അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ
എം മാധവദാസ്
മുട്ടിനുമുട്ടിന് തല്ലും പാട്ടും സെക്സും വയലൻസും കുത്തിനിറച്ച് തനി 'പാണ്ടിപ്പടമെന്ന്' മലയാളി പരിഹസിച്ചിരുന്ന പഴയ തമിഴ സിനിമയുടെ അതേ ചേരുവയാണ് സൂര്യയുടെ അൻജാൻ. എന്നാൽ ഈ ചിത്രം കാണാൻ ചെന്നപ്പോൾ തീയേറ്റർ കൗണ്ടറിൽ ടിക്കറ്റിനായുള്ള തല്ലുംപിടിയും. ഒരു വിധം ടിക്കറ്റെടുത്ത് അകത്ത് ചെന്നപ്പോൾ തിയേറ്റർ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ടൈറ്റിൽ കാണിക്കാൻ ആരംഭിച്ചതോടെ തന്നെ ആരവമുയർന്നു. സൂര്യയെ സ്ക്രീനിൽ കണ്ടതും തിയേറ്റർ ഇളകി മറയുകയായിരുന്നു. അടുത്തിരുന്നയാൾ പറയുന്നത് കേട്ടു. ഈ തിയേറ്റർ ഇതുപോലെ നിറഞ്ഞിട്ട് എത്രകാലമായി. തമിഴക തൊഴിലാളികൾ ഇപ്പോൾ വലുതായൊമില്ലാത്ത കേരളത്തിൽ നമ്മുടെ ന്യൂജൻ ചത്തെുപിള്ളേർ തന്നെയാണ് അൻജാനു വേണ്ടി അലറിവിളിക്കുന്നത്. അതെ മലയാള സിനിമകൾക്ക് സാധിക്കാത്ത കാര്യമാണ് അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ സാധ്യമാക്കുന്നത്. ലിംഗുസ്വാമിയും സൂര്യയും ചേർന്നൊരുക്കിയ അൻജാനും ആദ്യദിവസങ്ങളിൽ കേരളത്തിൽ ഓളമുണ്ടാക്കി ക്കഴിഞ്ഞു.
ഈ സിനിമ മലയാളത്തിലാണ് പുറത്തിറങ്ങിയതെന്ന് സങ്കല്പിക്കുക. ആദ്യ ഷോ കൊണ്ട് തന്നെ ചിത്രം തിയേറ്ററിൽ തലകുത്തി വീഴുമായിരുന്നു. പക്ഷെ അൻജാൻ ഒരു തമിഴ് ചിത്രമാണ്. അതുകൊണ്ട് തന്നെ കഥയില്ലായ്മയോ സൂപ്പർ കത്തിയോ ഒന്നും പ്രേക്ഷകന് പ്രശ്നമല്ല. മലയാള സിനിമയിൽ ഇതുപോലെ വല്ല രംഗവും വന്നുപോയാൽ കൂവിത്തോല്പിക്കുന്ന പ്രേക്ഷകർ തന്നെയാണ് അൻജാനിലെ അസ്വാഭാവിക രംഗങ്ങൾ കയ്യടിച്ച് ആഘോഷിക്കുന്നതും. (മലയാളികളുടെ സാസ്ക്കാരിക ഹിപ്പോക്രസിയുടെ മറ്റൊരു രൂപം ഇതിലൂടെ കാണാം)
ചെറു സിനിമകളുടേതും ബ്രഹ്മാണ്ഡ ചിത്രങ്ങളുടേതുമായി രണ്ട് കൈവഴികളാണ് തമിഴ് സിനിമയിൽ ഇന്നുള്ളത്. തങ്കമീൻകൾ, ഹരിദാസ്, വരുത്തപ്പെട്ട വാലിബർ സംഘം, ജിഗർ തണ്ടാ തുടങ്ങിയ വ്യത്യസ്ത സിനിമകളുമായി ഒരു വിഭാഗം മുന്നോട്ടുപോകുമ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച് പണക്കൊഴുപ്പിൽ സൂപ്പർ ഹിറ്റുകളുണ്ടാക്കാൻ ശ്രമിക്കുകയാണ് മറ്റൊരു വിഭാഗം. താരസിംഹാസനത്തിനായുള്ള മത്സരത്തിൽ അതിനൊപ്പിച്ച കഥാപാത്രങ്ങളെ തിരയുകയാണ് യുവനായകന്മാർ. ജില്ലയും തലൈവയുമൊക്കെയായി ആടിത്തിമർക്കുന്ന വിജയിയെയും ബില്ലയും വീരവുമൊക്കെയായത്തെുന്ന അജിത്തിനെയും നേരിടാൻ സിങ്കമായും രാജു ഭായിയായുമൊക്കെ വേഷം കെട്ടേണ്ടിവരുകയാണ് സൂര്യയ്ക്ക്. വ്യത്യസ്ത റോളുകൾ തേടിയിരുന്ന ഈ നല്ല നടനും അങ്ങിനെ സ്ഥിരം തമിഴ് നായക വേഷങ്ങളിൽ തളച്ചിടപ്പെടുന്നു.
