ന്യൂജൻ സിനിമകൾ ബാധ്യതയാവുന്നു, 'ഒന്നാംലോക മഹായുദ്ധം' പ്രേക്ഷകരോടുള്ള യുദ്ധ പ്രഖ്യാപനം; തുമ്പും വാലുമില്ലാതെ എങ്ങനെ സിനിമയെടുക്കണമെന്ന് പഠിക്കേണ്ടവർ ഇതിന് കയറുക?
എം മാധവദാസ്
ന്യൂജൻ സിനിമക്കാരുടെ തലയിൽ കഞ്ചാവുപൊട്ടുകയാണെന്നും അതിന്റെ ഭാഗമായി അവർ കാട്ടുന്ന വിഭ്രാന്തികളാണ് ഇപ്പോഴത്തെ തുമ്പും വാലുമില്ലാത്ത സിനിമകളായി വരുന്നതെന്നും 'ആട് ഒരു ഭീകരജീവിയാണെന്ന', 'ഹൊറർ മൂവി' കണ്ട് കാശുപോയ ഒരുത്തൻ ഫേസ്ബുക്കിൽ കുറിച്ചതോർക്കുന്നു. അതിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുപോവും നവാഗതനായ ശ്രീവരുൺ സംവിധാനം ചെയ്ത 'ഒന്നാംലോകമഹായുദ്ധം' എന്ന പടപ്പ് കണ്ടാൽ. അന്തവും കുന്തവുമില്ലാതെ പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന രീതിയിൽ എന്തൊക്കെയോ എടുത്തുവച്ച് അതിന് സിനിമയെന്ന് പേരിട്ട് സെൻസർബോർഡിന്റെ സർട്ടിഫിക്കേറ്റ് വാങ്ങി ഒരു പ്രൊഡ്യൂസറെക്കൂടി കുത്തുപാളയെടുപ്പിച്ചിരിക്കുന്നു. ഇക്കണക്കിന് പോയാൽ പഴയ തമ്പുരാൻ സിനിമകളിലെ കാലഘട്ടത്തിലെന്നപോലെ ജനം തീയേറ്റർ കണ്ടാൽ ഓടിയൊളിക്കുന്ന അവസ്ഥ വരും. (എന്നാൽ ഇതിന്റെ പോസ്റ്ററും ട്രെയിലറുമൊക്കെക്കണ്ടാൽ എന്തോവലിയ സംഭവമാണെന്നാണ് തോന്നുക. ആ ശ്രദ്ധ സിനിമയുടെ കഥ വികസിപ്പിക്കുന്നിടത്ത് പ്രയോഗിക്കരുതോ?).
അടുത്തകാലത്ത് ഇറങ്ങിയ എല്ലാ ന്യൂജൻ സിനിമകളെയുംപോലെ ഒരു മൾട്ടി ലീനിയർ കഥയാണ് നമ്മുടെ ഒന്നാം ലോക മഹായുദ്ധത്തിനും. സിനിമ തുടങ്ങുന്നത് നായകന്റെ വോയ്സ് ഓവറിൽ ആയിരക്കണമല്ലോ. അയാൾക്ക് ഒരു കൊടിയ പ്രശ്നമുണ്ടായിരിക്കും. അതോടൊപ്പം മറ്റ് മൂന്നാല് കഥാപാത്രങ്ങളും വികസിക്കുന്നുണ്ടാവും. അവസാനം ഇവരെല്ലാം ഒരു ബിന്ദുവിൽ ഒരേ ലക്ഷ്യത്തിൽ കണ്ടുമുട്ടുന്നു, പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നു. ഇതിനിടയിൽ ഒരു സൈഡ്ട്രാക്കായി അൽപ്പം കുഷ്ഠമോ, കിഡ്നിരോഗമോ ചേർക്കാമെന്ന് ബോയിങ് ബോയിംഗിൽ ജഗതിശ്രീകുമാർ പറയുന്നപോലെ, അൽപ്പം വെടിപൊക, അശ്ലീല സംഭാഷണങ്ങൾ, സ്ത്രീവിരുദ്ധത, അരാഷ്ട്രീയത എന്നിവയൊക്കെ കുത്തിക്കയറ്റാം. അങ്ങനെയാവുമ്പോൾ അത് ആധുനിക കാലത്തിന് പറ്റിയ ലക്ഷണമൊത്ത ന്യൂജൻ സിനിമയായി. ആ ടിപ്പിക്കൽ ഫോർമാറ്റാണ് ഇവിടെയും ആവർത്തിക്കപ്പെടുന്നത്. നൂറ്റൊന്ന് ആവർത്തിച്ചിട്ടും ഈ ക്ഷീരബലക്കൊക്കെ പണം മുടക്കിയവനെയാണ് ആദ്യം ചവിട്ടേണ്ടത്!
