ഇരുപത്തിയൊന്നാം നൂറ്റാണ്ടല്ല, വെറും പത്തൊമ്പതാം നൂറ്റാണ്ട്! പഴയ വീഞ്ഞിനെ ന്യൂജൻ കുപ്പിയിലാക്കി എന്തിനോ വേണ്ടി ഒരു സിനിമ; രാമലീലയിൽ ഉയർത്തിയ പ്രതീക്ഷ കളഞ്ഞുകുളിച്ച് അരുൺഗോപി; ആദ്യപകുതി ബോറടിയെങ്കിൽ ഭേദപ്പെട്ട രണ്ടാംപകുതിയിൽ കത്തികൾ ഒട്ടേറെ; ആക്ഷൻ രംഗങ്ങളിൽ തിളങ്ങുമ്പോഴും ഭാവാഭിനയത്തിൽ പ്രണവ് എങ്ങുമെത്തിയിട്ടില്ല; മോഹൻലാൽ എന്ന ഗൃഹാതുരത്വത്തെ ചൂഷണം ചെയ്യാതെ വ്യക്തിത്വമുള്ള നടനായി ഈ യുവതാരം മാറുന്നുമില്ല: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫാൻസുകാർ പോലും കൂവിപ്പോകുന്ന സിനിമ
എം മാധവദാസ്
മലയാളികളെ എറ്റവും കൂടതൽ കോരിത്തരിപ്പിച്ച സിനിമാ രംഗം ഏത് എന്നറിയാനായി, ഈയിടെ നടന്ന ഒരു സർവേയിൽ ലക്ഷക്കണക്കിന് വോട്ടുകൾ നേടി ഒന്നാമതെത്തിയത് മോഹൻലാലിന്റെ ഇരുപതാംനൂറ്റാണ്ടിലെ ഒരു രംഗമായിരുന്നു. സാഗർ ഏലിയാസ് ജാക്കിയെന്ന മോഹൻലാലിനെ, നായിക അംബിക ഒരു ലിഫ്റ്റിൽ കണ്ടുമുട്ടുന്ന രംഗവും, അവർ ജാക്കിയെ അറിയുമെന്ന് തട്ടിവിടുന്നതും, ഒടുവിൽ പേരുചോദിക്കുമ്പോൾ മോഹൻലാൽ 'സാഗർ ഏലിയാസ് ജാക്കിയെന്ന്' ത്രസിപ്പിക്കുന്ന മ്യൂസിക്കിന്റെ അകമ്പടിയോടെ പ്രത്യേക ശൈലിയിൽ പറഞ്ഞ് പോകുന്നതുമായ രംഗമായിരുന്നു അത്. തൂവാനത്തുമ്പികൾ പോലെ, രാജാവിന്റെ മകൻ പോലെ, ദേവാസുരം പോലെ ലാൽ ആരാധകരും മലയാളികളും നെഞ്ചിലേറ്റുന്ന ചിത്രമാണ് ഇരുപതാ നൂറ്റാണ്ടെന്നതിൽ, തകർക്കമില്ല. ആ സിനിമയുടെ കലാപരമായ നിലവാരം ചോദ്യം ചെയ്യുന്നവർക്കുപോലും ജനപ്രീതിയിൽ സംശയം കാണില്ല.