സൂര്യ, എൻ ലിംഗുസ്വാമി എന്നിവരുടെ പേരിന്റെ തിളക്കവുമായാണ് അൻജാൻ എത്തുന്നത്. കൊമേഴ്സ്യൽ ഫോർമുലയ്ക്കനുസരിച്ച് തയ്യാറാക്കിയതാണെങ്കിലും വ്യത്യസ്തമായ എന്തെങ്കിലും സൂര്യയുടെ ചിത്രങ്ങളിൽ ഉണ്ടാകാറുണ്ട്. ഗജിനി, അയൻ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. മാട്രാനും ഏഴാംഅറിവും മികച്ച ചിത്രങ്ങൾ എന്ന് വിലയിരുത്താൻ കഴിയില്ളെങ്കിലും കൊതിപ്പിക്കുന്ന വ്യത്യസ്തത അതിലുണ്ടായിരുന്നു. സ്റ്റൈലൻ മെയ്ക്കിംഗിലൂടെ കൈയടി നേടിയ സംവിധായകനാണ് ലിംഗു സ്വാമി. സൂര്യയുടെ അനുജൻ കാർത്തി നായകനായ പയ്യ എന്ന റോഡ് മൂവി തന്നെയാണ് ലിംഗുസ്വാമിയുടെ ക്രാഫ്റ്റിന് ഉദാഹരണം. എന്നാൽ ഇവർ രണ്ടു പേരും ചേർന്നപ്പോൾ ഉണ്ടായ അൻജാൻ പക്ഷെ സ്ഥിരം വഴികളിൽ തളച്ചിടപ്പെട്ട ഒരു മൂന്നു മണിക്കൂർ ചിത്രം മാത്രമാണ്. കഥയിലോ അവതരണത്തിലോ യാതൊരു പുതുമയും നൽകാൻ ഈ ചിത്രത്തിന് സാധിച്ചിട്ടില്ല.
സൂര്യ, വിദ്യുത് ജമാൽ, മനോജ് ബാജ്പേയ് തുടങ്ങിയ മികച്ച നടന്മാർ ക്യാമറയ്ക്ക് മുമ്പിലും ലിംഗുസ്വാമി, സന്തോഷ് ശിവൻ തുടങ്ങിയ പ്രതിഭകൾ ക്യാമറയ്ക്ക് പിന്നിലും അണി നിരന്നെങ്കിലും ചിത്രം വെറുമൊരു സാധാരണ കാഴ്ച മാത്രമായി. സ്ഥിരം വഴികളിലൂടെ സഞ്ചരിക്കുന്ന കഥയും തിരക്കഥയും തന്നെയാണ് അൻജാന്റെ പ്രധാന പോരായ്മ. പലപ്പോഴും മെയ്ക്കിംഗിലൂടെ കഥയുടെ പോരായ്മകളെ മറികടക്കുകയാണ് തമിഴ് സിനിമ ചെയ്തിരുന്നത്. എന്നാൽ അൻജാനിൽ ആ മാജിക്കും ഫലവത്തായില്ല. പക്ഷെ സൂര്യയുടെ കടുത്ത ആരാധകർക്ക് വേണ്ടിയുള്ളതെല്ലാം കൃത്യമായി തുന്നിച്ചേർക്കാൻ ലിംഗുസ്വാമി മറന്നിട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് ആഘോഷിക്കാൻ വേണ്ടതിലേറെ ചിത്രത്തിലുണ്ട്.