വെള്ളരിക്കാപ്പട്ടണത്തിൽ നടക്കുന്ന യുക്തിരഹിത കഥ
'പെരുച്ചാഴി' പോലത്തെ സിനിമകൾ ഇറങ്ങിയതോടെ എന്തെങ്കിലും ഒരു കഥ എങ്ങനെയെങ്കിലും തല്ലിക്കുട്ടിയാൽ ഒരു പ്രൊഡ്യൂസറെ കിട്ടുമെന്ന ധാരണ ഇവിടെ ഉറച്ചുപോയിട്ടുണ്ടെന്ന് തോന്നുന്നു. യുവതാരം ടൊവീനോ തോമസ് വേഷമിട്ട ഡോ.ജേക്കബിന്റെ ജീവിതം പറഞ്ഞുകൊണ്ട് പതിവുപോലെ അൽപ്പം ഫിലോസഫിക്കൽ വോയ്സ് ഓവറിൽ ചിത്രം തുടങ്ങുകയാണ്. ഡോ. ജേക്കബിനെ സംബന്ധിച്ച് അന്ന് വളരെ സുപ്രധാനമായ ദിവസമാണ്. (ന്യൂജൻ സിനിമയാവുമ്പോൾ അങ്ങനെയല്ലാതെ വേറെ വഴിയില്ലല്ലോ). ഒരു ക്രിമനൽ ഡോക്ടറായ അയാളുടെ കൈയിലുള്ള കോടികൾ വിലമതിക്കുന്ന മയക്കുമരുന്നിന്റെ ഡീലാണ് ചിത്രത്തിന്റെ പ്രമേയം. ചെട്ടിയാർ എന്ന കള്ളക്കടത്തുകാരന് (പൊള്ളാച്ചിയിലെ ഗൗണ്ടർമാരും ചെട്ടിയാർമാരും മാത്രമേയുള്ളൂ മലയാള സിനിമയിൽ ഇപ്പോഴും കള്ളക്കടത്തിന്) അയാൾ കൊടുക്കാനിരുന്ന ആ സാധനത്തിനുവേണ്ടി, അയാളുടെ ഭാര്യയെയും മകളെയും, നൂലിൽ കെട്ടിയറക്കിയതെന്ന് തോന്നുന്ന മറ്റൊരു ക്രിമിനൽ വ്യവസായി അനിരുദ്ധൻ (സിനിമയിൽ ജോജുജോർജ്) തട്ടിക്കൊണ്ടുപോവുന്നു.
ഇതിനിടയിൽ എ.എസ്പി താരയുടെ (അപർണഗോപിനാഥ് ) നേതൃത്വത്തിലുള്ള പൊലീസ് സംഘവും വലവിരിക്കുന്നു. നിരന്തരമായി അബദ്ധങ്ങൾ സംഭവിച്ച് കരിയറിൽ ബ്ളാക്ക്മാർക്കുമായി നിൽക്കുന്ന താരയ്ക്ക്, ഈ ഓപ്പറേഷൻ തന്റെ ഇമേജ് വീണ്ടെടുക്കുന്നതിന് നിർണായകമാണ്. ചെട്ടിയാരുടെ ആൾക്കാരായി ഗുളിക തിരികെപിടിക്കാൻ ചെമ്പൻ വിനോദും സംഘവും എത്തുന്നതോടെ സംഗതി ശരിക്കും ന്യൂജൻ ആട്ടക്കലാശമാവുന്നു. ഒരേലക്ഷ്യത്തിനുവേണ്ടി മൂന്നു സംഘങ്ങൾ. ഇവരുടെ മരണപ്പാച്ചിൽ ഒരു റോഡ്മൂവിപോലെ ചിത്രം മുന്നേറുന്നു. ഇതിനിടിൽ കൂറെ അടിയും വെടിയും പുകയും. അതുവരെ പ്രേക്ഷകർ പ്രതീക്ഷിച്ചതുതന്നെയാണെങ്കിലും ക്ലൈമാക്സിനോടടുപ്പിച്ച് ഒരു ട്വിസ്റ്റ് ഇട്ട് സംവിധായകൻ കൈയടി നേടുന്നുണ്ട്. അവിടെയും നമ്മൾ സാമാന്യബുദ്ധിയെന്ന സാധനം വീട്ടിൽ ഉപ്പിലിട്ട് വെക്കണം. പക്ഷേ സിനിമ തീരുമ്പോൾ നമ്മുടെ മനസും ശൂന്യമാകും. ഇതിൽ ഒരു കഥയുമില്ല, കഴമ്പുമില്ല. കഥയിലും തിരക്കഥയിലും പേരുകാണുന്ന ഹരിപ്രസാദാണ് ഈ സിനിമ ഇത്തോതിൽ വളിപ്പാവുന്നതിലെ പ്രധാനപ്രതി.
