എന്തിനോവേണ്ടി ഓടുന്ന ഒരു ടാക്സി! മുംബൈ ടാക്സി ഒരു അരോചക സിനിമ, രണ്ടാംവരവിൽ പ്രേക്ഷകരെ വെറുപ്പിച്ച് പപ്പയുടെ സ്വന്തം 'അപ്പൂസ്'
എം മാധവദാസ്
മലയാളി പൊതുബോധത്തിന്റെ സവിശേഷതകളിൽ പ്രധാനപ്പെട്ടതായ ഈ മുടിഞ്ഞ ഗൃഹാതുരത്വംകൊണ്ട് നിരന്തരം കാശുപോയ്ക്കൊണ്ടിരിക്കയാണ്. 1992ൽ 'ഓലത്തുമ്പത്തിരുന്ന് ഊയലാടിക്കൊണ്ട്', പപ്പയുടെ സ്വന്തം അപ്പൂസായി വന്ന ബാദുഷാ മുഹമ്മദ് എന്ന ഓമന, വളർന്ന് നായകനാവുമ്പോൾ എങ്ങനെയിരക്കും എന്ന സെന്റിമെൻസുകൊണ്ടുമാത്രം കയറിപ്പോയ സിനിമയാണ് മുംബൈ ടാക്സി. ഒരു നൊസ്റ്റാൾജിയക്ക് കിട്ടിയ ശിക്ഷ ഭീകരമായിരുന്നു. രണ്ടുമണിക്കൂർ കഠിനതടവായിരുന്നു ഇതിലും ഭേദം. എന്തിനാണ് ഇങ്ങനെയൊരു സിനിമയെടുത്തതെന്ന് നവാഗത സംവിധായകൻ ഫാസിൽ ബഷീറിനുപോലും വിശദീകരിക്കാൻ കഴിയില്ല.എന്തിനോവേണ്ടി തിളക്കുന്ന സാമ്പാറെന്ന്, സലിംകുമാർ പറഞ്ഞപോലെ എന്തിനോവേണ്ടി ഓടുകയാണ് ഈ ടാക്സി.
കൊച്ചുകുട്ടികളുടെ വീഡിയോഗെയിംപോലുള്ള ഒരു തീവ്രവാദവേട്ട! മറീന മൈക്കിൾ കുരിശിങ്കൽ എന്ന പ്രതിനായികയുടെ മികച്ചപ്രകടനം മാത്രമാണ് ആകെയുള്ള ആശ്വാസം. നമ്മുടെ അപ്പൂസാകട്ടെ രണ്ടാംവരവിൽ ആകെ നിരാശപ്പെടുത്തി. കൈ്ളമാക്സിലെ ഒരു രംഗമൊഴിച്ചാൽ മനസ്സിൽതട്ടും ഒരു സീൻപോലും ബാദുഷയുടെതായി ഇല്ല.ഇനി ഉള്ള സീനുകളിലാവട്ടെ അങ്ങേയറ്റം അമച്വറാണ് ബാദുഷയുടെ പ്രകടനം. അതല്ളെങ്കിലും ബാലതാരമായി വൻ പ്രതീക്ഷ നൽകിയവർ, പിന്നീട് വളർന്ന് മുതിർന്നവേഷങ്ങളിൽ എത്തുമ്പോൾ അതേ പൊലിമ നിലനിർത്താൻ ആവാറില്ല. ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമായ ബേബി ശാലിനി 'മാമാട്ടിക്കുട്ടിയമ്മയായി' കേരളക്കരയിൽ ഉണ്ടാക്കിയ തരംഗത്തിന് അടുത്തൊന്നും എത്താൻ മുതിർന്ന ശാലിനിക്ക് ആയിട്ടില്ല.