ഹിന്ദി സിനിമക്കാർക്ക് ഇപ്പോൾ പ്രിയം തമിഴ്നാട്ടിലെ രജനീകാന്തും കള്ളിമുണ്ടും തമിഴ് മൊഴിയുമൊക്കെയാണ്. ഷാരൂക്ക് ഖാൻ ഉൾപ്പെടെയുള്ളവർ ചെന്നൈ എക്സ്പ്രസിൽ തമിഴ്നാട്ടിലേക്ക് യാത്രതിരിച്ചുതുടങ്ങി. ഈ സമയം മുംബൈ അധോലോകം ഭരിക്കാൻ എത്തിയിരിക്കുകയാണ് സൂര്യയുടെ തമിഴ്നാട്ടുകാരനായ രാജു ഭായ്. നായകനിലെ കമൽഹാസനും തലൈവയിലെ വിജയ്ക്കും ശേഷം മുബൈ ഭരിക്കാൻ രാജു ഭായിയും. രാജു ഭായിയും കൂട്ടാളി ചന്ദ്രുഭായിയും മുബൈയിലെ വളർന്നുവരുന്ന അധോലോക രാജാക്കന്മാരാണ്. ഇവരോട് എതിരിടാൻ ഒരു ഇമ്രാൻ ഭായ് എത്തുന്നു. ഇനി വെടിക്കെട്ടിന്റെ പൂരമാണ്. തീതുപ്പുന്ന തോക്കുകൾ, വെടിയേറ്റ് വീഴുന്ന ഗുണ്ടകൾ, ആഡംബര കാറുകളിൽ മുബൈ വീഥികളിലൂടെ കുതിക്കുന്ന നായകനും വില്ലന്മാരും, പറക്കുന്ന ക്യാമറ.. ആകെക്കൂടി പടക്കക്കടയ്ക്ക് തീപ്പിടിച്ച അവസ്ഥ.
രാജുഭായിയെ അന്വേഷിച്ച് സഹോദരൻ കൃഷ്ണ മുംബൈയിൽ എത്തുന്നതോടെയാണ് അൻജാന്റെ കഥ ആരംഭിക്കുന്നത്. കൃഷ്ണയുടെ അന്വേഷണത്തിലൂടെ രാജു ഭായ് എന്ന വമ്പൻ അധോലോക നായകന്റെ ചിത്രം വരച്ചിടാനാണ് ചിത്രത്തിന്റെ ഒന്നാം പകുതി മുഴുവൻ ഉപയോഗിച്ചിട്ടുള്ളത്. ഇതിനിടെ പുട്ടിന് തേങ്ങയിടുന്നതുപോലെ അഞ്ചെട്ട് പാട്ടുകളും സംഘട്ടനങ്ങളും കോമഡിയുമെല്ലാം തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. വിജയുടെ ചിത്രങ്ങളിലേതുപോലെ കഥയുമായി ബന്ധമില്ലാത്ത കോമഡി ട്രാക്ക് സൂര്യ ചിത്രങ്ങളിൽ ഉണ്ടാകാറില്ല. അൻജാനും ഇക്കാര്യത്തിൽ ആശ്വാസമാകുന്നുണ്ട്.
രാജുഭായിയും ചന്ദ്രുവും സ്മഗ്ളിംഗും കൊലപാതകവുമെല്ലാമായി മുംബൈയിലെ ഛോട്ടാരാജാക്കന്മാരായി കഴിഞ്ഞുപോവുകയാണ്. ഇതിനിടെ വമ്പൻ ഡോണായ ഇമ്രാൻ ഭായിയുമായി ഇവർക്ക് ഉടക്കേണ്ടിവരുന്നു. ഇതോടെ ചന്ദ്രുവിന്റെയും ഭായിയുടെയും ജീവിതം മാറി മറയുകയാണ്. ഈ ഏറ്റുമുട്ടലിനിടയ്ക്ക് പൊലീസ് കമ്മീഷണറുടെ മകളുമായി രാജു ഭായി പ്രേമത്തിലാകുന്നുമുണ്ട്. ഏറ്റുമുട്ടൽ ഒരുവഴിക്കും പ്രേമവും ഡാൻസുമൊക്കെ അതിന്റെ വഴിക്കും പോകുന്നു.