പേരെടുത്ത് ചെമ്പനും ജോജുവും
ഇങ്ങനെയാക്കെയാണെങ്കിലും ചിലഭാഗങ്ങളിലെങ്കിലും ഈ സിനിമ രസിപ്പിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഇതിലെ ചില നടന്മാരുടെ അസാധ്യ പ്രകടനമാണ്. ചെമ്പൻ വിനോദിന്റെയും, ജോജുജോർജിന്റെയും വേഷങ്ങളാണ് എടുത്തു പറയേണ്ടത്. പപ്പുവും, ഒടുവിലാനും, ശങ്കരാടിയുമൊക്കെ കാല യവനികയ്ക്കുള്ളിൽ മറഞ്ഞതോടെ നല്ല ക്യാരക്ടർ റോളുകൾ ചെയ്യുന്നതിനുള്ള ക്ഷാമം പരിഹരിക്കപ്പെടുന്നത് ഇത്തരം നടന്മാരിലൂടെയാണ്. ചിലപ്പോൾ മണ്ടനും, ചിലപ്പോൾ സാധുവും, മറ്റുചിലപ്പോൾ അതിക്രൂരനുമെന്ന് തോന്നിക്കുന്ന ക്രിമിനൽ വ്യവസായിയായി വേഷമിട്ട ജോജുവാണ് മികച്ച അഭിപ്രായം ഉണ്ടാക്കിയത്. ചിലപ്പോഴുള്ള ജോജുവിന്റെ വേഷപ്പകർച്ചകൾ, തിലകനെയും ഗോപിയെയും പോലുള്ള മഹാന്മാരെ ഓർമ്മിപ്പിക്കുന്നു. ഈ സിനിമ ഒരു ഹിറ്റാവുകയായിരുന്നെങ്കിൽ ഈ നടന് ഒരു മേക്ക് ഓവർ ആയേനെ.
അടുത്തകാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയാണ് ചെമ്പൻ വിനോദിന്റെ വരവ്. ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകൻ' തൊട്ട് 'ഇയ്യോബിന്റെ പുസ്തകം'വരെയുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ അറിയാം ചെമ്പന്റെ റേഞ്ച്.'ഒന്നാം ലോകമഹായുദ്ധത്തിന്റെ' വിരസമായ പരക്കംപാച്ചിലിനിടയിലും ചെമ്പന്റെ അഫ്താബ് എന്ന കഥാപാത്രം കസറുന്നുണ്ട്. നർമ്മത്തിൽ നിന്ന് ക്രൗര്യത്തിലേക്കുള്ള പെട്ടന്നുള്ള ചെമ്പൻ വിനോദിന്റെ രൂപാന്തരണം ഈ ചിത്രത്തിലും ഗംഭീരമാണ്.
എന്നാൽ 'മുന്നറിയിപ്പിൽ' അസാധ്യമായ അഭിനയപാടവംകൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടി അപർണഗോപിനാഥിന് പ്രതീക്ഷക്കനുസരിച്ച് ഉയരാനായിട്ടില്ല. സങ്കീർണമായ ഈ കഥാപാത്രം പലപ്പോഴും അപർണക്ക് മീതെയാണ് നിൽക്കുന്നത്. ബോയ്കട്ടും ശരീരഭാഷയും വച്ചുനോക്കുമ്പോൾ, പണ്ട് നടി ജ്യോതിർമയിക്ക് സംഭവിച്ചപോലെ, ജേർണലിസ്റ്റിലും പൊലീസിലും മാത്രമായി ഈ യുവ പ്രതിഭ ടൈപ്പ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. നായകനായ ഡോക്ടറെ അവതിരപ്പിച്ച ടൊവിനോ തോമസും ആവറേജിൽ ഒതുങ്ങി. ചെമ്പനും, ജോജും, അപർണയുമൊക്കെ നിറഞ്ഞാടുന്ന സനിമയിൽ, പലപ്പോഴും പന്തംകണ്ട പെരുച്ചാഴിയെപ്പോലെയാണ് ഈ ചെറുപ്പക്കാരൻ.
