ദുരഭിമാനഹത്യകളുടെ കാലത്തെ സാംസ്കാരിക വൈദ്യുതാഘാതം! അനുഷ്ക ഇന്ത്യൻ സിനിമയുടെ അഭിമാനം; ഇത് ലിംഗ അനീതിക്കും ജാതിഭ്രാന്തിനുമെതിരായ താക്കീത്; 'പീകെ'ക്കു ശേഷം പേരെടുത്ത് വീണ്ടും ഹിന്ദി സിനിമ
എം മാധവദാസ്
പണ്ടൊക്കെ ഒരു ഹിന്ദി സിനിമ കാണുന്നതിലും നല്ലത് നൂറുരൂപ ഭിക്ഷ കൊടുക്കയായിരുന്നെന്ന് കരുതിയവരായിരുന്നു നമ്മൾ മലയാളികൾ. തല്ലും പിടിയും, അടിയും വെടിയും, കന്നിമാസ നായ്പടപോലെ നായകനും കുറെ നായികമാരുമായി ആട്ടവും പാട്ടുമായി നാം ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് യാതൊരു ബോധവും ബാധ്യതയുമില്ലാത്ത എന്തൊക്കെയൊ കാട്ടിക്കുട്ടലായിരുന്നു അവ (ഒറ്റപ്പെട്ട പരീക്ഷണങ്ങളെ മറക്കുന്നില്ല). എന്നാൽ അടുത്തകാലത്തായി, ലോകത്തിലെ ഏറ്റവും യാഥാസ്തികമെന്ന് കരുതാവുന്ന നമ്മുടെ ബോളിവുഡും പ്രമേയപരമായും ആഖ്യാനപരമായും ഒരുപാട് മാറിക്കഴിഞ്ഞു.
ആമിർ ഖാന്റെ 'പീകെയിൽ' പറയുന്ന ആശയം പ്രബുദ്ധരെന്ന് മേനി നടിക്കുന്ന മലയാളത്തിൽപോലും സിനിമയാക്കാൻ ആരും മടിക്കുമെന്നതിൽ രണ്ടുപക്ഷമില്ല. അതുപോലൊരു സാംസ്കാരിക വൈദ്യുതാഘാതമാണ്, സുധീപ് ശർമ എഴുതി, മുമ്പ് ഒറ്റ സിനിമ മാത്രം എടുത്ത അത്രയൊന്നും പ്രശസ്തനല്ലാത്ത നവ്ദീപ്സിങ്ങിന്റെ സംവിധാനത്തിൽ, പ്രശസ്ത നടി അനുഷ്ക ശർമ്മയെ നായികയാക്കി ഒരുക്കിയ എൻഎച്ച് 10. ഇഷ്ടപ്പെട്ട പങ്കാളിയെ ജാതിമാറി വിവാഹംചെയ്തു എന്ന കുറ്റത്തിന് തല്ലിക്കൊന്ന് മരക്കൊമ്പുകളിൽ തൂക്കപ്പെട്ട നിരവധി കമിതാക്കളുടെ ആത്മാവിനുമുന്നിൽ സമർപ്പിക്കപ്പെടേണ്ടതാണ് ഈ സിനിമ. മാത്രമല്ല നായക കേന്ദ്രീകൃതമായ ഹിന്ദി മസാല ലോകത്ത് നായികയെ കേന്ദ്രകഥാപാത്രമാക്കുന്നു എന്ന അപൂർവതയും ഈ ചിത്രത്തിനുണ്ട്.
