കുടുംബപ്രേക്ഷകരുടെ പ്രിയ ചന്ദ്രേട്ടൻ; കോമാളിക്കളിയില്ലാതെ സ്വാഭാവിക വേഷവുമായത്തെിയ ദിലീപിന് കൈയടി; വില്ലൻ പൈങ്കിളി ക്ലൈമാക്സും പിന്തിരിപ്പൻ രാഷ്ട്രീയവും
ഈ ചന്ദ്രേട്ടൻ എവിടെയാണെന്ന് നമ്മളിൽ പലർക്കും നന്നായറിയാം. പലപ്പോഴായി നാം ചന്ദ്രേട്ടനെപ്പോലെ ഒരാളെ കണ്ടിട്ടുണ്ട്. അല്ലെങ്കിൽ നമ്മുടെയുള്ളിൽതന്നെ ഒരു ചന്ദ്രേട്ടൻ ഉറങ്ങിക്കിടപ്പുണ്ട്. ഇതുതന്നെയായിരുന്ന നമ്മുടെ ജനപ്രിയ നായകൻ ദീലീപിന്റെ വിജയ ഫോർമുലയും. നമ്മുടെ ചുറ്റുവട്ടത്തുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച് 'അടുത്ത വീട്ടിലെ പയ്യനെന്ന' ഇമേജ് ഉണ്ടാക്കിയെടുത്താണ് ആ യുവ നടൻ വളർന്നുവന്നത്. എന്നാൽ പിന്നീട് ദിലീപ് ചിത്രങ്ങളുടെ സ്വഭാവം ആകെ മാറി. മുഴു വളിപ്പുകളും, തറക്കോമഡികളും, അതിഭാവുകത്വമുള്ള കഥാപാത്രങ്ങളുമായി ആകെ തെലുങ്ക് മസാല മോഡൽ. ശൃംഗാരവേലൻ, മര്യാദരാമൻ, പണ്ടാരക്കാലൻ എന്ന പേരിലൊക്കെ ഒരേ അച്ചിൽവാർത്ത കൂതറകൾ ഇറക്കി പ്രേക്ഷകന്റെ ബുദ്ധിയെ വെല്ലുവിളിക്കാൻ തുടങ്ങിയതോടെ ജനപ്രിയനായകന്റെ കഷ്ടകാലവും തുടങ്ങി. എന്നും മിനിമം ഗ്യാരണ്ടിയുണ്ടായിരുന്ന ദിലീപ് ചിത്രങ്ങൾ എട്ടല്ല, പത്തുനിലയിലാണ് ഇപ്പോൾ പൊട്ടിക്കൊണ്ടിരിക്കുന്നത്. അതിനിടെ ഒരു അൽപ്പം ആശ്വാസമാണ് അനുഗൃഹീത സംവിധായകൻ ഭരതന്റെ മകനും നടനുംകൂടിയായ സിദ്ധാർഥ് ഭരതൻ സംവിധാനംചെയ്ത 'ചന്ദ്രേട്ടൻ എവിടെയാ'.
മൊത്തം നിലവാരംനോക്കി മാർക്കിടുമ്പോൾ ആവറേജ് മാത്രമേ ആവുന്നുള്ളുവെങ്കിലും, സമകാലീന ക്രോപ്രായ മലയാളത്തിന്റെ കാലത്ത് ചന്ദ്രേട്ടൻ തീർച്ചയായും പ്രതീക്ഷതരുന്നു. പക്ഷേ സന്തോഷ് ഏച്ചിക്കാനത്തെപോലെയുള്ള കൃതഹസ്തനായ ഒരു കഥാകൃത്തിന്റെ തിരക്കഥയാണെല്ലോ എന്നൊക്കെ വിചാരിച്ച് അമിതപ്രതീക്ഷകളുമായി എത്തിയാൽ നിരാശയായിരിക്കും ഫലം. എന്നിരുന്നാലും അവധിക്കാല ഉല്ലാസത്തിനായി കണ്ടിരിക്കാവുന്ന സിനിമതന്നെയാണിത്.