ആ പേരിനോട് സാമ്യമുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ടൈറ്റിലുമായി മോഹൻലാലിന്റെ മകൻ പ്രണവ് നായകനായെത്തുമ്പോൾ ആരാധക മനസ്സിൽ പ്രതീക്ഷകൾ വർധിക്കയായിരുന്നു. രാമലീല എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അരുൺഗോപിക്കൊപ്പം, മലയാളത്തെ ആദ്യമായി നൂറുകോടി ബോക്സോഫീസിൽ എത്തിച്ച ടോമിച്ചൻ മുളകുപാടം നിർമ്മാതാവിന്റെ റോളിലും എത്തുന്നതോടെ പടം കൊലമാസാകുമെന്നായിരുന്നു പൊതുവെ കരുതിയത്. പക്ഷേ ആദ്യഷോ കഴിഞ്ഞപ്പോൾ ഫാൻസുകാർക്കും പോലും കൂവാൻ തോന്നുകയാണ്. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടല്ല, പത്തൊമ്പതാം നൂറ്റാണ്ടാണെന്നാണ് പൊതുവേ തോന്നിപ്പോവുക! പഴയ വീഞ്ഞിനെ ന്യൂജൻ കുപ്പിയിലാക്കി, എന്തിനോവേണ്ടി ഒരു സിനിമ. പഴഞ്ചൻ കഥയും പത്തൊമ്പതാം നൂറ്റാണ്ടിലെ നീതിബോധവുമൊക്കെയാണ് ചിത്രത്തിൽ പ്രകടമാവുന്നത്. കഷ്ടം തോന്നിപ്പോകും. ഒരേതരത്തിലുള്ള കഥകൾ നാം എത്രതവണയാണ് കേൾക്കുക. ഒന്നുമാറ്റിപ്പിടിക്കെന്റെ അളിയാ എന്ന് പറഞ്ഞുപോവും.
ആർത്തവം അശുദ്ധിയാണെന്നൊക്കെ പറഞ്ഞ് കേരളത്തിലുണ്ടായ കലഹങ്ങളും ഹർത്താലുകളും കണ്ടിട്ട്, പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ കാഞ്ച ഐലയ്യ പറഞ്ഞത്, ഇരുപത്തിയൊന്നും നൂറ്റാണ്ടിലാണ് ജീവിക്കുന്നതെങ്കിലും, പത്തൊമ്പാതാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് മസ്തിഷ്‌കം വികസിക്കാത്ത ഒരു നാടാണ് നാം എന്നായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം കണ്ടപ്പോൾ സിനിമാലോകത്തും ഈ ഉപമ ഫലപ്രദമാണെന്ന തോന്നിപ്പോയി. കാരണം ലൂമിയർ സഹോദരന്മാർ സിനിമ തുടങ്ങിയ കാലത്ത് കേട്ട ആശയങ്ങൾ തന്നെയാണ് ഇപ്പോഴും മലയാളത്തിൽ ഉള്ളത്! കഷ്ടം.
അധോലോകവും പ്രണയവും പിന്നെ ഞാനും
ഈ പേരായിരുന്നു 21ാം നൂറ്റാണ്ട് എന്ന പേരിനേക്കാൾ ചിത്രത്തിന് ഉചിതം. കഥ നടക്കുന്നത്, അങ്ങ് ദുഫായിയാണ് എന്ന് പറഞ്ഞുപോലെ ഇങ്ങ് ഗോവയിലാണ്. പഴയകാലത്തെ ഒരു അധോലോക നായകനും ഇപ്പോൾ സൈഡായി കടവും കുഞ്ഞുകുട്ടി പ്രാരാബധ്വുമായി കഴിയുന്ന ബാബ എന്ന ക്വട്ടേഷൻതാരത്തെ ( സിനിമയിൽ മനോജ് കെ ജയൻ) പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. റിയലാണോ ട്രോൾ ആണോ എന്ന് പിടികിട്ടാത്ത സെമി ബഫൂൺ കഥാപാത്രം. സമാനമായ വേഷത്തിൽ ഗുണ്ടാനായകനായി കലാഭവൻ ഷാജോണുമുണ്ട്. ഈ ബാബയുടെ മകനാണ്, ഗോവയിൽ സർഫിങ്ങും മറ്റ് കടലോര സാഹസിക പരിപാടിയുമായി നടക്കുന്ന അപ്പു. (പ്രണവ് മോഹൻലാൽ). ഒരു ന്യൂ ഇയർ രാത്രിയിൽ തുടങ്ങുന്ന കഥയിൽ, ആദ്യപകുതിയിൽ പലയിടത്തും അസഹനീയ ബോറടിയാണ്. ആരെങ്കിലും തട്ടിവിളിച്ചില്ലെങ്കിൽ ഉറങ്ങിപ്പോകും. ഒക്കെ സഹിക്കാം, ഇതിൽ മക്രോണിയെന്ന് വിളിക്കുന്ന, നായകന്റെ എർത്തായ ഒരു കഥാപാത്രമുണ്ട. എന്റമ്മോ, അയാളുടെ പ്രകടനമാണ് 'മ്യാരകം'. ഇത്രവെറുപ്പിച്ച ഒരു നടനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. നിലവാരമില്ലാത്ത കൗണ്ടറുകളുമായി ചിത്രാന്ത്യംവരെ വെറുപ്പിക്കലിന്റെ ഭയാനക വേർഷനുമായി ഇതാൾ ഒപ്പമുണ്ട്. ചില തമിഴ് സിനിമകളിലൊക്കെയാണ് വായടക്കാത്ത ഇത്തരം ഔട്ട് സപോക്കൺ കഥാപാത്രങ്ങളെ കാണാറ്.
