'നീന' സമീപകാലത്തെ മികച്ച ചിത്രം; ലാൽജോസിനും വിജയ് ബാബുവിനും കൈയടി; വിമർശിക്കപ്പെടുന്നത് ഈ സിനിമയുടെ രാഷ്ട്രീയം; സ്ത്രീപക്ഷ സിനിമയെന്നപേരിലും സ്ത്രീവിരുദ്ധത
എം മാധവദാസ്
വളച്ചുകെട്ടൊന്നുമില്ലാതെ നേരിട്ട്കാര്യത്തിലേക്ക് കടന്നാൽ അടുത്തകാലത്ത് ഇറങ്ങിയ മലയാള സിനിമകളിൽ മികച്ചതാണ്, ഹിറ്റ്മേക്കർ ലാൽജോസിന്റെ 'നീന'. നല്ലതും, വ്യത്യസ്തവുമായ സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്. ജോമോൻ ടി. ജോണിന്റെ അതിമനോഹരമായ കാമറയിലുടെ ഒട്ടും ബോറടിയില്ലാതെ നിങ്ങൾക്ക് ഈ രണ്ടുമണിക്കുറിലേറെ സമയം ആസ്വദിക്കാം. ഈ വർഷം ഇറങ്ങിയവയിൽ കൊടുത്തകാശ് വസൂലാവുന്ന വിരലിൽ എണ്ണാവുന്ന മലയാളചിത്രങ്ങിൽ ഒന്നാണിത്.
പ്രതിഭകൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച സംവിധായകനാണ് ലാൽജോസ്. ഐ.വി ശശിയുടെയും ജോഷിയുടെയുമൊക്കെ പ്രതാപകാലത്തിന്ശേഷം സംവിധായകന്റെ പേരിൽ സിനിമ അറിയപ്പെടുന്നത് ലാൽജോസ് വന്നപ്പോഴാണ്. ഒരു ടിപ്പിക്കൽ ലാൽജോസിയൻ സിനിമ പ്രതീക്ഷിച്ചത്തെുന്ന പ്രേക്ഷകനെ 'നീന' നിരാശനാക്കില്ല. പുതുമുഖനടിയായ ദീപ്തി സതിയാണ് 'നീന'യെന്ന തലക്കെട്ട് വേഷത്തിൽ എത്തുന്നത്. പതിവുപോലെ ലാൽ ജോസിന്റെ ഈ കണ്ടത്തെലും മോശമായില്ല. ദീപ്തിയുടെ കഥാപാത്രം അൽപ്പം പാളിയാൽ സിനിമ കൊക്കയിലേക്ക് വീഴുമായിരുന്നു. എന്നാൽ മികച്ച കൈയടക്കത്തോടെ ദീപ്തി അത് മാനേജ് ചെയ്യുന്നുണ്ട്. ചിലയിടത്തൊക്കെ അൽപ്പം വഴുതുന്നുണ്ടെങ്കിലും. നായകനായ വിജയ്ബാബുവിന്റെ കരിയർ ബെസ്റ്റാണ് ഈ ചിത്രം. നായികാപ്രധാനമായ ഈ സിനിമയിലും പലേടത്തും വിജയ് അഭിനയിച്ച് തകർക്കുന്നുണ്ട്. ക്ലൈമാക്സിനോട് അടുത്ത സീനുകളിൽ പ്രത്യേകിച്ചും.