ചന്ദ്രമോഹന്റെ ആഘോഷങ്ങൾ
ജീവിതം ഒരു ബാച്ചിലറെപ്പോലെ ആഘോഷിക്കയാണ് നമ്മുടെ ചന്ദ്രേട്ടന്റെ രീതി. സംഗീതവും, നൃത്തസന്ധ്യകളും, എഴുത്തും, മദ്യപാന സദസ്സുകളുമായി അയാൾ രാത്രികളിൽ സജീവമാവും. നിയമസഭയിൽ ഉദ്യോഗസ്ഥനായ ചന്ദ്രമോഹനൻ ഈ സ്വാതന്ത്ര്യമോഹംകൊണ്ടുതന്നെയാവണം, ഭാര്യയെയും മകനെയും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവരാറില്ല. തൃശൂരിൽ ജോലിക്കാരിയായ ഭാര്യയോട്, ട്രാൻസ്ഫർ ശരിയാക്കുന്നുണ്ടെന്ന് പറഞ്ഞ് ഉഴപ്പിക്കളിക്കയാണ് അയാൾ. സ്നേഹക്കൂടുതലും അൽപ്പം സംശയവുമുള്ള ഭാര്യ സുഷമയാവട്ടെ (സിനിമയിൽ അനുശ്രീ) അടിക്കടി ചന്ദ്രേട്ടൻ എവിടെയാണെന്ന് വിളിച്ച് അയാളുടെ പിറകിലുണ്ട്. ചന്ദ്രമോഹന്റെ സുഹൃത്തിന്റെ ഭാഷയിൽ പറഞ്ഞാൽ രാവിലെ സുപ്രഭാതം പാടി ഉണർത്തുന്നതും, രാത്രി ഹരിവരാസനംപാടി ഉറക്കുന്നതും ഈ കോളുകളാണ്. പ്രത്യേക റിങ്ങ്ടോൺതന്നെ അയാൾ ഇതിനായി സെറ്റ്ചെയ്ത് വച്ചിട്ടുണ്ട്. പലപ്പോഴും ഇതൊരു വലിയ സൊല്ലയായും നമ്മുടെ ചന്ദ്രേട്ടന് തോന്നാറുണ്ട്.
ഈ സ്വഭാവം കാരണം വിനോദയാത്രപോകാമെന്നും മറ്റും പറഞ്ഞ് ഭാര്യക്കും മകനും കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാൻ ചന്ദ്രേട്ടന് പലപ്പോഴും കഴിയാറില്ല. ഒടുവിൽ ഒരു മുഖംമിനുക്കൽ എന്നോണം അയാൾ കുടുംബവുമായി യാത്രപോവുന്നു. തഞ്ചാവൂരിലേയ്ക്കുള്ള ആ യാത്ര കഥയിലെ വഴിത്തിരിവാവുന്നു.
അവിടുത്തെ നാഡീജ്യോതിഷികൾ ചന്ദ്രമോഹനന്റെ പൂർവം ജന്മം എഴുതിയതെന്ന് പറയുന്ന ഓല വായിക്കുന്നു. ഇതു പ്രകാരം അയാൾ ആയിരംകൊല്ലംമുമ്പ് തഞ്ചാവൂരിലെ രാജരാജ ചോളന്റെ കൊട്ടാരം കവിയായിരുന്നു. അവിടുത്തെ നർത്തകിയായ വസന്തമല്ലികയോട് കവിക്കുണ്ടായ പ്രണയം അറിഞ്ഞ് രാജാവ് അയാളെ ചതിയിൽ കൊല്ലിക്കയാിരുന്നു. ആ വസന്തമല്ലിക ഈ ജന്മത്തിലും ചന്ദ്രമോഹനനെതേടിയത്തെുമെന്ന ജ്യോതിഷിയുടെ പ്രവചനം അയാളുടെ ഭാര്യയിൽ ഇടിത്തീയാവുന്നു. വൈകാതെ നമ്മുടെ ചന്ദ്രേട്ടനും അത്തരമൊരു ബന്ധത്തിൽ ചാടുന്നു! തുടർന്നങ്ങോട്ടുള്ള പുകിലുകൾ കണ്ടുതന്നെ അറിയണം.