ഇത് ആ നടന്റെ കുഴപ്പമല്ല. സംവിധാനവും ഒപ്പം കഥയും തിരക്കഥയും എഴുതിയ അരുൺഗോപി തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാം പ്രതി. രാമലീല ചടുലവും യുക്തിസഹവുമായി എടുക്കാൻ കഴിഞ്ഞെങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ അരുൺ ഗോപിയുടെ പണി പാളി. ആദ്യപകുതിയെ വെച്ച് നോക്കുമ്പോൾ ഭേദപ്പെട്ടതായിരുന്നു രണ്ടാം പകുതി. വീട്ടകങ്ങളിൽ നടക്കുന്ന ലൈംഗിക ചൂഷണത്തെ നന്നായി അവതരിപ്പിക്കാനും അതിനെ കാലിക പ്രസക്തമാക്കി കൊണ്ടുവരാനുമുള്ള ശ്രമം സംവിധായകൻ നടത്തുന്നുണ്ട്. പക്ഷേ അത് പൈങ്കിളി മത സൗഹാർദം, ഇടതുപക്ഷപ്രേമം എന്നതിനപ്പുറം ഗഹനമായ വിഷയങ്ങളിലേക്ക പോകുന്നില്ല. ഇടക്ക് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും വന്നുപോകുന്നുണ്ട്. പക്ഷേ രണ്ടാംപകുതിയിലെ സംഘട്ടന രംഗങ്ങൾ പ്രേക്ഷനെ ഉറക്കത്തിൽനിന്ന് പിടിച്ചുനിർത്തുമെങ്കിലും ശുദ്ധ കത്തിയെന്നോ കൊടുവാൾ എന്നോ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിലായിപ്പോയി ഈ രംഗങ്ങൾ.
എന്തിനാണ് ഈ പീറ്റർ ഹെയിനിന്റെ പറന്നടിയെന്ന് മനസ്സിലാവുന്നില്ല
ഒരുകാലത്ത് സംഘട്ടനം ത്യാഗരാജൻ എന്ന് എഴുതിക്കാട്ടുമ്പോൾ ജനം കൈയടിക്കുന്ന അവസ്ഥയുണ്ടായിരുന്നു. പക്ഷേ ഇന്ന് ആ പേര് കിട്ടുന്നത് പീറ്റർ ഹെയിനാണ്. പുലിമുരുകൻ വലിയ വിജയമായതോടെയാണ് പീറ്റർ ഹെയിനിന് ഈ പേരും പെരുമയും മലയാളത്തിലും ഉണ്ടായത്. പക്ഷേ ഒന്നുനോക്കൂ, ഈ ചിത്രത്തിലടക്കം ഒട്ടും റിയലിസ്റ്റിക്ക് അല്ല പീറ്റർ ഹെയിനിന്റെ സംഘട്ടന കോറിയോഗ്രഫി. ജാക്കി ചാൻ ചിത്രങ്ങളിലെപോലെ പറന്നുള്ള അടിപിടിക്ക് ഈ പടത്തിലൊന്നും യാതൊരു ലോജിക്കുമില്ല. ഈ ചിത്രത്തിലെ നായകൻ, അതിമാനുഷനോ എന്തിന് കരാട്ടേ ചാമ്പ്യനോ കുങ്ങ്ഫൂ മാസ്റ്ററോ ഒന്നുമല്ല. ഒരു സാധാരണക്കാരൻ. അയാൾ പക്ഷേ വായുവിൽ പറന്നും ട്രയിനിന് മുകളിൽ കയറിയുമൊക്കെ ഗുണ്ടകളെ പറപ്പിക്കുകയാണ്. ഹോളിവുഡ്ഡ് സിനിമകളിലെ സംഘട്ടന രംഗങ്ങൾ മലയാളത്തിന്റെ കഥാപരിസരത്തേക്കുകൊണ്ടുവന്നാൽ എന്തു പറ്റും.