സ്ത്രീവിരുദ്ധതയും വഷളൻ രാഷ്ട്രീയവും
അതൊക്കെ പോട്ടെന്ന് വെക്കാം, ഈ സിനിമ ഒരു സാംസ്ക്കാരക അശ്ലീലമായി മാറുന്നത് അത് ഉയർത്തുന്ന സ്ത്രീവിരുദ്ധതയും, വംശീയത കലർന്ന വഷളൻ രാഷ്ട്രീയവും ചേർന്നാണ്. ഒരു സ്ത്രീ അവൾ തൊഴിൽപരമായി എത്ര ഉയർന്നാലും പുരുഷന് കീഴിലാണെന്ന് ഇവിടെ പറയാതെ പറയുന്നുണ്ട്. സ്വന്തമായി തീരുമാനമെടുത്താൽ അവൾ അഹങ്കാരിയാവും. എടുക്കുന്ന തീരുമാനങ്ങളെല്ലാം മണ്ടത്തരമായിപ്പോവുന്ന, പത്ത്പതിനഞ്ച് തവണ ഫയർചെയ്തിട്ടും ഒറ്റയൊന്നും ലക്ഷ്യത്തിൽ കൊള്ളാത്ത, വില്ലൻ കൈവീശി മുഖത്തടിക്കുന്ന ഒരു പുരുഷ എ.എസ്പിയെ നിങ്ങൾക്ക് കേന്ദ്ര കഥാപാത്രമായി സങ്കൽപ്പിക്കാൻ കഴിയുമോ? പക്ഷേ അപർണ ഒരു സ്ത്രീയായതുകൊണ്ട് അതുചേരും. അനാഥനായി തെരുവിൽ വളർന്ന നായകൻ ജേക്കബ്, മുതിർന്നപ്പോൾ ലക്ഷണമൊത്ത ഒരു ക്രിമിനിലായി വളരുകയാണ്. കുടുംബ തറവാട് മഹിമകളുടെ പൊങ്ങച്ചത്തിൽ ജീവിക്കുന്ന സമകാലീന കേരളത്തിൽ, തെരുവിന്റെ മക്കൾ എന്നും വൃത്തികെട്ടവരായിതന്നെ തുടരട്ടെ.
വാൽക്കഷണം: ഈ പടത്തിന് ഒന്നാം ലോകമഹായുദ്ധം എന്ന് പേരിട്ടത് എന്തിനാണെന്ന് സംശയം തോന്നുന്നവർക്ക് ഇടക്കെപ്പോഴോ സംവിധായകൻ അത് പരിഹരിച്ചു തരുന്നുണ്ട്. അതിനായി അക്കാലത്തെ ഒരു സംഭവകഥപറഞ്ഞ് വെറുതെ ഒരു കണക്ഷൻ കൊടുക്കയാണ്. 'അരപ്പട്ട കെട്ടിയ ഗ്രാമത്തിലെന്ന' പത്മരാജൻ ചിത്ത്രിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അതുപോലെ ഒരു സ്ഥലത്തേക്ക് വ്യഭിചരിക്കാനായിപോവുന്ന നാല് കൗമാരക്കാർ നേരംപോക്കാനായി ഒരു കഥപറയുകയാണ്. മൂന്നു പട്ടാളക്കാർ ഒന്നിച്ച് ഒന്നാംലേകാമഹായുദ്ധകാലത്ത് സിഗരറ്ററ് കത്തിച്ച കഥ. ഒരു ഫീൽകിട്ടാൻ സിഗരറ്റ് കത്തിച്ചുകൊണ്ടാണവർ കഥ പറയുന്നത്. ആദ്യത്തെ സിഗരറ്റിന് പട്ടാളക്കാർ തോക്കെടുത്തു, രണ്ടാമത്തേതിന് ഉന്നം പിടിച്ചു, മൂന്നാമത്തെതിന് വെടിയുതിർത്തു എന്ന് പറയുമ്പോഴെക്കും ശരിക്കും വെടി അവരെത്തേടിയത്തെുകയാണ് ഈ ചിത്രം കണ്ട് പ്രേക്ഷകർ ഒന്ന് ഉറക്കെ ചിരിച്ച ദൃശ്യവും ഇതാണ്. അപർണാ ഗോപിനാഥും, ചെമ്പനും പരസ്പരം രണ്ടുവണ്ടികളിലിരുന്ന് വെടിയുതിർക്കുമ്പോൾ നടുവിൽപെട്ടുപോവുകയാണ് ഈ കുട്ടികൾ. അതുകൊണ്ടായിരിക്കണം ഈ പൊട്ടക്കഥയ്ക്ക് ഒന്നാം ലോക മഹായുദ്ധമെന്ന് പേരിട്ടത്. അല്ലാതെ പ്രമേയത്തിന് തലക്കെട്ടുമായി ഒരു ബന്ധവുമില്ല. എന്തൊരു ഭാവന, എന്തൊരു പ്രതിഭ! മക്കളേ ഈ തലയൊന്നും വെയിൽ കൊള്ളിച്ച് നശിപ്പിക്കരുതേ?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്