സ്വാഭാവിക നർമ്മവുമായി ദിലീപും അനുശ്രീയും
തുറന്നു പറയട്ടെ, എറെക്കാലത്തിനുശേഷമാണ് ഒരു മനുഷ്യക്കോലത്തിൽ നമ്മുടെ ദിലീപേട്ടനെ കാണുന്നത്. ഇതോടെ ഒരുകാര്യം വ്യക്തമായി. നല്ല കഥയില്ലാത്തതുതന്നെയാണ് അടിസ്ഥാനപരമായി ദിലീപിന്റെ പ്രശ്നം. കഥയുടെ കെട്ടുറപ്പില്ലായ്മ മറച്ചുപിടിക്കാൻ കുറെ കൊമേഡിയന്മാരെ സ്പോട്ട് ഇംപ്രവൈസേഷൻ എന്നൊക്കെപ്പറഞ്ഞ് സ്കിറ്റ് മോഡൽ കാട്ടിക്കൂട്ടലുകൾ നടത്തിയാലൊന്നും വിജയങ്ങൾ ഉണ്ടാവില്ലെന്ന് ദിലീപിന് നമ്മൾ പറഞ്ഞുകൊടുക്കേണ്ടകാര്യമില്ലല്ലോ?
തനിക്ക് അനായാസമായി ചെയ്യാവുന്ന ചന്ദ്രേട്ടന്റെ മാനറിസങ്ങളെ ആസ്വദിച്ച് ചെയ്ത് വിജയിപ്പിക്കാൻ ദിലീപിന് ആയിട്ടുണ്ട്. സാധാരണ അദ്ദേഹത്തിന്റെ കഥാപാത്രത്തോടൊപ്പം ഉണ്ടാവുമായിരുന്ന മണ്ടന്മാരായ കൂട്ടുകാരാണ് കോമഡികൊണ്ടുള്ള ഭീകരാക്രമണം നടത്തി പ്രേക്ഷകനെ വെറുപ്പിക്കാറുള്ളത്. എന്നാൽ ഇത്തവ ചന്ദ്രേട്ടനും ചുറ്റും അങ്ങനെ വ്യക്തിത്വമില്ലാത്ത സുഹൃത്തുക്കൾ ഇല്ല. അയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായിവരുന്ന താരതമ്യേന പുതുമുഖമായ നടൻ സൗബിൻ ഷാഹിർ ഒരിടത്തും ഓവറാക്കുന്നില്ല. പുതുതലമുറയിലെ ഹാസ്യക്കാർ കണ്ടുപടിക്കേണ്ടതാണിത്.