ഉദാഹരമായി കിരീടത്തിലെ കീരിക്കാടൻ ജോസും സേതുമാധവനും തമ്മിലെ പ്രശ്സതമായ സംഘട്ടനം പീറ്റർ ഹെയ്ൻ ചെയ്താൽ എങ്ങനെയിരിക്കും. ഇന്നാണെങ്കിൽ അതിന് നല്ല സാധ്യതയുണ്ട്. അടികൊണ്ട് മരിക്കാറായി അവസാനത്തെ കച്ചിതുരുമ്പ് വെച്ച് കാച്ചുന്ന സേതുമാധവന്റെ ആക്ഷൻ മലയാള സിനിമയുടെ ക്ലാസിക്ക് ആണ്. ഇന്നായിരുന്നെങ്കിൽ സേതുമാധവൻ, കീരിക്കാടൻ ജോസിനെ വായുവിലൂടെ പറന്ന് അടിക്കുകയും, ഇരുവരും ചൈനീസ് റഷ്യൻ അമ്പുവില്ലും വരെ പ്രയോഗിച്ച് മൊത്തത്തിൽ 'പവനാഴി' ആയേനെ. അതായത് കഥാപരിസരം നോക്കാതെ, യുക്തിനോക്കാതെ പീറ്റർ ഹെയിനിനെ കുത്തിക്കയറ്റിയാൽ സംഗതി കത്തിയായിപ്പോവും. ഈ ചിത്രത്തിലെ രണ്ടാം പകുതിയിലെ സംഘട്ടനങ്ങൾ ആ ഗണത്തിൽപെടുന്നവയാണ്.
തമിഴ് സിനിമകളെ തോൽപ്പിക്കുന്ന കാർചേസും ഇടിയുമാണ് ക്ലൈമാക്സ് അടുപ്പിച്ച്. കുട്ടികൾ ചതുരനെല്ലിക്ക ചാടിപ്പറിക്കുന്ന ലാഘവത്തോടെ, തീവണ്ടിയുടെ എക്സോസ്റ്റ് ഫാനൊക്കെ പറിച്ചെടുത്താണ് എതിരാളികളെ തല്ലി മറിക്കുന്നത്. ഈ രംഗങ്ങളിലൊന്നും ഫാൻസുകാർ പോലും കൈയടിക്കുന്നില്ലെന്ന് ഓർക്കണം.