പൊള്ളാച്ചികഥകളും, കൊച്ചുടീവിമോഡൽ കുറ്റാന്വേഷണ കഥകളും പടച്ചുവിടുന്ന നമ്മുടെ ചട്ടപ്പടി തിരക്കഥാകൃത്തുക്കളിൽനിന്ന് ഏറെ അകലംപാലിക്കാൻ വ്യത്യസ്തമായ കഥാപരിസരത്തിലൂടെ നീനയുടെ തിരക്കഥാകൃത്ത് ആർ.വേണുഗോപാലിന് കഴിഞ്ഞു. സാധാരണ ലാൽജോസ് ചിത്രങ്ങൾ പാട്ടിന്റെ പാലാഴിയായിരുന്നെങ്കിൽ ഇത്തവണ വളരെ ശ്രദ്ധിച്ചാണ് ചിത്രത്തിൽ ഗാനം ചേർത്തിരിക്കുന്നത്. നവാഗത സംഗീതസംവിധായകനായ നിഖിൽ ജെ.മേനാന് ഭാവിയുണ്ട്. ബിജിപാലിന്റെ പശ്ചാത്തല സംഗീതവും പതിവുപോലെ സൂപ്പർ.
പക്ഷേ ഈ സിനിമയുർത്തുന്ന രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. 'നീന' വിമർശിക്കപ്പെടുന്നത് അത്തൊരമൊരു ക്ലിനിക്കൽ പരിശോധനയിലാണ്.
സ്ത്രീപക്ഷ സിനിമയെന്നപേരിൽ സ്ത്രീവിരുദ്ധത
പാൽകുപ്പിയിൽ വ്യാജമദ്യം വിൽക്കുന്നതുപോലുള്ള ഒരു ഏർപ്പാടായിപ്പോയി ഈ സിനിമയുയർത്തുന്ന ആഭ്യന്തര രാഷ്ട്രീയം. മദ്യപിക്കുകയും, പുകവലിക്കുകയും ബൈക്കോടിക്കയുമൊക്കെ ചെയ്യുന്ന പെൺകുട്ടിയുടെ ട്രെയിലർ കണ്ടപ്പോഴും, സിനിമയുടെ പ്രമോഷനുവേണ്ടി ലാൽജോസ് തന്നെ, ചാനലുകളിൽ തന്റെ വിചിത്രവും നിഷ്ക്കളങ്കവുമായ ശബ്ദത്തിൽ നടത്തിയ 'പ്രഭാഷണവും' കേട്ടപ്പോൾ കരുതിയത് ഇത് ഒരു സ്ത്രീപക്ഷ സിനിമയാണെന്നാണ്. എല്ലാ ആനന്ദങ്ങളും പുരുഷനുമാത്രമായി മാറ്റിവെയ്ക്കപ്പെടുന്ന ഈ നവലിബറൽ കാലത്ത്, ലിംഗനീതിക്കായി ലോകമാകെ ഉയരുന്ന മുറവിളികളിൽ ഒന്നാകും ഇതെന്നാണ് കരുതിയത്. പക്ഷേ കേരളത്തിന്റെ സവർണ ഫ്യൂഡൽ മനസ്സിനെയും, ആൺകോയ്മയെയും, പരമാവധി തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഈ പടത്തിന്റെ ഘടന. ആ അർഥത്തിൽ ഈ സിനിമ പലേടത്തും സ്ത്രീവിരുദ്ധവും ആവുന്നു. ( ഇതേ പ്രശ്നം ലാൽജോസിന്റെ 'ചാന്തുപൊട്ടിലും' കാണാം. മൂന്നാംലിംഗക്കാരുടെ പ്രശ്നങ്ങളായിരുക്കുന്ന അതിൽ ചിത്രീകരിക്കപ്പെടുക എന്ന് കരുതിയവർക്ക് തെറ്റി. 'ചാന്തുപൊട്ടുകൾ' എന്ന് അധിക്ഷേപിക്കപ്പെടാനായിരുന്ന ആ സിനിമക്കുശേഷം മൂന്നാംലിംഗക്കാരുടെ വിധി! യൂറോപ്യൻ യൂണിയനിൽപെട്ട ഏതെങ്കിലും ഒരു രാജ്യത്താണ് ഇതുപോലെ ഒരു സിനിമ ഇറങ്ങിയതെങ്കിൽ നിരോധനം ഉറപ്പായിരുന്നു).