ലാൽ ജോസിന്റെ 'ഡയമണ്ട് നെക്ലേസിൽ', 'അരുണേട്ടാ ഐ മിസ് യൂ' എന്ന ഒറ്റ ഡയലോഗുകൊണ്ട് താരമായ അനുശ്രീ ഇവിടെയും തകർക്കയാണ്. ഡയലോഗ് ഡെലിവറിയുടെയൊക്കെ ടൈം മോഡുലേഷനൊക്കെ ഗംഭീരമാണ്. ആ 'ഗുഡ്മോണിങ്ങ് ചന്ദ്രേട്ടാ'യൊക്കെ നോക്കുക. നായിക ദാരിദ്ര്യം തീർന്നുവെന്ന് ഇപ്പോഴും തീർത്തു പറയാൻ ആയിട്ടില്ലാത്ത മലയാളസിനിമയിൽ മുഖത്ത് നന്നായി ഭാവം വരുത്താൻ അറിയുന്നവർ കുറവാണേല്ലോ. പക്ഷേ ടൈപ്പ് വേഷങ്ങളിൽ വീണുപോവതിരിക്കാൻ ഈ നടി ശ്രദ്ധിക്കേണ്ടതുണ്ട്. പതിവുപോലെ സുന്ദരിയായി അണിഞ്ഞൊരുങ്ങി നടക്കാനും നൃത്തംചെയ്യാനുമല്ലാതെ അഭിനയിക്കാനുള്ള കാര്യമായ വകുപ്പ് നമിതാപ്രമോദിന് ഈ പടത്തിലും കിട്ടിയിട്ടില്ല. പഴയ പ്രതാപമൊന്നുമില്ലെങ്കിലും നമ്മുടെ ലളിതച്ചേച്ചിയും മോശമാക്കിയിട്ടില്ല. (ഭർത്താവും മകനും സംവിധാനം ചെയ്ത ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അപൂർവഭാഗ്യം ലഭിച്ചയാളാവുകയാണ് ഇപ്പോൾ കെ.പി.എസി ലളിത).
ചെമ്പൻവിനോദ് ഈ ചിത്രത്തിൽ ഏതാനും സീനുകളിൽ മാത്രമേ വരുന്നുള്ളുവെങ്കിലും അതിനൊക്കെയുണ്ട് ഒരു പ്രത്യേക ചന്തം. മലയാളത്തിൽ മുമ്പുണ്ടായിരുന്നപോലുള്ള ശക്തരായ സ്വഭാവനടന്മാരുടെ നിരയിലേക്ക് ഉയരുകയാണ് ചെമ്പൻ.
മുകേഷിനെയും സുരാജിനെയുമൊക്കെ ഈ സിനിമയിലേക്ക് വലിച്ചിട്ടത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. രണ്ടുപേരും ഈ കഥാപാത്രങ്ങൾക്ക് അനുയോജ്യമായിട്ടില്ല എന്നുമാത്രമല്ല, നന്നായിട്ടുമില്ല. ഷൈജു ഖാലിദിന്റെ ക്യാമറെയക്കുറിച്ച് ഓരോ സിനിമയിലും എടുത്തു പറയേണ്ടകാര്യമില്ലല്ലോ. പ്രശാന്ത് പിള്ളയുടെ ഗാനങ്ങളും പാശ്ചാത്തല സംഗീതത്തിനും എ പ്ളസ് തന്നെ കൊടുക്കാം. ഇതിലെ 'വസന്തമല്ലികേ' എന്ന പാട്ട് കേട്ടുനോക്കുക. ഡപ്പാക്കുത്ത് ബാൻഡുകളുടെ കാലത്ത് പഴമയുടെ ഫീൽകിട്ടുന്ന മികച്ച സൃഷ്ടികളിൽ ഒന്നാണിത്.
'നിദ്ര'യെന്ന ആദ്യ ചിത്രത്തിനുശേഷം ആഖ്യാന പരമായി സിദ്ധാർഥ് ഭരതൻ മുന്നേറിയെന്ന് ഈ ചിത്രം തെളിയിക്കുന്നു. പക്ഷേ പ്രമേയപരമായും സാമൂഹികമായും ഭരതന്റെ മകനുചേർന്ന ഉള്ളടക്കമാണോ ഈ സിനിമക്ക്?