ദേശീയപാതയിലൂടെ ഒരു ഞെട്ടിപ്പിക്കുന്ന യാത്ര
നമ്മുടെ നവതരംഗ സനിമകളിൽ പതിവായതുപോലെ, ഒറ്റ ദിവസത്തെ കഥമാത്രമാണ് ഈ ത്രില്ലർ പറയുന്നത്. (പക്ഷേ നമ്മുടെ ന്യൂജൻകാരെപ്പോലെ മൾട്ടിസ്റ്റോറി കഥയും സ്ലോമോഷനുമായി വെറുപ്പിക്കുന്നില്ല). ഡൽഹിയിൽനിന്ന് ഹരിയാനയിലെ ഹിസാർ, റോത്തക്ക് വഴി പഞ്ചാബിലെ ഇന്തോപാക് അതിർത്തിയിൽ അവസാനിക്കുന്ന പാതയാണ് നാഷണൽ ഹൈവേ 10. ഇതിലൂടെ ഒരു വിനോദയാത്രയ്ക്ക് പുറപ്പെട്ട അർജുൻ മീര(അനുഷ്ക ശർമ്മ) ദമ്പതികൾക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ കേന്ദ്ര പ്രമേയം. യാത്രക്കിടെ ഒരിടത്ത് ഭക്ഷണം കഴിക്കാൻ കയറിയ അവർ, ഒരു യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകൾ തല്ലിച്ചതക്കുന്നതാണ് കാണുന്നത്. ഡൽഹിയിൽ ജീവിക്കുന്ന, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരു മെട്രോയുവാവിനേയുംപോലെ അർജുൻ വിഷയത്തിൽ ഇടപെടുന്നു. എല്ലാവരും കാൺകേ മുഖമടച്ചുള്ള ഒരടിയായിരുന്നു, എന്താണ് പ്രശ്നമെന്ന് തിരക്കിയതിന് അയാൾക്ക് കിട്ടിയ മറുപടി.
അപമാനിതരായി കാറെടുത്ത് വീണ്ടും യാത്രതുടരുമ്പോൾ അവർ ആ സംഘത്തിന്റെ വാഹനം വഴിതിരിഞ്ഞുപോകുന്നത് കാണുന്നു. ഇതോടെ വീണ്ടും അർജുനിലെ ആ 'ആഗ്രി യങ്ങ്മാൻ' ഉണർന്നിരിക്കണം. മീരയുടെ നിരന്തരമായ എതിർപ്പുകൾക്കിടയിലും അയാൾ ആ സംഘത്തെ പിന്തുടരുന്നു. ഭാര്യയെ വണ്ടിയിലിരുത്തി, കൈയിലെ പിസ്റ്റളിന്റെ ബലത്തിൽ സംഘത്തെ പിന്തുടർന്ന് വിജനമായ വനാതിർത്തിയിലേക്ക് കയറിപ്പോയ അയാൾ കാണുന്നത് കരൾ പിളർന്നുപോവുന്ന ഭീകര മർദന ദൃശ്യങ്ങളാണ്. അമ്പരന്നുപോയ അയാൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഇതിനിടെ അർജുനെ കാണാഞ്ഞ് മീരയും കാറിൽനിന്നറങ്ങി ഇവിടെയത്തെുന്നു. ആകെ ഭയന്നുപോയ അവർ സ്വന്തം തടി രക്ഷിക്കാനായി ഓടുന്നതിനിടയിൽ സംഘത്തിന്റെ കൈയിൽപെടുന്നു. തുടർന്നുള്ള രക്തച്ചൊരിച്ചിലിനും കൂട്ടപ്പൊരിച്ചിലിനുമിടയിൽ അർജുന് സാരമായി പരിക്കേൽക്കുന്നു. തുടർന്നങ്ങോട്ടാണ് അനുഷ്കയെന്ന നടിയുടെ ഒറ്റയാൻ പ്രകടനം കാണുന്നത്. ഒരു വനമേഖലയോടുചേർന്ന ഗ്രാമത്തിൽ രാത്രി ഒറ്റപ്പെട്ടുപോയ ഒരു യുവതി. അവൾ തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ്. അതും തന്നെ നാലുപാടും അന്വേഷിച്ചു നടക്കുന്ന ഈ കാപാലിക സംഘത്തിന്റെ ഇടയിലുടെ. അത് കണ്ടുതന്നെ തീർക്കേണ്ട ഒരു അപൂർവ കാഴ്ചയാണ്. ഒരു മിനിട്ടുപോലും ബോറടിപ്പിക്കാതെ ഒരു മികച്ച ത്രില്ലറായി ചിത്രം മുന്നേറുന്നു.
ജാതി ശ്വസിച്ച്, ജാതി തിന്ന്, ജാതിയിൽ തീരുന്ന ഗ്രാമങ്ങളിലൂടെ
നഗരങ്ങൾ അപകടങ്ങളും ചതിക്കുഴികളും നിറഞ്ഞതാണെന്നും ഗ്രാമങ്ങൾ ശാന്തവും സുന്ദരവുമാണെന്നുമുള്ള, വാണിജ്യ സിനിമകളുടെ വാർപ്പുമാതൃകളെ പൊളിച്ചടുക്കുന്നുണ്ട് ഈ പടം. സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നും ജീൻസ് ധരിക്കുന്നതുമൊക്കെ വിലക്കുകയും, ബലാത്സംഗം ചെയ്തയാളെ ഇര വിവാഹം കഴിക്കണമെന്ന് വിധി പറയുകയും ചെയ്യുന്ന ഖാപ് പഞ്ചായത്ത് സംവിധാനങ്ങൾ നിലവിലുള്ള അപരിഷ്കൃത അവസ്ഥയിലാണ് ഇന്നും ഉത്തരേന്ത്യൻ ഗ്രാമങ്ങളെന്ന് നമ്മുടെ മുഖ്യധാരാ സംവിധായകർ ബോധപൂർവം മറക്കാറുള്ളതാണ്.