രണ്ടുസ്ത്രീകളുടെ കഥ എന്ന ടാഗിലാണ് ചിത്രം തുടങ്ങുന്നതെങ്കിലും ഒരു വനിതയെന്ന നിലയിൽ രണ്ടുസ്ത്രീകൾക്കും യാതൊരു വ്യക്തിത്വവുമില്ല. സ്ത്രീയെന്ന നിലയിൽ അന്തസോടെയും അത്മാഭിമാനത്തൊടെയും ജീവിക്കാനല്ല പുരുഷനെ അനുകരിക്കാനാണ് 'നീന' കുട്ടിക്കാലം മുതലേ ശ്രമിക്കുന്നത്. 'ചാന്തുപൊട്ടിൽ', ദിലീപിനെ മുത്തശ്ശി പെൺവേഷം കെട്ടിച്ച് മൂന്നാംലിംഗത്തിലേക്ക് അറിയാതെ നയിക്കുന്നപോലെ, മരിച്ചുപോയ മൂത്തമകന്റെ ഓർമ്മക്കായി പിതാവ് നീനയെ പുരുഷവേഷത്തിൽ വളർത്തുകയാണ്. അയൽപക്കത്തെ ചേരിയിലെ ആൺകുട്ടികളെ സുഹൃത്തുക്കളായി കിട്ടിയതോടെ അവൾ ക്രമേണ സിഗരറ്റുവലിയിലേക്കും, മദ്യപാനത്തിലേക്കും നീങ്ങി, തെറിച്ച പെണ്ണാവുന്നു. ഒന്നാം തീയതി സുഹൃത്തിനോട് മദ്യത്തിനായി കെഞ്ചുന്നതടക്കമുള്ള പരാശ്രയത്തിന്റെ നിരവധി ഘടകങ്ങൾ അപ്പോഴും സ്വയംപര്യാപ്തതയായ നീനയിലുണ്ട്. അവിശ്വസനീയവും അറുപൈങ്കിളിയുമാണ് നീനക്ക് തന്റെ ബോസായ വിനയ് പണിക്കരോട് ( വിജയ്ബാബു) തോന്നുന്ന പ്രണയവും. സദാ മദ്യപിക്കുന്ന എന്നാൽ അതീവ സർഗാത്മകത ഉള്ളിലുള്ള ഒരു പെൺകുട്ടിക്ക് പ്രേമം തോന്നാനുള്ള ഒരു കോപ്പും പണിക്കരിൽ ഉണ്ടെന്ന് സിനിമ കാണികളെ വിശ്വസിപ്പിക്കുന്നില്ല. ബിവറേജിൽ ക്യൂ നിന്ന് അയാൾ അവൾക്കുവേണ്ടി മദ്യം വാങ്ങുന്നതുപോലുള്ള ചില്ലറ ത്യാഗങ്ങളിലൂടെ നീനയെപ്പോലൊരു പെണ്ണ് വീണുപോവുകയാണ്. ചെമ്മീൻ എത്ര തുള്ളിയാലും ചട്ടിയോളം എന്ന് പറയുന്നപോലെ, പണവും അധികാരവും പ്രതാപവും ഉള്ള ഒരുപുരുഷനെ കണ്ടാൽ വീണുപോന്നതാണ് സ്ത്രീയെന്നത് മംഗലശ്ശേരി നീലകണ്ഠന്റെ പ്രതാപകാലത്തെ യുക്തിയല്ലേ!
തലതിരിച്ചിട്ട ചന്ദ്രേട്ടൻ!
വൺവേ ട്രാഫിക്കായ പ്രണയം തകരുന്നതോടെ ഇത്രയും ബോൾഡായ അവൾ ആത്മഹത്യക്ക് ഒരുങ്ങയാണ്.രണ്ടാംപകുതിയിൽ പണിക്കർ നീനയെ ഡീഅഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി നന്നാക്കിയെടുത്ത് വീരനായകനാവുന്നു. അപ്പോഴും നീന അയാളുടെ കുടംബത്തെ ഓർത്ത് സ്വന്തം പ്രണയത്തെ ത്യജിക്കയാണ്. ഒരു പുരുഷൻ, ഒരു ഇണ എന്ന ശ്രീരാമ സങ്കൽപ്പത്തിൽ, ധർമ്മസംസ്ഥാപനാർഥം ഉണ്ടാക്കിയ സോദ്ദേശ്യ ഡോക്യുമെന്റിയായി രണ്ടാപകുതി പലപ്പോഴും മാറുന്നുണ്ട്.