പൈതൃകമല്ല സിനിമയെന്ന് പ്രണവും മനസ്സിലാക്കണം
പ്രണവ് മോഹൻലാൽ എന്ന നടന്റെ ഏറ്റവും വലിയ സാധ്യത അയാൾ മോഹൻലാലിന്റെ മകൻ ആണെന്നതാണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ പരിമിതിയും. എല്ലാവരും ലാലിനോട് തട്ടിച്ചാണ് ഈ നടനെ നോക്കുക. ഈ പടം മാർക്കറ്റ് ചെയ്തിരിക്കുന്നതും ആ രീതിയിലാണ്. മോഹൻലാൽ എന്ന് ഇംഗ്ലീഷിൽ എഴുതിക്കാണിച്ച് അതിന്റെ മുന്നിൽ പ്രണവ് എന്ന് ചേർക്കുന്ന ടൈറ്റിൽ കാർഡുതന്നെ ആ ഉദ്ദേശം ലക്ഷ്യമിട്ടാണ്. മമ്മൂട്ടിയുടെ ആരാധകർ ദുൽഖറിനായി ജയ് വിളിക്കുന്നപോലെ, ലാലിന്റെ ഫാൻസുകാർ പ്രണവിനായും ആർപ്പുവിളിക്കുന്നു. മലയാള സിനിമ ആർക്കും സ്ത്രീധനം കിട്ടിയതല്ലെന്ന് പണ്ട് ജോൺ എബ്രഹാം പറഞ്ഞതാണ് ഓർമ്മവരുന്നത്. പക്ഷേ ഇവിടെ സകലകലാവല്ലഭനായ മോഹൻലാലുമായി തട്ടിച്ചുനോക്കുമ്പോൾ പ്രണവിന്റെ പ്രകടനം എങ്ങുമെത്തിയിട്ടില്ല. പ്രത്യേകിച്ച് ഭാവാഭിനയം ഇനിയും മെച്ചപ്പെടാനുണ്ട്. പക്ഷേ ആക്ഷൻ രംഗങ്ങളിൽ, ഡാൻസിൽ, ചില പാട്ടുകളിലൊക്കെ പയ്യൻസ് തകർക്കുന്നുണ്ട്. അതായത് ഒരു നല്ല നടനുവേണ്ട ഫയർ പ്രണവിന്റെ ഉള്ളിലുണ്ട്. ഫാൻസുകാർ തള്ളേണ്ട കാര്യമൊന്നുമില്ല.
തുടക്കത്തിൽ പലരും ഇങ്ങനെ തന്നെയാണ്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ' ചെരിഞ്ഞ തോളും പ്രത്യേകമുടിയും അൽപ്പം സത്രൈണമാർന്ന സംഭാഷണവുമായി വന്ന വില്ലൻ, മലയാളിയുടെ എക്കാലത്തെയും വലിയ നടന്മ്മാരിൽ ഒന്നാകുമെന്ന് ആരെങ്കിലും കരുതിയോ. കൈയത്തും ദൂരത്ത് എന്ന ചിത്രത്തിലെ നായകനായ അമൂൽ ബേബിയെ കണ്ടപ്പോൾ നിങ്ങൾ കരുതിയോ, ഇത് മാരകമായ സ്ഫോടനശേഷി മുഖത്ത് ഒളിപ്പിച്ചുവെച്ച ഫഹദ് ഫാസിൽ എന്ന ഒന്നാന്തരം നടനായി രൂപാന്തരപ്പെടുമെന്ന്. സെക്കൻഡ്ഷോ എന്ന ആദ്യ ചിത്രത്തിൽ വന്ന 'കൊച്ചു ചെറുക്കൻ എത്രപെട്ടന്നാണ്, പിതാവിനെ വെല്ലുന്നരീതയിൽ ദുൽഖർ സൽമാൻ ആയത്. അതായത് ആദ്യത്തെ ഒന്നുരണ്ട് ചിത്രങ്ങൾവെച്ച് ഒരു നടനെയും വിലയിരുത്തതെന്ന് ചുരുക്കം.