ഗുണ്ടയെ പ്രണയിക്കുന്ന സുന്ദരിയുടെ കഥയ്ക്ക് തമിഴിൽ പഞ്ഞമില്ല. സുന്ദരിയും വിദ്യാസമ്പന്നയുമായ നായികയെ മറ്റ് ചില ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടുത്തിയതിലൂടെയോ അതോ സുന്ദരിയെ തട്ടിക്കൊണ്ടുവന്നതിലൂടെയോ ഒക്കെയാണ് ഇവർ തമ്മിൽ പ്രണയം ഉടലെടുക്കുക. പിന്നെ സുന്ദരി നമ്മുടെ ഗുണ്ടയുടെ മനസ്സ് മാറ്റും. അവനെ നേർവഴിക്ക് നടത്തും. ഇതൊക്കെയാണ് സ്ഥിരം തമിഴ് ഫോർമുലകൾ. എന്നാൽ ഇവിടെ കാര്യങ്ങൾക്ക് അല്പം വ്യത്യാസമുണ്ട്. നായകനെ നേർവഴിക്ക് നടത്താനൊന്നും നമ്മുടെ നായിക മിനക്കെടുന്നില്ല. പകരം ഏറ്റുമുട്ടലുകളുടെയും സംഘർഷത്തിന്റെയും നാളുകളിൽ ബിക്കിനിയും ട്രൗസറുമൊക്കെ ഇട്ട് ആടി അവന് ആശ്വാസം പകരുകയാണ് നമ്മുടെ നായിക. നായിക സ്ക്രീനിൽ വരുന്ന ഓരോ രംഗത്തും നായകന് വേണ്ടി നായികയായ സാമന്ത വസ്ത്രമഴിച്ചിട്ട് ആടുന്നുണ്ട്. ഗാനങ്ങളും ഗാനരംഗങ്ങളുമൊന്നും മനസ്സിൽ തങ്ങിനിൽക്കുന്നവയല്ല. നാ മുത്തുകുമാറിന്റെ വരികൾക്ക് യുവൻ ശങ്കർരാജ ഈണമിട്ട് സൂര്യയും ആൻഡ്രിയ ജെർമ്മിയും ചേർന്ന് പാടിയ 'ഏക് ദോ തീൻ ചാർ ഒത്തിക്കൊട്' എന്ന ഗാനം മാത്രമാണ് കേട്ടിരിക്കാൻ രസമുള്ളത്.
രാജു ഭായിയുടെ സഹപ്രവർത്തകൻ ചന്ദ്രു കൊല്ലപ്പെടുന്നു. പകരം വീട്ടാൻ പോയ രാജു ഭായും വെടിയേറ്റ് പുഴയിൽ വീഴുന്നു. എന്നാൽ കാലങ്ങൾക്ക് ശേഷം കൃഷ്ണയായി എത്തുന്ന രാജുഭായി തന്റെ ശത്രുവായ ഇമ്രാൻ ഭായിയെയും സംഘത്തെയും തകർത്തെറിഞ്ഞ് സ്ളോ മോഷനിൽ നടക്കുമ്പോൾ ചിത്രം പൂർത്തിയാവുകയും ചെയ്യുന്നു.
ആവർത്തന വിരസമായ രംഗങ്ങളും ഏച്ചുകെട്ടിയ പ്രണയ നാടകവുമെല്ലാം നിറയുന്ന അൻജാനെ കണ്ടിരിക്കാൻ പാകത്തിലാക്കുന്നത് സൂര്യ എന്ന നടന്റെ മികച്ച പ്രകടനം മാത്രമാണ്. സൗമ്യനായ കൃഷ്ണയെയും രൗദ്രഭാവം നിറഞ്ഞ രാജു ഭായ് എന്ന അധോലോക നായകനെയും ഏറെ മനോഹരമായി സൂര്യ അവതരിപ്പിച്ചിരിക്കുന്നു. കഥയും തിരക്കഥയുമെല്ലാം പാളിയെങ്കിലും ഓരോ സീനിലും സൂര്യയ്ക്ക് നിറഞ്ഞാടാൻ അവസരം ഒരുക്കി ലിംഗുസ്വാമി മാറി നിൽക്കുകയും ചെയ്യുന്നു. സൂര്യ എന്ന താരത്തെ ആസ്വദിക്കണമെങ്കിൽ നിങ്ങൾക്ക് അൻജാന് ടിക്കറ്റെടുക്കാം. താരത്തിന്റെ സ്റ്റൈലൻ പ്രകടനങ്ങൾ ആസ്വദിക്കാം. കുറേ വെടിക്കെട്ട് ആക്ഷനും ഗ്ളാമർ ഗാനരംഗങ്ങളും കണ്ട് തിയേറ്റർ വിട്ടിറങ്ങാം.
മലയാളത്തിനുമുമ്പേ ന്യൂ ജനറേഷൻ തരംഗമത്തെിയത് തമിഴ് സിനിമയിലാണ്. പ്രമേയത്തിലും പരിചരണത്തിലും വ്യത്യസ്തതകളുമായി പുതിയ പുതിയ മുഖങ്ങൾ തീയേറ്റർ കീഴടക്കുമ്പോൾ അതിന്റെ കടക്കൽകത്തി വെക്കലായിപ്പോയി, നല്ല സിനിമയെ സ്നേഹിക്കുന്നയാളെന്ന് അറിയപ്പെടുന്ന സൂര്യയുടെ ഈ പടപ്പ്. പഴയ രജനീകാന്ത്, സത്യരാജ്, വിജയകാന്ത് യുഗം തിരിച്ചുവരികയാണോ!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്