മാറുന്ന ലൈംഗിക സങ്കൽപ്പങ്ങളെക്കുറിച്ച് കൃത്യമായി അടയാളപ്പെടുത്താൻ നമ്മുടെ സംവിധായകർക്ക് പേടിയാണ്. ഈയിടെ ഇറങ്ങിയ 'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമയിലും ഇതേ കൈ്ളമാക്സായിരുന്നു. ഒരർഥത്തിൽ ചന്ദ്രേട്ടനെ തലതിരച്ച് ഇട്ടിരിക്കയാണ് ഇവിടെ. കൊറിയൻ സംവിധകയകൻ കിം കി ഡുക്ക് ഒക്കെ കാണിച്ചുതന്നപോലത്തെ ഒരു ചിന്തയുണ്ടാവൻ ഇവിടെ എത്രകാലം പിടിക്കും.
ഇനി പണിക്കരുടെ ഭാര്യയായ നളിനിയെ ( ആൻ അഗസ്റ്റിൻ) നോക്കുക. നീനയുടെ തെറിച്ച പെണ്ണിൽനിന്ന് നേർ വിപരീതമായി ഉത്തമയായ കുടുംബിനിയാണവർ. സത്യവാൻ സാവിത്രി കഥകളിലെപോലെയൊരു പതിവ്രത. ഒരു സ്ത്രീയെന്ന നിലയിൽപോട്ടെ ഒരു മനുഷ്യനെന്ന നിലയിൽപോലും യാതൊരു വ്യക്തിത്വവുമില്ലാത്ത സ്ത്രീയാണിത്. കുറെ തിന്നണം, ഉറങ്ങണം, ബ്യൂട്ടിപാർലറിൽ പോവണം, തടികുറക്കൻ വ്യായാമംചെയ്യണം, മകനെ സ്കൂളിൽ പറഞ്ഞയക്കണം, ഭർത്താവിനൊപ്പം ശയിക്കണം. തീർന്നു നളിനിയുടെ ഒരു ദിവസം! വീട്ടുജോലിചെയ്യാൻപോലും അവൾക്ക് വേലക്കാരിയുണ്ട്. ഒരു തെറിച്ചപെണ്ണും, കുടുംബസ്ത്രീയും തമ്മിൽ ഒരു പുരുഷനായുള്ള വടംവലി ഉണ്ടായാൽ ജയിക്കേണ്ടതാരാണ്. സംശയമെന്ത്, പതിവ്രത തന്നെ! കുടംബത്തിന്റെ നാലുചുവരുകൾക്കുള്ളിൽ സ്ത്രീയെകെട്ടിയിട്ട്, പ്രസവയന്ത്രങ്ങളാക്കിമാറ്റി അതിനെ ആദർശവത്ക്കരിക്കുന്ന രാഷ്ട്രീയത്തിന് പിന്തുണവേണ്ടവർ 'നീന' കണേണ്ടതാണ്. അഥവാ പുരുഷന് മനസ്സിലെങ്കിലും എന്തെങ്കിലും കളങ്കം പറ്റിയിട്ടുണ്ടെങ്കിൽ സെറ്റുസാരിയുടുത്ത ഇത്തരം കെട്ടിലമ്മമാരുടെ കാൽക്കൽവീണ് കരഞ്ഞാൽ മതി. (ലൈംഗിക ബന്ധമെന്നത് കുട്ടികൾ ഉണ്ടാവാൻവേണ്ടിമാത്രം നടത്തേണ്ട പരിശുദ്ധകർമ്മാണെന്നും, അത് ലംഘിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക്കാരണവും എന്നുമുള്ള സാക്ഷിമഹാരാജാവിന്റെ പ്രസ്താവനയും ഇതോടൊപ്പം ചേർത്ത് വായിക്കണം.) കുടംബത്തിന്റെ നാലുചുവരുകൾക്കുള്ളിൽ സ്ത്രീയെകെട്ടിയിട്ട്, പ്രസവയന്ത്രങ്ങളാക്കിമാറ്റി അതിനെ ആദർശവത്ക്കരിക്കുന്ന രാഷ്ട്രീയത്തിന് പിന്തുണവേണ്ടവർ 'നീന' കണേണ്ടതാണ്. അഥവാ പുരുഷന് മനസ്സിലെങ്കിലും എന്തെങ്കിലും കളങ്കം പറ്റിയിട്ടുണ്ടെങ്കിൽ സെറ്റുസാരിയുടുത്ത ഇത്തരം കെട്ടിലമ്മമാരുടെ കാൽക്കൽവീണ് കരഞ്ഞാൽ മതി.മറനീക്കിവരുന്ന സവർണമനസ്സ്രാഷ്ട്രീയവും സാംസ്കാരികവുമായ ഗൗരവപൂർവമായ ഇടപെടലാണ് സിനിമയെന്ന് ധരിച്ചിരിക്കുന്ന ഈ ലേഖകനെപ്പോലുള്ളവരെ ശരിക്കും ഞെട്ടിച്ച ഒരു ഡയലോഗ് ഈ പടത്തിലുണ്ട്. വിനയ് പണിക്കർ എന്ന നായകന്റെ മകനെ ഒരു കോഫിഷോപ്പിൽവച്ച് നീന പരിചയപ്പെടുന്നു. പേരിന്റെകൂടെ പണിക്കർ എന്ന വാലുചേർത്താണ് ആ ചെറിയകുട്ടിപോലും പേരുപറയുന്നത്. 'ഇത്ര ചെറുപ്പത്തിലേ നീ പണിക്കരായോ' എന്ന നീനയുടെ ചോദ്യത്തിന് 'ജനിച്ചപ്പോഴേ പണിക്കരായെന്നാണ്' വിനയ് പണിക്കരുടെ കുസൃതി! ഈ വാലിനും ഡയലോഗിനുമൊന്നും സിനിമയുടെ കഥയിൽ യാതൊരു പങ്കുമില്ല. കുട്ടിയുടെ പേര് ട്വിന്റുമോൻ എന്നായാലും ഒരു കുഴപ്പവുമില്ല. എന്നിട്ടും ബോധപൂർവം ഇത്തരം ഒരു ഡയലോഗ് കുത്തിത്തിരുകിയത്, ജാതിഭ്രാന്തും, ദലിത്ന്യൂനപക്ഷ വിദ്വേഷവും തിരികെവരുന്ന ഒരു കാലഘട്ടത്തിൽ മൂർത്തമായ രാഷ്ട്രീയ പ്രശ്നം തന്നെയാണ്.
ലൈംഗിക മനോരോഗികൾ ഇടക്കിടെ രതിവൈകൃതങ്ങളുടെകാര്യങ്ങൾ സംസാരിക്കുമെന്ന് പറയുന്നപോലെ കടുത്ത ജാതി സിപിരിറ്റുള്ളവർ എന്തിലും ആ രീതിയിൽ ഒരു ഉത്തേജനം കണ്ടത്തെും. കുട്ടിപണിക്കരുടെ വർത്തമാനം അതുകൊണ്ടുതന്നെ നിഷ്ക്കളങ്കമായി തോനുന്നില്ല. വ്യക്തി ജീവിതത്തിലോ, പൊതുജിവിതത്തിലോ ഇത്തരം അസുഖങ്ങൾ ഒന്നുമില്ളെന്ന് നമുക്ക് ഉറപ്പുള്ള വ്യക്തിയാണ് ലാൽജോസ് എന്നതിനാൽ, തിരക്കഥാകൃത്തിന്റെ പിരടിക്കാണ് ഇതിന്റെ പാപഭാരം എത്തുന്നത്. പക്ഷേ അത്യന്തികമായി സിനിമയുടെ അവസാനവാക്ക് സംവിധായകനായതിനാൽ ലാൽജോസിനും കൈകെഴുകാനാവില്ല.