ബേബി മഞ്ജിമ വളർന്ന് മുന്നിൽനിന്ന് ബേബിപോയി വടക്കൻ സെൽഫിയിൽ നായികയായെങ്കിലും പഴയ ബേബിയുടെ അടുത്തത്തെിയോ. ഇതേഒരു സ്റ്റാർട്ടിങ്ങ് ട്രബിൾ ബാദുഷയിലും കാണാം. പക്ഷേ പയ്യനല്ലേ, നന്നായി വരുമെന്ന് പ്രതീക്ഷിക്കാം. ആദ്യ ചിത്രത്തിലെ ഫഹദ്ഫാസിലിന്റെ ദയനീയ പ്രകടനം കണ്ട ആരെങ്കിലും കരുതിയിട്ടുണ്ടോ, ഇതുപോലൊരു സ്ഫോടകശേഷിയുള്ള നടൻ അയാളിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന്.അതുപോലെ ബാദുഷയും മെച്ചപ്പെടട്ടേ. (അല്ലെങ്കിലും ഫാസിലിന്റെ കണ്ടത്തെലിൽ നമ്മുടെ ലാലേട്ടനടക്കം ആരാണ് പാഴായി പോയത്) പക്ഷേ നൂറുതവണ ആവർത്തിച്ച ഈ പൊട്ടക്കഥ സംവിധാനിക്കാൻ തയാറായ ഫൈസൽ ബഷീറിനും (കഥയും ഇദ്ദേഹത്തിന്റെ തന്നെയാണ്) അതിനു പണംമുടക്കാൻ തുനിഞ്ഞ റിയാസ് ഫസാന്റെയും ( ചിത്രത്തിൽ ഒരു പഞ്ചാബിയായ എ.ടി.എസ് മേധാവിയുടെ വേഷവും ഇദ്ദേഹം ചെയ്തിട്ടുണ്ട്) സ്ഥിരബുദ്ധിക്ക് എന്തോ തകരാറുണ്ടെന്ന് ഈ പടം കണ്ടവർ സംശയിച്ചുപോയാൽ തെറ്റുപറയരുത്!
വീണ്ടും കണ്ടുമടുത്ത തീവ്രവാദിവേട്ട
ഒരു ഉൽപ്പന്നം, അത് എന്തുമായിക്കൊള്ളട്ടേ, വിപണിയിലേക്ക് ഇറക്കുന്നതിന് മുമ്പ് മാർക്കറ്റ് സ്റ്റഡി നടത്തേണ്ടേ. കോടികൾ ചെലവിട്ട് നിർമ്മിക്കുന്ന സിനിമ ഇത്ര അലക്ഷ്യമായി ഇറക്കുന്നത് കാണുമ്പോൾ വിഷമം തോനുന്നു. അങ്ങനെ ഒരു പഠനം നടത്തിട്ടുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ തള്ളിപ്പോവുന്ന കഥയാണ് ഇതിന്റെത്. ഒരു ഉൽപ്പന്നം, അത് എന്തുമായിക്കൊള്ളട്ടേ, വിപണിയിലേക്ക് ഇറക്കുന്നതിന് മുമ്പ് മാർക്കറ്റ് സ്റ്റഡി നടത്തേണ്ടേ. കോടികൾ ചെലവിട്ട് നിർമ്മിക്കുന്ന സിനിമ ഇത്ര അലക്ഷ്യമായി ഇറക്കുന്നത് കാണുമ്പോൾ വിഷമം തോനുന്നു. അങ്ങനെ ഒരു പഠനം നടത്തിട്ടുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ തള്ളിപ്പോവുന്ന കഥയാണ് ഇതിന്റെത്. യാതൊരു പുതുമയുമില്ലാത്ത കാക്കത്തൊള്ളായിരം തവണ കേട്ട തീവ്രവാദ വേട്ട. ഒരുപാട് തവണ ഒരേ നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഇറക്കിയാൽ അത് ചീറ്റിപ്പോവുമെന്നത് വിപണിയുടെ എ.ബി.സി.ഡി അറിയുന്ന ആർക്കുമറിയുന്ന കാര്യമാണ്.
മുംബൈയിൽ നടക്കാൻപോവുന്ന ഒരു ഭീകരാക്രമണത്തെ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ നീർവീര്യമാക്കുന്ന കഥയാണിത്. 'ചിറകൊടിഞ്ഞ കിനാക്കൾ' സിനിമയിൽ പറയുന്നപോലെ, നായകൻ മലയാളിയാൽ മുംബൈ എ.ടി.എസിൽ മാത്രമല്ല,വില്ലന്മാരും മലയാളികളായിപ്പോവും.എ.ടി.എസിന്റെ ഓഫീസിലേക്ക് മുംബൈയിൽ ഭീകരാക്രമണം നടത്താൻപോവുന്ന പെൺകുട്ടിയുടെ ഫോട്ടോസഹിതം ഒരു ഇൻഫോർമർ വിവരം നൽകുകയാണ്. അപ്പോൾതന്നെ നമുക്കറിയാം കഥാന്ത്യത്തിൽ ഈ യുവതിവെക്കുന്ന ബോംമ്പൊക്കെ പൊലീസ് നിർവീര്യമാക്കുമെന്ന്! എല്ലാം അതുപോലെതന്നെ. ഭീകരരെ നായകൻ അടിച്ച് പത്തിരിയാക്കുന്നു.അല്ലാതെ തീവ്രവാദികൾക്ക് വിജയമുണ്ടാവുന്നരീതിയിൽ ഇന്ത്യയിൽ സിനിമയെടുക്കാൻ കഴിയുമോ.ഇതുതന്നെയാണ് ഈ പ്രമേയത്തിന്റെ പരിമിതിയും. കൈ്ളമാക്സ് എന്താകുമെന്ന് പ്രേക്ഷകന് പ്രവചിക്കാൻ കഴിയും.
മുംബൈ എ.ടി.എസിന്റെ ഓഫീസൊക്കെ സിനിമയിൽ കാണിക്കുന്നതുകണ്ടാൽ ചിരിച്ച് മണ്ണ്കപ്പിപ്പോവും. ഒരു വില്ലേജ് ഓഫീസ് പോലെയാണിത് സെറ്റിട്ടത്. എ.ടി.സ് മേധാവിയായ സർദാർജി ഇടക്കിടെ മേശപ്പുറത്ത് പാതികയറിയിരുന്ന് ഓപ്പറേഷൻ സ്റ്റാർട്ടഡ് എന്നൊക്കെപ്പറഞ്ഞ് അലറുകയും, മറ്റുള്ളവർ സല്യൂട്ട് അടിക്കുയുമൊക്കെയായി ആകെ ബഹളം. (രാജ്യത്തിനായി ജീവൻ ബലികൊടുത്ത ഹേമന്ദ്കർക്കരെയെയും വിജയ് സലാസ്ക്കറിനെയും പോലുള്ള മിടുക്കരായ ഉദ്യോഗസ്ഥർ ജോലിചെയ്ത മഹാരാഷ്ട്രാ എ.ടി.എസിന്റെ ഓഫീസാണ് ഈ രീതിയിൽ കാണിക്കുന്നത്!) സിനിമ പിടിക്കാൻ പോവുന്നതിനുമുമ്പ് ഭീകരവിരുദ്ധസേനയുടെ പ്രവർത്തനത്തെ പറ്റിയും അവർ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളെപ്പറ്റിയുമൊക്കെ അൽപ്പമെങ്കിലും ഗൃഹപാഠം ഇതിന്റെ അണിയറക്കാർക്ക് ആവാമായിരുന്നു.സിനിമ പിടിക്കാൻ പോവുന്നതിനുമുമ്പ് ഭീകരവിരുദ്ധസേനയുടെ പ്രവർത്തനത്തെ പറ്റിയും അവർ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളെപ്പറ്റിയുമൊക്കെ അൽപ്പമെങ്കിലും ഗൃഹപാഠം ഇതിന്റെ അണിയറക്കാർക്ക് ആവാമായിരുന്നു. ഈ എ.ടി.എസിന് ചേർന്ന സാമാന്യബുദ്ധിയില്ലാത്തവരായാണ് ഭീകരരെയും കാണിച്ചിരിക്കുന്നത്.സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെപ്പോലെ ഈ സീനുകളെയൊക്കെ പലപ്പോഴും ലൈവ് കോമഡിയായി ആസ്വദിച്ചാൽ സമയം പോയിക്കിട്ടും. മല്ലുസിങ്ങിലെ ഉണ്ണിമുകന്ദനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ തുടക്കത്തിൽ പ്രതീക്ഷയുണർത്തുന്നുണ്ടെങ്കിലും അമിതാഭിനയം കൊണ്ടും ഒരോപോലുള്ള ചേഷ്ടകൾകൊണ്ടും റിയാസ് ഫസാന്റെ സർദാജി മേധാവി പലപ്പോഴും ഒരു രാജാപ്പാർട്ട് വേഷയായി മാറുന്നുണ്ട്.സുനിൽ സുഖദയെയും, ബൈജുജോസിനെയും ഈ സംഘത്തിലിട്ട് ചില വഷളൻ കോമഡികളും കാണിക്കുന്നുണ്ട്.