ദലിത് പെൺകുട്ടികളെ ബലാത്സംഗംചെയ്തുകൊന്ന് മരത്തിൽ കെട്ടിത്തൂക്കിയിട്ടതും, ജാതിമാറി വിവാഹം കഴിച്ചതിന് ദമ്പതികളെ നഗ്നരാക്കി നടത്തി തല്ലിക്കൊന്നതും, ഈ മഹത്തായ ആർഷഭാരത സംസ്ക്കാര ഭൂമികയിലാണ്. ജാതി, സ്ത്രീ സമത്വം തുടങ്ങിയ വിഷയങ്ങളിൽ തൊടാൻ ബോളിവുഡിന് ഇന്നും പേടിയാണെന്നാണ് വസ്തുത. പക്ഷേ നവ്ദീപ് സിങ്ങിനെപ്പോലുള്ളവർ ആ പരിമിതി മറികടക്കാൻ ശ്രമിക്കുന്നത് ആശ്വാസമാണ്. കയറട്ടെ, പുതിയ തലമുറയുടെയും തലയിലെങ്കിലും വെളിച്ചും! അതുകൊണ്ടുതന്നെ ജാതിഭ്രാന്തന്മാരും മനുവാദികളുമൊക്കെ ഇന്ത്യൻ ഗ്രാമങ്ങളെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് ഈ ചിത്രത്തിനുനേരെ തിരിയാനും സാധ്യതയുണ്ട്.
ഡൽഹിപോലൊരു നഗരത്തിൽ രാത്രി ഒറ്റക്ക് യാത്രചെയ്യേണ്ടിവരുന്ന ഒരു സ്ത്രീ എത്രമാത്രം അരക്ഷിതയാണെന്ന് കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. സ്ഥിരമായി രാത്രി യാത്ര ചെയ്യേണ്ടവരാണെങ്കിൽ ഈ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ സ്വന്തമായി ലൈസൻസുള്ള തോക്ക് കൈവശം വെയ്ക്കുകയാണ് വേണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥൻപോലും മീരയെ ഉപദേശിക്കുന്നു. മീരയും ഭർത്താവും തങ്ങളുടെ കാറിൽ എൻ.എച്ച് 10ലുടെയുള്ള യാത്രയിലും, ഇന്ത്യൻ ഗ്രാമങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന വയലൻസിനെ കുറിച്ച് കൃത്യമായി സംവിധായകൻ സൂചന നൽകുന്നുണ്ട്.
ഹൈവേയിൽ ഒരിടത്ത് പരസ്യമായി മദ്യപിച്ച് ചീട്ടുകളിച്ചിരിക്കുന്ന ഒരു സംഘത്തിന്റെ ഒറ്റ ഷോട്ടുമതി ആ ഫീൽ കിട്ടാൻ. വഴിചോദിച്ചുവരുന്ന ഒരാളെപ്പോലും പരിഹസിക്കയാണവർ. പെണ്ണുടലിലേക്ക് ഭീതി ഉയർത്തുന്ന രീതിയിൽ നോക്കുന്ന ഒരു ഗ്രാമീണന്റെ ഒരു ഷോട്ടിലൂടെ ആ പ്രദേശത്തിന്റെ പൊതു ചിത്രം സംവിധായകൻ വളരെ പെട്ടന്ന് പ്രേക്ഷകരിൽ എത്തിക്കുന്നു. (നമ്മൊളൊക്കെ നാഴികക്ക് നാൽപ്പതുവട്ടം കുറ്റം പറയുന്ന ഈ മലയാളനാട് എത്ര ഭേദമാണെന്ന് മനസ്സിലാക്കണമെങ്കിൽ വല്ലപ്പോഴുമൊക്കെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ ഒന്ന് കറങ്ങണം. എത്രയൊക്കെ അധപ്പതിച്ചാലും അപകടത്തിൽ പെട്ടവന്റെ കീശ തപ്പുന്ന പരിപാടിയൊന്നും ഇവിടെയില്ലല്ലോ?).