രാഷ്ട്രീയവായനയിൽ വട്ടപൂജ്യം; ക്ലൈമാക്സിന് സീരിയൽ നിലവാരം
ദാമ്പത്ത്യത്തിലെ മടുപ്പും ഏകപക്ഷീയതയും, പുരുഷന്റെ ആഘോഷവും സ്ത്രീയുടെ സഹനവും, കടുംബഭദ്രതയുമെല്ലാം കൃത്യമായി പറഞ്ഞുവെക്കാനുള്ള അവസരമുള്ള കഥാസന്ദർഭമായിരുന്നു ഇത്. എന്നാൽ തിരക്കഥാകൃത്ത് അങ്ങോട്ടൊന്നും പോയിട്ടില്ല. സമൂഹത്തിന്റെ സ്റ്റാറ്റസ്കോ നിലനിർത്തുക എന്ന സദാചാര പൊലീസിന്റെ റോളിലാണ് അദ്ദേഹം. (മികച്ച കഥകൾ എഴുതിയവർ സിനിമയിൽ എത്തുമ്പോൾ എങ്ങനെ അരാഷ്ട്രീയരാവുന്നുവെന്ന് പഠിക്കേണ്ടതാണ്.)കേരളത്തിലെ മാറിയ സാമൂഹിക സാഹചര്യവും, ഇവിടെ സംഭവിക്കുന്ന വിവരസാങ്കേതിക വിസ്ഫോടനവുമൊന്നും കണക്കിലെടുക്കാതെ, പൈങ്കിളി സീരിയലിന്റെ നിലവാരത്തിലാണ്, ചെറുകഥകളിൽ പ്രതിഭകൊണ്ട് നമ്മെ ഞെട്ടിച്ച സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതിയ ഈ സിനിമ അവസാനിക്കുന്നത്. കുടംബങ്ങളാണ് മലയാളിസാമൂഹിക ഭദ്രതയുടെ അടിസ്ഥാനമെന്ന്, അതിന്റെ നിലനിൽപ്പിന് സ്ത്രീയാണ് വിട്ടുവീഴ്ച ചെയ്യേണ്ടതെന്നുമുള്ള പരമ്പരാഗത ധാരണകൾ ഈ ന്യൂജനറേഷൻ പയ്യന്മാരും അരക്കിട്ട് ഉറപ്പിക്കുന്നു. സാധാരണ കച്ചവടമലയാള സിനിമകളിൽ കാണാറുള്ളപോലെ നാഡീജോതിഷം, ജോത്സ്യം തുടങ്ങിയ അന്ധവിശ്വാസങ്ങളെ ഈ പടവും ന്യായീകരിക്കുന്നു. അതിനേക്കാൾ അപലപനീയമായി തോന്നിയത് ഭാര്യയുടെ സ്നേഹവും പ്രാർത്ഥനയും മാത്രമാണ്, പുരുഷനെ പരസ്ത്രീഗമനത്തിൽനിന്ന് മാറ്റി നേർവഴിക്കുകൊണ്ടുവരികയെന്ന നിഗമനമാണ്. കേരളത്തിലെ മാറിയ സാമൂഹിക സാഹചര്യവും, ഇവിടെ സംഭവിക്കുന്ന വിവരസാങ്കേതിക വിസ്ഫോടനവുമൊന്നും കണക്കിലെടുക്കാതെ, പൈങ്കിളി സീരിയലിന്റെ നിലവാരത്തിലാണ്, ചെറുകഥകളിൽ പ്രതിഭകൊണ്ട് നമ്മെ ഞെട്ടിച്ച സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതിയ ഈ സിനിമ അവസാനിക്കുന്നത്. കുടംബങ്ങളാണ് മലയാളിസാമൂഹിക ഭദ്രതയുടെ അടിസ്ഥാനമെന്ന്, അതിന്റെ നിലനിൽപ്പിന് സ്ത്രീയാണ് വിട്ടുവീഴ്ച ചെയ്യേണ്ടതെന്നുമുള്ള പരമ്പരാഗത ധാരണകൾ ഈ ന്യൂജനറേഷൻ പയ്യന്മാരും അരക്കിട്ട് ഉറപ്പിക്കുന്നു. ന്യൂജനറേഷൻ എന്നത് ഒരുമാനസികാവസ്ഥയാണെന്ന് മനസ്സിലാക്കാൻ സിദ്ധാർഥ് ഭരതൻ തന്റെ പിതാവിന്റെ ചില ചിത്രങ്ങൾ ഒന്നുകൂടി കാണുന്നത് നല്ലതാണ്.
