്ടിയെന്നോണം അവർ ഇടക്കിടെ ഏറ്റുമുട്ടുന്നത് ബാഹുബലി സ്റൈലിലാണ്! സ്കൂൾ കുട്ടികൾ ആണെന്ന് ഓർക്കണം. ജെയിംസ് ബോണ്ട് സിനിമകളിൽ കാണുന്നപോലെയാണ് ഇവർ ഡബിൾ ഡക്കർ ബസ്സിൽ ഏറ്റുമുട്ടുന്നത്. പൊലീസും നാട്ടുകാരുമൊക്കെ നോക്കി നിൽക്കും. ഇനി അതൊന്നും പോരാഞ്ഞിട്ട് അവർ ഗ്രൗണ്ടിലേക്ക് പരസ്യമായി വെല്ലുവിളിക്കും. പിന്നെ ബാഹുബലിയും കാലയേപ്പടയുമായുള്ള ഫൈറ്റിനെ തോൽപ്പിക്കുന്ന രീതിയിൽ അടിച്ചു കയറുകയാണ് ഈ സ്കൂൾ കുട്ടികൾ. സൈക്കിൾ ചെയിനും ഹോക്കി സ്റ്റിക്കുമായി ആകെ കൂട്ടപ്പൊരിച്ചിൽ. ഒട്ടും റിയലിസ്റ്റിക്കല്ല ഈ രംഗങ്ങളൊക്കെ. ശങ്കർ രാമകൃഷ്ണൻ തനിക്കു സംഭവിച്ച ഫാൾട്ട് അറിയണമെങ്കിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കട്ട ലോക്കൽ പടമായ 'അങ്കമാലി ഡയറീസ്' ഒന്നുകൂടി കണ്ടുനോക്കണം. സമാനമായ അടിപടിയും മറ്റും എത്ര റിയലിസ്റ്റിക്കായാണ് ലിജോ ചിത്രീകരിച്ചിരിക്കുന്നത്. എന്തൊരു ഒറിജിനാലിറ്റി. ഇവിടെ മൊത്തം സെറ്റിട്ടപോലെ തോനുന്നത് സംവിധായകന്റെ കുഴപ്പം തന്നെയാണ്.
മൊത്തത്തിൽ തിരുവനന്തപുരം നഗരം പൊലീസും കോടതിയും എന്തിന് പൗരസമൂഹംപോലും ഇല്ലാത്ത ഒരു വെള്ളരിക്കാപ്പട്ടണമായാണ് നമുക്ക് തോന്നുക. നഗരമധ്യത്തിലെ ഒരു സ്കൂളിൽ കുട്ടികൾ പിരിവിട്ട് വാങ്ങിയ ഒരു ബസ് കത്തിച്ചിട്ടും, മരിയാദക്കുള്ള അന്വേഷണം ഉണ്ടാവുന്നില്ല. പ്രശ്നങ്ങൾക്ക് പരിഹാരം തല്ലിത്തീർക്കലാണെന്ന ഫ്യൂഡൽ ധാർമ്മികയാണ് ഈ ചിത്രത്തിന്റെ 'അന്തർധാരയെന്ന്' ചിലപ്പോൾ തോന്നിപ്പോവും. ഇന്റർ നാഷണിൽ സ്കൂളിൽ മയക്കുമരുന്ന് സംഘടിതമായി ഉപയോഗിക്കുന്ന കുട്ടികൾ ഉണ്ടായിട്ടും, ആഭ്യന്തര അന്വേഷണംപോലും നടക്കുന്നില്ല. എന്തിന് ഒരു അദ്ധ്യാപകനെ ആസൂത്രിതമായി വകവരുത്തിയിട്ടുപോലും അന്വേഷണമില്ല! നിരപരാധിയായ ഒരുത്തന് സസ്പെൻഷൻ മാത്രം.