പെറ്റമ്മ മകൾക്ക് മരണം വിധിക്കുമ്പോൾ
ദുരഭിമാനക്കൊല ('ഹോണർ കില്ലിംങ്ങ്' എന്ന ഇംഗ്ലീഷ് വാക്കിന് അഭിമാനഹത്യയെന്ന തർജ്ജമ അപക്വമാണ്. ഇത് ദുരഭിമാനഹത്യതന്നെയാണ്). പതിവായിട്ടും അതുപരാമർശിക്കപ്പെടുന്ന എതാനും സിനിമകൾ മാത്രമാണ് ബോളിവുഡ്ഡിൽ ഉണ്ടായത്. ജാതിയുടെയും, ദുരഭിമാനത്തിന്റെയും, ഘർവാപ്പസിയുടെയുമൊക്കെകാലത്ത് ഈ സിനിമ ഉയർത്തുന്ന രാഷ്ട്രീയവും വ്യക്തമാണ്.
സ്വന്തം സഹോദരനും ബന്ധുക്കളും സഹോദരിയെയും ഭർത്താവിനെയും പട്ടിയെപ്പോലെ തല്ലിക്കൊല്ലുകയാണ്. ജാതിയുടെ രക്തശുദ്ധി സംരക്ഷിക്കാൻ. ജീവൻ പോകുന്നതിന് മുമ്പുതന്നെ അവരെ അടക്കാനുള്ള കൂഴി മറ്റുള്ളവർ കുഴിച്ചുവെക്കുന്നുമുണ്ട്. പൊലീസും അധികൃതരുമെല്ലാം ഈ കൊലപാതകത്തിന് കൂട്ടാണ്. സംഭവം ഇതാണെന്ന് അറിഞ്ഞതോടെ പൊലീസുകാർതന്നെ, മീരയെ പ്രതികൾക്ക് എത്തിച്ചുകൊടുക്കയാണ്. എന്തിന് പെറ്റമ്മപോലും ഈ പിശാചക്കൾക്ക് ഒപ്പമാണ് എന്നറിയുമ്പോഴാണ് വർണ്ണാശ്രമം ഇന്ത്യയിലുണ്ടാക്കിയ അന്ധതയുടെ ആഴം ബോധ്യപ്പെടുക. ജാതിയോട് കളിച്ചാൽ അമ്മപോലും നിങ്ങളെ കൈവിടും. മകളുടെ ഫോട്ടോയും അവൾ ഉപയോഗിച്ച വസ്തുക്കളുമെല്ലാം കൊട്ടയിലെറിയുന്ന അമ്മയ്ക്ക്, അവളുടെ മരണത്തിൽ യാതൊരു വിഷമവുമില്ല. (തീവ്രവാദത്തിൽ പെട്ടുപോയ മകന്റെ മയ്യത്ത് കാണേണ്ട എന്നു പറഞ്ഞ ഉമ്മമാരുടെ കഥയേ നമുക്ക് പരിചയമുള്ളൂ!). ഇതേ അമ്മതന്നെയാണ് അഭയം ചോദിച്ചത്തെുന്ന മീരയെ വീണ്ടും കൊലപാതകികൾക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുന്നതും.
സ്ത്രീകൾക്കുനേരെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന കൊടിയ അനീതിയും ചിത്രം എടുത്തുകാട്ടുന്നുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുള്ള ഗ്രാമമുഖ്യയുടെ വീട്ടിൽ മരുമകൾ വേലക്കാരിക്ക് സമമാണ്. ഏത് നിമിഷം വേണമെങ്കിലും അമ്മായിയമ്മക്ക് അകാരണമായി അവളുടെ മുഖത്തടിക്കാം. തലപിടച്ച് ചുമരിന് കുത്താം. എന്നാൽ തന്റെ മകനെക്കുറിച്ചും കൊച്ചുമകനെക്കുറിച്ചും അവർ അങ്ങേയറ്റം ആശങ്കാകുലയാണുതാനും.
അതേസമയം നഗരത്തിലെ മാറുന്ന സ്ത്രീ പുരുഷ ബന്ധങ്ങളം സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നു. മീരയും ഭർത്താവ് അർജുനനും സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറുന്നത്. ഒന്നിച്ച് പാർട്ടിയിൽ പങ്കെടുക്കയും പുകവലിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.