പക്ഷേ തന്റെ പിതാവിന്റെ വ്യക്തിത്വത്തിൽനിന്ന് കുതറിച്ചാടി സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുക എന്നതുതന്നെയാണ് പ്രണവ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇതിപ്പോൾ നോക്കൂ, ചിത്രത്തിന്റെ ടൈറ്റിൽ തൊട്ട് ആന്റണി പെരുമ്പാവൂർ വരെ എല്ലാം പൈതൃക സ്വത്തുക്കളാണ്. ഇരുപതാനൂറ്റാണ്ട് എന്ന് പേര് പുതുക്കി ഇരുപത്തിയൊന്നും നൂറ്റാണ്ടാക്കിയതും ആശാസ്യമാണെന്ന് പറയാനാവില്ല. ലാൽ 'നൊസ്റ്റു' തന്നെയാണ് ഇവിടെയും ചൂഷണം ചെയ്യുന്നത്. ഇനി തൂവാനത്തുമ്പികളും, രാജാവിന്റെ മകനുമൊക്കെ സാമ്യമുള്ള പേരുകളിൽ ചിത്രങ്ങളിറക്കിയാൽ എത്ര ബോറായിരിക്കും. താരപുത്രൻ എന്ന പരിഗണനയിലല്ല, അഭിനയിക്കാൻ അറിയാവുന്ന നടൻ എന്നപേരിലാണ് പ്രണവ് വളരേണ്ടത്. നായികയായ സയാഡേവിഡ് അരങ്ങേറ്റം മോശമാക്കിയിട്ടില്ല. ഗാനങ്ങളിൽ നിങ്ങൾക്ക് പ്രകൃതി ഭംഗി ആസ്വദിക്കാമെന്ന ഗുണം മാത്രമേയുള്ളൂ. മനോജ് കെ ജയനും, കലാഭവൻ ഷാജോണുമൊക്കെ നന്നായി ഓവർ ആക്റ്റ് ചെയ്ത് ചളമാക്കിയിട്ടുമുണ്ട്. ധർമ്മജനും ബിജുക്കുട്ടനുമൊക്കയാണ് രണ്ടാം പകുതിയിൽ അൽപ്പം നർമ്മം സമ്മാനിക്കുന്നത്. സിദ്ദീഖും ഉള്ളത് മോശമാക്കിയിട്ടില്ല.
വാൽക്കഷ്ണം: ഗൗരവമായ പൊളിറ്റിക്കലായ ഒരു വിമർശനം ഈ സിനിമക്ക് നേരെയുണ്ട്. ശങ്കരാടി പറഞ്ഞപോലെ ഇച്ചിരി ഇടതുപക്ഷബോധവും, ഇച്ചിരി മതസൗഹാർദവും ഇട്ട് ഒരു അവിയലുണ്ടാക്കിയാൽ കേരളത്തിൽ നന്നായി വിറ്റപോവുമെന്ന 'മെക്സിക്കൻ അപാരത' തൊട്ടുണ്ടാക്കിയ ഒരു ട്രെൻഡ് മാർക്കറ്റ് ചെയ്യാൻ ഇവിടെയും ശ്രമിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ ഒരുകാര്യവുമില്ലാതെ പഴയ കെപിഎസി നാടകങ്ങളിലേതു പോലെ' കമ്യൂണിസ്റ്റുകാരൻ എന്നാൽ ജാതിയും മതവും ഒന്നും നോക്കാത്ത മനുഷ്യസ്നേഹിയാണ്' എന്ന മട്ടിലുള്ള ഡയലോഗുകൾ കുത്തിത്തിരുകി, കുറെ ചെങ്കൊടിയും മറ്റും കാണിക്കുന്നുണ്ട്. ക്ലൈമാക്‌സിൽ ബിഷപ്പായി വരുന്ന ഇന്നസെന്റ് ' ജാതിയും മതവുമൊക്കെ ദൈവമുണ്ടാക്കിയതല്ല, മനുഷ്യനിർമ്മിതമാണ്' എന്ന മട്ടിലുള്ള പതിവ് ഡയലോഗുകൾ പറയുമ്പോൾ ചിരിച്ചുപോവും. പത്തൊമ്പതാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് നമ്മുടെ ചലച്ചിത്രകാരന്മ്മാരുടെ മസ്തിഷ്‌ക്കവും വളരുന്നില്ലെന്ന് ചുരുക്കം!.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