കൃത്യമായ അരാഷ്ട്രീയവാദമാണ് ഇത്തരം ചിത്രങ്ങൾ ഉന്നയിക്കുന്നത്. ഇനി അദ്ധ്യാപകൻ മരിച്ചതിന് ആരാണ് പ്രതികാരം ചോദിക്കണ്ടേത്. അയാളുടെ സഹോദരനും വീരശൂര പരാക്രമിയുമായ മമ്മൂട്ടി തന്നെ. ഈ ചിത്രത്തിന്റെ കഥാപാത്രങ്ങൾക്ക് മൊത്തത്തിലുള്ള അരപ്പിരി സ്വഭാവം അൽപ്പം കൂടുതലുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേത്. മരിച്ചവരുടെ ഓർമ്മകൾ ഒക്കെയും നശിപ്പിച്ചുകളയണം എന്ന് പറഞ്ഞ് ഡയറിപോലും തീയിലെറിയുന്ന 'പച്ചപ്പരിഷ്ക്കാരി'.ബാക്കിയുള്ള നമ്പരുകൾ നിങ്ങൾ കണ്ടുതന്നെ അറിയുക. അദ്ധ്യാപകരിൽ പലരും കിളിപോയവരാണ്. ഒരു അദ്ധ്യാപകൻ സദാ പൊലീസ് മർദനത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നത്. മറ്റൊരുത്തനുണ്ട് മാർക്ക് കുറഞ്ഞതിന് ക്ലാസിലിട്ട് കുട്ടികളെ പട്ടികളെ തല്ലുംപോലെ തല്ലുന്നു! മൊത്തത്തിൽ നെല്ലിക്കാത്തളം വെക്കേണ്ട കഥാപാത്രങ്ങൾ! ഇനി കുട്ടികളെ പരസ്യമായി പന്തയത്തിന് വെല്ലുവിളിക്കുന്ന സുരാജ് വെഞ്ഞാടുമൂടിന്റെ വിദ്യഭ്യാസ മന്ത്രിയിലുമുണ്ട് ചെറിയൊരു കിളി. പാത്രസൃഷ്ടിക്കനുസരിച്ചുള്ള കഥാപരിസരം സൃഷ്ടിക്കാൻ കഴിയാത്തതാണ് കഥാപാത്രങ്ങൾ കിളിയായി തോന്നാൻ കാരണം. അല്ലാതെ ഒരു കഥാപാത്രത്തെ എങ്ങനെയും സൃഷ്്ടിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ട്. ചിലയിടത്തൊക്കെ പൃഥ്വീരാജിന്റെ മാണിക്യക്കല്ല്് എന്ന സിനിമയോടും ഈ പടത്തിന് സാമ്യമുണ്ട്.
ചരിത്രം കുറിച്ച് ഈ പുതുമുഖ ഫാക്ടറി!
ഈ ചിത്രംകൊണ്ടുണ്ടായ ഒരേ ഒരു ഗുണം നാളെ മലയാളത്തിന്റെ ഭാവി താരങ്ങൾ ആയേക്കാവുന്ന ഒരുപാട് പുതുമുഖ നടന്മാരെ സമ്മാനിച്ചു എന്നതാണ്. എഴുപതോളം പുതുമുഖങ്ങളാണ്് ഈ പടത്തിൽ പ്രവർത്തിച്ചത്. മലയാളത്തിലെ മുതിർന്ന സംവിധായകർ പോലും ചെയ്യാത്ത വലിയൊരു സാഹസമാണ് തന്റെ ആദ്യ മുഴുനീള ചിത്രത്തിൽ ശങ്കർ രാമകൃഷ്ണൻ ചെയ്തത്. ഒരു ടാലന്റ് ഹണ്ടിലൂടെ കേരളത്തിന്റെ 14 ജില്ലകളിൽ നിന്നും കഴിവുള്ള ചെറുപ്പക്കാരെ കണ്ടെത്തിയാണ് ഈ സിനിമയുടെ ഭാഗമാക്കിയത്. 17000ത്തോളം അപേക്ഷകളിൽ നിന്നാണ് സിനിമയിലേക്കുള്ള താരങ്ങളെ പല ഘട്ടങ്ങളിലൂടെ കണ്ടെത്തിയത്. ഏകദേശം ഒരു വർഷം നീണ്ടു നിന്ന പരിശീലനത്തിലൂടെയാണ് കുട്ടികളെ ഒരുക്കിയതും. അതിന്റെ ഗുണം കുട്ടികളുടെ പ്രകടനത്തിൽ പ്രകടമാണ്.