ഈ ചിത്ത്രിലെ ക്ലൈമാക്സ് അടുപ്പിച്ചുള്ള ചില സീനുകൾ മാത്രമേ ഈ ലേഖകന് വിയോജിപ്പുള്ളൂ. വാണിജ്യ ഹിന്ദി സിനിമയുടെ പതിവുമോഡലിൽ, ധർമ്മം ജയിക്കണം അധർമ്മം തോൽക്കണം എന്ന ജനഗണമന ഫോർമാറ്റിനുവേണ്ടിയുള്ളതെന്ന് തോന്നുന്ന രീതിയിലാണ് മീരയുടെ പ്രതികാരം. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന വാദം പറയാതെ പറയുന്ന ഈ രംഗങ്ങൾ ഒരുപക്ഷേ സംവിധായകൻ പറയാൻ ആഗ്രഹിക്കുന്ന കൃത്യമായ രാഷ്ട്രീയം തന്നെയായിരിക്കണം ഉയർത്തിപ്പിടിക്കുന്നത്.
തകർത്താടി അനുഷ്ക
അമ്പതാം വയസിലെത്തിയ പുരുഷകേസരിയും കോളജ് കുമാരനായി വേഷമിടത്തക്കവിധം താരാധിപത്യം ശക്തമായ ഹിന്ദി സിനിമയിലാണ് നായികയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ഈ ചിത്രമിറങ്ങിയതെന്ന് ഓർക്കണം. അനുഷ്കയുടെ കഥാപാത്രം ഒന്ന് പാളിപ്പോയാൽ മൊത്തം പണി പാളും. എന്നാൽ തകർത്ത് അഭിനയിച്ച് സിനിമയെ ലിഫ്റ്റ്ചെയ്ത്കൊണ്ടുപോവുകയാണ് ഈ നടി. ചിലപ്പോഴൊക്കെ നമ്മുടെ മഞ്ജുവാര്യരുടെ കൊതിപ്പിക്കുന്ന ഭാവങ്ങൾ എവിടെയൊക്കെയോ അനുഷ്കയിലും കാണാം. ദേശീയ തലത്തിലടക്കമുള്ള നിരവധി പുരസ്ക്കാരങ്ങളും ഈ യുവ നടിയെ കാത്തിരിക്കുന്നുണ്ടെന്ന് വ്യക്തം.
വാൽക്കഷ്ണം: അവസാനമായി നന്ദി പറയോണ്ടത് നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റ്താരം വിരാട് കോഹ് ലിയോടാണ്. ചിത്രം കണ്ട് 'എന്റെ പ്രണയത്തെക്കുറിച്ച് അഭിമാനംതോന്നുന്നുവെന്ന' കോഹ് ലിയുടെ ട്വീറ്റാണല്ലോ ഈ സിനിമയെ മാദ്ധ്യമ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത്. അനുഷ്കയെന്ന് പേര് ആദ്യമായി കേട്ടതും, ഈ ക്രിക്കറ്റ് താരത്തിന്റെ കാമുകി എന്ന ടാഗിലാണ്. ഒന്നുരണ്ട് ചിത്രങ്ങളിൽ അഭിനയിക്കയും പിന്നെ ക്രിക്കറ്റ് താരങ്ങൾ അടക്കമുള്ള സെലിബ്രിറ്റികളെയോ, ഇനിആരെയും കിട്ടിയില്ലെങ്കിൽ ദാവൂദ് സംഘത്തിലെ കൊടിയ ക്രിമിനലുകളെയൊക്കെയോ വലവീശിപ്പിടിക്കയെന്ന് ബോളിവുഡിലെ നടപ്പ് രീതിയാണ്. അതുപോലൊരു പടപ്പ് എന്നാണ് അനുഷ്കയെക്കുറിച്ചും ആദ്യം തോന്നിയത്. ആമിർ ഖാന്റെ 'പീകെ'യിലെ അനുഷ്കയുടെ പ്രകടനമാണ് ആ ധാരണമാറ്റിയത്. ഇപ്പോൾ ഈ പടംകൂടിയായതോടെ ഒരു കാര്യം പറയാം. ഈ രീതിയിൽപോവുകയാണെങ്കിൽ, ഭാവിയിൽ ചിലപ്പോൾ കോഹ് ലി, അനുഷ്കയുടെ കാമുകൻ എന്നപേരിലും അറിയപ്പെട്ടേക്കാം!
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്