ഇനി നീനയെ വെടക്കാക്കുന്നതാരാണ്. ചേരിയിലെ കുട്ടികൾതന്നെ. വളർന്നപ്പോൾ അവർ വലിയ ക്വട്ടേഷൻകാരും ആവുന്നു.ഇതും കൃത്യമായ വംശീയ മുൻവിധിയാണ്.മൂന്നാംകിട സീരിയലുകൾ പ്രചരിപ്പിക്കുന്ന ചിന്ത നാം ലാൽജോസിൽനിന്നും പ്രതീക്ഷിക്കുന്നില്ലല്ലോ?
പക്ഷേ, എന്തൊക്ക വിമർശിച്ചാലും ഒടുവിൽ ലാൽജോസിനെ അഭിനന്ദിച്ചേ അവസാനിപ്പിക്കാൻ കഴിയൂ. അറുബോറൻ ചത്ത സിനിമകളുടെ ഈ കാലഘട്ടത്തിൽ ചിന്തയും, ചർച്ചയും, ശകാരവും, പ്രതിഷേധവും ആവശ്യപ്പെടുന്ന ഒരു ജീവിക്കുന്ന ചലച്ചിത്രത്തെ സൃഷ്ടിച്ചുവല്ലോ.
വാൽക്കഷ്ണം: ഡീ അഡിക്ഷഷനെ കുറിച്ചുള്ള ഡോക്യുമെന്റിയായി വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ചില ഭാഗങ്ങളുള്ള ഈ സിനിമയിൽ രണ്ടു പ്രധാന വസ്തുതാപരാമയ പിശകുകൾ വന്നത് കാണാതിരിക്കാനാവില്ല. ഫുൾടൈം 'തണ്ണിയടിയായി' നടക്കുന്ന നീന, രാവിലെ ഏണീറ്റ് വ്യായാമത്തിനായി ഓടുകയാണ്. ആൽക്കഹോൾ അഡിക്റ്റുകളിൽ ഒരുത്തനുംപോലും കൊച്ചുവെളുപ്പാൻകാലത്ത് തലപൊങ്ങിയതായി അനുഭവമില്ല. അഥവാ തലപൊങ്ങിയാൽ തന്നെ അവർ വീണ്ടും 'അടി' തുടങ്ങുകയായി.പ്രണയം, ആൽക്കഹോൾ അഡിക്ഷന്റെ ഭാഗമായി വരുന്നതാണെന്നും, ഡീ അഡിക്ഷനെതുടർന്ന് അത് ക്രമണേ കുറയുമെന്നതിലും ശാസ്ത്രീയതയില്ല. ഒരു പുതിയ മനുഷ്യനാവുകയെന്നാൽ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ മനസ്സിൽനിന്ന് എടുത്ത്കളയുക എന്നതാണോ? മുമ്പ് ഇറങ്ങിയ പ്രഥ്വീരാജിന്റെ 'മുംബൈ പൊലീസ്' സ്വവർഗരതിക്കാർ ക്രൂരൻകൂടുമെന്ന അശാസ്ത്രീയ സിദ്ധാന്തം ഉയർത്തിയിരുന്നു. എത് മറവിരോഗത്തിനും ഒരാളുടെ അടിസ്ഥാന ലൈംഗിക സ്വഭാവംമാറ്റാൻ കഴിയില്ളെന്നതും അവർ മറന്നുപോയി. നമ്മുടെ സിനിമാക്കാർ തീരെ ഗൃഹപാഠം ചെയ്യുന്നില്ളെന്ന് ചുരുക്കം!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്