മോഡൽ സ്കുളിലെ കുട്ടികളുടെ ഗ്യാങ്ങിനെ നേതാവായ യുവനടനും, ഇന്റർ നാഷണൽ സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ യുവതാരവുമൊക്കെ ശരിക്കും ഭാവിയുടെ വാഗ്ദാനമാണ്. കാര്യമായി നടിക്കാനുള്ള വകുപ്പൊന്നുമില്ലെങ്കിലും നായിക അഹാന കൃഷ്ണകുമാർ ഉള്ളതുമോശമാക്കിയിട്ടില്ല. മമ്മൂട്ടിയുടെതേ് സ്റ്റെലിഷ് ലുക്കും പ്രസൻസുമായിരുന്നു. ഒറ്റനോട്ടത്തിൽ കിറുക്കനെന്ന് തോനുന്ന ഈ പ്രൊഫസർ കഥാപാത്രത്തെ മാത്രം വികസിപ്പിച്ചാൽ ഒരു നല്ല പടം ആക്കാമായിരുന്നു.
വാൽക്കഷ്ണം: ചലച്ചിത്രവും ഒരു രാഷ്ട്രീയ ഉൽപ്പന്നം തന്നെയാണെല്ലോ. പക്ഷേ ഈ പടത്തിന്റെ പൊളിറ്റിക്സ് അവിയൽ പരുവത്തിലാണ്. ചിലപ്പോൾ അത് ഫ്യൂഡലിസത്തെയും അരാഷ്ട്രീയതയെും തലോലിക്കും. ചിലപ്പോൾ അത് ചില പുരോഗമന ഗീർവാണങ്ങൾ നടത്തുന്നതും കാണാം. ശബരിമല സമരമൊക്കെ കത്തി നിന്ന സമയത്തിലൂടെ കടന്നുപോയതിനാൽ പതിനെട്ടാംപടിയെന്ന പേര് എന്തെങ്കിലും പൊളിറ്റിക്കൽ സൂചനയാണെന്നതും തെറ്റിദ്ധാരണയാണ്. ദേഷ്യം മെരുക്കാനായി ഒരു കുട്ടിസഖാവിന് മൂത്ത സഖാവ് 'മാനിഫസ്റ്റോയിൽ ഇല്ലാത്ത ഒരു കാര്യം പറഞ്ഞുതരാം, നീ പോയി മാലയിട്' എന്ന് പറയുന്നുണ്ട്. മാലയിട്ട് ശാന്തനായ കുട്ടിസഖാവ് മാല അഴിച്ചതോടെ വീണ്ടും കട്ടക്കലിപ്പിലേക്ക് മാറുന്നുമുണ്ട്. അതല്ലാതെ ഒരു സംഘി പ്രൊപഗാൻഡയെ ഈ ചിത്രം തലോലിക്കുന്നില്ലെന്നത് ആശ്വാസമാണ്. വിശ്വാസത്തിന്റെ പതിനെട്ടാംപടിയല്ല, വ്യക്തിവികാസത്തിന്റെ പടവുകളാണ് സംവിധായകൻ ഉദ്ദേശിച്ചതെങ്കിലും അപ്പോഴേക്കും പ്രേക്ഷകർ ക്ഷമയുടെ പതിനെട്ടാം പടി താണ്ടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്