ക്ലൈമാക്സിനോടനുബന്ധിച്ച് സിനിമ വല്ലാതെ ദുർബലമായിപ്പോവുന്നത് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ജീവിതവീക്ഷണം സംബന്ധിച്ച കൺഫ്യൂഷൻ കൊണ്ടുകൂടിയാവണം. സുന്ദരിയായ കാമുകിയുടെ അടുത്തേക്ക് അന്തിയുറങ്ങാൻപോവുന്ന ചന്ദ്രേട്ടൻ, അടുത്ത ഫ്ളാറ്റിൽനിന്ന് ഒരു കുട്ടിയുടെ കരച്ചിൽകേട്ടാണ് പിന്തിരിയുന്നത്! ഭയങ്കരം തന്നെ. അപ്പോഴാണ് അയാൾക്ക് ഭാര്യ മകനെ പ്രസവിച്ചതും വളർത്തിയതും അടക്കമുള്ള സെന്റിമൻസ് വർക്കൗട്ടാവുന്നത്. 'കുങ്കുമപ്പൂവ്' സീരിയലിന്റെ നിലവാരത്തിലുള്ള ഈ 'കോമഡികളെയൊക്കെയാണ്', 'ചിറകൊടിഞ്ഞ കിനാവുകളിൽ' പിള്ളേരിട്ട് അലക്കുന്നത്.
മാത്രമല്ല നമിതാപ്രമോദ് അവതരിപ്പിച്ച ഡോക്ടറും നർത്തകിയുമായ കഥാപാത്രത്തെ അപൂർണമായി നിർത്തിയിരക്കയാണ്. തന്റെ കാര്യം നേടാനായി പുരുഷനെ വളയ്ക്കുന്ന ഒരു സ്ത്രീയാണോ, അതോ അവൾ ആത്മാർഥമായി ചന്ദ്രേട്ടനെ പ്രണയിക്കുകയായിരുന്നോ എന്നിടത്ത് സിനിമ അർധവിരാമമാണ് ഇടുന്നത്. പാവം പരുഷന്മാർ ശുദ്ധന്മാർ. സ്ത്രീകൾ ഇങ്ങനെ കുടുംബം തകർക്കാൻ വലവീശിയിറങ്ങിയാൽ എന്തുംചെയ്യും എന്നമട്ടിൽ, സ്ത്രീവിരുദ്ധതയെ പ്രോൽസാഹിപ്പിച്ചുകൊണ്ടാണ് പടം അവസാനിക്കുന്നത്.
വാൽക്കഷ്ണം: പണ്ടൊക്കെ നമ്മൾ 'അഡൽസ് ഓൺലി' എന്ന് പറഞ്ഞ് മാറ്റിനിർത്തുന്ന ഡയലോഗുകൾ നിരവധിയുണ്ട് ഈ സിനിമയിൽ. അന്ന് ഇത്തരം കോമഡികൾ കുടുംബപ്രേക്ഷകരെ അകറ്റമായിരുന്നു. ഇന്ന് കുട്ടികളും രക്ഷിതാക്കളും ചേർന്ന് ചിരിക്കയാണ്. ലൈംഗികതയുടെ മാറുന്ന മുഖത്തിന് പ്രകടമായ ഉദാഹരണം. എന്നിട്ടും നമ്മുടെ സംവിധായകരും തിരക്കഥാകൃത്തുക്കളും മാത്രം ഇപ്പോഴും 'ധർമ്മ സംസ്ഥാപനാർഥം' ഒരേ അച്ചിൽ പടം എടുത്തുകൊണ്ടിരിക്കുന്നു!
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്