എടുത്തു പറയാവുന്ന ഒരു വഷളൻ കോമഡി ഇതാ. എ.ടി.എസുകാർ പിടകൂടിയ ഒരു തീവ്രവാദിയുടെ ഫോട്ടോയെടുക്കാൻ അവിടുത്തെ ഉദ്യോഗസ്ഥനായ ബൈജുജോസിനെ വിടുന്നു. നാൽപ്പതാം വയസ്സിൽ കല്യാണം നിശ്ചയിച്ച അയാൾക്ക് ഭീകരവേട്ടയിലൊന്നുമല്ല, കല്യാണക്കുറികൊടുക്കുന്നതിലും ലീവെടുക്കുന്നതിലുമാണ് പ്രഥമ പരിഗണന. ഫോട്ടോയെടുക്കുന്നതിനിടെ ഭീകരൻ, ബൈജുജോസിന്റെ ജനനേന്ദ്രിയത്തിനിട്ട് ഒറ്റ ഇടിയാണ്. ബൈജു കമിഴ്ന്ന് വീഴുമ്പോൾ ഒരു പ്രാവിന്റെ മുട്ട താഴെവീട്ട് പൊട്ടുന്ന ഷോട്ടാണ് തൊട്ടുടനെ കാണിക്കുന്നത്! എന്തൊരു കാവ്യത്മക ബുദ്ധി.ഒരു തീവ്രവാദിയുടെ ഫോട്ടോ എടുക്കാൻ അറിയാത്ത ഇവനൊക്കെ എന്തുപരിശീലനമാണ് കിട്ടിയതെന്നൊന്നും സംശയിക്കരുത്. ബഫൂൺ പൊലീസായി ഒരു ചെറിയ സീനിൽ ടിനിടോമും വരുന്നുണ്ട്. മഹാരാഷ്ട്ര പൊലീസിലെ മലയാളിയാണ് അയാളെന്ന് പ്രത്യേകം പറയണ്ടല്ലോ.എന്തായാലും അവസാനം ഡി.ജി.പിയായി ജഗന്നാഥവർമ്മയെ എഴുന്നള്ളിക്കാഞ്ഞതിന് സംവിധായകനോട് പ്രേക്ഷകർ കടപ്പെട്ടിട്ടുണ്ട്.
കൈയടി മെറീനക്ക് മാത്രം
കുറ്റം മാത്രം പറയരുതല്ലോ, ഒന്ന് രണ്ട് ഗുണവശങ്ങളും ഈ പടത്തിലുണ്ട്. ഇത്രയൊക്കെയാണെങ്കിലും മെറീന മൈക്കിൾ കുരിശിങ്കൽ എന്ന നടിയുടെ ഒറ്റയാൾ പ്രകടനംകൊണ്ടാണ് സിനിമ ചിലഭാഗങ്ങളിൽ കണ്ടിരിക്കാൻ പറ്റുന്നതാവുന്നത്. ഈ ചിത്രംകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാവുകയാണെങ്കിൽ അത് ഈ യുവ നടിക്ക് മാത്രമായിരിക്കും.ഒരിടത്തും ഓവറാകതെ നിയന്ത്രിത അഭിനയംകൊണ്ട് മെറീന, പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നു. സാധാരണയായി മലയാള സിനിമയിൽ കാണുന്ന നായികാനായക ദ്വന്ദ്വത്തിന്റെ പതിവ് ഫോർമാറ്റ് ഇല്ല എന്നതാണ് ഈ പടം മുന്നോട്ടുവെക്കുന്ന പുരോഗമനപരമായ അംശം. അതിന് സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.
ഇവിടെ നായികയല്ല, പ്രതിനായികയാണ്. അതും കൈ്ളമാകസിൽ നന്നാവുന്ന നായികയുമല്ല. ഉടനീളം അങ്ങനെതന്നെ. ഇതിനെ ഭാവനയിലൂടെ കാൽപ്പനികവത്ക്കരിച്ച് അനാവശ്യമായി പാട്ടുകൾ കുത്തിക്കയറ്റി ബോറടിക്ക് ആക്കംകൂട്ടാത്തതിലും സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.നായകനും നായികയും തമ്മിൽ കൈ്ളമാക്സിൽ ഒരു ട്വിസ്റ്റ് സീനുണ്ട്. അവിടെമാത്രമാണൊന്ന് കൈയടിച്ച് പോയത്.
സത്യത്തിൽ സ്ത്രീകളുടെ നെഗറ്റീവ് വേഷങ്ങൾ വികസിപ്പിക്കാൻ മലയാളസിനിമക്ക് ഇനിയും കാര്യമായി കഴിഞ്ഞിട്ടില്ല. എ.ടി.എസും അതുമിതുമായി കെട്ടിത്തിരിയുന്നതിന് പകരം ഈ പ്രതിനായികയെ വികസിപ്പിച്ചെടുത്താൽ ഒന്നാന്തരം പടം ആവുമായിരുന്നു. പിന്നെ എടുത്തുപറയേണ്ടത് ചിത്രത്തിന്റെ കാമറയാണ്.മുംബൈയിലെ സബർബൻ കാഴ്ചകളും ചേരികളുമൊക്കെ വ്യത്യസ്തമായ ആംഗിളുകളിൽ എടുത്ത നൂറുദ്ദുൻ ബാവ അഭിനന്ദനം അർഹിക്കുന്നു.
വാൽക്കഷ്ണം: കടുത്ത അന്ധവിശ്വാസികളായ നമ്മുടെ സിനിമാക്കാർക്കിടയിൽ അറംപറ്റിപ്പോവുന്നതിനെപറ്റി വലിയ ആശങ്കയാണത്രേ. ഒരുകഥാപാത്രം മരിക്കുന്ന ഷോട്ട് എടുത്താൽ, അത് അറംപറ്റാതിരക്കാൻ പിന്നീട് അയാൾ ചിരിച്ചുനിൽക്കുന്ന ഒരു ഷോട്ടുകൂടിയെടുത്ത് കട്ട് ചെയ്യുകയാണ് പതിവ്.ഈ സിനിമയിൽ ഒരു ഡയലോഗ് നോക്കുക. ബാദുഷ ചെയ്ത ടാക്സിക്കാരൻ താൻ ദീർഘകാലംമുമ്പ് കേരളം വിട്ടതാണെന്ന് പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു.'ഒരു തിരിച്ചുവരവാണെന്റെ ലക്ഷ്യം. പക്ഷേ നാട്ടുകാർക്ക് പഴയ താൽപ്പര്യമുണ്ടാവുമോ എന്നൊരു സംശയം.' ആ ഡയലോഗ് എതായാലും അറംപറ്റിയിട്ടുണ്ട്. നാട്ടുകാർക്ക് ഈ പടത്തോട് യാതൊരു താൽപ്പര്യവുമില്ല! ചിലപ്പോൾ ഇങ്ങനെയും അറംപറ്റാം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്